Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
എന്റെ ശബ്ദത്തിൽ ഞാനൊരു മറിമായവും ചെയ്യുന്നില്ല
തന്റെ മായികശബ്ദത്തിലൂടെ ഒരുകാലത്ത് ആയിരക്കണക്കിനു മലയാള റേഡിയോ ശ്രോതാക്കളുടെ ഹരമായിരുന്നു ടി.പി.രാധാമണി. പുതിയ കാലത്തെ ആസ്വാദകർക്കു ചിലപ്പോൾ വിശ്വസിക്കാൻപോലും കഴിയാത്ത ശബ്ദസാന്നിധ്യം; ശബ്ദഭാവം - അതായിരുന്നു ടി.പി.രാധാമണി. റേഡിയോ അല്ലാതെ മറ്റൊരു വിജ്ഞാന-വിനോദമാധ്യമവും കേരളീയ വീട്ടകങ്ങളിൽ എത്താത്ത ഒരു ഇന്നലെയിൽ റേഡിയോ നാടകങ്ങളിലൂടെ ടി.പി.രാധാമണി ആസ്വാദകഹൃദയങ്ങളിൽ നേരിട്ടുകയറി ഇടംപിടിക്കുകയായിരുന്നു. ജീവിതത്തിലൊരിക്കലും ടി.പി.രാധാമണിയെ കണ്ടിട്ടില്ലാത്തവർ ആ ശബ്ദം എവിടെ കേട്ടാലും തിരിച്ചറിഞ്ഞിരുന്നു. റോഡിൽവച്ചും ആൾക്കൂട്ടത്തിൽവച്ചും ഫോണിലുമെല്ലാം ആ ശബ്ദം ജനം തിരിച്ചറിഞ്ഞു. ദൈവം നൽകിയൊരു ശബ്ദംകൊണ്ട് അമ്മയായും കാമുകിയായും ഭാര്യയായുമെല്ലാം നിറഞ്ഞ രാധാമണിയുടെ അവസാന നാളുകളിൽ അർബുദം ആ തൊണ്ടയിൽ പിടിമുറുക്കി എന്ന സത്യം ഒരു വലിയ വൈരുധ്യമാകുന്നു, വേദനയാകുന്നു.
""എന്റെ ശബ്ദത്തെ പാകപ്പെടുത്തി ഞാൻ ഡബ്ബ് ചെയ്തിട്ടില്ല. റേഡിയോ നാടകങ്ങളിലായാലും സിനിമാ ഡബ്ബിംഗിലായാലും എന്റെ യഥാർഥ ശബ്ദത്തിൽ തന്നെയാണ് പറയുന്നത്. കഥാപാത്രമനുസരിച്ചും സന്ദർഭമനുസരിച്ചും ഭാവം മാറ്റും. അത്ര മാത്രം.''
അങ്ങനെയായിരുന്നു അവരുടെ ശബ്ദത്തിന്റെ "രസതന്ത്രം'. സിനിമയിൽ പ്രശസ്ത നായികമാരായ ശാരദ, വിജയശ്രീ, അംബിക, ജലജ, പൂർണിമ ജയറാം, നന്ദിതബോസ് തുടങ്ങിയവർക്കുവേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട് ടി.പി.രാധാമണി. ലജ്ജാവതി എന്ന സിനിമയിൽ അഭിനയിക്കുന്പോൾ അംബിക കൗമാരക്കാരിയാണ്. അംബികയേക്കാൾ പ്രായത്തിൽ വളരെ മുതിർന്ന ടി.പി.രാധാമണിയാണ് അംബികയുടെ പ്രണയാർദ്ര ശബ്ദഭാവങ്ങൾ പ്രേക്ഷകർക്കു നൽകിയതെന്നു പലരും അറിഞ്ഞില്ല!
മലയാളസിനിമാ സംവിധാന രംഗം അടക്കിവാണിരുന്ന പി.സുബ്രഹ്മണ്യം "ദേവി കന്യാകുമാരി' എന്ന സിനിമയെടുക്കുന്ന സമയം. വിനോദിനി എന്ന പുതുമുഖ നായികയെ (നൃത്താചാര്യൻ ഗുരു ഗോപിനാഥിന്റെ മകളാണ്. ബാലനടിയായി അഭിനയിച്ചിട്ടുണ്ട്)യാണ് കന്യാകുമാരി ദേവിയായി നിശ്ചയിച്ചത്. സിനിമയിൽ എപ്പോഴും കേൾക്കാത്ത വ്യത്യസ്ത ശബ്ദം വേണം. ""ദേവിയായി ടി.പി.രാധാമണിയമ്മ മതി...'' സുബ്രഹ്മണ്യം മുതലാളി തീരുമാനിച്ചു.
നാലുപതിറ്റാണ്ടുകാലം ആകാശവാണിയുടെ നാടകങ്ങളിലും അറുപതോളം സിനിമകളിലും ശബ്ദം പകർന്നിട്ടുണ്ട് ടി.പി.രാധാമണി.
ഈ കലാകാരിയുടെ റേഡിയോ നാടക പ്രവേശം പക്ഷേ തികച്ചും യാദൃച്ഛികമായിരുന്നു. തിരുവനന്തപുരത്തെ ശ്രീസ്വാതിതിരുനാൾ സംഗീത അക്കാദമിയിൽനിന്ന് (ഇന്നത്തെ സംഗീതകോളജ്) ഗാനഭൂഷണം വിജയിച്ച ടി.പി.രാധാമണി ആകാശവാണിയിൽ (അന്ന് തിരുവിതാംകൂർ റേഡിയോ നിലയം) എത്തുന്നത് ഗായികയായാണ്. അന്നവിടെ നടക്കുന്ന റേഡിയോ നാടകങ്ങൾ കാണുന്പോൾ അതുപോലെ അഭിനയിക്കണമെന്ന മോഹമുണ്ടായിരുന്നു. ഇതിനിടെ ഒരുദിവസം പ്രശസ്ത നാടകനടൻ പി.കെ.വിക്രമൻ നായർ ഡോക്ടറായി അഭിനയിക്കുന്ന ഒരു റേഡിയോ നാടകം നടക്കുന്നു. നാടകത്തിൽ വെള്ളത്തിൽ വീണ ഒരു സ്ത്രീയെ ഡോക്ടർ പരിശോധിക്കുന്ന രംഗമുണ്ട്. അബോധാവസ്ഥയിലായ സ്ത്രീയെ ഡോക്ടർ പരിശോധിക്കുകയാണെന്നു റേഡിയോ നാടകത്തിലൂടെ അറിയിക്കണമെങ്കിൽ സ്ത്രീയുടെ ചലനങ്ങൾ വേണം. ഡോക്ടർ പരിശോധിക്കുന്പോൾ സ്ത്രീയുടെ കൈയിലെ കുപ്പിവളകൾ കിലുങ്ങിയാൽ സ്ത്രീയുടെ സാന്നിധ്യം നാടകാസ്വാദകർ തിരിച്ചറിയും. അതിനാൽ കുപ്പിവള അണിഞ്ഞ കൈകൾ അന്വേഷിച്ചു നാടകത്തിന്റെ സംഘാടകർ നടക്കുന്പോഴാണ് പാട്ടുപാടാനെത്തിയ രാധാമണിയെ കാണുന്നത്. തന്റെ കൈയിലെ കുപ്പിവളകൾ കണ്ട പി.കെ.വിക്രമൻ നായർ പറഞ്ഞത്, ""നീ ഇങ്ങ് വാ... കുപ്പിവളകൾ കുറച്ചുനേരം കിലുക്ക്...'' എന്ന് ടി.പി.രാധാമണി പറഞ്ഞിട്ടുണ്ട്. കുപ്പിവള കിലുക്കം മാത്രമല്ല ഒരു ഡോക്ടർ, ""നഴ്സ് ആരാണിവൾ'' എന്നു ചോദിക്കുന്പോൾ ""അറിയില്ല സാർ...'' എന്ന ഡയലോഗും അന്ന് പറഞ്ഞു.
പിന്നീട് റേഡിയോ നിലയത്തിൽ പ്രശസ്ത നടൻ സത്യൻ നായകനായി അഭിനയിച്ച കരിനിഴൽ എന്ന നാടകത്തിൽ അഭിനയിക്കാൻ ടി.പി.രാധാമണിയെ ആകാശവാണിയിലുള്ള നാടകപ്രവർത്തകർ ക്ഷണിച്ചു. റേഡിയോ നാടകത്തിന്റെ അവിഭാജ്യ ഘടകമായി ടി.പി.രാധാമണി മാറുകയായിരുന്നു. കൊട്ടാരക്കര ശ്രീധരൻ നായർ, മധു, തിലകൻ... അങ്ങനെ ഒരുപാട് അഭിനയപ്രതിഭകൾക്കൊപ്പം അവർ അഭിനയിച്ചു. "അഭിനയിച്ചു' എന്ന വാക്കുതന്നെയാണ് ടി.പി.രാധാമണിയെക്കുറിച്ചു പറയേണ്ടത്. കാരണം വെറും ശബ്ദം പകരലായിരുന്നില്ല റേഡിയോ നാടകങ്ങൾക്കുവേണ്ടി രാധാമണി നടത്തിയത്. മൈക്കിനു മുന്നിലെ നാടകീയമായ വായനയല്ലേ റേഡിയോ നാടകങ്ങൾ എന്നു പറഞ്ഞിരുന്നവർക്ക് ഒരു തിരുത്തിക്കുറിക്കലായിരുന്നു രാധാമണി. വർഷങ്ങൾക്കു മുൻപ് ടി.പി.രാധാമണി അവതരിപ്പിച്ച കഥാപാത്രങ്ങളെ ഇന്നും നെഞ്ചോടു ചേർക്കുന്ന ശ്രോതാക്കൾ കേരളത്തിലുണ്ട്. ഭാര്യയായും അഭിനയിച്ച രാധാമണിക്ക് നിരവധി ആരാധകരുണ്ടായി. ഇത്തരത്തിലെ "ഫാൻസുകൾ' തന്നെ അന്വേഷിച്ചു വന്നിരുന്നതിന്റെ രസക്കാഴ്ചകളും അവർ പങ്കുവച്ചിരുന്നു. സ്പീഡ് കൂടിയ ഫാൻ എന്നാണ് കടുത്ത ആരാധകരെ രാധാമണി വിശേഷിപ്പിച്ചിരുന്നത്.
43 വർഷത്തെ റേഡിയോ നാടക അവതാരക ജീവിതത്തിൽ ഏറെ രസകരമായ നിരവധി അനുഭവങ്ങളും ഈ അതുല്യ കലാകാരിക്കു സ്വന്തം. നാടകം വായിച്ചുകൊണ്ടിരിക്കുന്ന അവസരത്തിൽ നാടകം പെട്ടെന്നു തീർന്നു. (എഡിറ്റിംഗിൽ വെട്ടിച്ചുരുക്കിയപ്പോൾ കുറച്ചധികം വെട്ടിപ്പോയി) ഫ്ളോറിൽ ഉണ്ടായിരുന്ന അസിസ്റ്റന്റ് പെട്ടെന്ന് വായിച്ചുകഴിഞ്ഞ പേപ്പർ വീണ്ടും നൽകി. അബദ്ധം മനസിലായ അഭിനേതാക്കൾ ഏതോ ഫില്ലറിട്ട് പ്രതിസന്ധി തരണം ചെയ്യുകയായിരുന്നു.
മഹിളാലയം പരിപാടിയിൽ അവതിരിപ്പിക്കാൻ പ്രോഗ്രാം പ്രൊഡ്യൂസറായിരുന്ന സരസ്വതിയമ്മ യുടെ താത്പര്യപ്രകാരം അന്തർജനം രചിച്ച പ്രസാദം എന്ന കഥയാണ് പിന്നീട് അഗ്നിസാക്ഷിയെന്ന നോവലാക്കിയത്. ആദ്യംനന്പൂതിരിയുടെ മകൾ ആണെങ്കിലും നായർ സ്ത്രീയിൽ ജനിച്ചുപോയതിനാൽ അച്ഛന്റെ മൃതശരീരത്തിന് അരികിലേക്ക് തങ്കം എന്ന കഥാപാത്രത്തെ പോകാൻ ബന്ധുക്കളും സമുദായക്കാരും അനുവദിക്കാത്ത രംഗമുണ്ട്. തങ്കത്തിനെയും അമ്മയെയും ഇല്ലത്തിനു പുറത്താക്കി ശുദ്ധീകരണം നടത്തിയാലേ മരണാനന്തര കർമങ്ങൾ അനുവദിക്കൂ എന്നും അവർ നിർബന്ധം പിടിക്കുന്നു. തന്റെ ജീവന്റെ ജീവനായ അച്ഛനെ അവസാനമായി കാണാനാകാതെ പടിയിറങ്ങുന്ന തങ്കത്തിന്റെ അവസ്ഥയും അമ്മയുടെ നിസഹായതയും നിറയുന്ന വരികൾ വായിക്കാനാകാതെ റെക്കോർഡിംഗ് സ്റ്റുഡിയോയിലിരുന്നു ടി.പി.രാധാമണി പൊട്ടിക്കരഞ്ഞു. അടുത്തദിവസം വളരെ പണിപ്പെട്ടാണ് കഥ വായിച്ചുതീർത്തത്. അന്തർജനത്തിന്റെ കഥയുടെ പ്രക്ഷേപണം കഴിഞ്ഞതുമുതൽ അഭിനന്ദനപ്രവാഹമായിരുന്നു. അതേക്കുറിച്ച് ലളിതാംബിക അന്തർജനം പറഞ്ഞത്, ""അത് എന്റെ കഴിവല്ല, വായിച്ച രാധാമണിക്കുതന്നെ ക്രെഡിറ്റ് നൽകൂ.'' എന്നാണ്.
നൂറുകണക്കിനു ലൈവ് റേഡിയോ നാടകങ്ങളിൽ അഭിനയിച്ച ടി.പി.രാധാമണിക്കു മാത്രം അഭിമാനിക്കാനുള്ള ഒരു ബഹുമതിയുണ്ട്. 1947-ൽ തുടങ്ങിയ നാടകാവതരണത്തിൽ ഒരിക്കൽപോലും ഒരു സംഭാഷണവും തെറ്റിയിട്ടില്ല.
ആകാശവാണിയുടെ ബാലലോകത്തിലെ അമ്മാവനും നല്ലൊരു ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്ന പി.ഗംഗാധരൻ നായരാണ് ഭർത്താവ് (ജീവിച്ചിരിപ്പില്ല). തന്റെ അച്ഛനായും മകനായും റേഡിയോ നാടകങ്ങളിൽ ഗംഗാധരൻ നായർ അഭിനയിച്ചിട്ടുണ്ടെന്ന കാര്യവും പുഞ്ചിരിയോടെയാണ് രാധാമണി പങ്കിട്ടിരുന്നത്. വിസ്മയിപ്പിക്കുന്ന ശബ്ദവുമായി ജീവിച്ച രാധാമണി പോയകാലത്തിന്റെ നിറത്തുടിപ്പായിരുന്നു.
എസ്. മഞ്ജുളാദേവി
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
Latest News
പകല്‍വെളിച്ചത്തില്‍ തിരികൊളുത്തി; തൃശൂര്‍പൂരം വെടിക്കെട്ട് പൂര്‍ത്തിയാക്കി
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
Latest News
പകല്‍വെളിച്ചത്തില്‍ തിരികൊളുത്തി; തൃശൂര്‍പൂരം വെടിക്കെട്ട് പൂര്‍ത്തിയാക്കി
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top