മേരിക്കുട്ടി ചർച്ചയാകുന്പോൾ രഞ്ജിത് ശങ്കറിനു പറയാനുള്ളത്
എന്‍റെ അഭിപ്രായമാണ് എന്‍റെ സിനിമകൾ എന്നു ധൈര്യത്തോടെ പറഞ്ഞിട്ടുള്ള സംവിധായകനാണ് രഞ്ജിത്ത് ശങ്കർ. സമൂഹവുമായി തന്‍റെ സിനിമകളിലൂടെയാണ് അദ്ദേഹം സംവദിക്കുന്നത്. പ്രേക്ഷകർ ഏറ്റെടുത്ത് വിജയകരമായി പ്രദർശനം തുടരുന്ന ‘ഞാൻ മേരിക്കുട്ടി’ എന്ന ചിത്രവും അത്തരത്തിൽ ഏറെ സാമൂഹ്യ പ്രതിബദ്ധതയുള്ളൊരു ചിത്രമാണ്. അരികു ചേർക്കപ്പെട്ടു പോകുന്ന ട്രാൻസ്ജെൻഡേഴ്സിന്‍റെ ജീവിതത്തെക്കുറിച്ച് സമൂഹത്തിന്‍റെ മുഖ്യധാരകളിൽ വലിയ ചർച്ചകളൊരുക്കാൻ തന്‍റെ സിനിമയിലൂടെ രഞ്ജിത്ത് ശങ്കറിനു കഴിഞ്ഞിരിക്കുന്നു.

നമുക്കു ചുറ്റുമുള്ളവരിൽ നിന്നും മേരിക്കുട്ടിയുടെ കഥ കണ്ടെത്തുന്നത് ?

പ്രേതം സിനിമ ചെയ്യുന്ന സമയത്താണ് പേളി മാണിക്കൊപ്പം മേരിക്കുട്ടിയെപ്പോലെയുള്ളവരെ ഞാൻ അടുത്തു കാണുന്നത്. കുറച്ചു ദിവസം അവരും ലൊക്കേഷനിലുണ്ടായിരുന്നു. അവരെക്കുറിച്ചുള്ള ധാരണകൾ മാറുന്നതും അപ്പോഴാണ്. ലോകത്തോട് സ്നേഹം മാത്രമുള്ളവരാണവർ. നമ്മളെ പോലെ സാധാരണ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർ. അന്നു മുതൽ ഇവരുടെ കഥ ചെയ്യണമെന്നു മനസിലുണ്ടായിരുന്നു. വിദേശ യാത്രകളിൽ പല രാജ്യങ്ങളിലും ട്രാൻസ്ജെൻഡേഴ്സിനെ കണ്ടു. അവിടെ സ്ത്രീകളോടും പുരുഷന്മാരോടും ഒത്തു ചേർന്ന് ജീവിക്കുകയാണ് അവരും. നമ്മുടെ സമൂഹത്തിൽ കാണുന്ന മാറ്റി നിർത്തൽ അവിടെ കണ്ടില്ല. അങ്ങനെയൊക്കെയാണ് മേരിക്കുട്ടിയുടെ കഥ പറയണം എന്നു തോന്നിയത്.

മേരിക്കുട്ടി എന്ന കഥാപാത്രത്തെ സൃഷ്ടിച്ചെടുക്കുന്നത്?

ആന്ധ്രയിൽ ഒരു ട്രാൻസ്ജെൻഡർ റേഡിയോ ജോക്കി ആയതും തമിഴ്നാട്ടിൽ പോലീസായതുമൊക്കെ നമ്മൾ വാർത്ത വായിച്ചതാണ്. കേരളത്തിൽ തന്നെ അവർ മെട്രോയിൽ ജോലി ചെയ്യുന്നു. മമ്മൂട്ടിയുടെ നായികയായി പുതിയ സിനിമയിൽ എത്തിയതും കേരളത്തിലെ ഒരു വനിതാ മാഗസിന്‍റെ കവർ പിക്ചറായി വന്നതും ട്രാൻസ്ജെൻഡറാണ്. അതേ സമയം അവർക്കു നേരെയുള്ള ആക്രമണ സംഭവങ്ങളും ഇന്നു കുറച്ചൊന്നുമല്ല. ആ സംഭവങ്ങളിലൂടെയാണ് മേരിക്കുട്ടിയെ സൃഷ്ടിക്കുന്നത്. നമുക്കു ചുറ്റും നടന്ന പല സംഭവങ്ങളും കോർത്തിണക്കുകയായിരുന്നു മേരിക്കുട്ടിയിലൂടെ.



മേരിക്കുട്ടിയായി ജയസൂര്യ എന്ന തീരുമാനം എന്തായിരുന്നു?

പ്രേതവും പുണ്യാളനും ചെയ്യുന്പോൾ ഈ കഥാപാത്രത്തെക്കുറിച്ച് ജയസൂര്യയുമായി ചർച്ച ചെയ്തിട്ടുള്ളതാണ്. പിന്നെ ഏറെ അഭിനയിച്ച് ഫലിപ്പിക്കാനുള്ള സന്ദർഭങ്ങളിലൂടെയാണ് മേരിക്കുട്ടി സഞ്ചരിക്കുന്നത്. അപ്പോൾ ജയനല്ലാതെ മറ്റൊരു ഓപ്ഷനും മനസിലില്ലായിരുന്നു. ഈ കഥാപാത്രം വളരെ വെല്ലുവിളിയുള്ളതാണ്. അതു ചർച്ച ചെയ്യുന്ന വിഷയം വളരെ പ്രസക്തവും. അതിനാൽ മികച്ചതായി തന്നെ പ്രേക്ഷകരിലേക്കെത്തിക്കാനുള്ള പരിശ്രമങ്ങളായിരുന്നു.

റിലീസിനു ശേഷമുള്ള പ്രതികരണത്തിൽ എന്ത് തോന്നുന്നു‍?

പല ആക്ടിവിസ്റ്റുകളും വന്നു പറഞ്ഞത്, അവർ വർഷങ്ങളായി ശ്രമിച്ചതിനേക്കാൾ ഈ ഒരു സിനിമയ്ക്കു മലയാളികളുടെ കാഴ്ചപ്പാടിനെ സ്വാധീനിക്കാൻ സാധിച്ചു എന്നാണ്. ഒട്ടേറെ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ നിർബന്ധമായും ഈ സിനിമ കാണിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. അവർ വളർന്നു വരുന്പോൾ തങ്ങളിലൊരാളായി ട്രാൻസ്ജെൻഡേഴ്സിനെ കാണാൻ ഈ സിനിമയിലൂടെ ശീലമാക്കട്ടെ എന്നും പറയുന്നു. ഇതൊക്കെ ഏറെ അഭിമാനം നൽകുന്ന കാര്യങ്ങളാണ്. പിന്നെ ചിത്രം പ്രേക്ഷകർ സ്വീകരിക്കുകയും വലിയൊരു ചർച്ച സൃഷ്ടിക്കുന്നതും ഒരു സംവിധായകനെന്ന നിലയിൽ സന്തോഷം നൽകുന്നു.

സമൂഹവുമായി ചേർന്നു നിൽക്കുന്ന വിഷയങ്ങളെ സിനിമയിലൂടെ പറയുന്നത്

അതു മനപ്പൂർവമായി തെരഞ്ഞെടുക്കുന്നതല്ല. സാമൂഹിക പ്രതിബദ്ധതയ്ക്കായി ഞാൻ സിനിമ ചെയ്യാറില്ല. ഒരു കഥ തിരഞ്ഞെടുക്കുന്പോൾ അതിന്‍റെ വാണിജ്യഘടകം മാത്രം നോക്കിയാൽ ആ സിനിമ ചെയ്യാൻ സാധിക്കില്ല. എനിക്കിഷ്ടമുള്ള ഒരു കഥ പറയാനാണ് ശ്രമിക്കുന്നത്. അതിലൂടെ എനിക്കു പറയാനുള്ള കാര്യങ്ങളാണ് പറയുന്നത്. കാരണം എന്‍റെ മാധ്യമം സിനിമയാണ്.

കൂട്ടുകെട്ടിനെ ആവർത്തിക്കുന്നത് ‍?

ഞാൻ ആദ്യം നിർമ്മാതാവാകുന്നത് പൃഥ്വിരാജിനൊപ്പമാണ്. പിന്നീട് ജയസൂര്യ, മമ്മൂട്ടി, ചാക്കോച്ചൻ എന്നിവരുമായും. അടിസ്ഥാനപരമായി കഥയാണ് താരങ്ങളെ ആവശ്യപ്പെടുന്നത്. ജയസൂര്യയുമായി ചെയ്യുന്ന അഞ്ചാമത്തെ സിനിമയാണു ഞാൻ മേരിക്കുട്ടി. നാലു തവണയും ജയൻ ആ സിനിമയിൽ അഭിനയിക്കുമെന്നു കരുതി ഒരുക്കിയതല്ല.

സ്വന്തമായിട്ടാണല്ലോ എല്ലാ ചിത്രങ്ങൾക്കും എഴുതുന്നത് ?

അടിസ്ഥാനപരമായി ഞാനൊരു എഴുത്തുകാരനാണ്. എന്‍റെ എഴുത്തിന്‍റെ രൂപമാണ് സിനിമ. സംവിധാനമെന്നത് പലതും ഒത്തു ചേരുന്നതാണെങ്കിൽ എഴുത്തെന്നത് ഒരു വരദാനമാണ്. വീട്ടിലിരുന്ന് രണ്ടു ദിവസംകൊണ്ടു സിനിമ എഴുതിത്തീർത്താലും പല ഘട്ടങ്ങളിൽ അതിനെ മാറ്റിയെഴുതും. എഴുത്താണ് സിനിമയുടെ അടിസ്ഥാനം.

നിർമ്മാതാവായി എല്ലാ ചിത്രങ്ങളിലുമെത്തുന്നത്?

പ്രൊഡക്ഷൻ കന്പനി മൂന്നാമത്തെ ചിത്രത്തിൽ തുടങ്ങാൻ തന്നെ കാരണം അർജുനൻ സാക്ഷിയുടെ പരാജയമാണ്. പൃഥ്വിരാജിന്‍റെ നിർബന്ധത്തിലാണ് അടുത്ത സിനിമ ചെയ്യുന്നതും നിർമ്മാതാവായതും. സിനിമാ ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുന്പോൾ എന്‍റെ ഓരോ സിനിമയും എന്‍റെ ഇഷ്ടത്തിനു ചെയ്തവയാണ്.

ഓരോ സിനിമയുടേയും കഥയിലേക്കെത്തുന്നത്

നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങളിൽ കണ്ണും കാതും മനസും തുറന്നുവച്ചിരിക്കുന്നയാളാണ് ഞാൻ. പലയിടത്ത് പോകുന്പോൾ, ആൾക്കാരെ കാണുന്പോൾ, വായിക്കുന്പോൾ, സിനിമ കാണുന്പോഴൊക്കെയുള്ള സ്വാധീനത്തിൽ നിന്നുമാണ് ഓരോ സിനിമയും എത്തുന്നത്. കഥ നമ്മുടെ ചുറ്റുമുണ്ട്. അതിനെ കാണാൻ ശ്രമിക്കുന്നു.

സിനിമയിലേക്കുള്ള വഴികളെങ്ങനെയായിരുന്നു?

സിനിമയിൽ സംവിധായകനേക്കാൾ എഴുത്തുകാരനാകാൻ ആഗ്രഹിച്ച വ്യക്തിയാണ്. പല സംവിധായകരെ കണ്ടെങ്കിലും തിരക്കഥാകൃത്താകാനുള്ള ശ്രമം നടന്നില്ല. അങ്ങനെയാണ് സീരിയലിനുവേണ്ടി എഴുതുന്നത്. കംപ്യൂട്ടർ എൻജിനിയറിംഗ് ജോലിക്കൊപ്പമാണ് എഴുത്ത്. നിഴലുകൾ എന്ന സീരിയലാണ് ആദ്യമെഴുതിയത്. അതു വളരെ വിജയമായി. സിനിമയിൽ എഴുത്തുകാരനേക്കാൾ സംവിധായകന്‍റെ മീഡിയമാണ് എനിക്കു നല്ലതെന്നു മനസിലായി. കാരണം പാസഞ്ചർ മുതൽ എന്‍റെ ഓരോ സിനിമയും പല സംവിധായകർക്കു ചിന്തിക്കാനാവുന്നതല്ല.

അടുത്തത് പൃഥ്വിരാജുമായുള്ള സിനിമയാണോ?

രാജുവിനൊപ്പമുള്ള സിനിമ ചെയ്യുമെന്നതു സത്യമാണ്. ഓരോ സിനിമയുടെ വിജയപരാജയവും വ്യക്തിപരമായി എന്നെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടാണ് ഓരോ സിനിമയ്ക്കുശേഷവും അടുത്ത സിനിമയെക്കുറിച്ചു അനൗണ്‍സ് ചെയ്യുന്നത്.

ലിജിൻ കെ. ഈപ്പൻ