മറ്റുള്ളവരെ സന്പന്നരാക്കൂ, കാര്യമുണ്ട്
അന്ധനായിട്ടായിരുന്നു ശ്രീകാന്ത് ജനിച്ചത്. ആന്ധ്രാപ്രദേശിലെ സീതാരാമപുരമായിരുന്നു ജന്മസ്ഥലം. ദരിദ്രരായ കർഷകരായിരുന്നു ശ്രീകാന്തിന്‍റെ മാതാപിതാക്കൾ. അവർ ശ്രീകാന്തിനെ ഗ്രാമത്തിനടുത്തുള്ള ഒരു സ്കൂളിൽ ചേർത്തു. പക്ഷേ ശ്രീകാന്തിന്‍റെ പഠനകാര്യത്തിൽ ആരും അവിടെ ശ്രദ്ധിച്ചില്ല. ശ്രീകാന്താണെങ്കിൽ അവിടെ ആകെ ഒറ്റപ്പെട്ടനിലയിലുമായിരുന്നു.
അങ്ങനെയൊരു സാഹചര്യത്തിലാണു ശ്രീകാന്തിനെ ഹൈദരാബാദിലുള്ള അന്ധവിദ്യാലയത്തിൽ ചേർത്തത്. അവിടെവച്ചു ശ്രീകാന്ത് പഠനത്തിൽ ഒന്നാമനായി. ഉയർന്ന മാർക്കോടെ പത്താം ക്ലാസ് പാസായെങ്കിലും പ്ലസ്ടു ക്ലാസിൽ സയൻസ് ഗ്രൂപ്പ് എടുക്കുവാൻ നിയമം അനുവദിച്ചില്ല. ഗവണ്‍മെന്‍റിനെതിരായി കോടതിയിൽ കേസ് നടത്തിയാണ് ആറുമാസത്തിനുശേഷം ശ്രീകാന്തിനു പതിനൊന്നാം ക്ലാസിൽ ചേരാൻ സാധിച്ചത്.

പന്ത്രണ്ടാം ക്ലാസിലെ ബോർഡ് പരീക്ഷയ്ക്ക് ശ്രീകാന്തിന് 98 ശതമാനം മാർക്കുണ്ടായിരുന്നു. ഐഐടിയിൽ എൻജിനിയറിംഗ് പഠിക്കുവാനുള്ള ആഗ്രഹത്തോടെ അവിടത്തെ പ്രവേശന പരീക്ഷയിൽ പങ്കെടുക്കുവാൻ ശ്രീകാന്ത് അപേക്ഷിച്ചു. പക്ഷേ അന്ധനായിരുന്നതുകൊണ്ടു പരീക്ഷയിൽ പങ്കെടുക്കുവാൻപോലും അനുവാദം ലഭിച്ചില്ല.

ശ്രീകാന്ത് നിരാശനായില്ല. ഇന്‍റർനെറ്റിലൂടെ അമേരിക്കയിലെ സാധ്യതകൾ ആരാഞ്ഞ് അവിടെയുള്ള പല യൂണിവേഴ്സിറ്റികളിലേക്ക് അപേക്ഷ അയച്ചു. എംഐടി, സ്റ്റാൻഫോഡ്, ബർക്‌ലി എന്നിവിടങ്ങളിൽ ശ്രീകാന്തിന് അഡ്മിഷൻ ലഭിച്ചു. ശ്രീകാന്ത് തെരഞ്ഞെടുത്തതു ബോസ്റ്റണിലെ പ്രസിദ്ധമായ എംഐടിയായിരുന്നു. അവിടെ പ്രവേശനം ലഭിച്ച ആദ്യത്തെ വിദേശ അന്ധവിദ്യാർഥിയായിരുന്നു ശ്രീകാന്ത്.

പഠനത്തിൽ പ്രശോഭിച്ച ശ്രീകാന്ത് പഠനകാലഘട്ടത്തിൽത്തന്നെ അവധിക്കാലത്തു ഹൈദരാബാദിൽ ബ്രെയിൽ ലിപിയിൽ അച്ചടിക്കുവാനുള്ള ഒരു പ്രിന്‍റിംഗ് പ്രസ് തുടങ്ങി. അന്ധവിദ്യാർഥികൾക്ക് ഏറ്റവും ചുരുങ്ങിയ ചെലവിൽ പാഠ്യപുസ്തകങ്ങളും മറ്റും എത്തിക്കുവാൻ വേണ്ടിയായിരുന്നു അത്.

അതെത്തുടർന്ന് അന്ധവിദ്യാർഥികളുടെ പരിശീലനത്തിനായി എംഐടിയുടെ സഹായത്തോടുകൂടി ഹൈദരാബാദിൽ കംപ്യൂട്ടർ ട്രെയിനിംഗ് സെന്‍ററും സ്ഥാപിച്ചു. എംഐടിയിൽനിന്നു ശ്രീകാന്ത് ബിസിനസിൽ ബിരുദം സന്പാദിച്ചപ്പോൾ അമേരിക്കയിലെ വൻകിട കോർപറേഷനുകളിലെവിടെയെങ്കിലും ജോലി സന്പാദിച്ചു ശ്രീകാന്തിനു തന്‍റെ സാന്പത്തികനില ഭദ്രമാക്കാമായിരുന്നു.

എന്നാൽ അതിനുപകരം ഇന്ത്യയിലേക്കു മടങ്ങുവാനാണു ശ്രീകാന്ത് തീരുമാനിച്ചത്. അപ്പോഴേക്കും നൂറുകണക്കിന് അന്ധവിദ്യാർഥികൾ ശ്രീകാന്ത് ഹൈദരാബാദിൽ സ്ഥാപിച്ച കംപ്യൂട്ടർ സെന്‍ററിൽ പഠിച്ചു ജോലി തേടി അലയുന്നുണ്ടായിരുന്നു. അപ്പോഴാണ് അന്ധർക്കു ജോലി നല്കുന്നതിനുവേണ്ടി ഒരു കന്പനി സ്ഥാപിക്കുവാൻ ശ്രീകാന്ത് തീരുമാനിച്ചത്.

ശ്രീകാന്ത് സ്കൂളിൽ പഠിക്കുന്ന കാലത്തു ശ്രീകാന്തിനെ വേണ്ടരീതിയിൽ പ്രോത്സാഹിപ്പിച്ചു സഹായിച്ച സ്പെഷൽ നീഡ്സ് ടീച്ചറായിരുന്നു സ്വർണലത. ശ്രീകാന്ത് അമേരിക്കയിൽനിന്നു മടങ്ങിയെത്തിയപ്പോൾ സ്വർണലതയുടെ സഹായത്തോടുകൂടി ബോള്ളന്‍റ് ഇൻഡസ്ട്രീസ് എന്ന പേരിൽ ഒരു കന്പനി സ്ഥാപിച്ചു. അപ്പോൾ അവിടെ ജോലിക്കു ചേർന്ന അന്ധവിദ്യാർഥികൾക്കു പരിശീലനം നല്കിയതു പ്രധാനമായും സ്വർണലത ആയിരുന്നു.

എക്കോ-ഫ്രണ്ട്ലിയായ പാക്കേജിംഗ് ഐറ്റങ്ങൾ നിർമിക്കുന്ന ശ്രീകാന്തിന്‍റെ കന്പനിയെ സഹായിക്കുന്നതിനു ചിലർ മുന്നോട്ടുവന്നു. അതിലൊരാൾ ടാറ്റ കന്പനിയുടെ ചെയർമാൻ രത്തൻ ടാറ്റ ആയിരുന്നു. കന്പനിയുടെ വിജയത്തിനായി വലിയൊരു തുക അദ്ദേഹം ശ്രീകാന്തിനു നല്കി. തന്മൂലം കന്പനി അതിവേഗം വളർന്നു. അന്പതു കോടിയുടെ ആസ്തിയുള്ള ശ്രീകാന്തിന്‍റെ കന്പനിക്കു നാലു സ്ഥലത്ത് ഇപ്പോൾ യൂണിറ്റുകളുണ്ട്.

1992-ൽ ജനിച്ച ശ്രീകാന്തിന് ഇപ്പോൾ ഇരുപത്താറു വയസ് മാത്രമേ ആയിട്ടുള്ളൂ. അതിനിടയിലാണ് അന്ധനായിരുന്നിട്ടും വൻകാര്യങ്ങൾ ചെയ്യുവാൻ ശ്രീകാന്തിനു സാധിച്ചത്. ശ്രീകാന്തിന്‍റെ ജീവിതപ്രമാണം എന്താണെന്നോ? ശ്രീകാന്ത് പറയുന്നു:
"മറ്റുള്ളവരോടു കരുണ കാണിക്കുകയും അവരെ സന്പന്നരാക്കുകയും ചെയ്യുക. മറ്റുള്ളവരെ നിങ്ങളുടെ ജീവിതത്തിൽ ഉൾപ്പെടുത്തി അവരുടെ ഏകാന്തതയിൽനിന്നു മോചിപ്പിക്കുക. എപ്പോഴും എന്തെങ്കിലും ന·ചെയ്യുക. ആ നന്മ നിങ്ങളിലേക്കു തിരികെവരും’. ശ്രീകാന്ത് പറഞ്ഞ ഈ കാര്യങ്ങൾ താഴെപ്പറയുന്ന രീതിയിൽ ശ്രീകാന്ത് തന്നെ വിശദീകരിച്ചിട്ടുണ്ട്:

"കരുണ കാണിക്കുക എന്നുപറഞ്ഞാൽ എങ്ങനെയാണു ജീവിക്കേണ്ടത് എന്ന് ഒരാളെ കാണിച്ചുകൊടുക്കുന്നതാണ്. വളരാനും സന്പന്നനാകാനുമുള്ള ഒരു അവസരം നല്കുക എന്നുള്ളതാണ്. സന്പത്ത് അടങ്ങിയിരിക്കുന്നതു പണം ഉണ്ടാകുന്നതിലല്ല, പ്രത്യുത സന്തോഷം ഉണ്ടാകുന്നതിലാണ്’.

ശ്രീകാന്തിന്‍റെ വീക്ഷണത്തിൽ ജീവിതത്തിൽ ശരിയായ സന്തോഷം കണ്ടെത്തുവാൻ മറ്റുള്ളവരെ സഹായിക്കുക എന്നതായിരിക്കണം നമ്മുടെ ജീവിതപ്രമാണങ്ങളിൽ പ്രധാനപ്പെട്ട ഒരെണ്ണം. തന്‍റെ ജീവിതാനുഭവത്തിൽനിന്നു ശ്രീകാന്ത് രൂപപ്പെടുത്തിയ ആ ജീവിതപ്രമാണം നമ്മുടെയും ജീവിതത്തിന്‍റെ ഭാഗമാക്കുന്നത് എല്ലാ രീതിയിലും നന്നായിരിക്കും.

ശ്രീകാന്തിന്‍റെ ബാല്യകാല ജീവിതത്തിൽ ശ്രീകാന്തിനെ ഏറെ വ്യസനിപ്പിച്ചത് അന്ധത മാത്രമായിരുന്നില്ല. ദാരിദ്ര്യവും തനിക്കു സഹായത്തിനായി ആരുമില്ലെന്ന ചിന്തയുമായിരുന്നു. അങ്ങനെയൊരു ജീവിതസാഹചര്യത്തിൽനിന്നാണു സ്വപരിശ്രമവും കുറെ നല്ല മനുഷ്യരുടെ അവസരോചിതമായ സഹായവുംമൂലം ശ്രീകാന്ത് കരകയറിയത്.

ശ്രീകാന്ത് ഇന്നു തന്‍റെ അറിവും കഴിവുകളും സന്പത്തും ഉപയോഗിച്ചു മറ്റുള്ളവരെ തനിക്കു സാധിക്കുന്ന രീതിയിൽ സന്പന്നരാക്കുവാൻ പരിശ്രമിക്കുകയാണ്. ശ്രീകാന്ത് അതു ചെയ്യുന്നതാകട്ടെ അവരുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാകുവാനുള്ള സഹായങ്ങൾ ചെയ്തുകൊണ്ടും.
ശ്രീകാന്തിന്‍റെ മാതൃക അനുസരിച്ചു നമുക്കും മറ്റുള്ളവരെ സന്പന്നരാക്കുവാൻ ശ്രമിക്കാം. അതായത്, അവർക്കു നന്മചെയ്തുകൊണ്ട് അവർക്കു സന്തോഷം നല്കാം. അപ്പോൾ അതിന്‍റെ ഒരു ഓഹരി നമ്മിലേക്കും മടങ്ങിയെത്തും.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ