യാത്രകളുടെ ഓർമയ്ക്കായ്
യാത്രകൾ ഇഷ്ടപ്പെടുന്നയാളുകൾ തങ്ങൾ പോകുന്ന സ്ഥലങ്ങളിൽനിന്ന് ഓർമയ്ക്കായി എന്തെങ്കിലും ശേഖരിച്ചുകൊണ്ടുവരുന്നത് പതിവാണ്. ചിലർ ആ സ്ഥലത്തിന്‍റെ ചിത്രങ്ങൾ പകർത്തി സൂക്ഷിക്കും, മറ്റു ചിലർ ആ സ്ഥലത്തെ ഓർമിപ്പിക്കുന്ന എന്തെങ്കിലും വസ്തുക്കൾ അവിടത്തെ കടകളിൽനിന്ന് വാങ്ങിവയ്ക്കും. എന്നാൽ ഇറ്റലിക്കാരനായ എഡോർഡ് ഫ്ളോറസ് താൻ പോകുന്ന സ്ഥലങ്ങളിൽനിന്നെല്ലാം ഓർമയ്ക്കായി ശേഖരിക്കുന്നത് ഒരേ വസ്തുവാണ്.

ശല്യപ്പെടുത്തരുത് (do not disturb) എന്ന് എഴുതിയ ബോർഡുകളാണവ. ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള ഹോട്ടലുകളിൽനിന്നായിഇത്തരത്തിലുള്ള 15,000ൽ അധികം ബോർഡുകൾ അദ്ദേഹം ശേഖരിച്ചു കഴിഞ്ഞു. ഐക്യരാഷ്ട്ര സംഘടനയിലെ ഉദ്യോഗസ്ഥനായ എഡോർഡ് തന്‍റെ ജോലിയുടെ ഭാഗമായി നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

ഒരിക്കൽ പാക്കിസ്ഥാനിലെത്തിയ അദ്ദേഹം അവിടത്തെ ഒരു ഹോട്ടൽ മുറിയുടെ മുന്പിൽ തൂക്കിയ ശല്യപ്പെടുത്തരുത് എന്ന ബോർഡ് കണ്ട് ഇഷ്ടപ്പെട്ടാണ് ഇത്തരത്തിലുള്ള ബോർഡുകൾ ശേഖരിച്ച് തുടങ്ങിയത്. വിവിധ രൂപത്തിലും ഭാഷകളിലുമൊക്കെയുള്ള ബോർഡുകൾ ഇദ്ദേഹത്തിന്‍റെ പക്കലുണ്ട്.

-റോസ് മേരി