ഇക്കണോമിക്സിലെ കൃഷിപാഠങ്ങൾ
ഇതൊരു കഥയാണ്. അല്ല, കഥയെന്ന് തോന്നിപ്പിക്കുന്ന ഒരു സംഭവമാണ്. യുവത്വത്തിന്‍റെ സംഭവബഹുലമായ കഥ. യുവത്വത്തിന് ഒരു പ്രത്യേകതയുണ്ട്, പുതിയ കാര്യങ്ങൾ ചെയ്യാനുള്ള ആഗ്രഹവും ഏറ്റെടുക്കുന്നത് ഭംഗിയായി ചെയ്യണമെന്നുള്ള ഇച്ഛാശക്തിയും. കോട്ടയം ജില്ലയിലെ അതിരന്പുഴ പഞ്ചായത്തിൽ ഒരുപറ്റം വിദ്യാർഥികൾ നടത്തിയതും നടത്താൻ പോകുന്നതുമായ രണ്ട് പ്രൊജക്‌ടുകളുടെ കഥ. ആദ്യം നടത്തിയത് കർഷകനെക്കുറിച്ചും കൃഷിയെക്കുറിച്ചുമാണെങ്കിൽ അടുത്ത ലക്ഷ്യം മാലിന്യ നിർമാർജനമാണ്. പഠനത്തിന്‍റെ ആവശ്യത്തിനായി ഒരു പ്രൊജക്‌ട് തയാറാക്കേണ്ടി വന്നപ്പോൾ അതിരന്പുഴ പഞ്ചായത്തിലെ രണ്ട് കോളജിലെ സാന്പത്തികശാസ്‌ത്ര അവസാനവർഷ ബിരുദ വിദ്യാർഥികൾ തെരഞ്ഞെടുത്തതും ഒരു നൂതന വഴിയായിരുന്നു. മാന്നാനം കുര്യാക്കോസ് ഏലിയാസ് കോളജും അമലഗിരി ബിഷപ് കുര്യാളശേരി കോളജും കൈ കോർത്തപ്പോൾ രചിച്ചത് ഒരു പുതിയ ചരിത്രമാണ്. ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും രണ്ട് കോളജിലെ വിദ്യാർഥികൾ ഒരുമിച്ച് ഒരു പ്രൊജക്‌ട് ചെയ്യുന്നത്. വൻവിജയമായതോടെ അടുത്ത പ്രൊജക്‌ടിന്‍റെ പണിപ്പുരയിലാണ് വിദ്യാർഥികൾ. ഒാണത്തിന് മുന്പ് അതിരന്പുഴ പഞ്ചായത്തിലെ വീടുകളിൽ മാലിന്യനിർമാർജനം ലക്ഷ്യമിടുന്നതാണ് വിദ്യാർഥികളുടെ പുതിയ പ്രൊജക്‌ട്.

പഠനത്തിന്‍റെ പുതുവഴി

ബിരുദവിദ്യാർഥികൾക്ക് 100 മാർക്കിന്‍റെ ഒരു പ്രോജക്‌ട് കൂടി സമർപ്പിച്ചാൽ മാത്രമേ കോഴ്സ് പൂർത്തിയാകു. സ്വയം പഠനം നടത്തിവേണം ഈ റിപ്പോർട്ട് സർവകലാശാലയിൽ സമർപ്പിക്കാൻ. വ്യത്യസ്തമായ ഒന്നായിരിക്കണം ചെയ്യേണ്ടതെന്ന ആഗ്രഹത്തിന്‍റെ പുറത്താണ് പ്രോജക്‌ടിലൂടെ അതിരന്പുഴ പഞ്ചായത്തിലെ ഒാരോ വാർഡിലേയും മികച്ച കർഷകനെയും കർഷകത്തൊഴിലാളിയേയും കണ്ടെത്താനും അവരെ അനുമോദിക്കാനും തീരുമാനിച്ചത്. 22 വാർഡുകളുള്ള അതിരന്പുഴ പഞ്ചായത്തിലെ ആദ്യത്തെ 11 വാർഡുകളിൽ മാന്നാനം കെഇ കോളജും അവസാനത്തെ 11 വാർഡുകളിൽ അമലഗിരി ബികെ കോളജുമാണ് പഠനം നടത്തിയത്. അധ്യാപകർക്കൊപ്പം വാർഡ് മെന്പർമാരും മറ്റ് പ്രതിനിധികളും ചേർന്നപ്പോൾ പഠനം ഉഷാറായി. ഒരു വാർഡിൽ ഒാർഗാനിക് കൃഷിരീതി പിന്തുടരുന്ന 50 പേരെ തെരഞ്ഞെടുത്തായിരുന്നു പഠനം. മാലിന്യ നിർമാർജന പ്രൊജക്‌ടിനായി ഇതേ രീതി തന്നെ പിന്തുടരുകയാണ് വിദ്യാർഥികളുടെയും അധ്യാപകരുടെയും ലക്ഷ്യം.

കർശന നിരീക്ഷണം

കർശനമായ നിബന്ധനകളാണ് തെരഞ്ഞെടുപ്പിന് സ്വീകരിച്ചത്. പത്ത് ഇനം പച്ചക്കറി കൃഷി ചെയ്യുന്ന കർഷകരെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. നൂതനവും ഒപ്പം പരന്പരാഗതവുമായ അറിവുകൾ ഉപയോഗിച്ച് കൃഷി ചെയ്യുന്നവരെയാണ് നിരീക്ഷിച്ചത്. മുൻകൂട്ടി തയാറാക്കിയ ചോദ്യാവലി കർഷകർക്കും തൊഴിലാളികൾക്കും നൽകി. വിത്ത് ലഭിക്കുന്നത്, നടുന്നത്, വളപ്രയോഗം, ഉല്പന്നത്തിന്‍റെ അളവ് തുടങ്ങിയ വിവിധ ചോദ്യങ്ങൾ ചോദ്യാവലിയിൽ ഉൾപ്പെടുത്തി. ഗ്രാമസഭകളിലും മറ്റ് കൂട്ടായ്മകളിലും പങ്കെടുത്ത് ആവശ്യമായ വിവരങ്ങൾ ശേഖരിച്ചു. കർഷകർക്ക് അറിയാവുന്ന കാർഷിക തന്ത്രങ്ങൾ മനസിൽ സൂക്ഷിച്ചു. വിവിധ ഘട്ടങ്ങളിൽ നടത്തിയ നിരീക്ഷണങ്ങളും പഠനങ്ങളും അവസാനം ഫലം കണ്ടു. ഒരു വാർഡിൽ അന്പതുപേരിൽ നിന്ന് ഒരാളെന്ന നിലയ്ക്ക് 22 പേരെ തെരഞ്ഞെടുത്തു. പുതിയ കൃഷിരീതിയെക്കുറിച്ചുള്ള അറിവുകൾ, ഒപ്പം ഒരു പഠനറിപ്പോർട്ടുകൂടിയായതോടെ വിദ്യാർഥികൾ ആവേശത്തിലായി.

അഭിമാനത്തോടെ ആദരം
ഫെബ്രുവരി 24. സമയം രാവിലെ 9.30. മാന്നാനം കെഇ കോളജ് ഒാഡിറ്റോറിയത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കുമൊപ്പം അതിരന്പുഴയിലെ കർഷകരും മറ്റ് പ്രതിനിധികളും നിറഞ്ഞ സദസ്. കെഇ കോളജിലേയും ബികെ കോളജിലേയും സാന്പത്തിക ശാസ്ത്ര വിഭാഗത്തിലെ ബിരുദ വിദ്യാർഥികൾ അഭിമാനത്തോടെ കാത്തിരിക്കുകയാണ്. മാസങ്ങളോളം അവർ നടത്തിയ പഠനത്തിന്‍റെ ഫലം അന്നവിടെ ലഭിക്കുകയാണ്. പ്രൊജക്‌ട് റിപ്പോർട്ടിലെ താളുകളിൽ നൂറു മാർക്ക് ലഭിക്കുന്നത് കാത്തുള്ള നിൽപ്പല്ലത്. തങ്ങൾ തെരഞ്ഞെടുത്ത മികച്ച കർഷകരെയും കർഷകത്തൊഴിലാളികളെയും ആദരിക്കുന്പോൾ ലഭിക്കുന്ന മാനസിക സന്തോഷവും ഒപ്പം അവരെ അംഗീകരിക്കേണ്ടതും ആദരിക്കേണ്ടതും സമൂഹത്തിന്‍റെ ആവശ്യം കൂടിയാണെന്ന ഒാർമപ്പെടുത്തൽ കൂടിയായിരുന്നു അത്. തെരഞ്ഞെടുത്ത കർഷകർക്ക് മൊമന്‍റോയും അധ്യാപകരുടെ സഹായത്തോടെ സമാഹരിച്ച കാഷ് അവാർഡും നൽകിയാണ് വിദ്യാർഥികൾ യാത്രയയച്ചത്.

പുതിയ ലക്ഷ്യം

പ്രൊജക്‌ട് അവതരിപ്പിക്കലും പുതുമയുള്ളതാക്കാൻ വിദ്യാർഥികൾ പ്രത്യേകം ശ്രദ്ധിച്ചു. ഇതിനായി കാർഷികോത്പന്നങ്ങളുടെ പ്രദർശനവും സജ്ജീകരിച്ചിരുന്നു. ചക്രം, ഞൗരി, കലപ്പ, പറ, താറാവ് വള്ളം, കാൽപ്പെട്ടി, വാർപ്പ്, ആഭരണപ്പെട്ടി തുടങ്ങിയവ വിദ്യാർഥികളിൽ കൗതുകവും അദ്ഭുതവും നിറച്ചു. തൊട്ടും തലോടിയും അവ ആസ്വദിച്ചു. മുൻകാല പത്രങ്ങളുടെയും ഒാർഗാനിക് കൃഷിയുടെ പ്രാ ധാന്യം വെളിപ്പടുത്തുന്ന ഫോട്ടോ പ്രദർശനവും വിസ്മയപ്പെടുത്തുന്നതായി. നിറഞ്ഞ മനസോടെയാണ് ഒാരോരുത്തരും അന്ന് കാന്പസ് വിട്ടത്. ഇനി ഒാണംവരെ കാത്തിരിപ്പാണ്. ഈ വർഷത്തെ അവസാനവർഷ വിദ്യാർഥികളുടെ പ്രൊജക്‌ടിന്‍റെ ഭാഗമായി തങ്ങളുടെ കോളജുകൾ സ്ഥിതി ചെയ്യുന്ന അതിരന്പുഴ പഞ്ചായത്തിനെ മാലിന്യമുക്തമാക്കാൻ, പുതിയ പ്രൊജക്‌ടിന്‍റെ വിജയാഘോഷത്തിനായി, ഒരിക്കൽക്കൂടി യുവത്വത്തിന്‍റെ കരുത്ത് തെളിയിക്കാൻ...

സോനു തോമസ്