Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഡിഫൻസ് എക്സ്പോയിലെ ചങ്ക്സ്
ലിസൺ ബോയ്സ്, ഇതൊക്കെ വളരെ മാരകമായ ആയുധങ്ങളാണ്. ബോഫോഴ്സിന്റെ അൾട്ര മോഡേൺ മെഷീ ൻ ഗൺ മുതൽ നാടൻ മലപ്പുറം കത്തിവരെ ഇതിലുണ്ട്- നാടോടിക്കാറ്റെന്ന സിനിമയിൽ സ്യൂട്ട്കേസ് തുറന്നുകൊണ്ട് പവനായി എന്ന പ്രഫഷണൽ കില്ലർ പറയുന്ന ഈ ഹിറ്റ് ഡയലോഗ് അറിയാത്ത മലയാളികളില്ല. ഡിഫൻസ് എക്സ്പോ 2018 ഇത്തരത്തിലുള്ള ഒരു സ്യൂട്ട്കേസാണ്. ഈ സ്യൂട്ട്കേസിന്റെ ഉടമ ഇന്ത്യയാണെങ്കിൽ അതിലുള്ള വാഹനങ്ങൾക്കും ആയുധങ്ങൾക്കും മറ്റ് ഉപകരണങ്ങൾക്കും ഉടമസ്ഥർ പല രാജ്യങ്ങളാണ്. നാടൻ മലപ്പുറം കത്തിയില്ലന്നെയുള്ളൂ, അൾട്ര മോഡേൺ മെഷീൻ ഗണ്ണുകളും ഹെലികോപ്റ്ററുകളും വിമാനങ്ങളും കവചിത വാഹനങ്ങളും മിസൈലുകളുമെല്ലാം എക്സ്പോയിൽ ഗമയോടെ വിവിധ സ്റ്റാളുകളിൽ ഇരിക്കുന്നു.
സ്വർണ നൂലിഴകളാൽ നെയ്ത പട്ടുസാരികളാൽ പ്രശസ്തമായ കാഞ്ചീപുരം ജില്ലയാണ് ഏപ്രിൽ 11 മുതൽ 14 വരെ ഈ വിസ്മയങ്ങൾക്ക് ആതിഥേയത്വം വഹിച്ചത്. അമേരിക്ക, റഷ്യ, ഇസ്രയേൽ, ഫ്രാൻസ്, കൊറിയ തുടങ്ങി 42 രാജ്യങ്ങൾ മേളയിൽ സജീവമായിരുന്നു. ഇതോടെ കാഞ്ചീപുരത്തെ തിരുവിടാന്തൈ കുറച്ചു ദിവസങ്ങളിൽ ലോക ശ്രദ്ധാകേന്ദ്രമായി. മേളയുടെ ഒൗദ്യോഗിക ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കുറ്റമറ്റതാക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, സജീവ സാന്നിധ്യമായി 47 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, റിപ്പോർട്ട് ചെയ്യാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരുടെ നീണ്ടനിര, വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ യൂണിഫോമുകൾ അണിഞ്ഞ സൈനിക മേധാവികൾ, കണ്ടാലും കണ്ടാലും മതിവരാത്ത ശീതീകരിച്ച എട്ട് വലിയ ഹാളുകളിൽ സൈന്യത്തിന് കരുത്തേകുന്ന ആയുധങ്ങളും വാഹനങ്ങളും വിമാനങ്ങളും കപ്പലുകളും ഹെലികോപ്റ്ററുകളും യന്ത്രങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിച്ച വിവിധ സ്റ്റാളുകൾ, ഇന്ത്യയുടെ അഭിമാനമുയർത്തുന്ന ഇന്ത്യ ഡിഫെക്സ്പോ പവലിയൻ, ക്രിക്കറ്റ് താരം എം.എസ് ധോണിയുടെ അപ്രതീക്ഷിത സന്ദർശനം... ഡിഫൻസ് എക്സ്പോ 2018 വിശേഷങ്ങളും കാഴ്ചകളും പറഞ്ഞാലും പറഞ്ഞാലും തീരില്ല. സൈനിക ആവശ്യങ്ങൾക്കുള്ള നിരവധി വാഹനങ്ങളും അവയുടെ ചെറിയ മോഡലുകളും മേളയിൽ അണിനിരന്നിരുന്നു. ചിലത് കാഴ്ചയിൽ ഭംഗിതോന്നില്ലെങ്കിലും പ്രകടനം ഗംഭീരമാണ്. മേളയിൽ ശ്രദ്ധേയമായ നാലു വാഹനങ്ങളെ പരിചയപ്പെടാം...
കരുത്തൻ എംബിവിപിമാർ
മാവോയിസ്റ്റുകളുടെ മൈൻ ആക്രമണത്തിൽ സൈനികർ വീരമൃത്യുവരിക്കുന്ന വാർത്തകൾ പലപ്പോഴും മാധ്യമങ്ങളിൽ വരാറുണ്ട്. ഇതിനൊരു പരിഹാരം ഡിഫൻസ് എക്സ്പോയിൽ ദ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎൽ) അവതരിപ്പിച്ചു. ബിഇഎംഎൽ എംബിവിപി എന്നു പേരിട്ടിരിക്കുന്ന വാഹനം ഒരു കവചിത സൈനിക വാഹനമാണ്. മീഡിയം ബുള്ളറ്റ് പ്രൂഫ് വിഭാഗത്തിൽപ്പെടുന്ന വാഹനമാണ് ബിഇഎംഎൽ അവതരിപ്പിച്ചത്. ഫോർവീൽ ഡ്രൈവ് വാഗ്ദാനം ചെയ്യുന്ന ഈ വാഹനത്തിൽ 12 പേർക്ക് സഞ്ചരിക്കാം.
ഏതു കാലാവസ്ഥയിലും വാഹനം ഉപയോഗിക്കാൻ സാധിക്കും. വെടിവയ്പും ഗ്രനേഡ് ആക്രമണവുമെല്ലാം തരണം ചെയ്യാൻ എംബിവിപിക്ക് കഴിയും. കല്യാണി ഗ്രൂപ്പും ഇത്തരത്തിലുള്ള ഒരു വാഹനം പുറത്തിറക്കിയിട്ടുണ്ട്. ഫോർവീൽ ഡ്രൈവായി ഈ വാഹനം 21 കിലോവരെയുള്ള സ്ഫോടക വസ്തുക്കളുപയോഗിച്ചുള്ള ആക്രമണം തരണം ചെയ്യും. ഭീകരാക്രമണമുണ്ടാകുന്പോഴും മാവോയിസ്റ്റ് പ്രദേശത്ത് തെരച്ചിൽ നടത്താനും ഈ എംബിവിപികൾ സൈന്യത്തിന് കരുത്തേകും.
90 മിനിറ്റുകൊണ്ട് പാലമായി "സർവത്ര'
ഒന്നരമണിക്കൂറുകൊണ്ട് ഒരു താത്കാലിക പാലം നിർമിക്കാമെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? തിരുവനന്തപുരത്തെ പന്തളം പാലത്തിന് തകരാറുണ്ടോയപ്പോഴുള്ള ബുദ്ധിമുട്ട് നമ്മൾ കണ്ടതാണ്. സൈന്യം താത്കാലിക പാലം നിർമിച്ചതും വാർത്തയായിരുന്നു. പക്ഷെ ഇതിനും ദിവസങ്ങളെടുത്തു. എന്നാൽ ഒന്നരമണിക്കൂറുകൊണ്ട് 75 മീറ്റർ നീളമുള്ള ഒരു പാലമുണ്ടാക്കാൻ കഴിയുന്ന സർവത്രയെന്ന വാഹനം അദ്ഭുതപ്പെടുത്തുന്നതാണ്.
വെറുതെയൊരു പാലമല്ല സർവത്രയിലുള്ളത് നാലുമീറ്റർ വീതിയുള്ള പാലമാണ്. നിർമാണം പൂർത്തിയായ പാലം 15 മീറ്റർ നീളത്തിൽ രണ്ടായി മടക്കിയാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. യന്ത്ര സഹായത്തോടെ ഇത് പാലമായി നിവരുകയാണ് ചെയ്യുന്നത്. കാൽനടയാത്രക്കാർക്കു പോകാനുള്ളതാണെന്ന് കരുതിയാൽ തെറ്റി. പടുകൂറ്റൻ വാഹനങ്ങൾക്കുവരെ പുല്ലുപോലെ അക്കരെ കടക്കാം. 15 മീറ്ററുള്ള പാലം രണ്ടായി നിവർത്താൻ ബിഇഎംഎലാണ് സർവത്രയുടെ നിർമാണം. 20 മീറ്റർ നീളത്തിൽ പാലം നിർമിക്കാൻ കഴിയുന്ന ടി-72ബിഎൽടി എന്ന വാഹനവും മേളയിൽ ആകർഷകമായി. 70 ടൺ ഭാരംവരെ ഈ താത്കാലിക പാലത്തിൽ കയറ്റാമെന്നു പറയുന്പോൾ കരുത്ത് ഊഹിക്കാവുന്നതേയുള്ളു.
താരമായി "ട്രോൾ'
ട്രോളുകളെന്നത് സാധാരണ ഉപയോഗിക്കുന്ന വാക്കാണ്. കേൾക്കുന്പോഴെ ചിലർക്ക് ചിരിവരും. എന്നാൽ ഈ ട്രോൾ (Trawl) അത്ര തമാശക്കാരനല്ല. സൈനിക നീക്കങ്ങൾക്ക് മൈനുകൾ എന്നും ഭീഷണിയാണ്. ഈ ഭീഷണിയെ ഇല്ലാതാക്കുകയാണ് ടി-72 ട്രോൾ. പേരു സൂചിപ്പിക്കുന്നതുപോലെ മൈനുകളെ കണ്ടെത്താൻ ട്രോൾ റോളറുകൾ ഘടിപ്പിച്ച വാഹനമാണിത്. യുദ്ധസമയത്ത് ഉപയോഗിക്കുന്ന മൈനുകൾ കണ്ടെത്താനാണ് സാധാരണ ട്രോളിനെ ഉപയോഗിക്കുന്നത്. ഒരു സൈനിക ടാങ്ക് പോലെ ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും സൈനിക നീക്കങ്ങളിൽ സുപ്രധാന പങ്ക് വഹിക്കാൻ ഈ വാഹനത്തിനാകും.
എയുജിവി
സുരക്ഷാ സേനകളുടെ ജോലി ഏളുപ്പമാക്കുകയെന്നതാണ് എയുജിവി ( Autonomous Unmanned Ground Vehicle) കളുടെ ജോലി. കമ്മ്യൂണിക്കേഷൻ ഒാഫ് ഇൻഫർമേഷൻ (CI), കമ്മ്യുണിക്കേഷൻ ഒാഫ് ടെക്നോളജി (CT)എന്നിവയാണ് എയുജിവി പ്രധാനമായും ചെയ്യുന്നത്. കടന്നു പോകേണ്ട വഴികളിൽ തടസമുണ്ടോയെന്ന് മനസിലാക്കാനും കൃത്യമായ വഴികണ്ടെത്താനും എയുജിവികൾ സഹായിക്കും. പൂർണമായും ഒാട്ടോമാറ്റിക്കാണ് എയുജിവികൾ. ഹോണ്ട സിആർവിയുടെ എയുജിവിയാണ് ഡിഫൻസ് എക്സ്പോയിൽ പ്രദർശനത്തിനായി ഉണ്ടായിരുന്നത്. തീവ്രവാദ ആക്രമണം തടയാനും ആക്രമണമുണ്ടാകുന്ന സ്ഥലത്ത് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സൈനിക നീക്കങ്ങളെ സഹായിക്കാനും എയുജിവിക്ക് കഴിയും. മാത്രമല്ല 450 കിലോ ഭാരവും വഹിക്കാൻ എയുജിവിക്കാകും. പ്രധാന വ്യക്തികളുടെ സുരക്ഷയ്ക്കായി ഉപയോഗിക്കുക എന്ന ലക്ഷ്യമാണ് എയുജിവികളടെ നിർമാണത്തിന് പിന്നിൽ.
കാഴ്ചകളുടെയും അദ്ഭുതങ്ങളുടെയും വിരുന്നാണ് ഒാരോ ഡിഫൻസ് എക്സ്പോയും. തമിഴ്നാട്ടിലെ തിരുവിടാന്തൈയിൽ നടന്ന ഡിഫൻസ് എക്സ്പോയുടെ പത്താമത്തെ എഡിഷനും വ്യത്യസ്തല്ല. 800 കോടി രൂപയോളം ചെലവുള്ള എക്സ്പോ നടന്നത് 2.90 ലക്ഷം സ്ക്വയർഫീറ്റ് സ്ഥലത്താണ്. 500 ഇന്ത്യൻ കന്പനികളും 154 വിദേശ കന്പനികളും തങ്ങളുടെ ഉത്പന്നങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു. ഒാരോന്നും കൗതുകവും വിജ്ഞാനവും പകരുന്നവ. മൂന്നുദിവസം ക്ഷണിക്കെപ്പെട്ടവർക്കു മാത്രമേ മേളസന്ദർശിക്കാൻ കഴിയുമായിരുന്നുള്ളു. ഒരു ദിവസം പൊതുജനത്തിനും മേള സന്ദർശിക്കാൻ അവസരമുണ്ടായിരുന്നു.
കർശനമായ സുരക്ഷാ പരിശോധനകൾക്കു ശേഷം മാത്രമേ അകത്തേക്ക് പ്രവേശനമുള്ളു. മേളയുടെ ദിനങ്ങളിൽ നടന്ന സൈനിക അഭ്യാസങ്ങൾ വിസ്മയപ്പെടുത്തുന്നവയായി.
കടലിനോട് ചേർന്നു കിടക്കുന്ന സ്ഥലമാണ് തിരുവിടാന്തൈ. അതിനാൽ തന്നെ കര-നാവിക-വ്യോമ സേനകൾക്ക് ഒരുമിച്ച് അഭ്യാസം നടത്താൻ സാധിച്ചു. തത്സമയ അഭ്യാസപ്രകടനങ്ങൾ നടക്കുന്നിടത്തെ പൊള്ളുന്ന വെയിലും അലോസരപ്പെടുത്തുന്ന പൊടിയുമെല്ലാം നമ്മുടെ സൈനികരുടെ അഭ്യാസങ്ങൾക്ക് മുന്നിൽ തോറ്റ് മടങ്ങി. സാരംഗ് - ധനുഷ് ഹെല്കോപ്റ്ററുകളുടെ പ്രകടനം ശ്വാസമടക്കി മാത്രമേ കാണാനാകു. തമിഴ്നാട് ആദ്യമായി ആതിഥ്യം വഹിച്ച മേള എല്ലാം കൊണ്ടും ഗംഭീര സദ്യയായി.
സോനു തോമസ്
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
ഇത്ര മധുരിക്കുമോ!
മലയാളത്തിന്റെ മധുസ്മിതത്തിനു നവതിയുടെ നറുമധുരം. അധ്യാപകജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ പോയ പി. മാധവന് നായ
മാറണം മനോഭാവം
സമൂഹമാധ്യമങ്ങളിൽനിന്നും ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസ
ഹൃദയപൂർവം...
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കരുതലും സ്നേഹവും തന്റെ സഭാശുശ്രൂഷയുടെ മുഖമുദ്രയാക്കിയ ശ്രേഷ്ഠപിതാവാണ് ഫ്രാൻ
Latest News
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
Latest News
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top