അങ്ങനെ മന്നാഡേ പ്രണയഗായകനായി!
പെരുമഴപെയ്യുന്പോൾ ശരത്കാലത്തെക്കുറിച്ചു പറയുന്നതെന്തിനെന്നു തോന്നാം. പക്ഷേ ഒരു പാട്ട് നിലാവുനിറച്ച് കുളിരിന്‍റെ മൃദുസ്പർശവുമായി നിൽക്കുന്പോൾ മഴയെ മറക്കേണ്ടിവരും. അതല്ലെങ്കിൽ, പെയ്തുതോർന്ന മഴയെയും പെയ്യാനിരിക്കുന്ന മഴയെയും ഓർക്കുകയുമാവാം. പാട്ടിൽ പ്രണയത്തിന്‍റെ മഴയ്ക്ക് എപ്പോൾ വേണമെങ്കിലും ചാഞ്ഞിറങ്ങാമല്ലോ!...

യേ രാത് ഭീഗീ ഭീഗി...

രാത്രിയാണ്. പ്രത്യേകിച്ചു ലക്ഷ്യമൊന്നുമില്ലാത്ത ഒരു യാത്രയ്ക്കിടയിലെ താത്കാലിക വിശ്രമകേന്ദ്രം. നായിക അകത്തെ മുറിയിൽ ഉറങ്ങാനൊരുങ്ങുന്നു. നായകൻ പുറത്തെ തണുപ്പിൽ ഒരു വലയൂഞ്ഞാലിലും. ഒരുപക്ഷേ പിറ്റേന്നു രാവിലെ അവർ രണ്ടുവഴിക്കു യാത്ര തുടരാം. അപ്പോഴാണ് ശങ്കർ-ജയ്കിഷൻ അവർക്കും നമുക്കുംവേണ്ടി ഒരു പാട്ടുമായെത്തുന്നത്- യേ രാത് ഭീഗീ ഭീഗി.. (ചിത്രം: ചോരി ചോരി., 1956. നർഗീസും രാജ് കപൂറുമാണ് നായികാ നായകർ).

എന്താണ് ഈ പാട്ടിനെ പെട്ടെന്ന് ആകർഷകമാക്കുന്നതെന്നു ചോദിച്ചാൽ പല ഉത്തരങ്ങളുണ്ട്. ഒന്നാമതായി, ഇത് ആർക്കും മൂളാവുന്നയത്ര ലളിതമാണെന്നതാണ്. അതേസമയം ഗാംഭീര്യവും പൂർണതയുമുണ്ട്. വയലിനും ഗിറ്റാറും പെർക്കഷനും കേൾവിക്കാരുടെ മനസിനു ചിലങ്കകെട്ടുന്നുമുണ്ട്. എസ്ജെ ദ്വയത്തിൽ ശങ്കറിന്േ‍റതാണ് ഈ പാട്ടിന്‍റെ ഈണം. അതിസുന്ദരമായ അറേഞ്ച്മെന്‍റാണ് പാട്ടിന്‍റെ ഒരു സവിശേഷത. ഗിറ്റാർ ഒരുക്കുന്ന കൗണ്ടർ-മെലഡി പാട്ടിനെ മാലയായി കോർത്തെടുക്കുന്നു.

ശങ്കർ-ജയ്കിഷന്‍റെ അസിസ്റ്റന്‍റായിരുന്ന ദത്താറാമിന്‍റെ സഹോദരൻ മനോഹറിന് ഗോവയിൽ ഒരു വീടുണ്ടായിരുന്നു. അവിടെയിരുന്നാണ് പാട്ടുകൾക്ക് ഈണമിട്ടത്. ഉപ്പുരസമുള്ള കാറ്റും ആർത്തലയ്ക്കുന്ന തിരമാലകളുടെ ശബ്ദവും സംഗീതകാര·ാർക്ക് കൃത്യമായ അന്തരീക്ഷമാണ് ഒരുക്കിക്കൊടുത്തത്. ശൈലേന്ദ്ര എഴുതിയ വരികൾക്ക് ജീവൻകൊടുക്കുന്ന ഈണം അങ്ങനെ വിടർന്നുവന്നു. ഒരു സാധാരണ പ്രണയഗാനത്തിന്‍റെ വരികൾക്കപ്പുറമുള്ള ചിന്തകളാണ് ശൈലേന്ദ്ര ഇതിലൂടെ മുന്നോട്ടുവച്ചതും.

ലത, മന്നാ ഡേ

അന്നുതന്നെ ഹിന്ദി ചലച്ചിത്രഗാനരംഗത്തെ രാജ്ഞിയാണ് ലതാ മങ്കേഷ്കർ. നർഗീസാകട്ടെ വെട്ടിത്തിളങ്ങുന്ന മെഗാസ്റ്റാറും. അതുകൊണ്ടുതന്നെ പരസ്പര പൂരകങ്ങളായിരുന്നു ആ ശബ്ദവും വെള്ളിത്തിരയിലെ സാന്നിധ്യവും. മന്നാ ഡേയുടെ കാര്യത്തിൽ പക്ഷേ, അന്നൊരു ആശയക്കുഴപ്പമുണ്ടായി. നിർമാണക്കന്പനിയായ എവിഎംന്‍റെ ഉടമ മെയ്യപ്പ ചെട്ട്യാർക്ക് പാട്ട് മുകേഷ് പാടണമെന്നായിരുന്നു ആഗ്രഹം. മന്നാ ഡേയെക്കൊണ്ടു പാടിച്ച് റിസ്ക് എടുക്കാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല.

ഇതേക്കുറിച്ച് സ്വന്തം ആത്മകഥയിൽ മന്നാ ഡേ ഇങ്ങനെ ഓർമിക്കുന്നു:
റെക്കോർഡിംഗ് റൂമിൽ ലതയ്ക്കൊപ്പം ഞാൻ പാടാൻ നിൽക്കുന്നതു കണ്ടപ്പോൾ ചെട്ട്യാർ ശങ്കറിനു നേരെ തിരിഞ്ഞു- മുകേഷ് എവിടെ എന്നായിരുന്നു ചോദ്യം. എന്‍റെ ശബ്ദമാണ് പാട്ടിനു വേണ്ടത് എന്ന ശങ്കറിന്‍റെ വിശദീകരണത്തിൽ ചെട്ട്യാർ തൃപ്തനായിരുന്നില്ല. അപ്പോൾ രാജ് (കപൂർ) ഇടപെട്ടു. എന്തായാലും മന്നാ പാടട്ടെ, നന്നായാൽ മാത്രം സിനിമയിൽ ഉൾപ്പെടുത്തിയാൽ മതി എന്നായിരുന്നു അദ്ദേഹത്തിന്‍റെ നിർദേശം.

പാട്ടുകേൾപ്പിച്ചപ്പോൾ ചെട്ട്യാർ മന്നാ ഡേയെ അഭിനന്ദനങ്ങൾകൊണ്ടു മൂടി. ഈ പാട്ട് സിനിമയിൽ ഉൾപ്പെടുത്തുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു! പാട്ടു പുറത്തിറങ്ങി സൂപ്പർ ഹിറ്റായതോടെ മറ്റൊന്നുകൂടി സംഭവിച്ചു- അതുവരെ ഭജനുകൾക്കും ശാസ്ത്രീയ സംഗീതത്തിനും ഹാസ്യമോ തത്വചിന്തയോ അടങ്ങുന്ന പാട്ടുകൾക്കും മാത്രം യോജിച്ചതെന്ന് ആരൊക്കെയോ തീരുമാനിച്ചുവച്ചിരുന്ന മന്നാ ഡേയെ തേടി പ്രണയഗാനങ്ങളും എത്തിത്തുടങ്ങി!

ഹരിപ്രസാദ്‌