ബ്രിട്ടനെ കരയിച്ച് രണ്ടു ചിത്രങ്ങൾ
ഇപ്പോഴും രാജഭക്തി മനസിൽ സൂക്ഷിക്കുന്നവരാണ് ബ്രിട്ടീഷ് ജനത. ഹാരി-മേഘൻ വിവാഹത്തിൽ അവർ കാണിച്ച താത്പര്യം ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. ലോകമെന്പാടുമുള്ള രാജകുടുംബാരാധകർ ഈ വിവാഹ സമയത്ത് ഏറ്റവുമധികം സ്മരിച്ച ഒരു വ്യക്തിയുണ്ട്. ഹാരിയുടെ അമ്മയായ ഡയാനയായിരുന്നു അത്. ഈ ലോകത്തോട് വിടപറഞ്ഞ ഡയാനയുടെ വിടവ് നികത്താനായി ഓട്ടം യിംഗ് എന്ന കലാകാരൻ വരച്ച രണ്ടു ചിത്രങ്ങളാണ് ബ്രിട്ടീഷ് ജനതയുടെ കണ്ണു നിറച്ചത്.

യഥാർഥ ജീവിതത്തിൽ ഡയാനയ്ക്ക് തന്‍റെ മരുമക്കളെ കാണാൻ കഴിഞ്ഞിട്ടില്ല. ഈ ചിത്രത്തിലൂടെയെങ്കിലും അതിന് കഴിയട്ടെ എന്ന അടിക്കുറിപ്പോടെയാണ് ഡയാനയും മരുമക്കളായ കെയ്റ്റും മേഘനും തങ്ങളുടെ വിവാഹ വസ്ത്രങ്ങൾ അണിഞ്ഞ് ഒരുമിച്ചു നിൽക്കുന്ന ചിത്രം യംഗ് വരച്ചത്. രണ്ടാമത്തെ ചിത്രത്തിൽ മൂവർക്കുമൊപ്പം കെയ്റ്റിന്‍റെയും വില്യമിന്‍റെയും മകളായ കുഞ്ഞ് ഷാർലറ്റുമുണ്ട്. തന്‍റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് യംഗ് ഈ ചിത്രങ്ങൾ പങ്കുവച്ചത്.