Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മേരിക്കുട്ടി ചർച്ചയാകുന്പോൾ രഞ്ജിത് ശങ്കറിനു പറയാനുള്ളത്
എന്റെ അഭിപ്രായമാണ് എന്റെ സിനിമകൾ എന്നു ധൈര്യത്തോടെ പറഞ്ഞിട്ടുള്ള സംവിധായകനാണ് രഞ്ജിത്ത് ശങ്കർ. സമൂഹവുമായി തന്റെ സിനിമകളിലൂടെയാണ് അദ്ദേഹം സംവദിക്കുന്നത്. പ്രേക്ഷകർ ഏറ്റെടുത്ത് വിജയകരമായി പ്രദർശനം തുടരുന്ന ‘ഞാൻ മേരിക്കുട്ടി’ എന്ന ചിത്രവും അത്തരത്തിൽ ഏറെ സാമൂഹ്യ പ്രതിബദ്ധതയുള്ളൊരു ചിത്രമാണ്. അരികു ചേർക്കപ്പെട്ടു പോകുന്ന ട്രാൻസ്ജെൻഡേഴ്സിന്റെ ജീവിതത്തെക്കുറിച്ച് സമൂഹത്തിന്റെ മുഖ്യധാരകളിൽ വലിയ ചർച്ചകളൊരുക്കാൻ തന്റെ സിനിമയിലൂടെ രഞ്ജിത്ത് ശങ്കറിനു കഴിഞ്ഞിരിക്കുന്നു.
നമുക്കു ചുറ്റുമുള്ളവരിൽ നിന്നും മേരിക്കുട്ടിയുടെ കഥ കണ്ടെത്തുന്നത് ?
പ്രേതം സിനിമ ചെയ്യുന്ന സമയത്താണ് പേളി മാണിക്കൊപ്പം മേരിക്കുട്ടിയെപ്പോലെയുള്ളവരെ ഞാൻ അടുത്തു കാണുന്നത്. കുറച്ചു ദിവസം അവരും ലൊക്കേഷനിലുണ്ടായിരുന്നു. അവരെക്കുറിച്ചുള്ള ധാരണകൾ മാറുന്നതും അപ്പോഴാണ്. ലോകത്തോട് സ്നേഹം മാത്രമുള്ളവരാണവർ. നമ്മളെ പോലെ സാധാരണ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർ. അന്നു മുതൽ ഇവരുടെ കഥ ചെയ്യണമെന്നു മനസിലുണ്ടായിരുന്നു. വിദേശ യാത്രകളിൽ പല രാജ്യങ്ങളിലും ട്രാൻസ്ജെൻഡേഴ്സിനെ കണ്ടു. അവിടെ സ്ത്രീകളോടും പുരുഷന്മാരോടും ഒത്തു ചേർന്ന് ജീവിക്കുകയാണ് അവരും. നമ്മുടെ സമൂഹത്തിൽ കാണുന്ന മാറ്റി നിർത്തൽ അവിടെ കണ്ടില്ല. അങ്ങനെയൊക്കെയാണ് മേരിക്കുട്ടിയുടെ കഥ പറയണം എന്നു തോന്നിയത്.
മേരിക്കുട്ടി എന്ന കഥാപാത്രത്തെ സൃഷ്ടിച്ചെടുക്കുന്നത്?
ആന്ധ്രയിൽ ഒരു ട്രാൻസ്ജെൻഡർ റേഡിയോ ജോക്കി ആയതും തമിഴ്നാട്ടിൽ പോലീസായതുമൊക്കെ നമ്മൾ വാർത്ത വായിച്ചതാണ്. കേരളത്തിൽ തന്നെ അവർ മെട്രോയിൽ ജോലി ചെയ്യുന്നു. മമ്മൂട്ടിയുടെ നായികയായി പുതിയ സിനിമയിൽ എത്തിയതും കേരളത്തിലെ ഒരു വനിതാ മാഗസിന്റെ കവർ പിക്ചറായി വന്നതും ട്രാൻസ്ജെൻഡറാണ്. അതേ സമയം അവർക്കു നേരെയുള്ള ആക്രമണ സംഭവങ്ങളും ഇന്നു കുറച്ചൊന്നുമല്ല. ആ സംഭവങ്ങളിലൂടെയാണ് മേരിക്കുട്ടിയെ സൃഷ്ടിക്കുന്നത്. നമുക്കു ചുറ്റും നടന്ന പല സംഭവങ്ങളും കോർത്തിണക്കുകയായിരുന്നു മേരിക്കുട്ടിയിലൂടെ.
മേരിക്കുട്ടിയായി ജയസൂര്യ എന്ന തീരുമാനം എന്തായിരുന്നു?
പ്രേതവും പുണ്യാളനും ചെയ്യുന്പോൾ ഈ കഥാപാത്രത്തെക്കുറിച്ച് ജയസൂര്യയുമായി ചർച്ച ചെയ്തിട്ടുള്ളതാണ്. പിന്നെ ഏറെ അഭിനയിച്ച് ഫലിപ്പിക്കാനുള്ള സന്ദർഭങ്ങളിലൂടെയാണ് മേരിക്കുട്ടി സഞ്ചരിക്കുന്നത്. അപ്പോൾ ജയനല്ലാതെ മറ്റൊരു ഓപ്ഷനും മനസിലില്ലായിരുന്നു. ഈ കഥാപാത്രം വളരെ വെല്ലുവിളിയുള്ളതാണ്. അതു ചർച്ച ചെയ്യുന്ന വിഷയം വളരെ പ്രസക്തവും. അതിനാൽ മികച്ചതായി തന്നെ പ്രേക്ഷകരിലേക്കെത്തിക്കാനുള്ള പരിശ്രമങ്ങളായിരുന്നു.
റിലീസിനു ശേഷമുള്ള പ്രതികരണത്തിൽ എന്ത് തോന്നുന്നു?
പല ആക്ടിവിസ്റ്റുകളും വന്നു പറഞ്ഞത്, അവർ വർഷങ്ങളായി ശ്രമിച്ചതിനേക്കാൾ ഈ ഒരു സിനിമയ്ക്കു മലയാളികളുടെ കാഴ്ചപ്പാടിനെ സ്വാധീനിക്കാൻ സാധിച്ചു എന്നാണ്. ഒട്ടേറെ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ നിർബന്ധമായും ഈ സിനിമ കാണിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. അവർ വളർന്നു വരുന്പോൾ തങ്ങളിലൊരാളായി ട്രാൻസ്ജെൻഡേഴ്സിനെ കാണാൻ ഈ സിനിമയിലൂടെ ശീലമാക്കട്ടെ എന്നും പറയുന്നു. ഇതൊക്കെ ഏറെ അഭിമാനം നൽകുന്ന കാര്യങ്ങളാണ്. പിന്നെ ചിത്രം പ്രേക്ഷകർ സ്വീകരിക്കുകയും വലിയൊരു ചർച്ച സൃഷ്ടിക്കുന്നതും ഒരു സംവിധായകനെന്ന നിലയിൽ സന്തോഷം നൽകുന്നു.
സമൂഹവുമായി ചേർന്നു നിൽക്കുന്ന വിഷയങ്ങളെ സിനിമയിലൂടെ പറയുന്നത്
അതു മനപ്പൂർവമായി തെരഞ്ഞെടുക്കുന്നതല്ല. സാമൂഹിക പ്രതിബദ്ധതയ്ക്കായി ഞാൻ സിനിമ ചെയ്യാറില്ല. ഒരു കഥ തിരഞ്ഞെടുക്കുന്പോൾ അതിന്റെ വാണിജ്യഘടകം മാത്രം നോക്കിയാൽ ആ സിനിമ ചെയ്യാൻ സാധിക്കില്ല. എനിക്കിഷ്ടമുള്ള ഒരു കഥ പറയാനാണ് ശ്രമിക്കുന്നത്. അതിലൂടെ എനിക്കു പറയാനുള്ള കാര്യങ്ങളാണ് പറയുന്നത്. കാരണം എന്റെ മാധ്യമം സിനിമയാണ്.
കൂട്ടുകെട്ടിനെ ആവർത്തിക്കുന്നത് ?
ഞാൻ ആദ്യം നിർമ്മാതാവാകുന്നത് പൃഥ്വിരാജിനൊപ്പമാണ്. പിന്നീട് ജയസൂര്യ, മമ്മൂട്ടി, ചാക്കോച്ചൻ എന്നിവരുമായും. അടിസ്ഥാനപരമായി കഥയാണ് താരങ്ങളെ ആവശ്യപ്പെടുന്നത്. ജയസൂര്യയുമായി ചെയ്യുന്ന അഞ്ചാമത്തെ സിനിമയാണു ഞാൻ മേരിക്കുട്ടി. നാലു തവണയും ജയൻ ആ സിനിമയിൽ അഭിനയിക്കുമെന്നു കരുതി ഒരുക്കിയതല്ല.
സ്വന്തമായിട്ടാണല്ലോ എല്ലാ ചിത്രങ്ങൾക്കും എഴുതുന്നത് ?
അടിസ്ഥാനപരമായി ഞാനൊരു എഴുത്തുകാരനാണ്. എന്റെ എഴുത്തിന്റെ രൂപമാണ് സിനിമ. സംവിധാനമെന്നത് പലതും ഒത്തു ചേരുന്നതാണെങ്കിൽ എഴുത്തെന്നത് ഒരു വരദാനമാണ്. വീട്ടിലിരുന്ന് രണ്ടു ദിവസംകൊണ്ടു സിനിമ എഴുതിത്തീർത്താലും പല ഘട്ടങ്ങളിൽ അതിനെ മാറ്റിയെഴുതും. എഴുത്താണ് സിനിമയുടെ അടിസ്ഥാനം.
നിർമ്മാതാവായി എല്ലാ ചിത്രങ്ങളിലുമെത്തുന്നത്?
പ്രൊഡക്ഷൻ കന്പനി മൂന്നാമത്തെ ചിത്രത്തിൽ തുടങ്ങാൻ തന്നെ കാരണം അർജുനൻ സാക്ഷിയുടെ പരാജയമാണ്. പൃഥ്വിരാജിന്റെ നിർബന്ധത്തിലാണ് അടുത്ത സിനിമ ചെയ്യുന്നതും നിർമ്മാതാവായതും. സിനിമാ ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുന്പോൾ എന്റെ ഓരോ സിനിമയും എന്റെ ഇഷ്ടത്തിനു ചെയ്തവയാണ്.
ഓരോ സിനിമയുടേയും കഥയിലേക്കെത്തുന്നത്
നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങളിൽ കണ്ണും കാതും മനസും തുറന്നുവച്ചിരിക്കുന്നയാളാണ് ഞാൻ. പലയിടത്ത് പോകുന്പോൾ, ആൾക്കാരെ കാണുന്പോൾ, വായിക്കുന്പോൾ, സിനിമ കാണുന്പോഴൊക്കെയുള്ള സ്വാധീനത്തിൽ നിന്നുമാണ് ഓരോ സിനിമയും എത്തുന്നത്. കഥ നമ്മുടെ ചുറ്റുമുണ്ട്. അതിനെ കാണാൻ ശ്രമിക്കുന്നു.
സിനിമയിലേക്കുള്ള വഴികളെങ്ങനെയായിരുന്നു?
സിനിമയിൽ സംവിധായകനേക്കാൾ എഴുത്തുകാരനാകാൻ ആഗ്രഹിച്ച വ്യക്തിയാണ്. പല സംവിധായകരെ കണ്ടെങ്കിലും തിരക്കഥാകൃത്താകാനുള്ള ശ്രമം നടന്നില്ല. അങ്ങനെയാണ് സീരിയലിനുവേണ്ടി എഴുതുന്നത്. കംപ്യൂട്ടർ എൻജിനിയറിംഗ് ജോലിക്കൊപ്പമാണ് എഴുത്ത്. നിഴലുകൾ എന്ന സീരിയലാണ് ആദ്യമെഴുതിയത്. അതു വളരെ വിജയമായി. സിനിമയിൽ എഴുത്തുകാരനേക്കാൾ സംവിധായകന്റെ മീഡിയമാണ് എനിക്കു നല്ലതെന്നു മനസിലായി. കാരണം പാസഞ്ചർ മുതൽ എന്റെ ഓരോ സിനിമയും പല സംവിധായകർക്കു ചിന്തിക്കാനാവുന്നതല്ല.
അടുത്തത് പൃഥ്വിരാജുമായുള്ള സിനിമയാണോ?
രാജുവിനൊപ്പമുള്ള സിനിമ ചെയ്യുമെന്നതു സത്യമാണ്. ഓരോ സിനിമയുടെ വിജയപരാജയവും വ്യക്തിപരമായി എന്നെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടാണ് ഓരോ സിനിമയ്ക്കുശേഷവും അടുത്ത സിനിമയെക്കുറിച്ചു അനൗണ്‍സ് ചെയ്യുന്നത്.
ലിജിൻ കെ. ഈപ്പൻ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
Latest News
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
Latest News
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top