Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഞാൻ കണ്ടു ബാപ്പുജിയെയും ഗോഡ്സെയെയും
1948 ജനുവരി 30ന് വെള്ളിയാഴ്ച സായാഹ്നത്തിൽ ഡൽഹി ബിർളാമന്ദിരത്തിൽ മഹാത്മജിയുടെ ഭൗതികശരീരം സന്ദർശിച്ചത് തൊണ്ണൂറ്റിയാറാം വയസിലും സരസ്വതിയമ്മയുടെ ഓർമയിലുണ്ട്. മൗണ്ട് ബാറ്റണ്‍ പ്രഭുവും പ്രധാനമന്ത്രി ജവഹർലാൽ നെഹൃവും ആഭ്യന്തരമന്ത്രി സർദാർ പട്ടേലും മറ്റ് ദേശീയ നേതാക്കളും അവിടെ ശിരസു നമിച്ചു നിൽക്കുന്നു..... റോസാദളങ്ങൾക്കു നടുവിൽ കിടത്തിയ മൃതശരീരത്തിൽ നെഞ്ചിലെ വെടിയുണ്ടപ്പാടുകൾ കരിവാളിച്ചുകിടന്നിരുന്നു.
മഹാത്മജിയുടെ ഭൗതികശരീരം പിറ്റേന്ന് പ്രത്യേക മഞ്ചലിൽ സംവഹിച്ച് പിറ്റേന്ന് യമുനാ തീരത്തെ രാജ്ഘട്ടിലേക്കു നടത്തിയ വിലാപയാത്രയിൽ പത്ത് ലക്ഷത്തിലേറെ പേരാണ് പങ്കെടുത്തത്. അൽബുക്കർക്ക് റോഡിൽനിന്ന് പിറ്റേന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് ജനസമുദ്രത്തെ വകഞ്ഞുമാറ്റിയാണ് അന്ത്യയാത്ര മുന്നോട്ടുനീങ്ങിയത്. നിരത്തുകൾ നിറഞ്ഞു നീങ്ങിയ കണ്ണീർയാത്ര അഞ്ചു മണിയോടെയാണ് രാജ്ഘട്ടിൽ ഒരുക്കിയ ചിത വരെയെത്തിയത്. പഞ്ചാബ് കേഡറിലെ പോലീസ് ഓഫീസർ ബദ്രുദീൻ തായബ്ജിയുടെ ചുമതലയിൽ 250 സൈനികരുടെ സംഘമായിരുന്നു മഞ്ചൽ വലിച്ചത്.
സരസ്വതിയമ്മയുടെ ഓർമച്ചെപ്പിൽ മഹാത്മജിയുടെ സദാ പുഞ്ചിരിക്കുന്ന മുഖവും ലോലമായ ശരീരവും മാത്രമല്ല ആ നീചപാതകം നടത്തിയ നാഥുറാം വിനായക് ഗോഥ്സെയുടെ ക്രൂരമുഖവും മായാതെയുണ്ട്. ഗോഥ്സെയെ അറസ്റ്റുചെയ്ത് കൈകൾ ബന്ധിച്ച നിലയിൽ ഡൽഹി തുഗ്ലക് പോലീസ് സ്റ്റേഷനിൽ നിറുത്തിയിരിക്കുന്നത് കോട്ടയം കുമാരനല്ലൂർ തേടമുറിയിൽ സരസ്വതിയമ്മയുടെ കണ്ണീരോർമയിൽ ഇപ്പോഴുമുണ്ട്.
റോയൽ എയർഫോഴ്സിൽ അക്കാലത്ത് സാർജന്റായിരുന്ന തലവടി പരിയാത്തുപറന്പിൽ പി.കുട്ടൻപിള്ളയ്ക്കൊപ്പം വിവാഹശേഷം ഡൽഹിയിൽ കഴിഞ്ഞ രണ്ടു വർഷത്തെ ജീവിതം സരസ്വതിയമ്മയ്ക്ക് ഗാന്ധിസ്മരണകളുടേതാണ്. തുഗ്ലക് പോലീസ് സ്റ്റേഷൻ റോഡിലെ പതിനാലാം നന്പർ ക്വാർട്ടേഴ്സിലായിരുന്നു ഇവരുടെ താമസം. അവിടെനിന്നും നടന്നുപോകാനുള്ള ദൂരമേയുള്ളു ബിർളാമന്ദിരത്തിലേക്ക്. വൈകുന്നേരം അഞ്ചിനു പതിവുള്ള പ്രാർഥനയിലും ഭജനയിലും പങ്കെടുക്കാനും ഗാന്ധിയെ കേൾക്കാനും പതിവായി ഇവർ ബിർളാമന്ദിരത്തിൽ പോയിരുന്നു.
ഡ്യൂട്ടിയില്ലാത്ത ദിവസങ്ങളിൽ കുട്ടൻപിള്ളയും ഒപ്പമുണ്ടാകും. സ്വാതന്ത്ര്യലബ്ദിക്കു പിന്നാലെ ഡൽഹിയിൽ വർഗീയലഹള കത്തിയെരിയുന്ന കാലമായിരുന്നു. കൂട്ടക്കൊലകളുടെയും പൈശാചികതയുടെയും ഭയാനക കാഴ്ചകൾ. നിരത്തുകളിൽ നിറയെ ചോരച്ചാലുകൾ. ഡൽഹി കത്തിയമരുന്ന രാപ്പകലുകൾ...
കുട്ടൻപിള്ള ഡ്യൂട്ടി കഴിഞ്ഞു വരുന്പോഴൊക്കെ ഭയാനക സംഭവങ്ങൾ പറയും. ലഹള ഓരോ പ്രദേശങ്ങളിലേക്കും പടർന്നുകയറുന്നതറിഞ്ഞ് അക്കാലത്ത് ഏറെ വേദനിച്ചിട്ടുണ്ട്. ഹിന്ദു-മുസ്ലീം ലഹളയും പലായനങ്ങളും പതിവായിരുന്ന ആ നാളുകളിൽ സമാധാനത്തിനായി മഹാത്മജി ഉപവാസം അനുഷ്ഠിക്കുക പതിവായിരുന്നു. ഒരു സായാഹ്നത്തിൽ സരസ്വതിയമ്മ ബിർളാ മന്ദിരത്തിലെത്തുന്പോൾ ഗാന്ധിജി ക്ഷീണിതനായി കണ്ണടച്ചുകിടക്കുകയാണ്. തൊട്ടടുത്ത് ബാപ്പുജിയുടെ ഉൗന്നുവടികൾ എന്നു വിശേഷിപ്പിച്ചിരുന്ന മനുബെനും ആഭയുമൊക്കെയുണ്ട്.
സരസ്വതിയമ്മയുടെ മൂത്ത മകൻ മുരളീധരൻ കൈക്കുഞ്ഞാണന്ന്. ഭജനയുടെ നടുവിലൂടെ അടുത്തുചെന്ന് സരസ്വതിയമ്മ ഗാന്ധിയുടെ കാലിൽ സ്പർശിച്ചു. മഹാത്മജി കണ്ണുതുറന്നുനോക്കി. ഒക്കത്തിരുന്ന കുഞ്ഞ് അപ്രതീക്ഷിതമായി കരഞ്ഞു. ക്ഷീണിതനായ ഗാന്ധി കൈകൾ അൽപം ഉയർത്തി ആംഗ്യം കാണിച്ചു, കുട്ടിയെ കരയിക്കരുതെന്ന്.
അതിന് ഏതാനും ദിസങ്ങൾക്കു ശേഷമായിരുന്നു ദാരുണമായ ആ കൊലപാതകം. മഹാത്മജി വധിക്കപ്പെട്ട ദിവസം കുഞ്ഞിനു സുഖമില്ലാതെ വന്നതിനാൽ ബിർളാ മന്ദിരത്തിലെ സായാഹ്ന പ്രാർഥനയ്ക്ക് പോകാൻ സാധിച്ചിരുന്നില്ല. പോയിരുന്നെങ്കിൽ മഹാത്മജിയുടെ രക്തസാക്ഷിത്വത്തിന്റെ ജീവിക്കുന്ന സാക്ഷിയാകുമായിരുന്നു സരസ്വതിയമ്മ.
മഹാത്മജിയുടെ സഞ്ചയനച്ചടങ്ങിൽ ഭർത്താവ് കുട്ടൻപിള്ളയ്ക്ക് സുരക്ഷാഡ്യൂട്ടിയുണ്ടായിരുന്നു. അന്നേ ദിവസം മകൻ മുരളീധരന്റെ ഒന്നാം പിറന്നാളുമായിരുന്നു. ഉച്ചഭക്ഷണം തയാറാക്കിവച്ചെങ്കിലും ഭർത്താവ് ഉണ്ണാൻ വന്നില്ല. സഞ്ചയനം കഴിഞ്ഞു അദ്ദേഹം മടങ്ങിവന്നപ്പോൾ ഏറെ വൈകിയതിനാൽ മകന്റെ ഒന്നാം പിറന്നാൾ ആഘോഷമില്ലാതെ കടന്നുപോയി. രണ്ടു വർഷമേ ഡൽഹിയിൽ കഴിഞ്ഞുള്ളുവെങ്കിലും മഹാത്മജിയെ ഏറെത്തവണ അടുത്തു കാണാനും അന്ത്യചടങ്ങുകളിൽ പങ്കെടുക്കാനും സാധിച്ചു.
ബാപ്പുജിയുടെ രക്തം വാർന്നൊഴുകിയ സ്ഥലത്തെ മണ്ണും അതിനടിയിലെ ഓരോ തരിയും കൈയിൽ നുള്ളിയെടുത്തു കൊണ്ടുപോകാൻ ജനങ്ങളുടെ തിരക്കായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ. ഏതാനും ദിവസങ്ങൾക്കുള്ളിൽ അവിടമൊരു ചെറിയ കുഴിയായി മാറിയിരുന്നു. കുട്ടൻപിള്ളയും ഒരു പിടി മണ്ണ് അന്ന് വീട്ടിൽകൊണ്ടുവന്നു. അതിൽ അൽപം അദ്ദേഹം നാട്ടിലുള്ള സഹോദരി സാവിത്രിയമ്മയ്ക്ക് അയച്ചുകൊടുത്തു. സ്കൂൾ വിദ്യാർഥിനിയായിരുന്ന സാവിത്രിയമ്മ ആ മണ്ണുമായി തലവടി സ്കൂളിലെത്തിയപ്പോൾ തൊട്ടുവണങ്ങാൻ അധ്യാപകരുടെയും സഹപാഠികളുടെയും തിരക്കായിരുന്നു.
പതിമൂന്നാം വയസിൽ മഹാത്മജിയെ കോട്ടയം കുമാരനല്ലൂരിൽവച്ച് കാണാനിടയായതിന്റെയും ഓർമ സരസ്വതിയമ്മയുടെ മനസിലുണ്ട്. ക്ഷേത്രപ്രവേശന വിളംബരത്തെത്തുടർന്ന് എല്ലാ വിഭാഗം ഹൈന്ദവർക്കുമായി തുറന്നുകൊടുത്ത കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ മഹാത്മജി 1937 ജനുവരി 19ന് ദർശനത്തിനെത്തിയപ്പോഴായിരുന്നു അത്.
ദേവീവിഗ്രഹം കണ്ട് 15 മിനിറ്റോളം ഗാന്ധിജി നിർനിമേഷനായി അവിടെ നിന്നു. അതിനുശേഷം കൂപ്പുകൈ ഉയർത്തി വണങ്ങി. ദർശനവേളയിൽ മഹാത്മജി കണ്ണീരണിയുന്നത് കാണാമായിരുന്നു. നൂറുകണക്കിന് ദളിതരോടൊപ്പമാണ് ക്ഷേത്രനടയിലെത്തി അദ്ദേഹം ദർശനം നടത്തിയത്. ദേവസ്വം കൊട്ടാരത്തിൽ വിശ്രമിച്ചശേഷമായിരുന്നു ക്ഷേത്രദർശനം.
ദർശനം കഴിഞ്ഞ് നടത്തപ്പെട്ട യോഗത്തിൽ ഗാന്ധിജി എല്ലാ വിഭാഗം ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ടുള്ള തിരുവിതാംകൂർ മഹാരാജാവിന്റെ വിളംബരത്തെ പ്രകീർത്തിച്ചു. മഹാത്മജിയെ ഏറെത്തവണ കാണാനും കേൾക്കാനും ഭാഗ്യമുണ്ടായ സരസ്വതിയമ്മയെ പിൽക്കാലത്ത് ഡൽഹിയിലെ ആർകെ പുരം മലയാളി സമാജം ആദരിച്ചിരുന്നു.
റെജി ജോസഫ്
എന്നെപ്പോലെയല്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യണം
ആനന്ദത്തില്‍ നിന്നു പൂക്കാലത്തിലേക്ക് എത്തുമ്പോള്‍ ഞാനും എന്നിലെ അഭിനേത്രിയും ഏറെ മാറിയിട്ടുണ്ട്. മെയ്ഡ് ഇന്‍ ക്യാരവാ
ചങ്കാണ് എന്റെ യേശു...
“ചങ്കാണ്... ചങ്കാണ് എന്റെ യേശു...
ചങ്കിലെ ചോര തന്ന് എന്നെ സ്നേഹിച്ചവനേശു...’’ ആസ്വാദകരെ കീഴടക്കിയ ഈ ഗാനം ഇപ്പ
നേട്ടങ്ങളിൽ അനു സിത്താര
സിനിമയിൽ ഒരു ഇടവേള വന്നതായി എനിക്കു തോന്നുന്നില്ല. അഭിനയിച്ച സിനിമകൾ റിലീസാകാൻ താമസിച്ചുവെന്നു മാത്രം. ചിലർ
മക്കളെ കാത്തിരിക്കുന്നവർ
നാലു മക്കൾ കുടുംബസമേതം വിദേശങ്ങളിൽ കഴിയുന്നു. അവരുടെ വൃദ്ധരായ മാതാപിതാക്കൾ നാട്ടിൽ തനിച്ചും. യൂറോപ്പിലും അമേരി
ഖുംറാൻ ഗുഹകൾ
ചാവുകടലിന്റെ വടക്കേ അറ്റത്ത്, അതിന്റെ പടിഞ്ഞാറേ കരയിൽ ഒന്നര കിലോമീറ്റർ അകത്തേക്കു മാറിക്കിടക്കുന്ന പുരാവസ്തു ഗവേ
ചരിത്രത്തിലേക്ക് ശിരസുയർത്തി ഫോർട്ട് വില്യം
രണ്ട് നൂറ്റാണ്ട് കാലത്തെ ബ്രിട്ടീഷ് വാഴ്ചയുടെ ചരിത്രശേഷിപ്പുകളിൽ പ്രധാനപ്പെട്ടതാണ് കോൽക്കത്തയിലെ ഫോർട്ട് വില്യം. നി
പാട്ടുകൾക്കായി ഒരു ജീവിതം
1980 ൽ ‘കീഴാർനെല്ലിയുടെ തണലും അഷ്ടാംഗ ഹൃദയത്തിന്റെ അണിയറയും’ എന്ന നിരൂപണലേഖനം എഴുതി ചലച്ചിത്ര ഗാനനിരൂപണ മേ
പത്മരാജന്റെ ആത്മരാഗങ്ങള്‍...
ലോകത്ത് ഒരൊറ്റയാളോടു മാത്രമേ അസൂയയുള്ളൂ എന്നു പറഞ്ഞിട്ടുണ്ട് പത്മരാജന്- അതു യേശുദാസിനോടായിരുന്നു. എന്നാല്‍ പത്മ
അയാൾ നടനല്ല, നടിയാണ്
മദാലസയായ വാസവദത്തയുടെ റോളിൽ വേലുക്കുട്ടി പ്രത്യക്ഷപ്പെട്ടപ്പോൾ കാലം വേലുക്കുട്ടിയുടെ താരുണ്യത്തിലും ലാവണ്യത്തി
കമിറ്റ്മെന്റിന്റെ പേരില്‍ സിനിമ നിർമിക്കില്ല, കഥയാണു ഹീറോ
സിനിമാനിര്‍മാണം ഞാന്‍ എന്ജോയ് ചെയ്യുന്നു. ഒരു സബ്ജക്ട് എടുത്ത് ആര്‍ട്ടിസ്റ്റുകളെ തീരുമാനിച്ച് ലൊക്കേഷന്‍ കണ്ടെത്തി
മൊബൈലും പരീക്ഷാഭാരവും
വാർഷിക പരീക്ഷ എത്തിയതോടെ പഠിക്കുന്നതൊന്നും മനസിൽ പതിയുന്നില്ലെന്ന ആധിയുമായി ഈയിടെ നിരവധി വിദ്യാർഥികളും രക്ഷി
ഹിപ്പോസ്
വിശുദ്ധനാട്ടിലെ ചരിത്രശേഷിപ്പുകൾ
ഗലീലി തടാകത്തിന്റെ തെക്കൻതീരത്തുനിന്ന് രണ്ടുകിലോമീറ്റർ അകലെ ഗോല
കാഴ്ചയുടെ വിരുന്നൊരുക്കി ഇന്ത്യൻ മ്യൂസിയം
ഇന്ത്യയിലെ ഏറ്റവും പുരാതനവും ഏറ്റവും വലിപ്പമേറിയതുമായ മ്യൂസിയമാണ് കോൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയം. ലോകത്തിലെ ഏറ്
മോഹന സംഗീതം
സംഗീതലോകത്ത് 40 വർഷം പിന്നിട്ട മോഹൻ സിതാരയുടെ വർത്തമാനത്തിനു പോലും മാന്ത്രികമായ ഒരു താളമുണ്ട്. 1986ൽ രഘുനാഥ് പ
വേരുകളുടെ പാട്ട്!
രാജ്യത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ഗോത്രവർഗമാണ് സന്താൾ. പശ്ചിമബംഗാൾ, ബിഹാർ, ഒറീസ, ജാർഖണ്ഡ്, ആസാം എന്നീ സംസ്ഥാനങ്ങ
വിശുദ്ധനാട്ടിലെ ചരിത്രശേഷിപ്പുകൾ: ദാവീദിന്റെ നഗരം
ഇന്നത്തെ ജറുസലെം നഗരത്തിൽ, കെദ്രോൻ തോടിനു പടിഞ്ഞാറായും ദേവാലയഗിരിക്കു തെക്കായും സീയോൻ റോഡിലൂടെ പ്രവേശിക്കാവുന്
വിസ്മയക്കാഴ്ചയായി ഹൗറ
മലയാളികളിൽ ഏറെ ഗൃഹാതുരതകളും ചരിത്രസ്മരണകളും ഉണർത്തുന്ന നഗരമാണ് കോൽക്കത്ത. അതോടൊപ്പം സഞ്ചാരികളുടെ പ്രിയ
അഞ്ജലികൃഷ്ണ ഹാപ്പിയാണ്...
ഞാൻ നേരത്തെ ഓണത്തിന്റെ ഒരു ഫോട്ടോഷൂട്ട് ചെയ്തിരുന്നു. ആ ഫോട്ടോകൾ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തുപോയിരുന്നു. ഈ ഫേ
പ്രണയവിലാസത്തിലെ ഗോപികയും പ്രിയതരം - മമിത ബൈജു
പ്രണയവിലാസത്തില്‍ അര്ജുന് അശോകന്റെ നായികയായ മമിത ബൈജുവിന്റെ വിശേഷങ്ങള്‍...
ഓപ്പറേഷന് ജാവയിലെ അല
"16 വർഷം മുന്‍പ് കാണാതായ മൂന്നു വയസുകാരി ഞാൻ തന്നെ'
2003 മേയ് 12നാണ് മഡിലീന്‍ ബെത്ത് മക്കാൻ ജനിക്കുന്നത്. കെയ്റ്റ് മക്കാനും ഗാരി മക്കാനുമാണു മാതാപിതാക്കൾ. കാണാതാകുമ്പോള
എന്നെപ്പോലെയല്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യണം
ആനന്ദത്തില്‍ നിന്നു പൂക്കാലത്തിലേക്ക് എത്തുമ്പോള്‍ ഞാനും എന്നിലെ അഭിനേത്രിയും ഏറെ മാറിയിട്ടുണ്ട്. മെയ്ഡ് ഇന്‍ ക്യാരവാ
ചങ്കാണ് എന്റെ യേശു...
“ചങ്കാണ്... ചങ്കാണ് എന്റെ യേശു...
ചങ്കിലെ ചോര തന്ന് എന്നെ സ്നേഹിച്ചവനേശു...’’ ആസ്വാദകരെ കീഴടക്കിയ ഈ ഗാനം ഇപ്പ
നേട്ടങ്ങളിൽ അനു സിത്താര
സിനിമയിൽ ഒരു ഇടവേള വന്നതായി എനിക്കു തോന്നുന്നില്ല. അഭിനയിച്ച സിനിമകൾ റിലീസാകാൻ താമസിച്ചുവെന്നു മാത്രം. ചിലർ
മക്കളെ കാത്തിരിക്കുന്നവർ
നാലു മക്കൾ കുടുംബസമേതം വിദേശങ്ങളിൽ കഴിയുന്നു. അവരുടെ വൃദ്ധരായ മാതാപിതാക്കൾ നാട്ടിൽ തനിച്ചും. യൂറോപ്പിലും അമേരി
ഖുംറാൻ ഗുഹകൾ
ചാവുകടലിന്റെ വടക്കേ അറ്റത്ത്, അതിന്റെ പടിഞ്ഞാറേ കരയിൽ ഒന്നര കിലോമീറ്റർ അകത്തേക്കു മാറിക്കിടക്കുന്ന പുരാവസ്തു ഗവേ
ചരിത്രത്തിലേക്ക് ശിരസുയർത്തി ഫോർട്ട് വില്യം
രണ്ട് നൂറ്റാണ്ട് കാലത്തെ ബ്രിട്ടീഷ് വാഴ്ചയുടെ ചരിത്രശേഷിപ്പുകളിൽ പ്രധാനപ്പെട്ടതാണ് കോൽക്കത്തയിലെ ഫോർട്ട് വില്യം. നി
പാട്ടുകൾക്കായി ഒരു ജീവിതം
1980 ൽ ‘കീഴാർനെല്ലിയുടെ തണലും അഷ്ടാംഗ ഹൃദയത്തിന്റെ അണിയറയും’ എന്ന നിരൂപണലേഖനം എഴുതി ചലച്ചിത്ര ഗാനനിരൂപണ മേ
പത്മരാജന്റെ ആത്മരാഗങ്ങള്‍...
ലോകത്ത് ഒരൊറ്റയാളോടു മാത്രമേ അസൂയയുള്ളൂ എന്നു പറഞ്ഞിട്ടുണ്ട് പത്മരാജന്- അതു യേശുദാസിനോടായിരുന്നു. എന്നാല്‍ പത്മ
അയാൾ നടനല്ല, നടിയാണ്
മദാലസയായ വാസവദത്തയുടെ റോളിൽ വേലുക്കുട്ടി പ്രത്യക്ഷപ്പെട്ടപ്പോൾ കാലം വേലുക്കുട്ടിയുടെ താരുണ്യത്തിലും ലാവണ്യത്തി
കമിറ്റ്മെന്റിന്റെ പേരില്‍ സിനിമ നിർമിക്കില്ല, കഥയാണു ഹീറോ
സിനിമാനിര്‍മാണം ഞാന്‍ എന്ജോയ് ചെയ്യുന്നു. ഒരു സബ്ജക്ട് എടുത്ത് ആര്‍ട്ടിസ്റ്റുകളെ തീരുമാനിച്ച് ലൊക്കേഷന്‍ കണ്ടെത്തി
മൊബൈലും പരീക്ഷാഭാരവും
വാർഷിക പരീക്ഷ എത്തിയതോടെ പഠിക്കുന്നതൊന്നും മനസിൽ പതിയുന്നില്ലെന്ന ആധിയുമായി ഈയിടെ നിരവധി വിദ്യാർഥികളും രക്ഷി
ഹിപ്പോസ്
വിശുദ്ധനാട്ടിലെ ചരിത്രശേഷിപ്പുകൾ
ഗലീലി തടാകത്തിന്റെ തെക്കൻതീരത്തുനിന്ന് രണ്ടുകിലോമീറ്റർ അകലെ ഗോല
കാഴ്ചയുടെ വിരുന്നൊരുക്കി ഇന്ത്യൻ മ്യൂസിയം
ഇന്ത്യയിലെ ഏറ്റവും പുരാതനവും ഏറ്റവും വലിപ്പമേറിയതുമായ മ്യൂസിയമാണ് കോൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയം. ലോകത്തിലെ ഏറ്
മോഹന സംഗീതം
സംഗീതലോകത്ത് 40 വർഷം പിന്നിട്ട മോഹൻ സിതാരയുടെ വർത്തമാനത്തിനു പോലും മാന്ത്രികമായ ഒരു താളമുണ്ട്. 1986ൽ രഘുനാഥ് പ
വേരുകളുടെ പാട്ട്!
രാജ്യത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ഗോത്രവർഗമാണ് സന്താൾ. പശ്ചിമബംഗാൾ, ബിഹാർ, ഒറീസ, ജാർഖണ്ഡ്, ആസാം എന്നീ സംസ്ഥാനങ്ങ
വിശുദ്ധനാട്ടിലെ ചരിത്രശേഷിപ്പുകൾ: ദാവീദിന്റെ നഗരം
ഇന്നത്തെ ജറുസലെം നഗരത്തിൽ, കെദ്രോൻ തോടിനു പടിഞ്ഞാറായും ദേവാലയഗിരിക്കു തെക്കായും സീയോൻ റോഡിലൂടെ പ്രവേശിക്കാവുന്
വിസ്മയക്കാഴ്ചയായി ഹൗറ
മലയാളികളിൽ ഏറെ ഗൃഹാതുരതകളും ചരിത്രസ്മരണകളും ഉണർത്തുന്ന നഗരമാണ് കോൽക്കത്ത. അതോടൊപ്പം സഞ്ചാരികളുടെ പ്രിയ
അഞ്ജലികൃഷ്ണ ഹാപ്പിയാണ്...
ഞാൻ നേരത്തെ ഓണത്തിന്റെ ഒരു ഫോട്ടോഷൂട്ട് ചെയ്തിരുന്നു. ആ ഫോട്ടോകൾ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തുപോയിരുന്നു. ഈ ഫേ
പ്രണയവിലാസത്തിലെ ഗോപികയും പ്രിയതരം - മമിത ബൈജു
പ്രണയവിലാസത്തില്‍ അര്ജുന് അശോകന്റെ നായികയായ മമിത ബൈജുവിന്റെ വിശേഷങ്ങള്‍...
ഓപ്പറേഷന് ജാവയിലെ അല
"16 വർഷം മുന്‍പ് കാണാതായ മൂന്നു വയസുകാരി ഞാൻ തന്നെ'
2003 മേയ് 12നാണ് മഡിലീന്‍ ബെത്ത് മക്കാൻ ജനിക്കുന്നത്. കെയ്റ്റ് മക്കാനും ഗാരി മക്കാനുമാണു മാതാപിതാക്കൾ. കാണാതാകുമ്പോള
ഡാന്‍സ് വേഷവും നെഗറ്റീവ് റോളും ആഗ്രഹമുണ്ട് -തന്വി റാം
അമ്പിളിയിലൂടെ സിനിമയിലെത്തിയ ബംഗളൂരു മലയാളി തന്വി റാമിന്റെ വേരുകള്‍ കണ്ണൂരിലാണ്. ‘എങ്കിലും ചന്ദ്രികേ’ യിലെ സുജിന
അഞ്ചിരട്ടി സന്തോഷം
മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ സ്ഫടികം 28 വർഷങ്ങൾക്കിപ്പുറം വീണ്ടും തിയറ്ററുകളിൽ.ആടുതോമയും ചാക്ക
അബ്രഹാം നടന്ന വഴിയിലൂടെ...
കുലപതിയായ അബ്രാഹത്തിന്റെ പാദമുദ്രകൾ പതിഞ്ഞ പടിക്കെട്ടാണിത്. അതുപോലെ ദാവീദ് രാജാവിന്റെയും ഇസ്രയേൽ ജനതയുടെയും ആധുനിക ഹെബ്രേ
ചരിത്രത്തിലേക്ക് തലയുയർത്തി സെന്റ് പോൾസ് കത്തീഡ്രൽ
നഗരത്തിന്റെ ഹൃദയഭാഗത്ത് തലയുയർത്തി നിൽപ്പുണ്ട് കോൽക്കത്തയുടെ ചരിത്രത്തിൽ എക്കാലവും തിളങ്ങി നിൽക്കുന്ന സെന്റ് പേ
ദേവനന്ദയാണ് ഇപ്പോൾ താരം
സിനിമയിലെ കഥാപാത്രത്തെ പോലെ ഞാനും ആദ്യമായാണ് ശബരിമലയിൽ പോയത്. നട തുറന്നിരുന്ന സമയമായതിനാൽ അയ്യപ്പനു മുന്നി
കളി കാര്യമായി, കഥയായി, രോമാഞ്ചമായി
ഗപ്പി, അമ്പിളി സിനിമകളില്‍ ജോണ്‍പോള്‍ ജോര്‍ജിന്റെ സംവിധാന സഹായി ആയിരുന്ന ജിത്തു മാധവന്റെ ആദ്യസിനിമയാണ് രോമാഞ്ചം
ചെങ്കടൽ
അറേബ്യൻ ഉപദ്വീപിനും ആഫ്രിക്കയ്ക്കും ഇടയിൽ കിടക്കുന്ന ചെങ്കടൽ ബൈബിൾ പഴയ നിയമത്തിൽ പലതവണ പരാമർശിക്കപ്പെട്ടിട്ടുണ
ദൈവം കരുതിവച്ച നിധി
ഇരുപത് വർഷം മുന്‍പ് ഒരു സന്ധ്യാവേളയിൽ ഒരു കുട്ട അരി തലയിൽ ചുമന്ന് ഒരു സ്ത്രീ നവജീവൻ അഗതിമന്ദിരത്തിലെത്തി. അരി അട
ആവേശം പടർത്തി ആകാശവിസ്മയം
ഇടക്കാലത്ത് ശബ്ദം കുറഞ്ഞ് വെളിച്ചം കൂടിയ ചൈനീസ് വെടിക്കെട്ട് എത്തിയെങ്കിലും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണമുണ്ട്.
ആക്ടിംഗ് ജീനിയസ് അനുമോൾ
തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിൽ എന്നും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന അഭിനേത്രിയാണ് അനുമോൾ. ആദ്യ മലയാള ചിത്ര
Latest News
വന്ദേഭാരത് ട്രെയിൻ; കേന്ദ്രസർക്കാർ പുനരാലോചന നടത്തണമെന്ന് മുഖ്യമന്ത്രി
ഇൻഡോറിൽ ക്ഷേത്രക്കിണറിന്റെ മേൽമൂടി തകർന്ന് 12 പേർ മരിച്ചു
ദഹി ദഹിച്ചില്ല; തൈരിൽ ഹിന്ദി കലർത്താനുള്ള തീരുമാനം പിൻവലിച്ചു
ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിന്റെ മാതാവ് നിര്യാതയായി
വരുന്നു വിലക്കയറ്റക്കാലം; ഏപ്രിൽ ഒന്ന് മുതൽ ഇന്ധന വില കൂടും
Latest News
വന്ദേഭാരത് ട്രെയിൻ; കേന്ദ്രസർക്കാർ പുനരാലോചന നടത്തണമെന്ന് മുഖ്യമന്ത്രി
ഇൻഡോറിൽ ക്ഷേത്രക്കിണറിന്റെ മേൽമൂടി തകർന്ന് 12 പേർ മരിച്ചു
ദഹി ദഹിച്ചില്ല; തൈരിൽ ഹിന്ദി കലർത്താനുള്ള തീരുമാനം പിൻവലിച്ചു
ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിന്റെ മാതാവ് നിര്യാതയായി
വരുന്നു വിലക്കയറ്റക്കാലം; ഏപ്രിൽ ഒന്ന് മുതൽ ഇന്ധന വില കൂടും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top