മദേഴ്സ് ഡേ
എല്ലാ വർഷവും മേയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് ഇത് കൊണ്ടാടുന്നത്. ടീച്ചേഴ്സ് ഡേ, വാലന്‍റൈൻസ് ഡേ, വുമൻസ് ഡേ എന്നിവപോലെ തന്നെയാണ് മദേഴ്സ് ഡേയും.

ഇതിന്‍റെയെല്ലാം പുറകിൽ ഒരു കാര്യവും ഉദ്ദേശവും ഉണ്ട്. മറ്റുള്ള ദിവസങ്ങളെപ്പോലെ ഇത് ഇവിടങ്ങളിൽ അത്ര പ്രചാരത്തിൽ ആയിട്ടില്ല എങ്കിലും വടക്കേ ഇന്ത്യയിലും പുറംരാജ്യങ്ങളിലും ഇത് കാര്യമായിത്തന്നെ ആഘോഷിക്കാറുണ്ട്. അമ്മമാർക്കു മാത്രമായി ഒരു ദിവസം മാറ്റിവയ്ക്കുവാൻ കാരണമായത് അവരുടെ കളങ്കമറ്റസ്നേഹവും പരിപാലനവും കരുതലും എല്ലാം ആണ്.
തന്‍റെ ഒരു കുഞ്ഞ് ജനിച്ചു വീഴുന്ന ആ നിമിഷംതൊട്ട് അവർ കൊടുക്കുന്ന സ്നേഹത്തിനാലാണ് തന്‍റെ മക്കൾക്ക് വേണ്ടി ചെയ്യുന്ന ത്യാഗങ്ങളെക്കുറിച്ചും അവർ ഒരു കണക്കും സൂക്ഷിക്കാറില്ല.

അതുപോലെ മക്കൾക്ക് എത്ര പ്രായമായാലും ആ സ്നേഹത്തിന്‍റെ അളവിന് ഒരു കുറവും വരുത്താറില്ല. ഇങ്ങനെയുള്ള അമ്മമാരോട് തങ്ങളുടെ കടപ്പാടും സ്നേഹവും ആദരവും ശരിയായ രീതിയിൽ പ്രകടിപ്പിക്കാൻ പറ്റിയ ദിവസമാണിത്.

മദേഴ്സ് ഡേ എപ്പോഴും ഒരു ഞായറാഴ്ചയായതുകൊണ്ട് വീട്ടിൽനിന്ന് മാറിത്താമസിക്കുന്ന മക്കൾ എല്ലാം അന്ന് അമ്മയെ കാണാനെത്തും. അവരവരുടെ സാന്പത്തികസൗകര്യംപോലെ അമ്മയ്ക്കുവേണ്ടി അവർ പലതും വാങ്ങിക്കൊണ്ടുവരും. മക്കൾക്ക് അമ്മയെ ഓർമിക്കാൻ ഈ ദിവസംവരെ കാത്തിരിക്കണമെന്നില്ല.

ആദ്യമായിട്ട് ഇത് അമേരിക്കയിൽ തുടങ്ങിയത് 1905-ൽ ആണ്. ആ കാലത്ത് ജീവിച്ചിരുന്ന ഒരു സമാധാന പ്രവർത്തക ആയിരുന്നു അന്ന ജാർവിസ്. ഇവരുടെ മരണശേഷം ഇവരെ സമൂഹം ആദരിക്കണമെന്നാവശ്യപ്പെട്ട് അവരുടെ മകൾ രംഗത്തെത്തി. അതിന്‍റെ ഫലമായി അന്നത്തെ പ്രസിഡന്‍റായിരുന്ന വുഡ്റോ വിൽസൺഎല്ലാ അമ്മമാർക്കും വേണ്ടി മാതൃദിനം പ്രഖ്യാപിച്ചു. മേയിലെ രണ്ടാം ഞായറാഴ്ച എന്നുള്ള തീയതിയും ഉറപ്പിച്ചു. അങ്ങനെ അന്നു മുതൽ ഈ തീയതിക്കാണ് അവിടത്തെ ആഘോഷങ്ങൾ.

ഇതു മനസിൽകണ്ടുകൊണ്ട് പല ബിസിനസുകാർക്കും ഗുണമുണ്ടായി. മദേഴ്സ് ഡേയ്ക്കു പറ്റിയ ഗ്രീറ്റിംഗ് കാർഡ് അടിച്ച് വില്പന തുടങ്ങി. മറ്റു കച്ചവടക്കാരും ഇതിൽനിന്നു ലാഭംകൊയ്തു. അന്ന് അമ്മമാർക്ക് പൂക്കൾ കൊണ്ടഭിഷേകമായിരിക്കും.

അവിടെ കൊച്ചുകുട്ടികൾക്കുപോലും ഇതിനെപ്പറ്റി അറിയാം. സ്കൂളിൽ മദേഴ്സ് ഡേക്കുള്ള ഗ്രീറ്റിംഗ് കാർഡ് ഉണ്ടാക്കാൻ പഠിപ്പിക്കും. വീട്ടിൽ മുതിർന്ന കുട്ടികൾ ഉണ്ടെങ്കിൽ അവർ അമ്മമാർക്കുവേണ്ടി രാവിലെ എഴുന്നേറ്റ് ഭക്ഷണം പാകംചെയ്യും. ഉണരുന്പോൾ ബെഡ്കോഫിയും കൊണ്ട് അമ്മയെ വിളിച്ചുണർത്തും. വാലന്‍റൈൻസ് ഡേ ആഘോഷിക്കുന്ന ഒരു റൊമാന്‍റിക് മൂഡിൽ അല്ല ഈ ആഘോഷം. ഇതിന്‍റെ സ്റ്റൈൽ ഒന്നുവേറെയാണ്. അന്നത്തെ ദിവസം ഫോണുകൾ നിർത്താതെ അടിക്കും. ഹാപ്പി മദേഴ്സ് ഡേ, വി ലൗവ് യു മാം. എന്ന ഒരേ ലൈൻ മാത്രമേ ആവർത്തിച്ച് കേൾക്കാറുള്ളൂ. പ്രധാനപ്പെട്ട കടകളിൽ എല്ലാം ഒരാഴ്ച മുന്പ് തിരക്ക് തുടങ്ങും. അമ്മയ്ക്കു പറ്റിയ സമ്മാനങ്ങൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, അടുക്കള ഉപകരണങ്ങൾ എന്നുവേണ്ട അങ്ങനെ പലതും. പിന്നെ പൂക്കളും ബൊക്കെകളും ധാരാളം.

ഇതുകൊണ്ടു മാത്രം ആയില്ല. പലരും അമ്മയെയും കൂട്ടി നല്ല ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കും. പിന്നെ ഒത്തെങ്കിൽ ഒരു സിനിമ കാണിക്കാനും കൊണ്ടുപോകും. അമ്മമാർക്ക് അന്നു കംപ്ലീറ്റ് റിലാക്സേഷൻ തന്നെ.

യുഎസിൽ മാത്രമല്ല, മറ്റുള്ള രാജ്യങ്ങളിലും ഇത് ആചരിക്കുന്നുണ്ട്. ചില സ്ഥലങ്ങളിൽ തീയതിക്ക് വ്യത്യാസം വരും. പക്ഷേ ആഘോഷങ്ങൾ എല്ലാം അമ്മമാർക്കുവേണ്ടിത്തന്നെ.

ചൈനയിൽ ആണെങ്കിൽ ഇത് വേറൊരു സ്പെഷൽ കാര്യംകൂടി ചെയ്യും. മരിച്ചുപോയ അമ്മമാരുണ്ടെങ്കിൽ അവരെയും മറക്കാറില്ല. അമ്മയ്ക്ക് ഇഷ്ടപ്പെട്ട ഭക്ഷണവും വീഞ്ഞും ആയിഅവരുടെ ശവകുടീരത്തിൽ പോയി കുന്പിട്ട് കാഴ്ചവയ്ക്കും. മരിച്ചവരാണെങ്കിലും അവരുടെ ആത്മാവ് ഇവർക്ക് അനുഗ്രഹം കൊടുക്കുമെന്നാണ് വിശ്വാസം.

നേപ്പാളിൽ ഹൈന്ദവ ആചാര പ്രകാരമാണ് നടത്തുന്നത്. വൈശാഖ മാസത്തിലെ പൗർണമി ദിവസം സ്ത്രീകൾക്കായുള്ള പ്രത്യേക പൂജയുണ്ട്. ഇന്ത്യയിൽ ഇത് ഒരു മതപരമായ ചടങ്ങല്ല.
എന്നാൽ മേയ് മാസത്തിലെ രണ്ടാം ഞായറാഴ്ച ഇതിനായിട്ട് ഒരുങ്ങുന്നവർ വലിയ പട്ടണങ്ങളിൽ ധാരാളമായിട്ടുണ്ട്. താമസിയാതെ എല്ലായിടത്തും എത്തും എന്നു വിശ്വസിച്ച് കാത്തിരിക്കാം.

ഓമന ജേക്കബ്