മണ്ണിൽ നടക്കുന്ന ദൈവങ്ങൾ
തലശേരി ടൗണിൽനിന്നു പത്തു കിലോമീറ്റർ കിഴക്കോട്ടു പോയാൽ കൂരാറ ഗ്രാമം. ഗ്രാമത്തെ പടിഞ്ഞാറുഭാഗത്തുനിന്നു നോക്കും വിധം കൂരാറക്കുന്ന്. ശ്രീരക്തചാമുണ്ഡേശ്വരിക്കാവ് ഇവിടെയാണ്. തീയരുടെ മേൽനോട്ടത്തിലുള്ള ഒരു കാവാണ് മണ്ടോള എന്നു വിളിക്കപ്പെടുന്ന കൂരാറ മണ്ഡത്തിലുള്ളത്. ഇവിടെ തെയ്യം കെട്ടുന്നത് മലയസമുദായമാണ്. ഇത് അവരുടെ ചെറുജന്മാവകാശമാണ്. അപ്പൻ പറഞ്ഞതനുസരിച്ചു ദൈവത്തെ കാണാൻ, ദൈവമാകാൻ ഇറങ്ങി പുറപ്പെട്ട ഒരു മകനുണ്ട്. വിഷ്ണുമൂർത്തിയായി അവൻ തെയ്യം കെട്ടി കാവിൽ നിറഞ്ഞാടി. കിട്ടുന്നതു തുച്ഛമെങ്കിലും ആത്മസംതൃപ്തി നിറയുന്ന നിമിഷം. സമുദായത്തിലെയും കുടുംബത്തിലെയും മറ്റു മക്കൾ പത്താം ക്ലാസ് തന്നെ വലിയ വിദ്യാഭ്യാസമായി കാണുന്പോൾ അവൻ കോളജിൽ പഠിച്ചു, ബിരുദവും ബിരുദാനന്തര ബിരുദവുമെടുത്തു. തീർന്നില്ല, തെയ്യത്തിലെ സ്വന്തം ജീവിതാനുഭവം പ്രബന്ധമാക്കി. ആദ്യമായി ഒരാൾ ജീവിതം പേപ്പറിൽ കുറിച്ചു ഡോക്ടറേറ്റ് കരസ്ഥമാക്കുന്ന ആത്മവിവരണം. എം.ജി യൂണിവേഴ്സിറ്റിയിൽനിന്നു ഡോക്ടറേറ്റ്.

ഇത് ഡോ.രാജേഷ് കോമത്ത്. എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് സോഷ്യൽ സയൻസിൽ അസി. പ്രഫസർ. ഇതു കൂടാതെ ഇന്‍റർ യൂണിവേഴ്സിറ്റി സെന്‍റർ ഫോർ സോഷ്യൽ സയൻസ് ആൻഡ് എക്സ്റ്റൻഷൻ ഡയറക്ടർ, കെ.ആർ.നാരായണൻ ചെയർ ഫോർ ഹ്യുമൻ റൈറ്റ്സ് ആൻഡ് ജസ്റ്റീസ് ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നു, ഇപ്പോഴും കാവുണരുന്പോൾ തെയ്യം കെട്ടിയാടും. അതൊരു ചെറുജന്മാവകാശമാണ്.

ചമയമെല്ലാം കഴിഞ്ഞ്, ചെണ്ടയുടെ ശബ്ദം മുറുകുന്പോൾ തെയ്യക്കാരൻ ദൈവമായി മാറുന്നു. അതിനുശേഷം മനുഷ്യനാണെന്ന ഭയം മാറുന്നു. പിന്നെ ഞാൻ ദൈവത്തെ വഹിക്കുന്ന ഒരു ശരീരമായി മാറുന്നു. ദൈവമായി ഉറഞ്ഞാടി, ഭക്തർക്ക് അനുഗ്രഹം പ്രദാനം ചെയ്യുന്നതു കഴിഞ്ഞു തിരുമുടിയും കുരുത്തോലച്ചമയവും തലപ്പാളിയും അഴിച്ചാൽ പലപ്പോഴും മനുഷ്യപരിഗണന പോലും നല്കാതെ, താഴ്ന്ന ജാതിക്കാരനായി മാത്രം മാറുന്നു. ഇവിടെ രാജേഷ് വെറും തെയ്യം കെട്ടുകാരൻമാത്രമല്ല, ഒപ്പം തെയ്യത്തിന്‍റെ ഗവേഷകനുമാണ്. തെയ്യാനുഭവങ്ങളുടെ പൊള്ളുന്ന അകം കാഴ്ചകൾ രാജേഷ് പങ്കുവയ്ക്കുന്നു.

കുടുംബം

കൂരാറ ഫ്ളവർമില്ലിനും കൂരാറ എൽപി സ്കൂളിനുമിടയിൽ മില്ലിന്‍റെ മുക്കിലാണ് വീട്. ഒറ്റ മുറി വീടായിരുന്നു. മുന്നിൽ ചാണകം മെഴുകിയ ഒരു കോലായ. ഒരരുകിൽ അടുക്കള. ഞങ്ങൾ അച്ഛനും അമ്മയും നാലു മക്കളും ഒന്നിച്ച് ആ മുറിയിലാണ് ഉറങ്ങിയിരുന്നത്. ഒന്നോ രണ്ടോ പായ നിവർത്തിയിട്ട് അതിലാണ് ഉറങ്ങാറ്. അച്ഛൻ കുഞ്ഞിരാമൻ പണിക്കർ രാവിലെ നെയ്ത്തിനു കടേപ്രം തെരുവിൽ പോകും. അമ്മ നാണി കുട്ടിയെടുക്കൽ (പ്രസവ ശുശ്രൂഷ), ഓലമെടയൽ തുടങ്ങിയ ജോലികളുമായി വീടുവീടാന്തരം കയറിയിറങ്ങും. അച്ഛനും അമ്മയും പണി കഴിഞ്ഞു വന്നാൽ മാത്രമേ അടുക്കളയിൽ തീപുകയൂ. പ്രധാനമായും കഞ്ഞി, അല്ലെങ്കിൽ ചോറ്. ചോറായിക്കഴിഞ്ഞാൽ ഉടൻ കഴിക്കാനുള്ള ആവേശമാണ്. കാരണം വിശപ്പിന്‍റെ കാത്തിരിപ്പു തന്നെ. ബാബു, രാജീവ്, രജിന എന്നിവരാണു സഹോദരങ്ങൾ. പഠിക്കാൻ കഴിവുണ്ടായിരുന്നെങ്കിലും രാജേഷിനെ പഠിപ്പിക്കാൻ സഹോദരൻ രാജീവ് കൂലിപ്പണിക്കു പോയി. ഈ സഹോദരങ്ങളുടെ സ്നേഹത്തിന്‍റെ പ്രതിഫലമാണ് എന്‍റെ വിജയം. കൂരാറയിലും പാനൂരിലുമായിരുന്നു എന്‍റെ സ്കൂൾ വിദ്യാഭ്യാസം. കൂത്തുപറന്പ് നിർമലഗിരി കോളജിൽനിന്നു സാന്പത്തിക ശാസ്്ത്രത്തിൽ ബിഎ, തൃശൂർ ഡോ. ജോണ്‍മത്തായി സെന്‍ററിൽനിന്ന് എംഎ, സെന്‍റർ ഫോർ ഡവലപ്മെന്‍റ് സ്റ്റഡീസിൽനിന്ന് എംഎഫിൽ, സോഷ്യോളജിലും എംഎ, സാന്പത്തികശാസ്ത്രത്തിലും സോഷ്യോളജിയിലും യുജിസി, 2013ൽ ഡോ. പി.കെ. മൈക്കിൾ തരകന്‍റെ മേൽനോട്ടത്തിൽ തെയ്യത്തിന്‍റെ രാഷ്ട്രീയ സന്പദ്ശാസ്ത്രത്തെ കുറിച്ചുള്ള ഡോക്ടറൽ പ്രബന്ധം, സെന്‍റർ ഫോർ സ്റ്റഡീസ് ഇൻ ഡവലപ്പിംഗ് സൊസൈറ്റി ഫെലോഷിപ്പ് നൽകി. നിരവധി ലേഖനങ്ങൾ ഇതിനകം പ്രസിദ്ധികരിച്ചു. 2000ത്തിൽ ജി. രാജേഷ്കുമാർ മാധ്യമ അവാർഡ്. നാട്ടുദൈവങ്ങൾ സംസാരിച്ചു തുടങ്ങുന്പോൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. സർക്കാർ പബ്ലിക് റിലേഷൻസ് വകുപ്പ് മുഖത്തെഴുത്ത് എന്ന ഡോക്യുമെന്‍ററിയും ചെയ്തു. ഭാര്യ റോഷ്നി, മകൻ ഗൗതം.

തെയ്യത്തിലെ പഠനം

തെയ്യത്തിന്‍റെ രാഷ്ട്രീയ സാന്പത്തിക ശാസ്ത്രവും മാറുന്ന കാലവും എന്നതായിരുന്നു പ്രബന്ധം. ആത്മവംശ വിവരത്തിലേക്ക് ഇറങ്ങുന്നത് ഏറെ ശ്രദ്ധയോടെ വേണമായിരുന്നു. ഇത്തരമൊരു പഠനം എംജി യൂണിവേഴ്സിറ്റിയിൽ ആദ്യം. ഡോ. മൈക്കിൾ തരകന്‍റെ നിയന്ത്രണത്തിൽ പ്രബന്ധം അവതരിപ്പിച്ചു. ഇതര സമുദായങ്ങളുമായി നോക്കുന്പോൾ തെയ്യംകെട്ടു സമുദായം വളരെ പിറകിലാണ്. ഒന്നോ രണ്ടോ വീടുകളിൽ സർക്കാർജോലി ലഭിച്ചിട്ടുണ്ടെങ്കിലും ഭൂരിപക്ഷവും ആധുനിക തൊഴിലിടങ്ങളിൽ ചേക്കേറിയവരില്ല. ഇപ്പോഴും മലയകുടുംബങ്ങൾ പാരന്പര്യകുലത്തൊഴിലുമായി മാത്രം ജീവിക്കുന്നവരാണ്. സമൂഹത്തിൽ കീഴ്ജാതിയാണെങ്കിലും തെയ്യം കെട്ടുന്പോൾ ലഭിക്കുന്ന ഒരു പരിഗണന ഇവർക്കു വലുതാണ്.

തെയ്യം കെട്ടുന്ന ജാതികൾ

ഉത്തര കേരളത്തിലെ ജനസാമാന്യത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തെയ്യം. ജാതിശ്രേണിയിൽ താഴേ തട്ടിലാണ് തെയ്യം കെട്ടുന്ന ജാതികൾ. ഉത്തര കേരളത്തിൽ അനവധി തെയ്യം കെട്ടു ജാതികൾ ഉണ്ടെങ്കിലും കൂരാറദേശത്ത് മലയൻ, വണ്ണാൻ, വേലൻ എന്നീ ജാതികൾ മാത്രമാണ് തെയ്യം കെട്ടുന്നവർ. മലയർ തെയ്യം, മന്ത്രവാദം, കുട്ടിയെടുക്കൽ, തെയ്യം ഇല്ലാത്ത സമയങ്ങളിൽ കുട നന്നാക്കൽ എന്നിവ ചെയ്യും. ഇന്നും ചെറിയ തോതിലെങ്കിലും ഇത്തരം തൊഴിലുകളിൽ ഏർപ്പെടുന്നവരാണിവർ. കൂരാറ ദേശത്ത് തെയ്യംകെട്ടു ജാതിയിൽപ്പെട്ട അഞ്ചു കുടുംബങ്ങളാണുള്ളത്. അതിൽ മലയരുടേത് എന്‍റെ കുടുംബമാണ്.

തെയ്യം കെട്ടുന്ന ആൾ ദൈവമാകുന്പോൾ ഒരു ഗ്രാമത്തിന്‍റെ വക്താവായി മാറുകയാണ്. നാട്ടിലെ ഏതു പ്രശ്നവും തെയ്യത്തിന്‍റെ മുന്നിലെത്തും. അമ്മ വയറ്റാട്ടിയായതുകൊണ്ടു ഏതു പ്രശ്നവും അമ്മയ്ക്ക് അറിയാമായിരുന്നു. വീടുകൾ കയറിയിറങ്ങി നടക്കുന്പോൾ അമ്മ അറിയാതെ വരില്ല. അടുക്കളപ്പുറത്ത് വരാത്ത വിശേഷങ്ങളില്ല. അതു കൊണ്ടു തെയ്യം കെട്ടുന്നവൻ എല്ലാം അറിയും. സങ്കടങ്ങൾക്കു പരിഹാരം നൽകാൻ ഈ ദൈവത്തിനു കഴിയണം. ദൈവങ്ങളെ പരീക്ഷിക്കാൻ വരെ മുന്നിലെത്തുന്നവരുണ്ട്. ദൈവം പോലും ധർമസങ്കടത്തിലാകുന്ന അവസ്ഥ. ബുദ്ധിപരമായ നീക്കത്തിലൂടെ മാത്രമേ ഇതിനു പരിഹാരം കാണാനാകൂ. തെരഞ്ഞെടുപ്പു സമയത്ത് ആര് ജയിക്കുമെന്നു ചോദിക്കുന്നവരുണ്ട്. നന്മയുള്ളവൻ ജയിക്കുമെന്നു പറഞ്ഞു പരീക്ഷണത്തിൽനിന്നു രക്ഷപ്പെടുന്ന അവസരമുണ്ടായിട്ടുണ്ട്.

ദൈവമാകാൻ ഇറങ്ങിപ്പുറപ്പെട്ടു

കുത്തുപറന്പ് നിർമലഗിരി കോളജിൽ രണ്ടാംവർഷ സാന്പത്തിക ശാസ്ത്ര ബിരുദ വിദ്യാർഥിയായിരുന്നു. ഞാൻ തെയ്യം ചെയ്താൽ നല്ലതായിരിക്കുമെന്നും നല്ല മുഖസൗന്ദര്യം തെയ്യത്തിലുണ്ടാവുമെന്നും അച്ഛൻ പറഞ്ഞു. എനിക്കു മനസിൽ അത്ര താൽപര്യമില്ലെന്നു പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു, നിനക്കു ദൈവത്തെ നേരിട്ടു കാണാം. ദൈവമാകാം. ദൈവത്തെ പോലെയാകുമെന്നുപറഞ്ഞപ്പോൾ ഞാൻ വീണു പോയി. എനിക്കു ഹരമായി. സങ്കടനിവാരണത്തിനും സങ്കട പരിഹാരമാർഗം കേൾക്കാനും മറ്റുമായി ഭക്തജനങ്ങളുടെ ഒരു നീണ്ട നിരതന്നെയുണ്ട്. ആടിത്തിമർത്ത വിറയലോടെയുള്ള ശബ്ദത്തിൽ മറുപടി നൽകും. പലപ്പോഴും അലറി കൊണ്ടാണ് മറുപടി നൽകുന്നത്. അങ്ങനെ ഓരോരുത്തരായി ആശ്വാസം പൂണ്ടു തിരിച്ചു പോകും.

തെയ്യത്തിനു വേദന

തെയ്യം കെട്ടിയാൽ കാണാൻ നല്ല ചന്തമാണെങ്കിലും അതിനുള്ളിലെ ശരീരത്തിനു കടുത്ത വേദനകൾ സഹിക്കേണ്ടിവരുന്നു. ഇതാരും തുറന്നു പറയില്ല. കാരണം ദൈവമാകുന്ന ഒരാൾക്കു വേദനയുണ്ടാകുന്നു എന്നു പറഞ്ഞാൽ അദ്ദേഹം ദൈവമാകുന്നില്ലെന്നു നാട്ടുകാർ പറയും. തീയിൽ നടക്കേണ്ടി വന്നേക്കാം. മുഖത്തെഴുതുന്നയാളുടെ മടിയിൽ തല വച്ചു കിടക്കണം. ചില തെയ്യങ്ങളുടെ മുഖത്തെഴുത്തിന് ആറും ഏഴും മണിക്കൂർ പിടിക്കും. കാൽപാദത്തിൽ അണിയുന്ന ചിലന്പിന്‍റെ കിലുക്കത്താൽ ശബ്ദമുഖരിതമായ അന്തരീക്ഷത്തിലണ് ജനം തെയ്യത്തിന്‍റെ ആട്ടം കാണുന്നത്. എന്നാൽ, തെയ്യം കഴിഞ്ഞാൽ കാലിന്‍റെ മടന്പും മുന്നിലെ വിരലുകളും പൊട്ടും. ചോര ഒലിക്കും. കുറെ നാളുകളോളം സഹിക്കാനാവാത്ത വേദനയുണ്ടാകും. അതു പോലെ തന്നെയാണ് തലയ്ക്കു വച്ചു കെട്ടുന്ന തലപ്പാളി എന്ന അണിയലവും നെറ്റിക്കു ചുറ്റും വലിച്ചു മുറുക്കി കെട്ടി വയ്ക്കുന്ന ഒരാഭരണമാണിത്. ഇതിന്‍റെ മുറുക്കം അനുസരിച്ചാണ് അതിനു മുകളിൽ വച്ചു കെട്ടുന്ന ആഭരണങ്ങളുടെ നിലനിൽപ്. കെട്ട് തലയിലെ ഞരന്പുകളെ ഞെക്കി തലകറങ്ങുന്ന അവസ്ഥയുണ്ടാകും. മുടികൾ വച്ചു കെട്ടുന്ന തെയ്യമാണെങ്കിൽ തെയ്യക്കാരന്‍റെ നടുവിനും കാൽമുട്ടിനും ആയുസു കുറയും.

കുടുംബത്തിന്‍റെ ശക്തി

തെയ്യം കെട്ടുകാരന് ഊർജം നൽകുന്ന ഘടകങ്ങളിൽ വളരെ വലിയ പങ്കാണ് സ്വന്തം കുടുംബത്തിനുള്ളത്. അച്ഛൻ, അമ്മ, സഹോദരങ്ങൾ, അച്ഛന്‍റെ ഏട്ടൻ, മക്കൾ എന്നിങ്ങനെ ഒരു കൂട്ടം രക്തബന്ധത്തിൽപ്പെട്ടവരാണ് തെയ്യം കെട്ടിയാടാനുള്ളത്. കാവിൽ കേറുന്നതിനു മുന്പു തന്നെ അമ്മയ്ക്ക് ഒരുപാട് പണിയുണ്ട്. ബന്ധുക്കളെല്ലാം തലേ ദിവസം തന്നെ എത്തിച്ചേരും. ഇവർക്കെല്ലാം വച്ചുവിളന്പി നൽകണം. കൂടാതെ തെയ്യത്തിനുവേണ്ടി അരിച്ചാന്തരയ്ക്കണം. പച്ചരി വെള്ളത്തിലിട്ടു കുതിർത്തശേഷം അമ്മിയിലിട്ടു ചാന്തു പോലെ അരച്ചെടുക്കണം. ഇതു തെയ്യത്തിന്‍റെ ദേഹത്തു പുരട്ടാനുള്ളതാണ്. തെയ്യം ഉടുക്കുന്ന വലിയ കട്ടിയുള്ള തുണികൾ ശേഖരിച്ചു പച്ചരി കുതിർത്ത് അമ്മിയിലിട്ട് അരച്ചു വെള്ളത്തിൽ കലക്കി തുണി മുക്കിയെടുത്ത് ഉണക്കിയെടുക്കേണ്ടതും അമ്മയും മറ്റു ബന്ധുസ്ത്രീകളുമാണ്. ഇതിനൊന്നും പ്രതിഫലം കിട്ടാറുമില്ല. വീട്ടിൽ വരുന്നവർക്കെല്ലാം സദ്യ വിളന്പണം. കെട്ടിക്കൊടുക്കുന്നതിലും അണിയിച്ചൊരുക്കുന്നതിലും ഒരു രക്തബന്ധം, വിശ്വാസം എന്നിവ പ്രധാനമാണ്. ഇവരുടെ ഭക്തി, പ്രാർഥന, തെയ്യക്കാരന്‍റെ ഊർജത്തിന്‍റെ സ്രോതസുകളാണ്.
ഡോ.രാജേഷ് കോമത്ത് ഫോണ്‍:9961402105

ജോണ്‍സണ്‍ വേങ്ങത്തടം