എന്‍റെ ശബ്ദത്തിൽ ഞാനൊരു മറിമായവും ചെയ്യുന്നില്ല
തന്‍റെ മായികശബ്ദത്തിലൂടെ ഒരുകാലത്ത് ആയിരക്കണക്കിനു മലയാള റേഡിയോ ശ്രോതാക്കളുടെ ഹരമായിരുന്നു ടി.പി.രാധാമണി. പുതിയ കാലത്തെ ആസ്വാദകർക്കു ചിലപ്പോൾ വിശ്വസിക്കാൻപോലും കഴിയാത്ത ശബ്‌ദസാന്നിധ്യം; ശബ്‌ദഭാവം - അതായിരുന്നു ടി.പി.രാധാമണി. റേഡിയോ അല്ലാതെ മറ്റൊരു വിജ്ഞാന-വിനോദമാധ്യമവും കേരളീയ വീട്ടകങ്ങളിൽ എത്താത്ത ഒരു ഇന്നലെയിൽ റേഡിയോ നാടകങ്ങളിലൂടെ ടി.പി.രാധാമണി ആസ്വാദകഹൃദയങ്ങളിൽ നേരിട്ടുകയറി ഇടംപിടിക്കുകയായിരുന്നു. ജീവിതത്തിലൊരിക്കലും ടി.പി.രാധാമണിയെ കണ്ടിട്ടില്ലാത്തവർ ആ ശബ്ദം എവിടെ കേട്ടാലും തിരിച്ചറിഞ്ഞിരുന്നു. റോഡിൽവച്ചും ആൾക്കൂട്ടത്തിൽവച്ചും ഫോണിലുമെല്ലാം ആ ശബ്ദം ജനം തിരിച്ചറിഞ്ഞു. ദൈവം നൽകിയൊരു ശബ്ദംകൊണ്ട് അമ്മയായും കാമുകിയായും ഭാര്യയായുമെല്ലാം നിറഞ്ഞ രാധാമണിയുടെ അവസാന നാളുകളിൽ അർബുദം ആ തൊണ്ടയിൽ പിടിമുറുക്കി എന്ന സത്യം ഒരു വലിയ വൈരുധ്യമാകുന്നു, വേദനയാകുന്നു.

""എന്‍റെ ശബ്‌ദത്തെ പാകപ്പെടുത്തി ഞാൻ ഡബ്ബ് ചെയ്തിട്ടില്ല. റേഡിയോ നാടകങ്ങളിലായാലും സിനിമാ ഡബ്ബിംഗിലായാലും എന്‍റെ യഥാർഥ ശബ്‌ദത്തിൽ തന്നെയാണ് പറയുന്നത്. കഥാപാത്രമനുസരിച്ചും സന്ദർഭമനുസരിച്ചും ഭാവം മാറ്റും. അത്ര മാത്രം.''

അങ്ങനെയായിരുന്നു അവരുടെ ശബ്‌ദത്തിന്‍റെ "രസതന്ത്രം'. സിനിമയിൽ പ്രശസ്ത നായികമാരായ ശാരദ, വിജയശ്രീ, അംബിക, ജലജ, പൂർണിമ ജയറാം, നന്ദിതബോസ് തുടങ്ങിയവർക്കുവേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട് ടി.പി.രാധാമണി. ലജ്ജാവതി എന്ന സിനിമയിൽ അഭിനയിക്കുന്പോൾ അംബിക കൗമാരക്കാരിയാണ്. അംബികയേക്കാൾ പ്രായത്തിൽ വളരെ മുതിർന്ന ടി.പി.രാധാമണിയാണ് അംബികയുടെ പ്രണയാർദ്ര ശബ്‌ദഭാവങ്ങൾ പ്രേക്ഷകർക്കു നൽകിയതെന്നു പലരും അറിഞ്ഞില്ല!

മലയാളസിനിമാ സംവിധാന രംഗം അടക്കിവാണിരുന്ന പി.സുബ്രഹ്‌മണ്യം "ദേവി കന്യാകുമാരി' എന്ന സിനിമയെടുക്കുന്ന സമയം. വിനോദിനി എന്ന പുതുമുഖ നായികയെ (നൃത്താചാര്യൻ ഗുരു ഗോപിനാഥിന്‍റെ മകളാണ്. ബാലനടിയായി അഭിനയിച്ചിട്ടുണ്ട്)യാണ് കന്യാകുമാരി ദേവിയായി നിശ്ചയിച്ചത്. സിനിമയിൽ എപ്പോഴും കേൾക്കാത്ത വ്യത്യസ്ത ശബ്‌ദം വേണം. ""ദേവിയായി ടി.പി.രാധാമണിയമ്മ മതി...'' സുബ്രഹ്‌മണ്യം മുതലാളി തീരുമാനിച്ചു.

നാലുപതിറ്റാണ്ടുകാലം ആകാശവാണിയുടെ നാടകങ്ങളിലും അറുപതോളം സിനിമകളിലും ശബ്ദം പകർന്നിട്ടുണ്ട് ടി.പി.രാധാമണി.

ഈ കലാകാരിയുടെ റേഡിയോ നാടക പ്രവേശം പക്ഷേ തികച്ചും യാദൃച്ഛികമായിരുന്നു. തിരുവനന്തപുരത്തെ ശ്രീസ്വാതിതിരുനാൾ സംഗീത അക്കാദമിയിൽനിന്ന് (ഇന്നത്തെ സംഗീതകോളജ്) ഗാനഭൂഷണം വിജയിച്ച ടി.പി.രാധാമണി ആകാശവാണിയിൽ (അന്ന് തിരുവിതാംകൂർ റേഡിയോ നിലയം) എത്തുന്നത് ഗായികയായാണ്. അന്നവിടെ നടക്കുന്ന റേഡിയോ നാടകങ്ങൾ കാണുന്പോൾ അതുപോലെ അഭിനയിക്കണമെന്ന മോഹമുണ്ടായിരുന്നു. ഇതിനിടെ ഒരുദിവസം പ്രശസ്ത നാടകനടൻ പി.കെ.വിക്രമൻ നായർ ഡോക്‌ടറായി അഭിനയിക്കുന്ന ഒരു റേഡിയോ നാടകം നടക്കുന്നു. നാടകത്തിൽ വെള്ളത്തിൽ വീണ ഒരു സ്ത്രീയെ ഡോക്‌ടർ പരിശോധിക്കുന്ന രംഗമുണ്ട്. അബോധാവസ്ഥയിലായ സ്ത്രീയെ ഡോക്‌ടർ പരിശോധിക്കുകയാണെന്നു റേഡിയോ നാടകത്തിലൂടെ അറിയിക്കണമെങ്കിൽ സ്ത്രീയുടെ ചലനങ്ങൾ വേണം. ഡോക്‌ടർ പരിശോധിക്കുന്പോൾ സ്ത്രീയുടെ കൈയിലെ കുപ്പിവളകൾ കിലുങ്ങിയാൽ സ്ത്രീയുടെ സാന്നിധ്യം നാടകാസ്വാദകർ തിരിച്ചറിയും. അതിനാൽ കുപ്പിവള അണിഞ്ഞ കൈകൾ അന്വേഷിച്ചു നാടകത്തിന്‍റെ സംഘാടകർ നടക്കുന്പോഴാണ് പാട്ടുപാടാനെത്തിയ രാധാമണിയെ കാണുന്നത്. തന്‍റെ കൈയിലെ കുപ്പിവളകൾ കണ്ട പി.കെ.വിക്രമൻ നായർ പറഞ്ഞത്, ""നീ ഇങ്ങ് വാ... കുപ്പിവളകൾ കുറച്ചുനേരം കിലുക്ക്...'' എന്ന് ടി.പി.രാധാമണി പറഞ്ഞിട്ടുണ്ട്. കുപ്പിവള കിലുക്കം മാത്രമല്ല ഒരു ഡോക്‌ടർ, ""നഴ്സ് ആരാണിവൾ'' എന്നു ചോദിക്കുന്പോൾ ""അറിയില്ല സാർ...'' എന്ന ഡയലോഗും അന്ന് പറഞ്ഞു.

പിന്നീട് റേഡിയോ നിലയത്തിൽ പ്രശസ്ത നടൻ സത്യൻ നായകനായി അഭിനയിച്ച കരിനിഴൽ എന്ന നാടകത്തിൽ അഭിനയിക്കാൻ ടി.പി.രാധാമണിയെ ആകാശവാണിയിലുള്ള നാടകപ്രവർത്തകർ ക്ഷണിച്ചു. റേഡിയോ നാടകത്തിന്‍റെ അവിഭാജ്യ ഘടകമായി ടി.പി.രാധാമണി മാറുകയായിരുന്നു. കൊട്ടാരക്കര ശ്രീധരൻ നായർ, മധു, തിലകൻ... അങ്ങനെ ഒരുപാട് അഭിനയപ്രതിഭകൾക്കൊപ്പം അവർ അഭിനയിച്ചു. "അഭിനയിച്ചു' എന്ന വാക്കുതന്നെയാണ് ടി.പി.രാധാമണിയെക്കുറിച്ചു പറയേണ്ടത്. കാരണം വെറും ശബ്ദം പകരലായിരുന്നില്ല റേഡിയോ നാടകങ്ങൾക്കുവേണ്ടി രാധാമണി നടത്തിയത്. മൈക്കിനു മുന്നിലെ നാടകീയമായ വായനയല്ലേ റേഡിയോ നാടകങ്ങൾ എന്നു പറഞ്ഞിരുന്നവർക്ക് ഒരു തിരുത്തിക്കുറിക്കലായിരുന്നു രാധാമണി. വർഷങ്ങൾക്കു മുൻപ് ടി.പി.രാധാമണി അവതരിപ്പിച്ച കഥാപാത്രങ്ങളെ ഇന്നും നെഞ്ചോടു ചേർക്കുന്ന ശ്രോതാക്കൾ കേരളത്തിലുണ്ട്. ഭാര്യയായും അഭിനയിച്ച രാധാമണിക്ക് നിരവധി ആരാധകരുണ്ടായി. ഇത്തരത്തിലെ "ഫാൻസുകൾ' തന്നെ അന്വേഷിച്ചു വന്നിരുന്നതിന്‍റെ രസക്കാഴ്ചകളും അവർ പങ്കുവച്ചിരുന്നു. സ്പീഡ് കൂടിയ ഫാൻ എന്നാണ് കടുത്ത ആരാധകരെ രാധാമണി വിശേഷിപ്പിച്ചിരുന്നത്.

43 വർഷത്തെ റേഡിയോ നാടക അവതാരക ജീവിതത്തിൽ ഏറെ രസകരമായ നിരവധി അനുഭവങ്ങളും ഈ അതുല്യ കലാകാരിക്കു സ്വന്തം. നാടകം വായിച്ചുകൊണ്ടിരിക്കുന്ന അവസരത്തിൽ നാടകം പെട്ടെന്നു തീർന്നു. (എഡിറ്റിംഗിൽ വെട്ടിച്ചുരുക്കിയപ്പോൾ കുറച്ചധികം വെട്ടിപ്പോയി) ഫ്ളോറിൽ ഉണ്ടായിരുന്ന അസിസ്റ്റന്‍റ് പെട്ടെന്ന് വായിച്ചുകഴിഞ്ഞ പേപ്പർ വീണ്ടും നൽകി. അബദ്ധം മനസിലായ അഭിനേതാക്കൾ ഏതോ ഫില്ലറിട്ട് പ്രതിസന്ധി തരണം ചെയ്യുകയായിരുന്നു.

മഹിളാലയം പരിപാടിയിൽ അവതിരിപ്പിക്കാൻ പ്രോഗ്രാം പ്രൊഡ്യൂസറായിരുന്ന സരസ്വതിയമ്മ യുടെ താത്പര്യപ്രകാരം അന്തർജനം രചിച്ച പ്രസാദം എന്ന കഥയാണ് പിന്നീട് അഗ്നിസാക്ഷിയെന്ന നോവലാക്കിയത്. ആദ്യംനന്പൂതിരിയുടെ മകൾ ആണെങ്കിലും നായർ സ്ത്രീയിൽ ജനിച്ചുപോയതിനാൽ അച്ഛന്‍റെ മൃതശരീരത്തിന് അരികിലേക്ക് തങ്കം എന്ന കഥാപാത്രത്തെ പോകാൻ ബന്ധുക്കളും സമുദായക്കാരും അനുവദിക്കാത്ത രംഗമുണ്ട്. തങ്കത്തിനെയും അമ്മയെയും ഇല്ലത്തിനു പുറത്താക്കി ശുദ്ധീകരണം നടത്തിയാലേ മരണാനന്തര കർമങ്ങൾ അനുവദിക്കൂ എന്നും അവർ നിർബന്ധം പിടിക്കുന്നു. തന്‍റെ ജീവന്‍റെ ജീവനായ അച്ഛനെ അവസാനമായി കാണാനാകാതെ പടിയിറങ്ങുന്ന തങ്കത്തിന്‍റെ അവസ്ഥയും അമ്മയുടെ നിസഹായതയും നിറയുന്ന വരികൾ വായിക്കാനാകാതെ റെക്കോർഡിംഗ് സ്റ്റുഡിയോയിലിരുന്നു ടി.പി.രാധാമണി പൊട്ടിക്കരഞ്ഞു. അടുത്തദിവസം വളരെ പണിപ്പെട്ടാണ് കഥ വായിച്ചുതീർത്തത്. അന്തർജനത്തിന്‍റെ കഥയുടെ പ്രക്ഷേപണം കഴിഞ്ഞതുമുതൽ അഭിനന്ദനപ്രവാഹമായിരുന്നു. അതേക്കുറിച്ച് ലളിതാംബിക അന്തർജനം പറഞ്ഞത്, ""അത് എന്‍റെ കഴിവല്ല, വായിച്ച രാധാമണിക്കുതന്നെ ക്രെഡിറ്റ് നൽകൂ.'' എന്നാണ്.

നൂറുകണക്കിനു ലൈവ് റേഡിയോ നാടകങ്ങളിൽ അഭിനയിച്ച ടി.പി.രാധാമണിക്കു മാത്രം അഭിമാനിക്കാനുള്ള ഒരു ബഹുമതിയുണ്ട്. 1947-ൽ തുടങ്ങിയ നാടകാവതരണത്തിൽ ഒരിക്കൽപോലും ഒരു സംഭാഷണവും തെറ്റിയിട്ടില്ല.

ആകാശവാണിയുടെ ബാലലോകത്തിലെ അമ്മാവനും നല്ലൊരു ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്ന പി.ഗംഗാധരൻ നായരാണ് ഭർത്താവ് (ജീവിച്ചിരിപ്പില്ല). തന്‍റെ അച്ഛനായും മകനായും റേഡിയോ നാടകങ്ങളിൽ ഗംഗാധരൻ നായർ അഭിനയിച്ചിട്ടുണ്ടെന്ന കാര്യവും പുഞ്ചിരിയോടെയാണ് രാധാമണി പങ്കിട്ടിരുന്നത്. വിസ്മയിപ്പിക്കുന്ന ശബ്ദവുമായി ജീവിച്ച രാധാമണി പോയകാലത്തിന്‍റെ നിറത്തുടിപ്പായിരുന്നു.

എസ്. മഞ്ജുളാദേവി