ഒരു നിധിയുടെ കഥ
അത് ഒരു മഴക്കാലം കഴിഞ്ഞുള്ളൊരു മാസമായിരുന്നു. കല്യാണം കഴിഞ്ഞെത്തിയ പുതുപ്പെണ്ണ് വീടിന്‍റെ മുക്കുംമൂലയും വൃത്തിയാക്കിക്കൊണ്ടിരുന്ന നേരത്ത് തട്ടിൻപുറത്ത് ഒരു വസ്തുവിൽ കണ്ണുകൾ ഉടക്കി നിന്നു. ജീർണിച്ചുതുടങ്ങിയ ഒരു പഴയ തകരപ്പെട്ടി. തുരുന്പും പൊടിയും ആ പെട്ടിയെ വിഴുങ്ങിയിരിക്കുന്നു. അതിൽ എന്താകുമെന്ന കൗതുകം അവളെ അതിന് അരികിൽ എത്തിച്ചു. കൈയിൽ ഇരുന്ന ചൂലുകൊണ്ട് പെട്ടിയുടെ മുകളിൽ ജീവിച്ചിരുന്ന വലനെയ്ത്തുകാരെ ആദ്യം പുറത്താക്കി. സൂക്ഷിച്ച് നോക്കിയപ്പോൾ ദ്രവിച്ച ഒരു കടലാസിൻ കഷണം അതിൻമേൽ ഒട്ടിച്ചുവച്ചിരിക്കുന്നു. അതിൽ ഇപ്രകാരം എഴുതിയിട്ടുണ്ട്. സൂക്ഷിക്കുക, ഇത് തുറക്കുന്നത് അപകടം.. ഇവളുടെ കണ്ണുകൾ അതിന്‍റെ പൂട്ടുകളിലേക്ക് നീണ്ടു. ചുവന്ന റിബണ്‍കൊണ്ട് കെട്ടിയിരിക്കുന്നു. യക്ഷിസിനിമകൾ അവളുടെ മനസിലൂടെ ഒരു നിമിഷം ഓടിമറഞ്ഞു. പെട്ടി നിവർത്താൻ ഒന്ന് ശ്രമിച്ചെങ്കിലും ഭാരവും മണികിലുക്കത്തിന്‍റെ ശബ്ദവും അവളിൽ ഭയം വർധിപ്പിച്ചു. പെട്ടിയവിടെ ഉപേക്ഷിച്ച് വേഗം ഗോവണിപ്പടികൾ ഇറങ്ങി. ആ പെട്ടിയിൽ എന്തായിരിക്കും എന്ന ചിന്ത അവളുടെ ഉറക്കം കെടുത്തി. അവസാനം ഭർത്താവിനോട് തന്നെ ചോദിക്കാൻ തീരുമാനിച്ചു. കഥ കേട്ട അയാൾ ആദ്യംഒന്ന് അന്പരന്നെങ്കിലും പെട്ടി കണ്ടതോടെ പൊട്ടിച്ചിരിയായിരുന്നു ഉത്തരം.

പെട്ടിയുടെ ഭൂതകാലത്തിലേക്ക്

കുഞ്ഞായിരിക്കുന്പോൾ ഈ കഥയിലെ നായകൻ റിജുവിന് അമ്മയുടെ അപ്പൻ ഫിലിപ്പ് സമ്മാനിച്ചതാണ് തകരപ്പെട്ടി. നാണയങ്ങൾ ശേഖരിക്കുന്നതിനോട് കന്പമുണ്ടായിരുന്ന അദ്ദേഹം കൊച്ചുമകനിൽ ആ ശീലം വളർത്തുവാൻ ശ്രമിച്ചു. പീരുമേട്ടിലെ വല്യമ്മയുടെ അനിയത്തിയുടെ വീട്ടിൽ നിന്ന് പഠിച്ചിരുന്ന റിജു അവധിക്ക് വീട്ടിൽ എത്തുന്പോഴാണ് ഫിലിപ്പ് പഴയ നാണയങ്ങളും നോട്ടുകളും സമ്മാനിച്ചിരുന്നത്. ഇവയൊക്കെയായി മലകയറി സ്കൂളിൽ എത്തുന്പോൾ റിജു കൂട്ടുകാർക്കിടയിൽ താരമായി. സ്കൂൾതല നാണയശേഖര മത്സരങ്ങളിൽ നിരവധി തവണ വിജയിയായിട്ടുണ്ട്. കൂട്ടുകാർക്ക് മത്സരിക്കാൻ തന്‍റെ നാണയശേഖരം കൊടുത്തുവിടുമായിരുന്നു. അങ്ങനെ തന്‍റെ കൈയിലുള്ള നാണയങ്ങളുടെയും നോട്ടുകളുടെയും മൂല്യമറിയാത്ത ആ ബാലൻ കൂട്ടുകാർ വാഗ്ദാനം ചെയ്യുന്ന പലഹാരങ്ങളിൽ വീണ് അവ അവർക്ക് നൽകി. ഈ നാണയങ്ങളുടെ മൂല്യമറിയാവുന്ന കൂട്ടുകാർ അവധി കഴിഞ്ഞുള്ള റിജുവിന്‍റെ വരവിനായി കാത്തിരുന്നു. വീട്ടിൽ നിന്ന് കൊണ്ടുവന്നിരുന്ന നാണയങ്ങളും നോട്ടുകളും പുസ്തകം ഇട്ടുവെച്ചിരുന്ന തകരപ്പെട്ടിയിലാണ് അവൻ നിക്ഷേപിച്ചിരുന്നത്. വീട്ടിൽ എത്തുന്ന കൂട്ടുകാർ പലപ്പോഴും ഇത് കുത്തിത്തുറന്ന് നാണയങ്ങൾ മോഷ്ടിച്ചിരുന്നു. ചെറുമകന്‍റെ നാണയശേഖരത്തോടുള്ള അലസമായ സമീപനം ഫിലിപ്പിന്‍റെ സ്വപ്നങ്ങൾക്ക് തിരിച്ചടിയായി. അദ്ദേഹം ചെറുമകനെ നന്നാക്കാൻ ഇറങ്ങിത്തിരിച്ചു. നാണയം സൂക്ഷിക്കുന്ന പെട്ടിക്കു മുകളിൽ ’സൂക്ഷിക്കുക, ഇത് തുറക്കുന്നത് അപകടം’ എന്നൊരു കുറിപ്പും ഒരു ചുവന്ന റിബണും കെട്ടി. കുട്ടികളെ പേടിപ്പിക്കുകയെന്നതായിരുന്നു ലക്ഷ്യം. യക്ഷിപ്പടങ്ങൾ സിനിമക്കൊട്ടക നിറഞ്ഞ് കളിക്കുന്ന കാലമായിരുന്നതിനാൽ സംഗതിയേറ്റൂ. കാലചക്രം ചലിച്ചുകൊണ്ടിരുന്നു, തകരപ്പെട്ടി നിറഞ്ഞുകൊണ്ടുമിരുന്നു. പക്ഷേ, കൊച്ചുമകനിൽ തന്‍റെ സ്വപനം മുളയ്ക്കാത്ത വിത്തായി കിടക്കുന്നത് കണ്ട് അദ്ദേഹം യാത്രയായി. പതിയെ പതിയെ ആ പെട്ടി ശല്യമായി മാറി. ആരോ എപ്പോഴോ തട്ടിൻപുറത്തേക്ക് എറിഞ്ഞു. ആ മുളയ്ക്കാത്ത സ്വപ്ന വിത്ത് എല്ലാവരുടെയും ഓർമ്മയിൽനിന്ന് മറഞ്ഞു.

ഒരു വിത്ത് മുളയ്ക്കുന്നു

ചെറുപ്പത്തിൽ നാണയശേഖരമുണ്ടായിരുന്ന കഥയിലെ നായിക നയന കഥകേട്ട് ആവേശത്തോടെ പെട്ടിതുറന്നു. താൻ കണ്ടിട്ടുള്ളതും കാണാത്തതുമായ അനേകായിരം നാണയത്തുട്ടുകൾ. പ്ലസ്റ്റിക് കവറുകളിൽ സൂക്ഷിച്ചിരുന്നതിനാൽ നോട്ടുകൾ ദ്രവിച്ചിരുന്നില്ല. എല്ലാം നയന പൊടിതട്ടിയെടുത്തു. ഭാര്യയുടെ ആവേശവും പിന്തുണയും കണ്ടപ്പോഴാണ് തന്‍റെ പെട്ടിക്കുള്ളിലെ നിധിയുടെ മൂല്യം റിജുവിന് മനസിലാകുന്നത്. പിന്നീട് അങ്ങോട്ട് നാണയങ്ങൾ തേടിയുള്ള യാത്രകൾ ആയിരുന്നു. ഇന്ത്യയിലെ വളരെ അപൂർവമായ പല നാണയങ്ങളും സ്വന്തമാക്കി. ഇന്ന് ഭാരതത്തിന്‍റെ മാത്രം നാണയങ്ങളും നോട്ടുകളും ശേഖരിച്ച് ഭാരതത്തിന്‍റെ നാണയചരിത്രം അതിലൂടെ പറയുന്ന ഏകനാണയശേഖരക്കാരനാണ് കോട്ടയം രത്നഗിരി സ്വദേശി റിജു കെ. തോമസ്. ഈസ്റ്റ് ഇന്ത്യാ കന്പനിയുടെ കാലത്ത് ഇറക്കിയ നാണയങ്ങൾ മുതൽ ഇന്ന് ഇന്ത്യയിൽ ഏറ്റവും അവസാനം ഇറങ്ങിയ ഒരുരൂപ നോട്ടുവരെയുണ്ട് ഈ ശേഖരത്തിൽ. ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ നാണയം പൈസ മുതൽ രൂപ വരെ എത്തിയ കാലയളവിൽ ഇറങ്ങിയ എല്ലാ നാണയങ്ങളും റിജുവിന് സ്വന്തമാണ്. നാട്ടുരാജ്യങ്ങളിൽ ഉപയോഗിച്ചിരുന്ന നാണയങ്ങൾ, ഹിന്ദു, മുസ്‌ലിം, സിക്ക്, ബുദ്ധ ആരാധനാലയങ്ങളിൽ മാത്രം ഉപയോഗിച്ചിരുന്ന നാണയങ്ങൾ തുടങ്ങി തിരുവതാംകൂർ രാജവംശത്തിന്‍റെ എല്ലാ നാണയങ്ങളും വരെ ഈ ആപൂർവ ശേഖരത്തിലുണ്ട്. കെസിവൈഎമ്മിന്‍റെ നേതൃത്വത്തിൽ നടത്തിയ ആദ്യ നാണയപ്രദർശനം തന്നെ വൻവിജയമായതോടെ റിജുവിനെ തേടി നിരവധി കോളുകൾ എത്തി. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ നിരവധി സ്കൂൾ, കോളജ്, പള്ളി എന്നിവിടങ്ങളിൽ പ്രദർശനം നടത്തിക്കഴിഞ്ഞു. 10മണി മുതൽ രണ്ടുമണി വരെ വച്ചിരുന്ന പ്രദർശനം കൂടുതൽ ആളുകൾ കേട്ടറിഞ്ഞെത്തിയതോടെ അഞ്ചുമണിക്ക് അവസാനിപ്പിച്ച സംഭവം വരെയുണ്ടായിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കൗതുകവും അറിവും നൽകുന്നതാണ് റിജുവിന്‍റെ നാണയപ്രദർശനം. ഒരു നാണയമെടുത്താൽ അതിന്‍റെ കാലഘട്ടം, നിർമിതി, എന്തിന് ഉപയോഗിച്ചിരുന്നു തുടങ്ങി നാണയത്തിന്‍റെ മുഴുവൻ ചരിത്രവും അതിന് താഴെ രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ അതാത് നാണയത്തിന്‍റെ വലിയൊരു ഫോട്ടോകോപ്പിയും അതിന് താഴെയായി കൊടുത്തിട്ടുണ്ട്. റിജുവിന്‍റെ നാണയപ്രദർശനത്തിന്‍റെ മറ്റൊരു പ്രത്യേകത എവിടെയാണോ പ്രദർശനം നടത്തുന്നത് അവിടത്തെ കുട്ടികളായ നാണയശേഖരക്കാരെ പ്രോൽസാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അവരുടെ നാണയങ്ങളും റിജുവിനോടൊപ്പം പ്രദർശിപ്പിക്കാൻ അവസരം നൽകാറുണ്ട്. കൂടാതെ അവർക്ക് വേണ്ടി മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. കോട്ടയം എംജി യൂണിവേഴ്സിറ്റിയിൽ ഫിസിക്സിൽ പിഎച്ച്ഡി ചെയ്യുന്ന റിജു ഞായറാഴ്ചകളാണ് പ്രദർശനത്തിനായി മാറ്റിവച്ചിരിക്കുന്നത്. ഭാര്യ കോട്ടയം മെഡിക്കൽകോളജിലെ കുട്ടികളുടെ ആശുപത്രിയിൽ നഴ്സായ നയന ജോർജാണ് എല്ലാത്തിനും നേതൃത്വം നൽകുന്നത്.

അരുണ്‍ ടോം