Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മലബാറിലെ മലയാറ്റൂർ കൊളക്കാട് കുരിശുമല
മലയാറ്റൂരിനെ അനുസ്മരിപ്പിക്കുന്ന കുത്തനെയുള്ള കയറ്റവും ഇടുങ്ങിയ പാതയും തന്നെയാണ് കണ്ണൂർ ജില്ലയിലെ പേരാവൂർ കൊളക്കാട് കുരിശുമലയെ വ്യത്യസ്തമാക്കുന്നത്. അതുകൊണ്ടുതന്നെ "മലബാറിലെ മലയാറ്റൂർ’ എന്നാണ് കൊളക്കാട് സെന്റ് തോമസ് ദേവാലയവും കുരിശുമലയും അറിയപ്പെടുന്നത്. ആദ്യ കുടിയേറ്റക്കാരുടെ തീവ്രമായ ആഗ്രഹമാണ് കൊളക്കാടിനെയും നെടുംപുറംചാലിനെയും വേർതിരിക്കുന്ന മലയെ കുരിശുമലയായി ഉയർത്തിയത്.
1955 ഏപ്രിലിലെ പുതുഞായറാഴ്ചയാണ് കൊളക്കാട് കുരിശുമല കയറ്റം ആരംഭിക്കുന്നത്. ആറ് പതിറ്റാണ്ടുകൾ പിന്നിടുന്പോഴും ഓരോ പുതുഞായറാഴ്ചയും കുരിശുമലയിലേക്ക് വിശ്വാസികളുടെ പ്രവാഹമേറുകയാണ്. കുടിയേറ്റത്തിന്റെ ആദ്യകാലത്ത് ഈ മേഖലയിൽ പേരാവൂർ സെന്റ് ജോസഫ്സ് ദേവാലയം മാത്രമാണ് ഉണ്ടായിരുന്നത്. ദേവാലയം സ്ഥിതിചെയ്യുന്ന തൊണ്ടിയിൽ ദുഃഖവെള്ളി ആചരണം നടക്കുന്നതിനാൽ ആളുകളുടെ സൗകര്യം കണക്കിലെടുത്ത് പുതുഞായറാഴ്ച കൊളക്കാട് കുരിശുമല കയറ്റം തുടങ്ങുകയായിരുന്നുവെന്ന് പഴമക്കാർ പറയുന്നു.
ഒരിക്കൽ ഭവനസന്ദർശനത്തിന്റെ ഭാഗമായി എത്തിയ അക്കാലത്തെ പേരാവൂർ സെന്റ് ജോസഫ്സ് ദേവാലയ വികാരി ഫാ.ഫിലിപ്പ് മുറിഞ്ഞകല്ലേലാണ് കുരിശുമല കയറ്റത്തിന് കൊളക്കാട് മല തെരഞ്ഞെടുക്കുന്നത്.
ഇപ്പോൾ കുരിശുമലയിൽ ഒരു കപ്പേളയും കുരിശടികളും മറ്റ് സൗകര്യങ്ങളുമുണ്ട്. മറ്റത്തിൽ ഏബ്രഹാം, കൊല്ലിരിക്കൽ ഉലഹന്നാൻ എന്നിവരാണ് ഓരോ ഏക്കർ വീതം സ്ഥലം കപ്പേളയ്ക്കും അനുബന്ധ സൗകര്യങ്ങൾക്കുമായി വിട്ടുനൽകിയത്. പേരാവൂർ തൊണ്ടിയിൽ വഴിയും കേളകംമഞ്ഞളാംപുറം ചെങ്ങോം വഴിയും നെടുംപൊയിൽ വാരപ്പീടിക പെരുന്തോടി വഴിയും മാനന്തവാടി ഏലപ്പീടിക കാടൻമല വഴിയും തീർഥാടകർക്ക് കൊളക്കാട് കുരിശുമലയിലേക്ക് എത്താം.
മഞ്ഞിൽ മുങ്ങി കൊട്ടത്തലച്ചി
പച്ചവിരിച്ച പുൽമേടുകൾ... മഞ്ഞിൽ മുങ്ങിയ പാറകൾ... പീഡാനുഭവ സ്മരണകളുയർത്തി കുരിശുകൾ... ചെഞ്ചായം പൂശിയ കപ്പേള... ഇത് കണ്ണൂർ ജില്ലയിലെ കൊട്ടത്തലച്ചി കുരിശുമല. ചൂരപ്പടവ് ഹോളിക്രോസ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിലാണ് കൊട്ടത്തലച്ചിയിൽ വിശ്വാസതീർഥാടനവും പുതുഞായർ ആചരണവും കുരിശുമല കയറ്റവും നടക്കുന്നത്.
ചെറുപുഴയിൽ നിന്ന് ചൂരപ്പടവിൽ എത്തി രണ്ടുകിലോമീറ്റർ സഞ്ചരിച്ചാൽ കൊട്ടത്തലച്ചിമലയിലെത്താം. പുളിങ്ങോം, താബോർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും മലമുകളിലേക്ക് വഴികളുണ്ട്. മല വെട്ടിച്ചായിച്ച മൺപാതയിലൂടെയാണ് യാത്ര. ഇരുവശവും കാട്ടുവൃക്ഷങ്ങളും പന്തലിച്ച ചൂരൽവള്ളികളും തെക്കുവശത്ത് കിഴുക്കാംതൂക്കായ അടിവാരവും.
അരമണിക്കൂർ കൊണ്ട് വനത്തിൽ കൂടിയുള്ള യാത്ര അവസാനിക്കും. തുടർന്ന് തെളിഞ്ഞ പ്രദേശമാണ്. ഇവിടെ തീർഥാടകരെ സ്വാഗതം ചെയ്ത് വലിയൊരു കുരിശുണ്ട്. ഒപ്പം "കൊട്ടത്തലച്ചി കുരിശുമല’ എന്ന ബോർഡും. പിന്നെ മുകളിലേക്ക് മരങ്ങളില്ല, പുൽമേടുകൾ മാത്രം. ഇവിടെ മുതലാണ് "കുരിശിന്റെ വഴി’ തുടങ്ങുന്നത്.
ദൃശ്യഭംഗി നിറഞ്ഞതാണ് മലമുകൾ. ഇവിടെയാണ് കപ്പേള. പുതുഞായറാഴ്ച പുലർച്ചെ മൂന്നിന് കൊടിയേറ്റത്തോടെ മലമുകളിൽ തിരുക്കർമങ്ങൾ ആരംഭിക്കുമെന്ന് വികാരി ഫാ. ജോസഫ് മഞ്ഞളാംകുന്നേൽ പറഞ്ഞു.
ബോണക്കാട് കുരിശുമല
കിഴക്കിന്റെ കാൽവരിയെന്നറിയപ്പെടുന്ന നെയ്യാറ്റിൻകര രൂപതയിലെ തീർഥാടന കേന്ദ്രം . ബോണക്കാട് തേയില എസ്റ്റേറ്റിലും വനഭൂമിയിലുമായാണ് കുരിശിന്റെ വഴി പാത.1965 ൽ ബോണക്കാട് അമലോത്ഭവമാതാ പളളിയിൽ വികാരിയായി ഫാ.ടെലസ്ഫോർ ഗോമസ് എത്തിയതോടെയാണ് കുരിശുമലയിൽ പ്രാർഥനകൾ ആരംഭിച്ചത്. 1957 ൽ ബോണക്കാട് കുരിശമലയുടെ നെറുകയിൽ കുരിശുനാട്ടി പ്രാർഥനകൾ ആരംഭിച്ചു. സർക്കാരിന്റെയും വനം വകുപ്പിന്റെയും സഹകരണത്തോടെയാണ് ബോണക്കാട് കുരിശുമല തീർഥാടനം നടക്കുന്നത്. തിരുവനന്തപുരത്തുനിന്ന് നെടുമങ്ങാട് വിതുര വഴി ബോണക്കാട്ടെത്താം.
ഒട്ടകപാതയിലെ തട്ടുപാറ
പഴമയുടെ ശേഷിപ്പുകൾ കാടുമൂടിക്കിടക്കുന്പോഴും, അതു പുറംലോകമറിയാത്തതിന്റെ ചരിത്രസങ്കടമാണു തട്ടുപാറ മലയ്ക്കു പറയാനുള്ളത്. രാജ്യത്തിന്റെ തീർഥാടന ഭൂപടത്തിൽ പ്രസിദ്ധമായ മലയാറ്റൂർ മലനിരകളിൽ നിന്നേറെ ദൂരത്തല്ലെങ്കിലും, നൂറ്റാണ്ടുകൾ പഴക്കമുള്ള കഥ പറയാനുള്ള തട്ടുപാറ അത്ര ശ്രദ്ധിക്കപ്പെട്ടില്ല.
ക്രിസ്്തുശിഷ്യനായ മാർത്തോമാശ്ലീഹാ പാണ്ഡ്യരാജ്യത്തേക്കുള്ള യാത്രയ്ക്കുപയോഗിച്ച ഒട്ടകപാത കടന്നുപോകുന്ന ഭാഗം എന്നതാണു മഞ്ഞപ്രയ്ക്കടുത്തു തട്ടുപാറയുടെ ചരിത്രപ്രാധാന്യം. കാനനത്തിലൂടെയുള്ള ഒട്ടകപാത തട്ടുപാറ വഴി മലയാറ്റൂരിലേക്കും അവിടെനിന്നു പാണ്ഡ്യരാജ്യത്തേക്കും എത്തിയെന്നു രേഖകൾ ചൂണ്ടിക്കാട്ടുന്നു.
മലയാറ്റൂർ, തട്ടുപാറ മലകൾ ഉൾപ്പെടുന്ന ഒട്ടകപാതയിലൂടെയാണു തോമാശ്ലീഹ പാണ്ഡ്യരാജ്യത്തേക്കു യാത്ര നടത്തിയതെന്നു, ചരിത്രഗ്രന്ഥമായ ട്രാവൻകൂർ മാനുവൽ രേഖപ്പെടുത്തിയിട്ടുണ്ട്. മലമുകളിലുള്ള തട്ടുപാറ പള്ളിമുറ്റത്തു പാറയിലുള്ള പുരാതനമായ പാദമുദ്ര തോമ്മാശ്ലീഹായുടേതെന്നു കരുതുന്നവരുണ്ട്. ഇതിനടത്തുള്ള ഗുഹ തോമാശ്ലീഹ ശത്രുക്കളിൽ നിന്നു രക്ഷനേടാനും വിശ്രമത്തിനുമായി ഉപയോഗിച്ചിരുന്നതാണെന്നും പഴമക്കാർ പറയുന്നു.
തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യർ, പള്ളിയിരിക്കുന്ന ഭാഗത്തെ സ്വത്തുക്കളുടെ കൈവശാവകാശം നൽകിയതിന്റെ അടയാളമായി പതിപ്പിച്ച മൂന്നു ശംഖുമുദ്രകൾ, പള്ളിയുടെ ചുറ്റുമുള്ള പാറയിൽ പതിപ്പിച്ചിട്ടുണ്ട്. തട്ടുപാറയിൽ പള്ളി നിർമിക്കാൻ തിരുനെൽവേലിയിൽ നിന്നു പാണ്ഡ്യൻ എന്ന ശില്പി എത്തിയതായി ഐതിഹ്യമുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയുടെ ചരിത്രാവലോകനത്തിൽ തട്ടുപാറ പള്ളിയുടെ ചരിത്രപ്രാധാന്യം സൂചിപ്പിക്കുന്നുണ്ട് (പേജ് 386).
മഞ്ഞപ്ര ഫൊറോനയിലെ മേരിഗിരി ഇടവകയുടെ കീഴിലാണു തട്ടുപാറ പള്ളി.എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം ദിവ്യബലിയുണ്ട്. വലിയനോന്പിലെ എല്ലാ വെള്ളിയാഴ്ചകളിലും പ്രദേശവാസികൾ കുരിശിന്റെ വഴി പ്രാർഥന ചൊല്ലി തട്ടുപാറയിലെത്തി ദിവ്യബലിയർപ്പിക്കും. നാൽപതാം വെള്ളിയിൽ ഇവിടെ ആഘോഷമായ കുരിശിന്റെ വഴിയും തിരുക്കർമങ്ങളും നടക്കും. പുതുഞായറാഴ്ചയാണു പള്ളിയിലെ തിരുനാൾ ആഘോഷമെന്നു വികാരി റവ.ഡോ. പോൾ കൈപ്രൻപാടൻ പറഞ്ഞു.
ആരക്കുഴ മലേക്കുരിശ് പള്ളി
മധ്യകേരളത്തിലെ പ്രമുഖ തീർഥാടന കേന്ദ്രങ്ങളാണ് കോതമംഗലം രൂപതയുടെ കീഴിലുള്ള ആരക്കുഴ സെന്റ് മേരീസ് ഫൊറോനപള്ളിയും പള്ളിയുടെ കീഴിലുള്ള മലേക്കുരിശ് പള്ളിയും.ആയിരം മാപ്പിളമാർക്കുവേണ്ടി ആയിരത്തിൽ സ്ഥാപിച്ച പള്ളിയെന്നാണ് ഇടവക ദേവാലയത്തെ വിശേഷിപ്പിച്ചിരുന്നത്.എഡി 999-ൽ പരിശുദ്ധകന്യകാ മറിയത്തിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിക്കപ്പെട്ടത്. ആരക്കുഴ പള്ളിയുടെ കുരിശുപള്ളിയായി 1800നും1810നും ഇടയിൽ പള്ളിയുടെ തെക്കുവശത്തുള്ള മലയിലാണ് തീർഥാടന കേന്ദ്രമായ മലേക്കുരിശ് പള്ളി സ്ഥാപിച്ചത്. മലയുടെ മുകളിൽ സ്ഥാപിതമായ കുരിശുപള്ളിയായതിനാൽ മലേക്കുരിശെന്ന് അറിയപ്പെട്ടു തുടങ്ങി. വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലാണ് മലേക്കുരിശ് പള്ളി സ്ഥാപിച്ചത്.മലേക്കുരിശിന്റെ അടിവാരത്തുള്ള വിശുദ്ധ അന്തോനീസിന്റെ കപ്പേളമുതൽ വിശുദ്ധ സെബസ്ത്യാനോസിന്റെ കപ്പേള വരെയുള്ള ഭാഗത്ത് കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങൾ മനോഹരമായി ക്രമീകരിച്ചിട്ടുണ്ട്.അക്കാലത്ത് വികാരിയായിരുന്ന ഫാ.ജോർജ് എടത്തൊട്ടിയുടെ പരിശ്രമഫലമായാണ് ഇതു സ്ഥാപിക്കപ്പെട്ടത്. വലിയ നോന്പിൽ ശനി,ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 4.45ന് ഭക്തി നിർഭരമായ കുരിശിന്റെ വഴിയും തുടർന്നു മലമുകളിൽ വിശുദ്ധകുർബാനയും നടന്നുവരുന്നുണ്ട്. മലമുകളിൽ ജപമാലവഴിയും ക്രമീകരിച്ചിട്ടുണ്ട്.
1957നു ശേഷമാണ് മലേക്കുരിശിൽ പുതുഞായർ തിരുനാൾ ആഘോഷിച്ചുതുടങ്ങിയത്. 2012 ഒക്ടോബർ 14ന് അന്നത്തെ കോതമംഗലം രൂപത ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ ആരക്കുഴ പള്ളിയും മലേക്കുരിശും തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം മുതൽ വലിയ നോന്പിലെ 40-ാംവെള്ളിയാഴ്ച കോതമംഗലം രൂപത ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ നേതൃത്വത്തിൽ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികൾ മലേക്കുരിശിലേക്ക് കുരിശിന്റെവഴി ചൊല്ലി തീർഥാടനം നടത്തിവരുന്നുണ്ട്.മൂവാറ്റുപുഴ ടൗണിൽ നിന്ന് ആറു കിലോമീറ്റർ യാത്ര ചെയ്താൽ ആരക്കുഴ ഫൊറോന പള്ളിയിൽ എത്തിച്ചേരാം.പള്ളിക്കു സമീപത്തെ സെന്റ് ആന്റണീസ് ചാപ്പലിൽ നിന്നുമാണ് മലേക്കുരിശിലേക്കുള്ള തീർഥാടനം ആരംഭിക്കുന്നത്. റവ.ഡോ.ഫ്രാൻസിസ് കീരംപാറയാണ് ആരക്കുഴ ഫൊറോന പള്ളി വികാരി.ഫാ.എമ്മാനുവൽ മുണ്ടയ്ക്കൽ അസിസ്റ്റന്റ് വികാരിയായും ഇവിടെ സേവനമനുഷ്ഠിക്കുന്നു.
മീങ്കുന്നം തിരുരക്തമല
എംസി റോഡിൽ മൂവാറ്റുപുഴ ടൗണിൽ നിന്നു എട്ടുകിലോമീറ്റർ തെക്കു ഭാഗത്തായാണ് മീങ്കുന്നം സെന്റ് ജോസഫ്സ് പള്ളി സ്ഥിതിചെയ്യുന്നത്. പള്ളിയുടെ മുൻഭാഗത്ത് എംസി റോഡരുകിൽ 1988-ൽ സ്ഥാപിച്ചിട്ടുള്ള പിയേത്ത രൂപം ഏറെ പ്രസിദ്ധമാണ്.നൂറുകണക്കിനു വിശ്വാസികൾ കുരിശിന്റെ വഴി പ്രാർഥനകളുമായി എത്തുന്ന തിരുരക്തമലയും പള്ളിയുടെ കീഴിൽ സ്ഥിതിചെയ്യുന്നു. കുരിശിന്റെ വഴി പ്രാർഥനകളുമായി മലമുകളിൽ എത്തുന്ന നൂറുകണക്കിനു തീർഥാടകർക്കും എംസി റോഡിലൂടെ സഞ്ചരിക്കുന്നവർക്കും ആത്മീയത ഉണർത്തുന്നതിനായി കഴിഞ്ഞ 23ന് തിരുരക്തമലയിൽ 22 അടി ഉയരമുള്ള സ്റ്റാച്യൂ ഓഫ് ശാലോം ക്രിസ്തുരൂപവും പ്രതിഷ്ഠിച്ചു. ഫാ.അഗസ്റ്റിൻ നന്ദലത്ത് വികാരിയായിരിക്കുന്പോഴാണ് മലമുകളിലേക്ക് കുരിശിന്റെ വഴി നടത്താനുള്ള റോഡ് നിർമിക്കുകയും താത്കാലിക രൂപങ്ങൾ സ്ഥാപിക്കുകയും ചെയ്തത്. നോന്പുകാലത്ത് 50 ദിവസവും തിരുരക്തമലയിലേക്ക് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കുരിശിന്റെ വഴി നടത്തുകയും അവിടെയുള്ള ചാപ്പലിൽ വിശുദ്ധകുർബാനയർപ്പിക്കുകയും ചെയ്തു വന്നിരുന്നു. തുടർന്ന് എല്ലാ 50 നോന്പിലും വിശ്വാസികൾ കുരിശിന്റെ വഴി നടത്തി മുടങ്ങാതെ മലകയറുന്നുണ്ട്.നാൽപതാം വെള്ളിയാഴ്ച ഇവിടെ നടത്തിവരുന്ന പരിഹാര പ്രദക്ഷിണത്തിലും മലമുകളിൽ നടത്തുന്ന കണ്‍വൻഷനിലും നിരവധി വിശ്വാസികൾ പങ്കെടുക്കുന്നു. എംസി റോഡിനോടു ചേർന്നാണ് തിരുരക്തമല സ്ഥിതിചെയ്യുന്നത്.റോഡിൽ നിന്നാൽ തിരുരക്തമലയിലേക്കുള്ള കുരിശിന്റെ വഴിയുടെ സ്ഥലങ്ങളും കപ്പേളയും ദൃശ്യമാണ്. ഇവിടുത്തെ നവീകരിച്ച ചാപ്പലിന്റെയും കുരിശിന്റെ വഴിയുടെയും വെഞ്ചരിപ്പ് 2017 ജനുവരി 27ന് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിച്ചു. രാത്രികാലങ്ങളിൽ മലകയറുന്നതിനും പ്രാർഥിക്കുന്നതിനും ആവശ്യമായ വെളിച്ചവും മറ്റു സൗകര്യങ്ങളും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം നാലുമുതൽ മലമുകളിലെ ചാപ്പലിൽ കുർബാനയും തിരുരക്താഭിഷേക പ്രാർഥനയും വചന പ്രഘോഷണവും ആരാധനയും രോഗശാന്തി ശുശ്രൂഷയും നേർച്ചയും നടത്തിവരുന്നുണ്ട്.ഫാ.ജോണ്‍ കൊച്ചുമുട്ടമാണ് ഇപ്പോൾ വികാരിയായി സേവനമനുഷ്ഠിക്കുന്നത്.
അറുനൂറ്റിമംഗലം
കോട്ടയം കടുത്തുരുത്തി മാർക്കറ്റ് ജംഗ്ഷനിൽനിന്നും പെരുവ റൂട്ടിൽ നാലു കിലോമീറ്റർ അകലെയാണ് അറുനൂറ്റി മംഗലം മലകയറ്റപള്ളി. വലിയ നോയന്പിലെ നാൽപതാം വെള്ളിയാഴ്ചയാണ് പ്രധാന മലകയറ്റം. ദു:ഖവെള്ളിയാഴ്ചയും തീർഥാടക തിരക്കുണ്ട്. വിശുദ്ധ വാരത്തിൽ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് മലയിൽ പ്രതിഷ്ഠിക്കും. വലിയ നോയന്പിലെ എല്ലാ ദിവസവും ഇവിടേക്ക് കുരിശിന്റെ വഴിയുണ്ട്.
വല്യച്ചൻമല
അരുവിത്തുറ അന്പാറനിരപ്പേൽ റോഡിലാണ് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയുടെ വല്യച്ചൻമല. നാൽപതാം വെള്ളി, ദു:ഖവെള്ളി, പുതുഞായർ ദിനങ്ങളിൽ നൂറുകണക്കിനു തീർഥാടകരാണ് ഇവിടെയെത്തുന്നത്. ശിൽപചാതുരികൊണ്ട് ഏറെ വശ്യമാണ് വല്യച്ചൻമലയിലെ പതിനാലാം സ്ഥലവും ഇതര നിർമിതികളും. മലമുകളിൽ പള്ളിയും യേശുവിന്റെ കല്ലറയും പിയാത്തെയും സ്ഥാപിച്ചിട്ടുണ്ട്്. വലിയ നോയന്പിലെ എല്ലാ ദിവസവും ഇവിടെ കുരിശിന്റെ വഴി നടക്കാറുണ്ട്.
കരിങ്കുന്നം സാൻജോ മൗണ്ട്, തിടനാട് ഉൗട്ടുപാറ, കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കുരിശുമല, എലപ്പാറ കുരിശുമല എന്നിവിടങ്ങളിൽ ദുഃഖവെള്ളിയാഴ്ചകളിൽ ധാരാളം തീർഥാടകരെത്തുന്ന കുരിശുമലകളാണ്.
കരുവള്ളിക്കാട് കുരിശുമല
നിർമലപുരം - കരുവള്ളിക്കാട് മാർത്തോമ്മൻ തീർഥാടനകേന്ദ്രത്തിലേക്കുള്ള കുരിശിന്റെ വഴി 40-ാം വെള്ളിയാഴ്ചയാണ്. പത്തനംതിട്ട ജില്ലയിൽ പൊന്തൻപുഴ വലിയകാവ് റിസർവ് വനത്തോടു ചേർന്ന് സമുദ്രനിരപ്പിൽ നിന്നും 1200 അടി ഉയരത്തിലാണ് നിർമലപുരം - കരുവള്ളിക്കാട് മാർത്തോമ്മൻ തീർഥാടനകേന്ദ്രം. വിവിധ റീത്തുകളിലെ പിതാക്കൻമാരുടെ നേതൃത്വത്തിലാണ് വിശ്വാസികൾ പ്രാർഥനാപൂർവം കുരിശുമായി തീർഥാടനകേന്ദ്രത്തിലേക്കു നീങ്ങുന്നത്. ചുങ്കപ്പാറ സെന്റ് ജോർജ് പള്ളിയിൽ കേന്ദ്രീകരിക്കുന്ന വിശ്വാസികൾ രണ്ടു കിലോമീറ്റർ കാൽനടയായി മല കയറും. 40- ാം വെള്ളി ആചരണത്തെത്തുടർന്ന് വിശുദ്ധവാരത്തിലും ധാരാളം വിശ്വാസികൾ കരുവള്ളിക്കാട് കുരിശുമലയിലെത്താറുണ്ട്. പുതുഞായറാഴ്ച കുരിശുമലയിൽ തിരുനാളും നേർച്ചവിതരണവും നടന്നുവരുന്നു.
കോട്ടയം ജില്ലയിലെ മണിമലയിൽ നിന്നും കറുകച്ചാൽ, കുളത്തൂർ ഭാഗത്തുനിന്നും ചുങ്കപ്പാറ വഴി കുരിശുമലയിലേക്കെത്താം. മല്ലപ്പള്ളിയിൽ നിന്നും വായ്പൂര് വഴിയും ചാലാപ്പള്ളി വഴിയും കുരിശുമലയിലേക്ക് എത്താനാകും.
റാന്നി - പെരുനാട് തീർഥാടനകേന്ദ്രം
മലങ്കര കത്തോലിക്കാ സഭയിലെ പ്രധാന തീർഥാടനകേന്ദ്രമാണ് റാന്നി പെരുനാട് കുരിശുമല സെന്റ് മേരീസ് ദേവാലയം. പത്തനംതിട്ടയിൽ നിന്നും വടശേരിക്കര വഴിയുള്ള ശബരിമല പാതയിൽ പെരുനാട് മാന്‍പാറ ജംഗ്ഷനു സമീപത്താണ് ദേവാലയം. മലമുകളിൽ സ്ഥിതി ചെയ്യുന്ന ദേവാലയത്തിലേക്ക് താഴെയുള്ള കപ്പേളയിൽ നിന്നാണ് കുരിശിന്റെ വഴി ക്രമീകരിക്കുന്നത്. എല്ലാവർഷവും വലിയനോന്പിലെ പകുതി നോന്പ് ദിനത്തിലാണ് പെരുനാട്ടിലെ കുരിശുമല തീർഥാടനം. തീർഥാടനവാരവും ഇതോടനുബന്ധിച്ചുണ്ടാകും.
പത്തനംതിട്ട രൂപതയിലെ വിവിധ ദേവാലയങ്ങളിൽ നിന്ന് വിശ്വാസികൾ കാൽനടയായി പെരുനാട്ടിലേക്കെത്തുന്നു. കപ്പേളയിൽ പിതാക്കൻമാരോടും വൈദികരോടും ഒപ്പം ചേർന്ന് പ്രാർഥന നടത്തി കുരിശുമല കയറുന്നു. 14 കേന്ദ്രങ്ങളിൽ മുട്ടിന്മേൽ നിന്നു പ്രാർഥന നടത്തിയാണ് വിശ്വാസികൾ കുരിശുമല ചവിട്ടുന്നത്. വിശുദ്ധവാരത്തിലും ദുഃഖവെള്ളിയാഴ്ചയും പെരുനാട്ടിൽ കുരിശിന്റെ വഴി നടത്താറുണ്ട്.
തെക്കൻ കുരിശുമല,
സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിലാണ് തിരുവനന്തപുരം വെള്ളറടയിലെ തെക്കൻ കുരിശുമല . ബെൽജിയം മിഷണറിയായിരുന്ന ഫാ.ജോണ്‍ബാപ്റ്റിസ്റ്റ് 1957 ലാണ് കുരിശുമലയുടെ നെറുകയിൽ കുരിശ് സ്ഥാപിച്ചത് . തുടർന്നുളള വർഷങ്ങളിൽ കുരിശുമലയുടെ സമീപത്തുള്ള ദേവാലയങ്ങളിൽ നിന്ന് വിശ്വാസികൾ ആരംഭിച്ച കുരിശിന്റെ വഴി പ്രദക്ഷിണം ഇന്ന് ജനലക്ഷങ്ങൾ ഏറ്റെടുത്തു. നെയ്യാറ്റിൻകര ലത്തീൻ രൂപതയ്ക്ക് കിഴിലെ ദേവാലയം വിശ്വാസികളുടെ അഭയകേന്ദ്രമാണ്. തിരുവനന്തപുരത്തു നിന്ന് നെയ്യാറ്റിൻകര വഴിയും കാട്ടാക്കട വഴിയും തെക്കൻ കുരിശുമലയിലെത്താം.
അട്ടപ്പാടി ജെല്ലിപ്പാറ കാൽവരി മൗണ്ട്,
പാലക്കാട് അട്ടപ്പാടി താവളം ഫൊറോനയിലെ ജെല്ലിപ്പാറ സെന്റ് പീറ്റേഴ്സ് ദേവാലയത്തിനു കീഴിലുള്ള കുരിശുമലയാണ് ജെല്ലിപ്പാറ കാൽവരി മൗണ്ട്. പ്രകൃതിയുടെ മടിത്തട്ടിൽ വിലസുന്ന ഈ കുരിശുമല അട്ടപ്പാടി മലയുടെ ഏറ്റവും ഉയരംകൂടിയ ഭാഗങ്ങളിലൊന്നാണ്.
പാലക്കാടുനിന്നും വരുന്നവർക്കു മണ്ണാർക്കാട്ടെത്തി കൽക്കണ്ടി, കള്ളമല, ഒമ്മല വഴി ജെല്ലിപ്പാറയിലെത്താം. കൽക്കണ്ടി മുതൽ കാൽവരി മൗണ്ടിലേക്കുള്ള ദിശാബോർഡുകളും കാണാം. കോയന്പത്തൂർ ഭാഗത്തു നിന്നും വരുന്നവർക്ക് ആനക്കട്ടി, അഗളി, ഗൂളിക്കടവ്,ദോണിഗുണ്ട് വഴി ജെല്ലിപ്പാറയിലെത്താം.
1960-ലാണ് സെന്റ് പീറ്റേഴ്സ് പള്ളി സ്ഥാപിതമായത്. 1970 മുതൽ കുരിശുമലകയറ്റം തുടങ്ങി. 2010 ഒക്ടോബറിൽ പാലക്കാട് രൂപതയുടെ തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. നാളിതുവരെ ഓരോ കുരിശിന്റെ വഴിയിലും അഭൂതപൂർവമായ ഭക്തജനപ്രവാഹമാണ് ഇവിടെ അനുഭവപ്പെട്ടുവരുന്നത്.
താമരശേരി ചുരത്തിലെ കുരിശിന്റെ വഴി 27 വർഷം പിന്നിടുന്നു,
താമരശേരി ചുരത്തിലൂടെയുള്ള പാപപരിഹാര യാത്രയ്ക്ക് 13 കിലോമീറ്റർ ദൈർഘ്യമുണ്ട്. അടിവാരം ഗദ്സമേനിൽനിന്നു തുടങ്ങി ലക്കിടിയിലെ മൗണ്ട് സീനായിൽ സമാപിക്കും.നോന്പിലെ വെള്ളിയാഴ്ചകളിലാണ് കുരിശിന്റെ വഴി നടത്തുന്നത്. 1992 ഏപ്രിൽ 17നാണ് കുരിശന്റെ വഴി ആരംഭിച്ചത്.
ദു:ഖവെള്ളിയാഴ്ച പുലർച്ചെ 3 മണിക്ക് വിശ്വാസികൾ കരിശിന്റെ വഴി ആരംഭിക്കും. നാനാഭാഗങ്ങളിൽ നിന്നെത്തുന്നവർ സംഘങ്ങളായെത്തിയാണ് മലകയറ്റം നടത്തുന്നത്. രാവിലെ 10 മണിക്ക് അടിവാരത്ത് ആരംഭിക്കുന്ന തിരുക്കർമ്മങ്ങളിൽ പതിനായിരങ്ങളാണ് പങ്കുചേരുന്നത്. മുൾക്കിരീടവും ചൂടി വലിയ മരക്കുരിശും വഹിച്ചു നീങ്ങുന്ന ക്രിസ്തുവും ചാട്ടവാറും കുന്തങ്ങളുമായി ഒപ്പം നീങ്ങുന്ന പടയാളികളും തൊട്ടുപിന്നിൽ മറിയവും ഭക്ത സ്ത്രീകളും ഇവർക്കു പിന്നിൽ ജപമാല കൈയിലേന്തി ചെറിയ കുരിശുകളും വഹിച്ച് വിശ്വാസികളും യേശുവിന്റെ പീഡാനുഭവങ്ങളെ അനുസ്മരിക്കുന്ന പ്രാർത്ഥനാ ഗീതങ്ങൾ പാടിയും പ്രാർത്ഥിച്ചുമാണ് മലകയറുന്നത്.
ഈവർഷത്തെ ദുഃഖവെള്ളി ആചരണം 30ന് രാവിലെ 10 മണിക്ക് അടിവാരം ഗദ്സമനിൽ ആരംഭിക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് മൗണ്ട് സീനായിൽ തലശേരി രൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി സന്ദേശം നൽകും. ജനറൽ കണ്‍വീനർമാരായ ജോസ് ചിലന്പിൽ അടിവാരം, കുട്ടിച്ചൻ കീപ്പുറം പാലാ എന്നിവർ ഡയറക്ടർ ഫാ. തോമസ് തുണ്ടത്തിലിനൊപ്പമുണ്ട്.
ആലപ്പുഴയിൽ തങ്കി, പൂങ്കാവ്
ആലപ്പുഴയിലെ പ്രമുഖ തീര്‍ഥാടനകേന്ദ്രങ്ങളായ പൂങ്കാവ് ഔർ ലേഡി ഓഫ് അസംപ്ഷന്‍ പള്ളി, തുമ്പോളി സെന്റ് തോമസ് ദേവാലയം, തങ്കി സെന്റ് മേരീസ് ഫൊറോന പള്ളി എന്നിവിടങ്ങളിലെല്ലാം വിശുദ്ധവാര കാലയളവില്‍ തീര്‍ഥാടകര്‍ ഒഴുകിയെത്തും. ഇവിടങ്ങളിലെ നഗരി കാണിക്കല്‍ ചടങ്ങുകള്‍ തന്നെ വിശ്വാസിസമൂഹത്തെ ഭക്തിയുടെ പാരമ്യതയിലെത്തിക്കുന്നതുമാണ്. തിരുസ്വരൂപം വണങ്ങി പിടിയരി സമര്‍പ്പിച്ചും ഇവിടേക്കെത്തുന്ന ജനസഹസ്രങ്ങള്‍ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉയിര്ത്തെഴുന്നേല്പിന്റെയും ദീപ്തസ്മരണയില്‍ മുങ്ങും. ദീപക്കാഴ്ചകളും മാനവമൈത്രീ ദീപവുമൊക്കെ വിശുദ്ധവാരാചരണത്തിന്റെ ഭാഗമായി ഇവിടെ അരങ്ങേറും.
ആലപ്പുഴയില്‍ നിന്നും ചേര്‍ത്തലയിലേക്കുള്ള ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്തായാണ് മൂന്നു ദേവാലയങ്ങളും സ്ഥിതിചെയ്യുന്നത്. മൂന്നു ദേവാലയങ്ങളുടെ പേരിലും ഇവിടങ്ങളില്‍ സ്റ്റോപ്പുമുണ്ട്. വാഹനമിറങ്ങി പടിഞ്ഞാറുഭാഗത്തേക്ക് രണ്ടുമൂന്നു കിലോമീറ്ററോളം സഞ്ചരിച്ചാല്‍ ഈ ദേവാലയങ്ങളിലേക്കെത്താം. തീരദേശപാതയുടെ സമീപത്തുമാണ് മൂന്നു ദേവാലയങ്ങളും.
തയാറാക്കിയത് : എം.ജെ. റോബിൻ, സിജോ ഡൊമിനിക്, സിജോ പൈനാടത്ത്, ജയ്സ് വാട്ടപ്പിള്ളി,
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
Latest News
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top