നിറങ്ങളുടെ പ്രപഞ്ചം തീർത്ത് ഋഷഭ്
മരപ്പൊത്തിനുള്ളിൽ തന്‍റെ പിഞ്ചോമനകളെയും താലോലിച്ചിരിക്കുന്ന അമ്മ വേഴാന്പൽ... കുഞ്ഞുങ്ങൾക്കുള്ള തീറ്റതേടി ദൂരെയെങ്ങോ പറന്നുപോയിരിക്കുകയാണ് അച്ഛൻ. കൊക്കുനിറയെ ഭക്ഷണവും ഹൃദയംനിറയെ സ്നേഹവാത്സല്യവുമായി ആണ്‍വേഴാന്പൽ പറന്നണയുന്നതും കാത്തിരിക്കുന്ന കുടുംബം.

ഈ സഞ്ചാരവഴികളിൽ എവിടെയെങ്കിലുംവച്ച് അച്ഛൻ വേഴാന്പൽ അപകടത്തിൽപ്പെട്ടാൽ പിന്നെ മടങ്ങിവരില്ല. മരപ്പൊത്തിന്‍റെ ഇത്തിരി തണലിൽ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ ചിറകിലൊതുക്കി അമ്മ വേഴാന്പൽ പ്രാർഥനയുമായി; പിടയുന്ന ഹൃദയവുമായി ഇരിക്കും. അച്ഛൻ വേഴാന്പൽ അരികിലെത്തിയില്ലെങ്കിൽ അമ്മ പുറത്തിറങ്ങില്ല. ഇറങ്ങാൻ കഴിയുകയുമില്ല. അച്ഛന്‍റെ ശരീരത്തിലെ സ്രവം ചേർത്ത് മെനഞ്ഞ മരപ്പൊത്തിനുള്ളിൽ നിന്നും പുറത്തുകടക്കുവാനാകാതെ ഉള്ളിൽക്കിടന്ന് അമ്മയും കുഞ്ഞുങ്ങളും വിശന്ന് വലഞ്ഞു ചത്തുപോകും. വേഴാന്പലിന്‍റെ സ്നേഹത്തിന്‍റെ, ജീവത്യാഗത്തിന്‍റെ കഥ ഋഷഭ് വിനോദിനു പറഞ്ഞുകൊടുക്കുന്നത് അമ്മയും പ്രശസ്ത യുവസംഗീത സംവിധായികയും ഗായികയുമായ അർച്ചന ഗോപിനാഥാണ്. അന്ന് ഋഷഭിന് ഒന്പത് വയസ്. കഥ കേട്ട് അതിൽ അലിഞ്ഞ ഋഷഭിനു വേഴാന്പലിനെ കാണുവാൻ മോഹമായി. അങ്ങനെ വേഴാന്പലിന്‍റെ ഒരു ചിത്രവും കാണിച്ചുകൊടുത്തു.

വർണ്ണപ്പൂമഴ പെയ്യുന്ന ഋഷഭിന്‍റെ ഹൃദയ കാൻവാസിൽ പിന്നീടെപ്പോഴോ വേഴാന്പൽ പറന്നിറങ്ങി. ബ്രഷ് എടുത്ത് ഋഷഭ് പ്രിയപ്പെട്ടവരെ കാത്തിരിക്കുന്ന ഒരു വേഴാന്പലിനെ വരച്ചു. സ്നേഹക്കടൽ ഇളകുന്ന വട്ടക്കണ്ണും ചുവപ്പാർന്ന കൊക്കുമായി ചിറകൊതുക്കിയിരിക്കുന്ന ഒരു പാവം വേഴാന്പലിനെ!

തിരുവനന്തപുരം സെന്‍റ് തോമസ് സെൻട്രൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ഋഷഭ് വിനോദിന്‍റെ പെയിന്‍റിംഗ് ശേഖരം ആസ്വാദകരെ വിസ്മയിപ്പിക്കുന്നതാണ്.

അമ്മ കാണിച്ചുകൊടുക്കുന്ന ചിത്രങ്ങളും പ്രകൃതിയിൽ കാണുന്ന മനോഹാരിതയും സ്വന്തം കുരുന്നുഭാവനയിൽ ചാലിച്ച് മറ്റൊരു ദൃശ്യചാരുത വരുത്തുന്നുവെന്നത് ഈ കൊച്ചു ചിത്രകാരന്‍റെ വലിയ സവിശേഷതയാണ്. ഋഷഭ് വരച്ച കൂറ്റൻ തിരമാലയുടെ പെയിന്‍റിംഗ് തന്നെ നല്ലൊരു ഉദാഹരണമാണ്. മുതിർന്ന ചിത്രകാരന്മാരെപോലും അതിശയിപ്പിക്കുന്ന ഒരദൃശ്യ വിരൽസ്പർശം അലയടിച്ചുയരുന്ന ഈ തിരമാല ചിത്രത്തിൽ കാണാം. പെയിന്‍റിംഗ് അൽപം ദൂരത്തിൽ പിടിച്ചുനോക്കുന്പോൾ അക്ഷരാർഥത്തിൽ നീലക്കടലിലെ പടുകൂറ്റൻ തിരമാലയുടെ ഹുങ്കാര താണ്ഡവം നമുക്ക് അനുഭവിക്കാം.

ശ്രീകൃഷ്ണ വിഗ്രഹത്തിനു മുന്നിലെ വിഷുക്കണി കൊച്ചുമകനെ കാണിക്കുന്ന അമ്മയുടെ ചിത്രം ഈ വിഷുവിന് ചിത്രകാരൻ വരച്ചതാണ്. സാധാരണ ജീവിതത്തിന്‍റേതായ ഒരു ഗന്ധം ഈ ചിത്രത്തിൽ കാണാം. സ്വന്തം അമ്മൂമ്മയോടുള്ള അഗാധ സ്നേഹവും.

ഋഷഭ് വരച്ച വരയൻകുതിരയുടെ ചിത്രവും ഈ കൊച്ചുചിത്രകാരന്‍റെ പ്രതിഭയുടെ സാക്ഷ്യമാകുന്നു. ജീവിതത്തിൽ വരയൻ കുതിരയെ ഇതുവരെ നേരിട്ടു കണ്ടിട്ടില്ല എന്ന് ഋഷഭ് പറയുന്നു.
ഇത്തരം റിയലിസ്റ്റിക് പെയിന്‍റിംഗിനൊപ്പം ചില കുറുന്പൻ ചിത്രങ്ങളും കൂട്ടത്തിലുണ്ട്. കുട്ടപ്പൻസ് ചായക്കട എന്നു പേരിട്ടിരിക്കുന്ന പെയിന്‍റിംഗ് അത്തരത്തിലൊന്നാണ്. നാട്ടിൻപുറത്തെ ഒരു ചായക്കടയാണ് ചിത്രത്തിന്‍റെ പ്രമേയം. ചായക്കടയുടെ മുന്നിൽനിന്നു ചായ ചേർക്കുന്ന പാചകക്കാരനാണ് ഫോക്കസ്. ഒരു കൈകൊണ്ട് ചായക്കപ്പുയർത്തി മറുകൈയിലെ ഗ്ലാസിലേക്ക് ചായയടിക്കുന്ന ചായക്കട കാഴ്ച കേരളത്തിലെ ഗ്രാമങ്ങളിൽ ഇന്നും കാണുവാൻ കഴിയുന്ന ഒരു നാട്ടുതനിമയാണ്.

നല്ലൊരു ചിത്രകാരികൂടിയായ അമ്മ അർച്ചന ഗോപിനാഥ് വരയ്ക്കുന്നതുകണ്ട് രണ്ടാമത്തെ വയസുമുതൽ വരച്ചുതുടങ്ങിയതാണ് ഋഷഭ്. ആദ്യമൊക്കെ രണ്ട് കൈകളും പെയിന്‍റിൽ മുക്കി പേപ്പറിൽ അമർത്തി അമർത്തിയായിരുന്നു ചിത്രങ്ങൾ മെനഞ്ഞിരുന്നത്. രണ്ടര വയസിലാണ് ഋഷഭ് പ്ലേ സ്കൂളിൽ പോകുന്നത്. രണ്ടര വയസായപ്പോഴേക്കും പൂക്കളെയും ചിത്രശലഭത്തെയുമൊക്കെ വരച്ചുതുടങ്ങി.

ആറാം വയസിൽ ചിത്രകലാ മത്സരത്തിനുവേണ്ടി വരച്ച ഫോറസ്റ്റ് എന്ന ചിത്രത്തിൽ കാണുന്ന കൊടുംകാടിന്‍റെ വന്യത കാഴ്ചക്കാരെ അദ്ഭുതപ്പെടുത്തുകതന്നെ ചെയ്യും. ക്രയോണ്‍സ് കൊണ്ടായിരുന്നു ആദ്യചിത്രങ്ങൾ. പിന്നീട് ജലച്ചായവും അക്രിലിക്കും ഉപയോഗിക്കുവാൻ തുടങ്ങി. ബിയൂഷ് എന്ന ചിത്രകലാ അധ്യാപകനാണ് ആദ്യഗുരു. ഇപ്പോൾ കലാഗ്രാമത്തിലെ ചിത്രകലാധ്യാപകൻ രാജീവ് കുമാറിന്‍റെ കീഴിൽ ചിത്രകല അഭ്യസിക്കുകയാണ്.

സെന്‍റ് തോമസിലെ അധ്യാപകരിൽ നിന്ന് നല്ല പ്രോത്സാഹനവും ലഭിക്കുന്നുണ്ടെന്ന് പറയുന്ന ഋഷഭ് സ്കൂളിലും പുറത്തും സംഘടിപ്പിക്കുന്ന ചിത്രകലാ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

സെന്‍റ് തോമസ് സ്കൂൾ സംഘടിപ്പിച്ച പോസ്റ്റർ ഡിസൈനിംഗിൽ ഒന്നാം സമ്മാനം നേടിയിരുന്നു. സഹോദയ സംഘടിപ്പിച്ച പെൻസിൽ ഡ്രോയിംഗ് മത്സരത്തിൽ രണ്ടാം സമ്മാനവും.
ലോക ഭൗമദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടി നടത്തിയ മത്സരത്തിൽ ഇഷ്ടമുള്ള ചിത്രം വരയ്ക്കാനാണ് സംഘാടകർ ആവശ്യപ്പെട്ടത്. ഏഴുവയസുള്ള ഋഷഭ് അന്ന് വരച്ചത് അച്ഛനും അമ്മയും കുട്ടിയും അടങ്ങുന്ന കുടുംബം. നിറയെ വർണങ്ങൾ വാരിത്തൂവിയ ചിത്രത്തിന് പ്രോത്സാഹന സമ്മാനം നൽകിയ വിധികർത്താക്കൾ പറഞ്ഞത് ഈ വർണാഭമായ കുടുംബചിത്രത്തെ പ്രോത്സാഹിപ്പിക്കുവാതിരിക്കാൻ ആകില്ലെന്നാണ്.

ഭാവിയിൽ നല്ലൊരു ചിത്രകാരനാവുക എന്നതാണ് ഋഷഭ് വിനോദിന്‍റെ ജീവിതാഭിലാഷം.

എസ്. മഞ്ജുളാദേവി