പിന്തിരിയരുത്, നിങ്ങൾക്കു സാധിക്കും
സ്വാമി വിവേകാനന്ദൻ ചെറുപ്പമായിരുന്ന കാലം. ഒരിക്കൽ രാവിലെ പ്രാർഥിക്കാനായി അദ്ദേഹം അന്പലത്തിൽ പോയി. പ്രാർഥന കഴിഞ്ഞു മടങ്ങുന്പോൾ അദ്ദേഹം തനിച്ചായിരുന്നു. ഇരുവശത്തും വൃക്ഷങ്ങൾ നിറഞ്ഞുനിന്നിരുന്ന ചെമ്മൺപാതയിലൂടെ അദ്ദേഹം നടന്നുനീങ്ങുന്പോൾ വഴിയോരത്ത് കുറേ കുരങ്ങന്മാർ കുത്തിയിരിപ്പുണ്ടായിരുന്നു.

കുരങ്ങന്മാരുടെ സാന്നിധ്യം വിവേകാനന്ദൻ ആദ്യം അത്ര ശ്രദ്ധിച്ചില്ല. ഏതോ ഗൗരവമായ വിഷയത്തെക്കുറിച്ച് അഗാധചിന്തയിലായിരുന്നു അദ്ദേഹം. അപ്പോഴാണു ചില കുട്ടിക്കുരങ്ങന്മാർ പേടിപ്പെടുത്തുന്ന രീതിയിലുള്ള ശബ്‌ദം പുറപ്പെടുവിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ മുന്നിലേക്കു ചാടിവീണത്.

വിവേകാനന്ദൻ വഴിമാറി നടക്കാൻ നോക്കി. അപ്പോൾ കുരങ്ങന്മാർ അദ്ദേഹത്തിന്‍റെ വഴിമുടക്കിക്കൊണ്ട് മുന്പിൽ ചാടി. എന്നു മാത്രമല്ല, അവർ അക്രമാസക്തരാകാൻ തുടങ്ങി. വിവേകാനന്ദൻ ആദ്യമായിട്ടായിരുന്നില്ല കുരങ്ങന്മാരെ വഴിയിൽവച്ചു കാണുന്നത്. അദ്ദേഹം അതിനുമുൻപ് പലപ്പോഴും കുരുങ്ങന്മാരെ കണ്ടിട്ടുണ്ടായിരുന്നു. എന്നാൽ അപ്പോഴൊന്നും അവ അക്രമസ്വഭാവം പ്രകടിപ്പിച്ചിട്ടില്ലായിരുന്നു.

കുരങ്ങന്മാർ ആക്രമിച്ചേക്കുമോയെന്നു ഭയപ്പെട്ട് വിവേകാനന്ദൻ സാവധാനം പിന്നിലേക്കു നടക്കാൻ തുടങ്ങി. അപ്പോൾ കുരങ്ങന്മാർ കൂട്ടമായി അദ്ദേഹത്തെ വളയാൻ ശ്രമിച്ചു. ഉടനെ കുരങ്ങന്മാരുടെ ശല്യത്തിൽനിന്നു രക്ഷപ്പെടാൻ അദ്ദേഹം ഓടി. അപ്പോൾ കുരങ്ങന്മാരും വലിയ ആരവം മുഴക്കിക്കൊണ്ട് അദ്ദേഹത്തിന്‍റെ പിന്നാലെ ഓടി.

ഇതു കാണാനിടയായ ഒരു വൃദ്ധൻ വിളിച്ചുപറഞ്ഞു, ""തിരിഞ്ഞുനിന്ന് അവയെ നേരിടൂ. അവ പിന്തിരിഞ്ഞ് ഓടിക്കോളും.'' പെട്ടെന്ന് വിവേകാനന്ദൻ ഓട്ടം നിർത്തി വഴിയിൽ കണ്ട വലിയൊരു പത്തലുമെടുത്ത് കുരങ്ങന്മാരുടെ നേരേ തിരിഞ്ഞു. അപ്പോൾ കുരങ്ങന്മാർ പിന്തിരിഞ്ഞോടി.
ഈ കഥയിൽ പറഞ്ഞിരിക്കുന്ന രീതിയിൽ വിവേകാനന്ദന്‍റെ ജീവിതത്തിൽ കുരങ്ങന്മാരെ നേരിടേണ്ടിവന്നിട്ടുണ്ടോ എന്നതു തീർച്ചയില്ല. എന്നാൽ ഈ കഥയിലൂടെ നമുക്ക് ലഭിക്കുന്ന സന്ദേശം വ്യക്തമാണ്. നമുക്കെല്ലാവർക്കും ജീവിതത്തിൽ ഓരോരോ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. അപ്പോഴൊക്കെ അവയിൽനിന്ന് ഓടിയൊളിക്കാനാണു പലപ്പോഴും നാം ശ്രമിക്കുക. എന്നാൽ, അതിനുപകരം നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ധൈര്യപൂർവം നേരിടണമെന്ന് ഈ കഥ വ്യക്തമാക്കുന്നു.

ദൈവാനുഗ്രഹം യാചിച്ചുകൊണ്ട് സാമാന്യബുദ്ധി ഉപയോഗിച്ചു പ്രവർത്തിച്ചാൽ നമുക്ക് നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങളെ വിജയപൂർവം നേരിടാൻ സാധിക്കും എന്നതാണ് വസ്തുത. എന്നാൽ, എല്ലാ പ്രശ്നങ്ങളും അത്രവേഗം പരിഹരിക്കപ്പെട്ടുവെന്നു വരില്ല. അതിനു ക്ഷമാപൂർവമുള്ള കാത്തിരിപ്പ് ആവശ്യമായിവന്നേക്കാം. ചിലപ്പോഴെങ്കിലും നമ്മുടെ വ്യക്തിത്വത്തിന്‍റെ മാറ്റുകൂട്ടാൻ സഹായിക്കുന്നതാണ് ആ കാത്തിരിപ്പ് എന്നതും നാം മറന്നുപോകേണ്ട.

ജീവിതത്തിലെ പ്രശ്നങ്ങളെ ധൈര്യപൂർവം നേരിടണമെന്നു പറയുന്പോൾ ഏത് അപകടസാഹചര്യത്തെയും വെല്ലുവിളിച്ചുകൊണ്ടു മുന്നോട്ടുപോകണമെന്നതല്ല അതിന്‍റെ അർഥം. ചിലപ്പോൾ പിന്തിരിഞ്ഞുള്ള ഓട്ടംതന്നെയായിരിക്കാം ഏറ്റവും ബുദ്ധിപൂർവമായ നടപടി. നമ്മുടെ വഴിമധ്യേ ഒരു കാട്ടുകൊന്പൻ കൊലവിളിയുമായി നമ്മുടെ നേരേ പാഞ്ഞെത്തിയാൽ നമ്മുടെ പിന്തിരിഞ്ഞോട്ടംതന്നെയാവും നമുക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നത്.

എന്നാൽ ഒരു കാട്ടുകൊന്പനു പകരം ഒരു കുഞ്ഞാട് എതിരേ വരുന്നതു കാണുന്പോൾ പിന്തിരിഞ്ഞോടാനാണു നമ്മിൽ ചിലരെങ്കിലും ശ്രമിക്കുക. അതിന്‍റെ പ്രധാന കാരണം ദൈവം നമുക്ക് തന്നിരിക്കുന്ന പല കഴിവുകളും വേണ്ടവിധം ഉപയോഗിക്കാൻ നാം പഠിച്ചിട്ടില്ല എന്നതാണ്.
വിവേകാനന്ദനെക്കുറിച്ചുള്ള മറ്റൊരു കഥ ഇവിടെ കുറിക്കട്ടെ, ഒരിക്കൽ അദ്ദേഹം ചില സുഹൃത്തുക്കളുമൊത്ത് ഹിമാലയ പർവതത്തിലുള്ള ഒരു തീർഥകേന്ദ്രത്തിലേക്കു പോവുകയായിരുന്നു. മലമടക്കുകൾ പലതു കയറിക്കഴിഞ്ഞപ്പോൾ അവരിലൊരാൾ അവശനായി പറഞ്ഞു, ""ഇനി എത്ര മലമടക്കുകൾ കയറിയാലാണ് നാം ലക്ഷ്യസ്ഥാനത്ത് എത്തുക. ഞാൻ മടുത്തു. ഒരടിപോലും ഇനി എനിക്കു മുന്നോട്ടുപോകാനാവില്ല.''

അപ്പോൾ വിവേകാനന്ദൻ അയാളുടെ തോളത്ത് തട്ടിക്കൊണ്ടു പറഞ്ഞു, ""താഴേക്കു നോക്കി നമ്മൾ കയറിപ്പോന്ന വഴികൾ കാണൂ. അവ കീഴടക്കിയതുപോലെ മുകളിലേക്കു കാണുന്ന വഴികളും നമുക്ക് കീഴടക്കാനാവും.'' അൽപനേരത്തെ വിശ്രമത്തിനു ശേഷം വിവേകാനന്ദന്‍റെ ആ സുഹൃത്തും അദ്ദേഹത്തോടൊപ്പം അന്ന് മലകൾ കയറി ലക്ഷ്യസ്ഥാനത്തെത്തി.

നമ്മുടെ ജീവിതം പലപ്പോഴും ഒരു പോരാട്ടംതന്നെയാണ്. ഈ പോരാട്ടത്തിൽ വിജയിക്കുക എന്നത് സുപ്രധാനവുമാണ്. നമ്മുടെ ജീവിതപോരാട്ടത്തിൽ നാം വിജയിക്കണമെങ്കിൽ ഇത്രയും കാലം നാം മുന്നോട്ടു നടന്നതുപോലെ ഇനിയുള്ള കാലവും നാം മുന്നോട്ടുതന്നെ പോകണം.
മുന്നോട്ടുള്ള നമ്മുടെ ജീവിതയാത്രയിൽ കടന്പകൾ കടക്കേണ്ടിവരാം, വൻമലകൾതന്നെ കയറേണ്ടിവരാം. പക്ഷേ അപ്പോഴൊന്നും നാം പിന്തിരിഞ്ഞോടുകയോ ജീവിതം മടുത്ത് നിലത്ത് പടഞ്ഞിരിക്കുകയോ ചെയ്യരുത്. അതിനുപകരം നാം മുന്നോട്ടുതന്നെ പ്രയാണം ചെയ്യണം. അപ്പോൾ വിജയം നമ്മുടെ അവകാശമായി മാറും എന്നതിൽ സംശയംവേണ്ടാ.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ