ഇന്ത്യയെ കേൾക്കാനും കേൾപ്പിക്കാനും
ഇന്ത്യൻ എപ്പിക് പ്രോജക്ട്- പേരുകേട്ടാൽ ഒരു മ്യൂസിക് ബാൻഡാണെന്നു പെട്ടെന്നു തോന്നില്ല. ചരിത്ര വിദ്യാർഥികളുടെ എന്തോ പഠനറിപ്പോർട്ട് ഓർമവന്നേക്കാം. പിന്നെ എന്തുകൊണ്ട് ഇങ്ങനെയൊരു പേര്? കാരണമുണ്ട്. ഇതു വെറുമൊരു ബാൻഡ് അല്ല. മഹത്തായ ഒരു സ്വപ്നമാണ്. ഇന്ത്യൻ സംഗീതത്തിന്‍റെ സുന്ദരശബ്ദങ്ങൾ കൂട്ടിയിണക്കി ലോകത്തെ കേൾപ്പിക്കാനുള്ള പാട്ടുകൂട്ടത്തിന് ഈ പേരുതന്നെയാണ് കൂടുതൽ ഇണങ്ങുന്നത്.

ഏതാനും മിനി ബാൻഡുകൾ ഉൾപ്പെടുന്ന വലിയ ബാൻഡെന്നു വിശേഷിപ്പിക്കാം കൊച്ചിയിൽ പിറവിയെടുത്ത ഇന്ത്യൻ എപ്പിക് പ്രോജക്ടിനെ. അതിലൊരു പെർക്കഷൻ ബാൻഡും സ്ട്രിംഗ് ക്വാർട്ടെറ്റുമുണ്ട്. മൂന്നു ഗിറ്റാറിസ്റ്റുകളും ഒന്പതു ഗായകരുമുണ്ട്. കീബോർഡ്, ഫ്ളൂട്ട് വാദകരും ഒപ്പം.. ഇവരിൽ പ്രശസ്തരും തുടക്കക്കാരുമുണ്ട്. സംഗീതജ്ഞരായ ബെൻഹർ തോമസിന്‍റെയും ബിനോയ് ജോസഫിന്‍റെയും ചിന്തകളിലാണ് ഇങ്ങനെയൊരു ആശയം ആദ്യമെത്തിയത്. ഇരുവരും ചേർന്ന് രൂപംകൊടുത്ത ആർട്ടിസ്റ്റ്സ് മാനേജ്മെന്‍റ് സ്റ്റാർട്ടപ്പായ പ്ലഗ്-ൻ-പ്ലേയുടെ ബാനറിൽ അതിനെ യാഥാർഥ്യമാക്കുകയും ചെയ്തു. ബാൻഡിന്‍റെ ആദ്യ ഷോയാണ് മൈസൂരിൽ അടുത്തമാസം 25ന് അരങ്ങേറുന്നത്.

കവർ തുറക്കുന്പോൾ

സമീപകാലത്തെ സൂപ്പർ ഹിറ്റുകളായ ഏതാനും പാട്ടുകൾ ചേർത്തുള്ള ഒരു മെഡ്‌ലേയാണ് ഇന്ത്യൻ എപ്പിക് പ്രോജക്ടിന്‍റെ ആദ്യ സംരംഭം. ജോധാ അക്ബർ, ബാഹുബലി, പദ്മാവത് എന്നീ സിനിമകളിൽനിന്നുള്ളതാണ് പാട്ടുകൾ. ഈ കവർ വേർഷൻ വീഡിയോ യുട്യൂബിൽ ഹിറ്റാണ്. ബെൻഹറും ബിനോയും ചേർന്നു തെരഞ്ഞെടുത്ത പാട്ടുകൾ അടിസ്ഥാനമാക്കി മെഡ്‌ലേയുടെ ഏകദേശരൂപമുണ്ടാക്കുകയാണ് ആദ്യം ചെയ്തത്. ബാൻഡിലെ കീബോർഡിസ്റ്റും സംഗീതസംവിധായകനുമായ മിക്കു കാവിലാണ് സ്കോർ എഴുതിയത്. തെലുങ്കിലും തമിഴിലും സിനിമകൾക്കുവേണ്ടി ഈണമൊരുക്കിയയാളാണ് മിക്കു. പോർഷനുകൾ ഇ-മെയിലും വാട്ട്സ്ആപ്പും വഴി മറ്റ് അംഗങ്ങൾക്ക് അയച്ചുകൊടുത്തു. റെക്കോർഡിംഗിനു മുന്പായി എല്ലാവരുമൊന്ന് ഒരുമിച്ചുകൂടി റിഹേഴ്സൽ നടത്തി. പിന്നെ ഒട്ടും സമയംകളയാതെ നേരേ ലൈവ് റെക്കോർഡിംഗും. സൂക്ഷ്മവും സുന്ദരവുമായി പെർഫോം ചെയ്തിരിക്കുന്നു ഓരോരുത്തരും.

പെർക്കഷൻ വിഭാഗത്തിന് ജെറി പീറ്ററാണ് നേതൃത്വം നൽകിയിരിക്കുന്നത്. സിജു സിൽവസ്റ്റർ, ഹണി ജോർജ് എന്നിവർക്കൊപ്പം ബെൻഹറും ബിനോയിയും പെർക്കഷനിലുണ്ട്. ജോമി ഫ്രാൻസിസ്, മനു കെ. പോൾ, അരുണ്‍ കൃഷ്ണ എന്നിവരാണ് ഗിറ്റാറിസ്റ്റുകൾ. വയലിൻ വാദകരായി സുബിൻ കുമാറും മാത്യൂസ് ജോണും. വയോള, ചെല്ലോ എന്നിവ ഷൈജോ മാത്യുവും ബ്ലെസണ്‍ സി. ജോണും കൈകാര്യം ചെയ്യുന്നു. രാകേഷ് കിഷോർ, അൻജു ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് വോക്കൽസ്.

പെട്ടെന്ന് ആളുകളുടെ ഹൃദയങ്ങളിലേക്കെത്തുന്ന പാട്ടുകളാണ് മെഡ്ലേയ്ക്കു വേണ്ടി തെരഞ്ഞെടുത്തതെന്ന് ബെൻഹർ പറയുന്നു. ഓരോന്നും സുന്ദരമായി കൂട്ടിയിണക്കിയിട്ടുമുണ്ട്.

ഇന്ത്യയുടെ ശബ്ദങ്ങൾ

വിവിധങ്ങളായ ജീവിതരീതികളും സാഹചര്യങ്ങളും ചേർന്നു വിടരുന്ന ഒരു മഹത്തായ സംസ്കാരം. സുഗന്ധം പടർത്തുന്ന സംഗീതശാഖകൾ. മഹത്തായ പാരന്പര്യം പിന്തുടരുന്ന പ്രതിഭകൾ. എളുപ്പമല്ല ഇന്ത്യൻ സംഗീതത്തെ കൂട്ടിയെഴുതാൻ. രാജ്യത്തിന്‍റെ യശസുയർത്തുന്ന സംഗീത മഹാപ്രതിഭകളുമായി സഹകരിച്ച് രാജ്യത്തിനകത്തും പുറത്തും വൻകിട സ്റ്റേജ് പ്രോഗ്രാമുകൾ അവതരിപ്പിക്കുക എന്നതാണ് ഇന്ത്യൻ എപ്പിക് പ്രോജക്ട് ലക്ഷ്യമിടുന്നത്. അതിനായുള്ള പരിശ്രമങ്ങൾക്കു തുടക്കമിട്ടുകഴിഞ്ഞു.

ഉപകരണസംഗീത വിദഗ്ധരുമായി ചേർന്നുള്ള പരിപാടികൾക്കായിരിക്കും മുൻതൂക്കം. ഇന്ത്യൻ സംസ്കാരത്തെക്കുറിച്ചോർക്കുന്പോൾ മനസിൽ തെളിയുന്നവിധം അനന്യമായ സംഗീതശബ്ദങ്ങളെ ലോകംമുഴുവൻ എത്തിക്കാനാകുമെന്നാണ് ബെൻഹറും സംഘവും പ്രതീക്ഷിക്കുന്നത്. ആ സ്വപ്നമാണ് അടുത്തമാസം സഞ്ചാരത്തിനിറങ്ങുന്നത്. മൈസൂരിനുശേഷം ചെന്നൈ, ഹൈദരാബാദ്, ഗോവ എന്നിവിടങ്ങളിലും ഇന്ത്യൻ എപ്പിക് പ്രോജക്ടിന്‍റെ സംഗീതപരിപാടികൾ നടക്കും.

ഹരിപ്രസാദ്‌