മൈഗ്രേൻ അമ്മ അറിയാൻ
അമ്മമാർ അറിയാൻ

കൊഴുപ്പും മാംസ്യവും അന്നജവും പ്രത്യേക അനുപാതത്തിൽ അടങ്ങിയിട്ടുള്ള ഒരു സമ്മിശ്രമാണ് മുലപ്പാല്. മുലയൂട്ടുന്ന അമ്മ ഒരുദിവസം 600 മില്ലി ലിറ്റർ പാല് ഉത്പാദിപ്പിക്കുന്നു. ഈ അളവ് കുട്ടിക്ക് ആറുമാസം പ്രായമാകുന്പോൾ 800 മില്ലിലിറ്ററായി വർധിക്കുന്നു. ഒരു കുട്ടിയുടെ പോഷണത്തിന് അനിവാര്യമായ വിധത്തിൽ തന്നെയാണ് ഉത്പാദിപ്പിക്കുന്നത്. ഒരു ഒൗഷധം പാലിലൂടെ സഞ്ചരിക്കുന്നത്, അതു കൊഴുപ്പിലലിയുന്നതാണോ, മാംസ്യത്തോട് പറ്റിപ്പിടിക്കുമോ, ആ തന്മാത്രയുടെ ഭാരമെത്രയാണ് തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ്. അമ്മ കഴിക്കുന്ന പല മരുന്നുകളുടെ അംശങ്ങൾ മുലപ്പാലിൽ കാണാനാവും. സാധാരണയായി ആ അളവ് കുട്ടിക്കു ഹാനികരമല്ലാത്ത വിധത്തിലായിരിക്കും. മാതാവ് കഴിക്കുന്ന മരുന്നിന്‍റെ അളവിന്‍റെ 1-2 ശതമാനം മാത്രമാണ് കുട്ടിക്കും അനുവദിച്ചിട്ടുള്ളത്.

അമേരിക്കൻ അക്കാദമി ഓഫ് വെഡിയാട്രിക്സ് നിർദേശിക്കുന്ന പ്രകാരം മുലയൂട്ടുന്ന അമ്മമാർക്കു കൊടുക്കുന്ന മരുന്നുകളുടെ കാര്യത്തിൽ പ്രത്യേക നിബന്ധനകൾ നിഷ്കർഷിക്കുന്നുണ്ട്.

മുലയൂട്ടുന്ന അമ്മാമാരിലെ ഒൗഷധ വിനിയോഗം

* ഒട്ടും അനുവദിച്ചിട്ടില്ലാത്തവ
* അത്യാവശ്യമെങ്കിൽ താത്കാലികമായി മുലയൂട്ട് നിർത്തണം
* പ്രത്യാഘാതങ്ങളുടെ രൂക്ഷത കൊണ്ടും അതീവ ശ്രദ്ധയോടെ ഉപയോഗിക്കേണ്ട മരുന്നുകൾ
* കുട്ടികൾക്ക് ഹാനികരമല്ലാത്തവ

മുലയൂട്ടുന്ന അമ്മമാർക്ക് മരുന്നുകൊടുക്കുന്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത്

1. മരുന്ന് അത്യാവശ്യമാണോ?
2. അത്യാവശ്യമെങ്കിൽ ഹാനികരമല്ലാത്ത ഒൗഷധം ഉപയോഗിക്കുക (ഉദാ. ആസ്പിരിന് പകരം പാരസെറ്റാമോൾ)
3. കുട്ടിക്കു ഹാനികരമാകാവുന്ന ഒൗഷധമാണ് മാതാവിന് കൊടുക്കുന്നതെന്ന് തെളിഞ്ഞാൽ (ഉദാ. ഫെനിറ്റോയിൻ, ഫെനോബാർബിറ്റോൾ) കുട്ടിയുടെ രക്തത്തിലെ മരുന്നിന്‍റെ അളവ് തിട്ടപ്പെടുത്തണം.
4. കുട്ടിക്കുണ്ടാകുന്ന അപകടാവസ്ഥയുടെ വെളിച്ചത്തിൽ അത്യാവശ്യമില്ലാത്ത മരുന്നുകൾ മുലയൂട്ട് നിർത്തിയശേഷം മാത്രം തുടരുക.

മൈഗ്രേനിനു പിന്നിലെ കാരണം

മൈഗ്രേൻ ഉണ്ടാകുന്നതിനു പിന്നിലെ ഉത്തേജകഘടകങ്ങൾ അഥവാ ട്രിഗറുകൾ പലതാണ്. ഓരോരുത്തരിലും കൊടിഞ്ഞി ഉണ്ടാകുന്നതിനു പിന്നിലെ സാഹചര്യങ്ങളും കാരണങ്ങളും വിഭിന്നമാണ്. ഒരാളിൽ മൈഗ്രൻ ഉണ്ടാകാനുള്ള അടിസ്ഥാനപരമായ പ്രവണതയുണ്ടെങ്കിൽ അത് പെട്ടെന്ന് തീവ്രമാകുന്നതും സവിശേഷതരം ട്രിഗറുകളുടെ സാന്നിധ്യത്തിലാണ്. ട്രിഗറുകളിൽ പ്രധാനപ്പെട്ടത് ആർത്തവം, സ്ട്രെസ്, തളർച്ച, കൂടുതൽ ഉറങ്ങുന്നതും കുറച്ച് ഉറങ്ങുന്നതും, വിശന്നിരിക്കുക, സമുദ്രനിരപ്പിൽനിന്ന് ഉയർന്ന സ്ഥലങ്ങളിൽ പോകുക, ദീർഘയാത്രകൾ, അമിതമായ പ്രകാശകിരണങ്ങൾ, ശബ്ദകോലാഹലങ്ങൾ, അമിതായാസം, ദീർഘനേരം ടിവി കാണുക, വെയിലത്തുനടക്കുക, ചിലതരം ഗന്ധങ്ങൾ, ലൈംഗികബന്ധം(രതിമൂർച്ഛ), ഋതുഭേദങ്ങൾ, പെർഫ്യൂമുകൾ, ചുമയ്ക്കുക തുടങ്ങിയവയാണ്.

ഇനി ചിലതരം ഭക്ഷണ പദാർഥങ്ങളും മൈഗ്രനുണ്ടാക്കുന്ന ട്രിഗറുകളാണ്. കൊടിഞ്ഞിയുണ്ടാകുന്നവരിൽ പത്തു ശതമാനം പേർക്കും ഇത്തരം ആഹാരപദാർഥങ്ങൾ വിനയാകുന്നു. ചോക്ലേറ്റുകൾ, ചീസ്, മദ്യം (പ്രത്യേകിച്ച് ചുവന്ന വൈൻ), നാരങ്ങ, കാപ്പിയിലെ കഫീൻ, ചൈനീസ് ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ള അജിനോമോട്ടോ, നൈട്രേറ്റുകളും അസ്പ്പർട്ടേറ്റും അടങ്ങിയിട്ടുള്ള ഭക്ഷണപദാർഥങ്ങൾ തുടങ്ങിയവയെല്ലാം പല കാഠിന്യത്തിൽ മൈഗ്രനു ഉത്തേജക ഘടകങ്ങളാകുന്നു.

ഓരോരുത്തർക്കും ഹാനികരമായ ട്രിഗറുകൾ കണ്ടുപിടിച്ച് അവയെ ഒഴിവാക്കുന്നതാണ് മൈഗ്രേനുള്ള ആദ്യ ചികിത്സാ പദ്ധതി. ഓരോ ദിവസവും ചെയ്യുന്ന ദിനചര്യകളുടെയും കഴിക്കുന്ന ഭക്ഷണങ്ങളുടെയും ലിസ്റ്റ് തയാറാക്കുക. പിന്നീട് കൊടിഞ്ഞി ഉണ്ടായ ദിവസങ്ങളിൽ എന്തൊക്കെ ചെയ്തുവെന്ന് കണ്ടുപിടിക്കുക. അങ്ങനെ താങ്കൾക്ക് ഹാനികരമായ ഉത്തേജക ഘടകങ്ങളെപ്പറ്റി മനസിലാക്കാനാവും. അവ കൃത്യമായി ഒഴിവാക്കാൻ ഉദ്യമിക്കുക.

സ്ത്രീകളിലോ പുരുഷന്മാരിലോ

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കു തന്നെയാണ് കൊടിഞ്ഞി കൂടുതലായുണ്ടാകുന്നത്. ഏഴു ശതമാനം പുരുഷന്മാർക്ക് മൈഗ്രൻ ഉണ്ടാകുന്നതായി കാണുന്പോൾ ഇതു സ്ത്രീകളിൽ 27 ശതമാനം പേർക്കും ഉണ്ടാകുന്നു. ഏകദേശ കണക്കുപറഞ്ഞാൽ 3:1 എന്നതാണ് സ്ത്രീ പുരുഷ അനുപാതം. കൗമാരമെത്തുന്നതിന് മുന്പ് ആണ്‍കുട്ടികൾക്കാണ് മൈഗ്രേൻ കൂടുതലായുണ്ടാകുന്നത്. എന്നാൽ ആ പ്രായം കഴിഞ്ഞാൽ പെണ്‍കുട്ടികൾ തന്നെ മുന്നിൽ. നാല്പതു വയസുവരെ മൈഗ്രേനുണ്ടാകാനുള്ള സാധ്യത വർധിച്ചുകൊണ്ടിരിക്കുന്നു. ആ പ്രായം കഴിഞ്ഞ് സാധ്യത കുറഞ്ഞുവരും.

ആർത്തവവുമായി ബന്ധപ്പെട്ട സ്ത്രൗൈണ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലാണ് സ്ത്രീകളിൽ പുരുഷന്മാരെക്കാൾ കൂടുതലായി മൈഗ്രേനുണ്ടാകാനുള്ള പ്രധാനകാരണം. സ്ട്രെസ്, ഉത്കണ്ഠ, വിഷാദാവസ്ഥ, ദാന്പത്യപ്രശ്നങ്ങൾ ഇവയൊക്കെ തരണം ചെയ്യാനുള്ള സ്ത്രീകളുടെ കഴിവുകുറവുതന്നെ മറ്റൊരു കാരണം. നിസാര സംഘർഷാവസ്ഥയുണ്ടാകുന്പോൾ പോലും അവ മൈഗ്രേനിൽ കലാശിക്കുന്ന സ്ത്രീകളുണ്ട്.

ഡോ. ശുഭ ജോർജ് തയ്യിൽ
MBBS, MIHS, MNHF(USA)
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്
വെണ്ണല, കൊച്ചി.