Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കരുത്തുള്ള വില്ലനാകാന്‍ റെഡി
ബാബു ആന്റണി പ്രധാന വേഷത്തിലെത്തുന്ന മദനോത്സവം തിയറ്ററുകളില്‍. മണിരത്നം സിനിമ പൊന്നിയന്‍ ശെല്വന് 2, വിജയ്-ലോകേഷ് കനകരാജ് സിനിമ ലിയോ എന്നിവ അടുത്ത റിലീസുകള്‍. പ്രഫഷണലിസം പുലര്‍ത്തുന്ന ടീമുകൾക്കൊപ്പമേ സിനിമ ചെയ്യുകയുള്ളൂ എന്ന് ബാബു ആന്റണി..
നായകനൊപ്പംതന്നെ നിറഞ്ഞു നില്ക്കുന്ന വില്ലന്‍ വേഷങ്ങളിലൂടെ ജനമനസുകളില്‍ ഹിറ്റായ ബാബു ആന്റണി കരിയറില്‍ 38 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. മദനോത്സവമാണ് ബാബു ആന്റണിയുടെ പുതിയ റിലീസ്. ന്നാ താന്‍ കേസ് കൊട് എഴുതിയ രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ രചന. രതീഷിന്റെ അസോസിയേറ്റ് സുധീഷ് ഗോപിനാഥിന്റെ സംവിധാനം. പതിവു ഹീറോ - വില്ലന്‍ രീതികളില്‍ നിന്നു വേറിട്ടതാണ് മദനോത്സവമെന്ന് ബാബു ആന്റണി പറയുന്നു.
‘ടെന്‍ഷന്‍, ഡ്രാമ, കോമഡി...എന്നിങ്ങനെ ധാരാളം ഷേഡ്സുള്ള എന്റര്‍ടെയ്നറാണിത്. ഒരു സീനില്‍മാത്രം വരുന്ന കഥാപാത്രത്തിനു പോലും തന്റേതായ ഇടമുണ്ട്’
സുരാജും ഞാനും
സുരാജും ഞാനുമാണ് ഈ സിനിമയിലെ മദനന്മാര്. രണ്ടുപേരും ഒരു സ്ഥലത്ത് ഒരു പ്രത്യേക സാഹചര്യത്തില്‍ എത്തിപ്പെടുകയും അവിചാരിതമായി കൂട്ടിമുട്ടുകയും ചെയ്യുന്നു. തുടര്‍ന്നുള്ള സംഭവങ്ങളും കോമഡികളും സംഘര്‍ഷങ്ങളുമാണു സിനിമ. ഇതില്‍ രാഷ്്ട്രീയ ആക്ഷേപഹാസ്യമുണ്ട്. പക്ഷേ, ഇരുവരും രാഷ്്ട്രീയക്കാരല്ലതാനും.
മദനന്മാരുടെ വിളയാട്ടമായതിനാലാണ് മദനോത്സവമെന്ന പേര്. കരിങ്കുന്നം സിക്സസില്‍ ഉള്‍പ്പെടെ സുരാജുമായി വര്‍ക്ക് ചെയ്തിട്ടുണ്ട്. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളും പ്രഫഷണലിസം കാത്തുസൂക്ഷിക്കുന്നവരുമാണ്.
സിനിമയ്ക്കു മുമ്പ് ഞാന്‍ തയാറെടുപ്പുകള്‍ നടത്താറില്ല. കഥാപാത്രത്തെക്കുറിച്ചു സംവിധായകനുമായും തിരക്കഥാകൃത്തുമായും സംസാരിച്ച് അവര്‍ക്കു വേണ്ടതെന്തെന്നു മനസിലാക്കും. അതിനൊപ്പം എന്തെങ്കിലും ചേര്‍ക്കാന്‍ പറ്റുമോ എന്നാണു നോക്കാറുള്ളത്.
സിനിമ അന്നും ഇന്നും
പ്രൊഫഷണല്‍ രീതിയില്‍ വര്‍ക്ക് ചെയ്താല്‍ പഴയ സെറ്റ്, പുതിയ സെറ്റ് എന്ന അന്തരമൊന്നുമില്ല. ലൊക്കേഷനില്‍ കൃത്യസമയത്ത് എത്തി കൃത്യമായി ജോലിതീര്‍ത്തു മടങ്ങുന്ന ആളാണു ഞാൻ. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ വരാതിരിക്കുമ്പോള്‍ വലിയ ബുദ്ധിമുട്ടാവും. ഇന്നു പല സെറ്റുകളിലും പുതിയ ആളുകള്‍ക്കൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ എത്രയോ ദിവസങ്ങളില്‍ ഷൂട്ടിംഗ് മുടങ്ങാറുണ്ട്. പഴയകാല സെറ്റുകളില്‍ പ്രഫഷണലിസമില്ലായ്മ ഇത്രയുമില്ല. അതാണ് അന്നത്തെയും ഇന്നത്തെയും സെറ്റുകള്‍ തമ്മിലുള്ള വ്യത്യാസം.
ലഭ്യമായ ഉപകരണങ്ങളുടെ സഹായത്തോടെ ടെക്നിക്കല്‍ പെര്‍ഫക്ഷനിലാണ് അന്നും സിനിമയെടുത്തിരുന്നത്. മുപ്പതു വര്‍ഷം മുന്നില്‍ക്കണ്ടു സിനിമ ചെയ്യണമെന്നും മൂന്നു തലമുറ കഴിഞ്ഞാലും ഗുണനിലവാരം അതിനുണ്ടാകണമെന്നും എന്റെ ഗുരുവായ സംവിധായകന് ഭരതന് പറഞ്ഞിട്ടുണ്ട്. വൈശാലി ഇപ്പോഴും സാങ്കേതികത്തികവുള്ള സിനിമയാണ്.
കായംകുളം കൊച്ചുണ്ണി
കായംകുളം കൊച്ചുണ്ണിയിലെ ഇത്തിങ്ങല്‍ തങ്ങള്‍ തിയറ്ററില്‍ കൈയടി നേടിയിരുന്നു. സംവിധായകന് ഹരിഹരനില്നിന്നുവരെ നല്ല അഭിപ്രായമുണ്ടായ വേഷം. പക്ഷേ, കൊച്ചുണ്ണി കഴിഞ്ഞയുടന്‍ കൊറോണ വന്നു. അതിനാല്‍ ആ വിജയം തുടര്‍ന്നുള്ള കരിയറില്‍ വലിയ പ്രയോജനം ചെയ്തില്ല. കൊറോണ രണ്ടു മൂന്നു വര്‍ഷം നീണ്ടുനിന്നതിനാല്‍ സിനിമാ ഇന്‍ഡസ്ട്രി ഡൗണായി.
പൊന്നിയന്‍ ശെല്വന്-2
അഞ്ജലിയാണ് മണിരത്നത്തിനൊപ്പം ആദ്യം ചെയ്ത സിനിമ. അതില്‍ നിന്നുതന്നെ ഒരുപാടു കാര്യങ്ങള്‍ പഠിച്ചു. അദ്ദേഹത്തെയും ഞാന്‍ ഗുരുവായി കാണുന്നു. പൊന്നിയന്‍ ശെല്വന് പാര്‍ട്ട് ഒന്നും രണ്ടും ചെയ്തപ്പോള്‍ പ്രഫഷണലിസവും സ്പീഡും അടുത്തറിഞ്ഞു.
2500 പേരുള്ള സെറ്റില്‍ ജോലി നടക്കുന്ന രീതി അവിശ്വസനീയമായിരുന്നു. എല്ലാവരും പുലർച്ചെ നാലരയ്ക്ക് സെറ്റിലെത്തും. പടച്ചട്ടയൊക്കെ ധരിക്കുമ്പോഴേക്കും അഞ്ചരയാവും. കൃത്യം ആറു മണിക്കു ഷോട്ടെടുക്കും. വൈകുന്നേരം ആറിനു ലൈറ്റ് കുറയുമ്പോള്‍ നിര്‍ത്തും. 150 ദിവസം കൊണ്ടാണ് അദ്ദേഹം ഈ രണ്ടു മഹാസിനിമകളെടുത്തത്.
ലിയോ
വിജയ്-ലോകേഷ് കനകരാജ് സിനിമ ലിയോയുടെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞു. അതു കാഷ്മീരിലായിരുന്നു. രണ്ടാം ഷെഡ്യൂള്‍ മേയ് ഏഴിനു തുടങ്ങും. സഞ്ജയ് ദത്തും വിജയ്യും തൃഷയുമുള്പ്പെടെ എല്ലാവരും പ്രഫഷണലി ഉന്നത നിലവാരമുള്ളവര്‍. കൃത്യ സമയത്തു സെറ്റില്‍ വന്നു കൃത്യമായി കാര്യങ്ങള്‍ ചെയ്തു മടങ്ങുന്നവര്‍. തമിഴിലും തെലുങ്കിലുമൊക്കെ പ്രഫഷണല്‍ അല്ലാത്ത രീതികള്‍ വളരെ കുറവാണ്.
വില്ലൻ വേഷങ്ങൾ ചെയ്യുന്പോൾ...
പൂവിനു പുതിയ പൂന്തെന്നലിലേതുപോലെ മനസില്‍ പതിയുന്ന വില്ലന്‍ വേഷങ്ങള്‍ ഇപ്പോള്‍ കാണാറില്ല. ശക്തരായ മറ്റു കഥാപാത്രങ്ങള്‍ വരുന്നതിനെ ഇന്നത്തെ ഹീറോസ് അംഗീകരിക്കുന്നില്ല. എല്ലാം ഹീറോതന്നെ ചെയ്യണം. അത്തരത്തില്‍ ഹീറോ ഭരിക്കുന്ന ഫിലിം ഇന്‍ഡസ്ട്രിയാണ് ഇപ്പോള്‍. ലഭിക്കുന്ന വില്ലന്‍ വേഷങ്ങള്‍ കരുത്തുറ്റതാണെങ്കിൽ മാത്രമേ ചെയ്യുകയുള്ളൂ. പിന്നെ, എന്റെ പ്രതിഫലം കിട്ടണം. വില്ലനാണെന്നു പറഞ്ഞ് പ്രതിഫലം കുറയ്ക്കുന്ന രീതി ചിലയിടങ്ങളിലുണ്ട്. അതു പറ്റില്ല.
ആർഡിഎക്സ്
ഭാഷകൾ കംഫർട്ടബിളാണ്. പ്രഫഷണലിസം പുലര്‍ത്തുന്ന നല്ല ടീമുകൾക്കൊപ്പമേ സിനിമ ചെയ്യുകയുമുള്ളൂ. അതുകൊണ്ടുതന്നെ ഇതര ഭാഷകളിലും സിനിമ ചെയ്യുന്നതു കംഫർട്ടബിളാണ്. പൊന്നിയന്‍ ശെല്വന് 2, ലിയോ എന്നിവയാണ് അടുത്ത ഇതരഭാഷാ റിലീസുകള്‍. രണ്ടു മൂന്നു പടങ്ങളുടെ ചര്‍ച്ചകള്‍ നടക്കുന്നു. മലയാളത്തില്‍ ഹീറോ ആയ കുറേ പ്രോജക്ടുകള്‍ വരുന്നുണ്ട്. ആര്‍ഡിഎക്സാണ് ഷൂട്ടിംഗ് കഴിഞ്ഞത്.
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാറിന്റെ ഷൂട്ടിംഗ് തുടങ്ങിയിട്ടില്ല. വലിയ കാന്‍വാസിലുള്ള സിനിമയാണ്. തയാറെടുപ്പുകളോടെ ശ്രദ്ധിച്ചു ചെയ്യേണ്ട പ്രമേയം. അതിനാല്‍ ഷൂട്ടിംഗ് നീട്ടിവച്ചിരിക്കുകയാണ്. ‘ചന്ത’ ഉള്‍പ്പടെ പല പടങ്ങളുടെയും സെക്കന്‍ഡ് പാര്‍ട്ട് ചെയ്യാനുള്ള ഓഫറുകള്‍ വരുന്നുണ്ട്. സ്ക്രിപ്റ്റ് നന്നായാല്‍ ചെയ്യും. ഇല്ലെങ്കില്‍ വേണ്ടെന്നുവയ്ക്കും.
ടി.ജി. ബൈജുനാഥ്
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
Latest News
ഡുപ്ലെസിക്ക് അർധസെഞ്ചുറി; ആർസിബി വിജയവഴിയിൽ
പൂഞ്ചിൽ ഭീകരാക്രമണം; പരിക്കേറ്റ സൈനികൻ വീരമൃത്യുവരിച്ചു
മോഹന്‍ ബഗാനെ വീഴ്ത്തി; മുംബൈ സിറ്റിക്ക് കിരീടം
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ കേസ്
പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
Latest News
ഡുപ്ലെസിക്ക് അർധസെഞ്ചുറി; ആർസിബി വിജയവഴിയിൽ
പൂഞ്ചിൽ ഭീകരാക്രമണം; പരിക്കേറ്റ സൈനികൻ വീരമൃത്യുവരിച്ചു
മോഹന്‍ ബഗാനെ വീഴ്ത്തി; മുംബൈ സിറ്റിക്ക് കിരീടം
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ കേസ്
പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top