33 സെക്കൻഡ്; ഗസാമ ഹീറോ
പാരീസ് നഗരത്തിലെ എട്ടാം നന്പർ തെരുവിലാണ് സംഭവം. പാതയോരത്ത് ബഹൂനിലമന്ദിരത്തിനു താഴെ നിർന്നിമേഷരായി ജനക്കൂട്ടം. എല്ലാവരുടെയും കണ്ണുകളിൽ ഉത്കണ്ഠ. ഏവരും കരങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച് സംസാരിക്കാനാവാതെ മുകളിലേക്ക് ദൃഷ്ടിപായിച്ച് ചലനമില്ലാതെ നിൽക്കുകയാണ്. നാലാംനിലയിലെ ജനൽപ്പാളിക്കിപ്പുറത്തുള്ള സൺഷെയ്ഡിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ. ചീറിപ്പാഞ്ഞുവന്ന വാഹനങ്ങൾ വേഗം കുറച്ചു. വാഹനങ്ങളിലുള്ളവരുടെ കണ്ണുകളും അങ്ങോട്ടുതന്നെ. നാലുനിലപ്പൊക്കത്തിലുള്ള ഫ്ലാറ്റിന്‍റെ സൺഷെയ്ഡിലൂടെ ഒരു കുരുന്ന് നടന്നുനീങ്ങുന്നു. പഞ്ഞിക്കെട്ടുപോലെ ശുഭ്രവസ്ത്രധാരിയായ ആ കുരുന്നിനൊപ്പം ആരെങ്കിലുമുണ്ടോയെന്ന് ഓരോരുത്തരും ശ്രദ്ധിച്ചു നോക്കി. ഇല്ല. ആരുമില്ല. പെട്ടെന്ന് അത് സംഭവിച്ചു. കുഞ്ഞ് സൺഷെയ്ഡിൽ തെന്നിവീണു. സൺഷെയ്ഡിന്‍റെ അറ്റത്തേക്ക് പോയേക്കുമോ എന്ന ഭീതിയായിരുന്നു നിസഹായരായ കാണികൾക്ക്. എന്തും സംഭവിക്കാവുന്ന നിമിഷങ്ങൾ... ആരെങ്കിലും കെട്ടിടത്തിനുള്ളിലുണ്ടോ.. ആരെങ്കിലും രക്ഷയ്ക്ക് എത്തുമോ.. എങ്ങനെ ആ കുരുന്നിന്‍റെ ജീവൻ രക്ഷിക്കാനാവും.. ഉത്കണ്ഠയുടെ നിമിഷങ്ങൾ .. ആർക്ക് അവിടെയെത്തി കുഞ്ഞിനെ എടുക്കാനാവും. ഉത്തുംഗ ശൃംഗത്തിനോപ്പമുള്ള കൂറ്റൻ മന്ദിരങ്ങളിൽനിന്നു മറ്റൊന്നിന്‍റെ മുനമ്പിലേക്ക് കുതിച്ചുചാടിയെത്താൻ കഴിയുന്ന അമാനുഷർക്ക് അല്ലാതെ ഒരു സാധാരണക്കാരന് അസാധ്യം. അങ്ങനെയൊരാൾ എത്തുമോ.. എത്തിയേക്കാം.. അപ്രതീക്ഷിത സഹായം അപ്രതീക്ഷിതമായി സംഭവിക്കാം.

നന്മയുടെയും കരുതലിന്‍റെയും സന്ദേശവാഹകരായി തിന്മയേയും അക്രമങ്ങളേയും അവയ്ക്കു പിന്നിൽ പ്രവർത്തിക്കുന്ന ഛിദ്രശക്തികളേയും അതിസാഹസികമായി മറികടന്ന് സ്നേഹം വിതറുന്ന സൂപ്പർ ഹീറോകൾക്കു മാത്രം കഴിയുന്ന സാഹസിക ചിന്തയുണ്ടെങ്കിലേ എന്തെങ്കിലും ചെയ്യാനാവൂ. കുട്ടികളുടെയും മുതിർന്നവരുടെയും ഹൃദയത്തിൽ ആഴത്തിലുള്ള കയ്യൊപ്പ് പതിപ്പിച്ചവരാണ് ഇക്കൂട്ടർ. ചിത്രകഥകളിലും അനിമേഷൻ സിനിമകളിലും പ്രത്യക്ഷപ്പെടുന്ന അതിമാനുഷരായ മായിക കഥാപാത്രങ്ങൾ എന്നും സമൂഹത്തിന്‍റെ ആവേശമാണ്. അവിശ്വനീയമെന്ന് അറിയാമെങ്കിലും ആരാധനയ്ക്ക് തെല്ലിട കുറവുണ്ടാകുന്നില്ലെന്നത് സത്യം. ചിലന്തിവള്ളി തെറിപ്പിച്ച് കെട്ടിടങ്ങളുടെ ഭിത്തികളിലൂടെ ഊഞ്ഞാലാടി നീങ്ങുന്ന ചിലന്തിമനുഷ്യൻ, വവ്വാലിന്‍റെ രൂപസാദൃശ്യമുള്ള വവ്വാൽ മുഷ്യൻ, പോക്കറ്റ് കാർട്ടൂൺ കഥാപാത്രങ്ങളായ മാൻഡ്രേക്ക്, ഫാന്‍റം... പട്ടിക നീളുന്നു. യഥാസമയം പ്രവർത്തനക്ഷമരാകുന്ന ഈ കഥാപാത്രങ്ങൾ മനുഷ്യമനസിൽ സ്ഥിരപ്രതിഷ്ഠ നേടിയത് തികച്ചും സ്വാഭാവികം. സാഹസികത നിസ്വാർഥമാകുന്ന അവസരങ്ങളിൽ നായകസ്ഥാനത്തു നിൽക്കുന്ന വ്യക്തികൾ ആരാധ്യരാകുന്നതിൽ ജനങ്ങളുടെ കരുണാദ്രമായ, സഹജീവികളോടു സഹാനുഭൂതിയുള്ള, പരസ്നേഹം സ്ഫുരിക്കുന്ന തരളിത ഹൃദയത്തിന് നിസാരമല്ലാത്ത സ്ഥാനമുണ്ട്. ഇത്തരമൊരു സാഹചര്യമാണ് നമ്മുടെ നാട്ടിൽനിന്ന് ബഹുകാതം ദൂരെ സംഭവിച്ചത്. ബഹുനിലക്കെട്ടിടത്തിന്‍റെ സൺഷെയ്ഡിൽ തൂങ്ങിയാടി താഴേക്ക് പതിക്കുമെന്ന അവസ്ഥയിലായിരുന്ന കുരുന്നു ജീവൻ രക്ഷിച്ച സാഹസിക പ്രവർത്തനം.

ആൻ ഈവനിംഗ് ഇൻ പാരീസ്

തുരുതുരാ വാഹനങ്ങൾ ചീറിപ്പായുന്ന ഹൈവേയുടെ ഓരത്തുകൂടി ഞായറാഴ്ച വൈകുന്നേരം എന്നത്തേയും പോലെ നടക്കാനിറങ്ങിയതായിരുന്നു വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ മുൻ ഫ്രഞ്ച് കോളനിയായ മാലിയിൽനിന്നു കുടിയേറിയ മാമൂദ് ഗസാമയെന്ന യുവാവ്. മാലിയിൽനിന്ന് ഫ്രാൻസിലേക്ക് കുടിയേറിയത് കൈയെത്തിപ്പിടിക്കാനുള്ള ഒരുപിടി സ്വപ്നങ്ങളുമായിട്ടായിരുന്നു. ജീവിതത്തിൽ ആരെങ്കിലുമൊക്കെ ആയിത്തീരണം. സ്ഥിരവരുമാനമുള്ളൊരു തൊഴിൽ കണ്ടെത്തണം. പട്ടിണിയില്ലാതെ ജീവിക്കണം.. ആഗ്രഹങ്ങളുടെ സംഖ്യ അങ്ങനെ നീണ്ടുപോകുന്നു. ഇതൊക്കെ അന്നു നടക്കാനിറങ്ങിയപ്പോഴും മമൂദ് ഗസാമയെന്ന കറുത്തവർഗക്കാരനായ യുവാവിന്‍റെ ചിന്തയിൽ ഉണ്ടായിരുന്നിരിക്കാം. കൈവീശി നടക്കുന്നതിനിടെയാണ് ഗസാമ അത് ശ്രദ്ധിച്ചത്. റോഡിൽ വാഹനത്തിരക്ക്. എന്നും അതിവേഗം പറക്കുന്ന വാഹനങ്ങൾക്ക് വേഗം കുഞ്ഞിരിക്കുന്നു. വഴിയരികിൽനിൽക്കുന്ന എല്ലാവരുടെയും മുഖത്ത് ഉദ്വേഗം. നാലുനിലക്കെട്ടിടത്തിന്‍റെ താഴെ വലിയൊരു ജനക്കൂട്ടം. ആരും ഒന്നും പറയുന്നില്ല. പെട്ടെന്ന് ഗസാമ മനസിലാക്കി, ജനങ്ങളുടെ ശ്രദ്ധ കെട്ടിടത്തിന്‍റെ നാലാംനിലയിലേക്കാണെന്ന്. അതെ. ഒരു കുരുന്ന് നാലാംനിലയിലെ സൺഷെയ്ഡിന്‍റെ തുമ്പിൽ തൂങ്ങിക്കിടക്കുന്നു. ആലോചിക്കാൻ നേരമില്ല. റോഡിന് അപ്പുറത്തായിരുന്ന ഗസാമ കുതിച്ചു.

തലങ്ങും വിലങ്ങും നീങ്ങുന്ന വാഹനങ്ങൾക്കിടയിലൂടെ ഓടുമ്പോൾ താൻ അപകടത്തിൽപ്പെടുമോ എന്ന് ആ യുവാവ് തെല്ലും ശ്രദ്ധിച്ചില്ല. ജീവിതത്തിനും മരണത്തിനുമിടയിൽ നിമിഷങ്ങൾ മാത്രം ശേഷിക്കുന്ന കുരുന്നിന്‍റെ ചിത്രമായിരുന്നു ആ മനസിൽ. കെടിടത്തിന്‍റെ പുറംഭിത്തിക്കുമുകളിലൂടെ ചാടിക്കയറി മുറ്റത്തേക്ക്. പിന്നെ ഒന്നാം നിലയുടെ സൺഷെയ്ഡിലേക്ക് ചാടിപ്പിടിച്ചു. കായികാഭ്യാസത്തിലെ പുൾ അപ് സ്റ്റൈലിൽ സ്പ്രിംഗ് പോലെ സൺഷെയ്ഡിനുള്ളിലേക്ക്. അവിടെനിന്ന് രണ്ടാമത്തെ നിലയുടെ സൺഷെയ്ഡിന്‍റെ തുന്പത്ത് ചാടിപ്പിടിക്കുന്നു. അഭ്യാസിയുടെ പാടവത്തോടെ തൂങ്ങിപ്പൊങ്ങി സൺഷെയ്ഡിന്‍റെ മുകളിലേക്ക് കമിഴ്ന്നു മറിയുന്നു. വീണ്ടും അതേ അഭ്യാസം. മൂന്നാം നിലയിലേക്ക്. ഇനി ഒരേ ഒരു കടന്പ. നാലാംനിലയിലെ സൺഷെയ്ഡ്. ദൈവത്തെ മനസിൽ ധ്യാനിച്ച് വീണ്ടും ഒരു പുൾ അപ്. നിമിഷാർധത്തിൽ കൂതിച്ചുയർന്ന് നാലാംനിലയിൽ എത്തിയതും നാലുവയസുകാരനായ കുരുന്നിന്‍റെ കൈയിൽ പിടിച്ച് ഉയർത്തി സൺഷെയ്ഡിനകത്തേക്ക് ഉരുണ്ടുനീങ്ങിയതും ഒരുമിച്ച്. നാലുനില താഴെ ആരവം. കരഘോഷം. വലിഞ്ഞുമുറുകി വിളറിയ മുഖങ്ങളിൽ ആശ്വാസത്തിന്‍റെ പ്രതിഫലനം,തിളക്കം.

ജീവിതവും സാഹസികം

അനധികൃത കുടിയേറ്റക്കാരനായ ഇരുപത്തിരണ്ടുകാരൻ മമൂദ് ഗസാമ കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് ഫ്രാൻസിലെത്തിയത്. മാലിയിൽനിന്ന് ഫ്രാൻസിലെത്താൻ കുറച്ചൊന്നുമല്ല ഈ യുവാവിന് കഷ്ടപ്പെടേണ്ടിവന്നത്. ആദ്യം ബർക്കിന ഫാസോയിലേക്ക്. പിന്നെ നൈജറിലെത്തി. അവിടെനിന്ന് ലിബിയൻ മണ്ണിൽ. അപകടകരമായ മെഡിറ്ററേനിയൻ കടൽകടന്ന് ഇറ്റലിയിൽ എത്തിയ ശേഷമാണ് ഫ്രാൻസ് എന്ന് സ്വപ്നഭൂമിയിലേക്ക് പ്രവേശിച്ചത്. അനധികൃത കുടിയേറ്റക്കാരൻ എന്ന ലേബലിൽ പാത്തും പതുങ്ങിയും കഴിഞ്ഞിരുന്ന ഗസാമ നിമിഷങ്ങൾക്കുള്ളിൽ അന്താരാഷ്‌ട്ര ഹീറോ ആയി. നാലുനിലപ്പൊക്കത്തിൽ 33 സെക്കൻഡുകൾക്കുള്ളിൽ ചാടിക്കയറിയ ഈ യുവാവ് ഇപ്പോൾ ഫ്രഞ്ച് സ്പൈഡർമാൻ എന്നാണ് അറിയപ്പെടുന്നത്. പട്ടാള റിക്രൂട്ട്മെന്‍റിനെത്തുന്ന കരുത്തന്മാർ കയറിൽത്തൂങ്ങിക്കയറുന്ന ശൈലിയിൽ വളരെ ലാഘവത്തോടെയായിരുന്നു ഗസാമയുടെ സ്പൈഡർമാൻ അഭ്യാസം. കണ്ടുനിന്ന ആർക്കും തോന്നിയത് ഇങ്ങനെ ഓരോനിലയിലും തൂങ്ങിക്കയറുന്നത് വളരെ നിസാരമാണെന്നതായിരുന്നു. ഗസാമയുടെ കൈക്കരുത്തും ഒപ്പം കുരുന്നുജീവൻ രക്ഷിക്കണമെന്ന തികഞ്ഞ നിശ്ചയദാർഢ്യം നല്‌കിയ അതിസാഹസിക ചിന്തയുമാണ് ഇത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്താൻ ഈ യുവാവിനെ സഹിയിച്ചതെന്നുവേണം അനുമാനിക്കാൻ.

ഒന്നും ആലോചിക്കാതെ എടുത്തുചാടി കുട്ടിയെ രക്ഷിച്ച ഗസാമയുടെ ആത്മാർഥതയ്ക്കും നിസ്വാർഥതയ്ക്കും അർഹമായ സമ്മാനം തന്നെ ലഭിച്ചു. ഫ്രഞ്ച് പൗരത്വം നൽകിക്കൊണ്ടാണ് രാജ്യം ഗസാമയോടുള്ള കടപ്പാട് പ്രഖ്യാപിച്ചത്. കുടിയേറ്റക്കാര്യത്തിൽ കർശനനിയന്ത്രണം പാലിക്കുന്ന രാജ്യമാണ് ഫ്രാൻസ് എന്നത് അറിയുമ്പോഴാണ് ഗസാമയ്ക്ക് പൗരത്വം നൽകിയതിന്‍റെ വലിപ്പം മനസിലാവുക. പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ പാരീസിലെ എലീസീ കൊട്ടാരത്തിൽ ഗസാമയെ വിളിച്ചുവരുത്തിയാണ് അഭിനന്ദനം അറിയിച്ചത്. “ അദ്ദേഹത്തിന്‍റെ അതിസാഹസികമായ പ്രവർത്തനത്തിന് അർഹമായ അംഗീകാരം എന്ന നിലയിൽ പൗരത്വം അനുവദിച്ചുകൊണ്ടുള്ള രേഖകൾ എത്രയും വേഗം നൽകും. “ - ഗസാമയുമായി സംസാരിച്ചശേഷം പ്രസിഡന്‍റ് മാക്രോൺ ഫേസ്ബുക്കിൽ കുറിച്ചു. ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, അതുല്യവ്യക്തിപ്രാഭവത്തിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞവർഷം ‍അഞ്ചു പേർക്കും 2016-ൽ ആറുപേർക്കും മാത്രമാണ് ഫ്രാൻസിൽ താമസിക്കുന്നതിനുള്ള അനുമതി നൽകിയിട്ടുള്ളത്.

ഫ്രഞ്ച് പ്രസിഡന്‍റിനെ സന്ദർശിക്കാൻ കൊട്ടാരത്തിലെത്തിയ ഗസാമയെ കണ്ടയുടൻ അദ്ദേഹം പ്രതികരിച്ചത് “ബ്രാവോ, ഗസാമ” എന്നായിരുന്നു. ഇരുവരും ടെലിവിഷൻ കാമയ്ക്കുമുന്നിലിരുന്നായിരുന്നു സംഭാഷണം നടത്തിയത്. പൗരത്വം സമ്മാനിക്കുന്നതിനു പുറമേ, ഗസാമയ്ക്ക് ഉചിതമായ ജോലി നൽകാനും പ്രസിഡന്‍റ് തീരുമാനിച്ചു. “ മിടുമിടുക്കനായ ഗസാമയെ ഫ്രഞ്ച് അഗ്നിശമനസേനയിൽ മികച്ച പദവിയിലേക്ക് നിയമിക്കും ''- അദ്ദേഹം വ്യക്തമാക്കി. “ ഗസാമയ്ക്ക് നൽകുന്ന പൗരത്വം കീഴ്‌വഴക്കത്തിനു വഴിവയ്ക്കുന്നില്ല. അദ്ദേഹത്തിനുള്ള അംഗീകാരം അപൂർവമായ, അതിസാഹസികമായ പ്രവർത്തനത്തിനുള്ള പ്രത്യുപകാരമാണ്''. - മാക്രോൺ വിശദീകരിച്ചു. കുടിയേറ്റ നിയമത്തിൽ അയവു വരുത്തുന്നുവെന്ന വിമർശനം ഒഴിവാക്കുന്നതിനാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

പാരീസ് മേയർ ആനി ഹിദാൽഗോ ഗസാമയെ വിളിച്ച് അഭിനന്ദനം അറിയിച്ചതിനെത്തുടർന്നാണ് പ്രസിഡന്‍റ് മാക്രോൺ അദ്ദേഹത്തെ സ്വന്തം വസതിയിലേക്ക് ക്ഷണിച്ചത്. “ഇവിടെയൊരു ജീവിതം പടുത്തുയർത്തുന്നതിനാണ് മാലിയിൽനിന്ന് ഫ്രാൻസിലെത്തിയതെന്ന് ആ യുവാവ് എന്നോട് പറഞ്ഞു. തീർച്ചയായും പാരീസ് ധീരനായ ആ യുവാവിന് എല്ലാ പിന്തുണയും നൽകും. ” - മേയർ ആനി ട്വിറ്ററിൽ കുറിച്ചു. പിതാവ് മാർക്കറ്റിലേക്ക് പോയ സമയത്താണ് നാലുവയസുകാരനായ കുട്ടി അപ്പാർട്ട്മെന്‍റിന്‍റെ പുറത്തേക്ക് ഊർന്നിറങ്ങിയത്. കുട്ടിയുടെ അമ്മ ഈ സമയം പാരീസിലുണ്ടായിരുന്നില്ല. ഏറെ താമസിച്ചാണ് പുറത്ത് പോയ പിതാവ് തിരിച്ചെത്തിയത്. കുട്ടിക്ക് അനിവാര്യമായ സംരക്ഷണം നൽകാതിരുന്നതിന് പിതാവിന്‍റെ പേരിൽ പോലീസ് കേസെടുത്തു.

“സുഹൃത്തായ പെൺകുട്ടിക്കൊപ്പം പോകുമ്പോഴാണ് ജനക്കൂട്ടത്തെ ശ്രദ്ധിച്ചത്. ചിലർ ഒച്ചവയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ എന്താണെന്നു വ്യക്തമായിരുന്നില്ല. വാഹനങ്ങൾ തുടർച്ചയായി ഹോൺ മുഴക്കുന്നുമുണ്ടായിരുന്നു. പെട്ടെന്ന് നാലുനില പൊക്കത്തിലുള്ള ഫ്ലാറ്റിലേക്ക് ഞാൻ ശ്രദ്ധിച്ചു. ഒരു കുരുന്ന് സൺഷെയ്ഡിൽനിന്ന് താഴേക്ക് പതിക്കുംവിധം വിളുന്പിൽ തൂങ്ങിനിൽക്കുന്നു. ഒന്നും ആലോചിച്ചില്ല. ഓടിക്കയറുകയായിരുന്നു. കുട്ടിയെ രക്ഷിച്ചശേഷം എനിക്ക് അത് വിശ്വസിക്കാനായില്ല. എന്‍റെ കൈയും കാലും വിറയ്ക്കാൻ തുടങ്ങി. പെട്ടെന്ന് ഫ്ലാറ്റിനകത്തേക്ക് കയറി. അവിടെ കുറേനേരം ഇരുന്നു. എനിക്ക് എണീറ്റ് നൽക്കാൻ കഴിയുമായിരുന്നില്ല.” കുട്ടിയെ രക്ഷിച്ചതിനെക്കുറിച്ച് ഗസാമ പറഞ്ഞു.

ആന്‍റണി നല്ലേപ്പറമ്പിൽ