Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഡബ്ബാവാല ഇനി ബൈക്കിലെത്തും, പാത്രവും കൊറിയറുമായി
മുംബൈയിലെ ഡബ്ബാവാലകൾ ഒന്നേകാൽ നൂറ്റാണ്ടായിരിക്കുന്നു ഭക്ഷണപാത്രങ്ങളുമായി ഓട്ടം തുടങ്ങിയിട്ട്. വെള്ളഷർട്ട്, അയഞ്ഞ പാന്റ്സ്, വെള്ളത്തൊപ്പി, കഴുത്തിൽ തിരിച്ചറിയിൽ കാർഡ്. മുംബൈ മഹാഗനരത്തിലുടനീളം രാവിലെ ഡബ്ബാ നിറച്ച സൈക്കിളുകളും ഉന്തുവണ്ടികളുമായി പായുന്ന ഡബ്ബാവാലകൾ എക്കാലവും ഒരു കൗതുക കാഴ്ചയാണ്. മഴയിലും വെയിലിലും മഞ്ഞിലും ഡബ്ബാവാലകൾ സെക്കൻഡുകളുടെ വീഴ്ചയില്ലാതെ ജോലി തുടരും.
ഭക്ഷണപാത്രങ്ങൾ കൂടുതൽ ദൂരത്തിലും കൂടുതൽ വേഗത്തിലും എത്തി സൈക്കിളുകൾക്കു പകരം ബൈക്കുകളിലേക്ക് ഡബ്ബാവാലകൾ മാറുന്നു എന്നതാണ് പുതിയ സംഭവം. ഭക്ഷണപാത്രം അഥവാ ഡബ്ബകളുമായുള്ള ഓട്ടത്തിനിടെ കൊറിയർ സർവീസിനും ഡബ്ബാവാലകൾ ഉടൻ തുടക്കം കുറിക്കുകയാണ്. സൈക്കിളിൽ 60 ഡബ്ബകളെ കയറ്റിക്കൊണ്ടുപോകാനാകൂ. ബൈക്കിലാകുന്പോൾ 150 പാത്രങ്ങൾ വരെ കൊണ്ടുപോകാം. അധ്വാനവും കുറയും. തിരക്കേറിയ നഗരത്തിൽ സമയലാഭവും. ബൈക്ക് വന്നാലും നഗരപ്രാന്തങ്ങളിൽ സൈക്കിൾ സർവീസ് തുടരാനാണ് തീരുമാനം.
വീട്ടിൽ തയ്യാറാക്കുന്ന ഉച്ചഭക്ഷണം വീടുകളിൽനിന്നു ശേഖരിച്ച് ജോലിക്കാർക്കും ബിസിനസുകാർക്കും വിദ്യാർഥികൾക്കും അവരുടെ സ്ഥാപനങ്ങളിൽ ചൂടോടെ മണിക്കൂറുകൾക്കുള്ളിൽ എത്തിച്ചുകൊടുക്കുന്ന ജോലിയാണ് ഡബ്ബാവാലകളുടേത്. കേൾക്കുന്പോൾ നിസാരമായി തോന്നും. രണ്ടു ലക്ഷത്തിലേറെ ഭക്ഷണപാത്രങ്ങൾ കൃത്യമായി അതിന്റെ അവകാശിയുടെ അടുത്തെത്തിക്കുക എന്നത് ചെറിയൊരു കാര്യമല്ല. ഒരു ഡബ്ബ രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ പല ട്രെയിനുകളും ഉന്തുവണ്ടികളും സൈക്കിളുകളുമൊക്കെ കൈമാറിയാണ് ഉടമയുടെ കൈകളിലെത്തുക.
ഡബ്ബാവാലകളുടെ കിറുകൃത്യതയുള്ള ജോലിയും മാനേജ്മെന്റ് ശൈലിയും ആഗോളതലത്തിൽ ബിസിനസ് സ്കൂളുകളുടെയും മാധ്യമപ്രവർത്തകരുടെയും പഠന വിഷയമാണ്. ചാൾസ് രാജകുമാരൻ ഉൾപ്പെടെ ലോകനേതാക്കൾ ഡബ്ബകളുമായുള്ള ഇവരുടെ ഓട്ടം കാണാനും ഇവരോടു സംസാരിക്കാനും എത്തിയ കാലമുണ്ട്.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനകാലം. അക്കാലത്തെ ബോംബെയിൽ ജോലിക്കാരും ബിസിനസുകാരും പുലർച്ചെ വീട്ടിൽ നിന്നിറങ്ങി ദീർഘദൂരം യാത്രചെയ്താണ് ഓഫീസുകളിലും ഫാക്ടറികളിലുമൊക്കെ എത്തിയിരുന്നത്. ഹോട്ടലുകൾ അക്കാലത്ത് തുലോം കുറവ്. താങ്ങാനാവാത്ത നിരക്കും. ഇതിലൊരു വലിയ സാധ്യത തിരിച്ചറിഞ്ഞ മഹാദു ഹവാജി ബാച്ചെ രണ്ടാം ക്ലാസുകാരൻ നഗരവാസി 1890ൽ തുടക്കം കുറിച്ചതാണ് ഡബ്ബവാല സർവീസ്. 35 ഡബ്ബാവാലകളുമായാണ് ബാച്ചെ സർവീസിന് തുടക്കമിട്ടത്. ഇന്ന് സ്ത്രീകൾ ഉൾപ്പെടെ അയ്യായിരത്തിലേറെപ്പേർ വരുന്ന ശൃംഖലയാണ് മുംബൈ ഡബ്ബാവാലകളുടേത്.
മുംബൈയുടെ 60 കിലോമീറ്റർ ചുറ്റളവിൽ പിഴവുകളില്ലാത്ത ഇവരുടെ സേവനം ഇന്നു ലഭ്യമാണ്. 1956 മുതൽ ചാരിറ്റബിൾ ട്രസ്റ്റായി പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിലെ ഭാരവാഹികളെല്ലാം ഡബ്ബാവാലകൾ. എല്ലാവരും ചെയ്യുന്നത് ഒരേ ജോലി. എല്ലാവർക്കും ഒരേ ദൗത്യം.
രാവിലെ പത്തിനു മുൻപ് വീടുകളിലോ ഫ്ളാറ്റുകളിലോ ഇതര വാസസ്ഥലങ്ങളിലോ ഉച്ചഭക്ഷണം തയ്യാറാക്കി ഡബ്ബയിലാക്കിവച്ചിരിക്കും. ഒരു ഡബ്ബാവാല അയാൾക്കു നിശ്ചയിച്ചു നൽകിയിരിക്കുന്ന പ്രദേശത്തെ ഭക്ഷണപാത്രങ്ങൾ ശേഖരിച്ച് സൈക്കിളിലോ കൈവണ്ടിയിലോ കയറ്റി സമീപത്തെ റെയിൽവേ സ്റ്റേഷനിൽ എത്തിക്കും. സംഘത്തിലെ മറ്റുള്ളവരും അവിടെ പാത്രങ്ങളുമായി എത്തിയിരിക്കും. തപാൽ ഉരുപ്പടികൾ തരംതിരിക്കുന്നതുപോലെ ഇവർ വിവിധ റൂട്ടുകളിലേക്കുള്ള പാത്രങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ തരംതിരിക്കും. പാത്രങ്ങൾ ഒരെണ്ണം പോലും മാറിപ്പോകാതെ എങ്ങനെ തരം തിരിച്ച് അതിന്റെ ഉടമയുടെ ഇരുപ്പിടത്തിനരികിൽ എത്തിച്ചുകൊടുക്കുമെന്നതാണ് അതിശയിപ്പിക്കുക.
ഓരോ ചോറ്റുപാത്രത്തിനും ഓരോ കളർ കോഡുണ്ടാകും. വീടിരിക്കുന്ന സ്ഥലം, വീടിനടുത്തുള്ള റെയിൽവേ സ്റ്റേഷൻ, എത്തേണ്ട സ്റ്റേഷൻ, ഓഫീസ് കെട്ടിടത്തിന്റെ പേര്, ഫ്ളോർ നന്പർ എന്നിവയൊക്കെ കളർ കോഡിൽനിന്ന് ഇവർക്ക് തിരിച്ചറിയാനാകും. ഒരു പ്രദേശത്തേക്കുള്ള പാത്രങ്ങൾ തടികൊണ്ടുള്ള നീളൻ ഫ്രെയിമിൽ അടുക്കിവെച്ചു ട്രെയിനിൽ ഇവർക്കായി അനുവദിച്ചിരിക്കുന്ന കംപാർട്ടുമെന്റിലേക്കു കയറ്റും.
പ്രധാന സ്റ്റേഷനിലെത്തുന്പോൾ ഈ ഡബ്ബകൾ ഇറക്കി ഒന്നുകൂടെ തരംതിരിച്ച് വീണ്ടും റൂട്ടു തിരിച്ചുവിടും. അവിടെയെത്തിച്ച് അവ വീണ്ടും തരംതിരിച്ച് സൈക്കിളിലോ കൈവണ്ടിയിലോ 12.30നു മുൻപ് ആളുടെ പക്കലെത്തിക്കും. ഈ തരംതിരിക്കലുകളും ഓട്ടവും പരമാവധി നാലു മണിക്കൂറിനുള്ളിൽ പൂർത്തിയായിരിക്കും. താരതമ്യേന ചെറിയ ഫീസ് മാത്രമാണ് ഇക്കാലത്തും ഡബ്ബാവാലകൾ സേവനത്തിന് ഈടാക്കുന്നത്. ഡബ്ബകളുടെ വിതരണം പൂർത്തിയാക്കിയശേഷം ഇവർ കൊണ്ടുവരുന്ന സ്വന്തം ഉച്ചഭക്ഷണം കഴിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു മുൻപ് ഒഴിഞ്ഞ ചോറ്റുപാത്രങ്ങൾ അതാത് ഇടങ്ങളിൽപോയി ശേഖരിച്ച് പാത്രത്തിന്റെ ഉടമയുടെ വീടുകളിലോ ഫ്ളാറ്റുകളിലോ തിരിച്ചെത്തിക്കും.
ഇന്നേ വരെയുള്ള വിതരണ ശൃംഖലയിൽ ഉണ്ടായ പിഴവിന്റെ അനുപാതം ഏവരെയും അതിശയിപ്പിക്കും. 99.99 ശതമാനമാണ് വിതരണത്തിൽ കൃത്യതയുടെ ഗ്രാഫ്. തുടക്കത്തിൽ വിവിധ നിറങ്ങളിൽ ഉള്ള ത്രെഡുകളായിരുന്നു അവർ കോഡിംഗിനായി ഉപയോഗിച്ചിരുന്നത്. പിന്നെ അത് തയ്യൽക്കാർ കളയുന്ന പല നിറമുള്ള തുണ്ടുതുണികളായി. അടുത്തയിടെയാണ് കളർ മാർക്കറുകൾ ഉപയോഗിച്ചു തുടങ്ങിയത്. ലാൻഡ് ഫോണും മൊബൈലുമൊക്കെ വരുന്നതിനു മുൻപു വീടുകളിലേക്ക് എന്തെങ്കിലും വിവരങ്ങൾ അറിയിക്കാനുണ്ടെങ്കിൽ അത്തരം കുറിപ്പുകൾ ഒഴിഞ്ഞ ഡബ്ബകളിൽ എഴുതി കൊടുത്തു വിടുമായിരുന്നു. അതുപോലെ തന്നെ രാവിലെ വീട്ടമ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതും ഡബ്ബകൾക്കൊപ്പം യാത്രചെയ്ത് ഭർത്താവിന്റെ കൈവശം എത്തിയിരുന്നു.
ഡബ്ബാവാലകൾ ശക്തമായ വിതരണ ശൃംഖലയാണെന്ന് ബിസിനസ് ലോകം തിരിച്ചറിഞ്ഞതോടെ ഇവരുടെ സാധ്യത പലരും പ്രയോജനപ്പെടുത്തുന്നു. സ്റ്റാർ ടി വി കോൻ ബനേഗാ ക്രോർപതിയുടെ രണ്ടു ലക്ഷം നോട്ടീസുകൾ ഇവർ നാലു ദിവസം കൊണ്ട് മുംബൈയിലെ വീടുകളിൽ എത്തിച്ചു. മൊബൈൽ കന്പനികൾ പ്രീ പെയ്ഡ് കാർഡുകൾ വിതരണം ചെയ്യാനും ഇക്കൂട്ടരെ ് ആശ്രയിച്ചു.
പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള മറാഠി സംസാരിക്കുന്ന നഗരപ്രാന്തവാസികളാണ് ഡബ്ബാവാലകൾ. നിരക്ഷരർവരെ ഇക്കൂട്ടത്തിലുണ്ട്. മാസം നാലായിരം മുതൽ അയ്യായിരം വരെയാണ് ഇവർക്ക് വേതനം. ദീപാവലിക്ക് ഒരു മാസത്തെ ശന്പളം ബോണസായി കിട്ടും. പ്രളയം വന്നാലും ഭൂചലനമുണ്ടായാലും മുംബൈയിൽ ഡബ്ബവാലകളുടെ സേവനത്തിനു മുടക്കമില്ല. ചൂടാറാതെ ഭക്ഷണപാത്രം അതാത് ഇടങ്ങളിലെത്തിക്കുന്ന ഡബ്ബാവാലകൾക്ക് അവധി ദിനങ്ങൾ പരിമിതം. പണിമുടക്കുകളും ഇവർക്ക് ബാധകമല്ല.
റെജി ജോസഫ്
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
Latest News
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
Latest News
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top