ചെസിലെ പ്രഗ്നാനന്ദം
പ്രഗ്നാനന്ദ, ലോകകപ്പ് ഫുട്ബോളിന്‍റെ ആഘോഷത്തിമിർപ്പിനിടെ മറന്നുപോയ പേര്. എന്നാൽ, ലോക ചെസിൽ ഇന്ന് ഈ കുട്ടി ഒരു അദ്ഭുതമാണ്. അതുകൊണ്ടുതന്നെ ഒറ്റക്കോളം വാർത്തയിൽ ഒതുങ്ങേണ്ട ആളല്ല പ്രഗ്നാനന്ദ. ആരാണ് പ്രഗ്നാനന്ദ‍‍‍ ‍‍?

ലോക ചെസിലെ ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ രണ്ടാമത്തെ താരമാണ് രാജ്യത്തിനു തന്നെ അഭിമാനമായ ഈ കൊച്ചുമിടുക്കൻ. ഗ്രാൻഡ് മാസ്റ്ററാകുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യക്കാരനാണ് 12 വയസ് മാത്രം പ്രായമുള്ള പ്രഗ്നാനന്ദ രമേഷ് ബാബു എന്ന ചെന്നൈക്കാരൻ.

കൃത്യമായി പറഞ്ഞാൽ 12 വർഷവും പത്തു മാസവും പതിനാല് ദിവസവും പ്രായമുള്ളപ്പോഴാണ് പ്രഗ്നാനന്ദ ഈ നേട്ടത്തിലെത്തുന്നത്. ഏതൊരുകുട്ടിയെയുംപോലെ കാർട്ടൂൺ കഥാപാത്രങ്ങളിലും ഗെയിമുകളിലും മനസോടിക്കുന്ന ഇളംപ്രായക്കാരൻ അതിനിടയിലെപ്പോഴോ ചെസ് വശത്താക്കി. ഇപ്പോഴിതാ ലോകചെസിലെ അറിയപ്പെടുന്ന മിടുക്കനും . ഇറ്റലിയിലെ ഓർട്ടി സിയിൽ നടന്ന ഗ്രെഡിൻ ഇന്‍റർനാഷണൽ ഓപ്പൺ ചെസ് ടൂർണമെന്‍റിൽ നിന്നും മൂന്നാം ഗ്രാൻഡ് മാസ്റ്റർ നോം നേടിയാണ് പ്രാഗു എന്നു വിളിക്കുന്ന പ്രഗ്നാനന്ദ ഗ്രാൻഡ് മാസ്റ്ററായത്.

കഴിഞ്ഞ തവണ ലോക ചാമ്പ്യൻപട്ടത്തിനായി നോർവെയുടെ മാഗ്നസ് കാൾസനുമായി മത്സരിച്ച യുക്രെയിനിന്‍റെ സെർജി കര്യാക്കിനാണ് ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ താരം. 2003 ൽ പന്ത്രണ്ടു വർഷവും ഏഴു മാസവും പ്രായമുള്ളപ്പോഴാണ് കര്യാക്കിൻ ഈ നേട്ടം സ്വന്തമാക്കിയത്.



ഗ്രാൻഡ്മാസ്റ്റർ പ്രഗ്നാനന്ദ

ലോക ചെസ് ഫെഡറേഷനായ ‘ഫിഡേ’ യുടെ നിയമപ്രകാരം ഗ്രാൻഡ് മാസ്റ്റേഴ്സ് ഉൾപ്പടെയുള്ള ടൂർണ്ണമെന്‍റിൽ പങ്കെടുത്ത് അവരുമായി മത്സരിച്ച് നിശ്ചിത റൗണ്ടുകളിൽ നിന്നും നിശ്ചിത പോയിന്‍റ ്നേടി മൂന്നു തവണ ഗ്രാൻഡ് മാസ്റ്റർ നോം നേടണമെന്നതും ഫിഡേറേറ്റിംഗിൽ 2500 പോയിന്‍റ് കരസ്ഥമാക്കണമെന്നുള്ളതുമാണ് ഗ്രാൻഡ് മാസ്റ്റർ പദവി നേടുന്നതിനുള്ള മാനദണ്ഡം.

2016ൽ പത്തു വർഷവും പത്തു മാസവും പത്തൊൻപതു ദിവസവും പ്രായമുള്ളപ്പോൾ ലോകത്തിലെ ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്‍റർനാഷണൽ മാസ്റ്റർ പദവി നേടി എന്ന ലോക റിക്കാർഡ് സ്വന്തമാക്കിയ മിടുക്കനാണ് പ്രഗ്നാനന്ദ. 2017 ലെ ലോക ജുണിയർ (അണ്ടർ 20 ) ചെസ് ചാമ്പ്യൻഷിപ്പിൽ ആദ്യ ഗ്രാൻഡ് മാസ്റ്റർ നോം നേടി. 2018 ഏപ്രിൽ മാസത്തിൽ ഗ്രീസിൽ നടന്ന ബോബി ഫിഷർ സ്മാരക ഇന്‍റർനാഷണൽ ചെസ് ടൂർണമെന്‍റിൽ രണ്ടാം ഗ്രാൻഡ് മാസ്റ്റർ നോമും നേടിയിരുന്നു. ഗ്രെഡിൻ ഓപ്പൺ ചെസ് ടൂർണ്ണമെന്‍റിൽ പങ്കെടുക്കുമ്പോൾ 2529 റേറ്റിംഗോടെ ആറാം സീഡായിരുന്നു..

ഇറാന്‍റെ ആര്യൻ ഗോലാമി ഉൾപ്പെടെ പല പ്രശസ്തരെയും പരാജയപ്പെടുത്തിയ പ്രഗ്നാനന്ദ എട്ടാം റൗണ്ടിൽ ഇറ്റലിയുടെ ഗ്രാൻഡ് മാസ്റ്റർ ലുക്കാ മൊറോനിയേയും തോൽപ്പിച്ചതോടെ ആവശ്യ മായ പോയിന്‍റ് നേടാനായെങ്കിലും ഗ്രാൻഡ് മാസ്റ്റർ പദവികരസ്ഥമാക്കാൻ ഒൻപതാം റൗണ്ടിൽ 2482 റേറ്റിംഗിനു മേലുള്ള ഒരു എതിരാളിയുമായി മൽസരിക്കേണ്ടിയിരുന്നു.25 14 റേറ്റിംഗ് ഉള്ള നെതർലൻഡ്സിന്‍റെ പ്രായി സേഴ്സ് റോളണ്ടിനെ ഒൻപതാം റൗണ്ടിൽ എതിരാളിയായി ലഭിച്ചതോടെ അവസാന റൗണ്ടിനു മുമ്പേ മൂന്നാമത്തെ നോം ലഭിക്കുന്നതിന് അർഹത നേടി.ആ ഗെയിമും ജയിച്ച് ഏഴര പോയിന്‍റോടെ ക്രൊയേഷ്യയുടെ ലെവാൻ സരികിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടെങ്കിലും ടൈബ്രേക്കിൽ പ്രാഗുവിന് രണ്ടാം സ്ഥാനമാണ് ലഭിച്ചത്.ഈ ടൂർണമെന്‍റിൽ 2705 പെർഫോമൻസ് റേറ്റിംഗോടെ 20 റേറ്റിംഗ് പോയിന്‍റ്കൂടി നേടാനായി.

ചേച്ചിക്കൊപ്പം പ്രാഗു

ചെന്നൈയിൽ തമിഴ്നാട് സ്റ്റേറ്റ് ബാങ്ക് കോർപറേഷൻ ശാഖാ മാനേജരായ രമേശ് ബാബുവിന്‍റെയും നാഗലഷ്മിയുടെയും മകനാണ് പ്രഗ്നാനന്ദ വുമൺ ഇന്‍റർനാഷണൽ മാസ്റ്ററായ ആർ. വൈശാലിയാണ് ഇവരുടെ മൂത്ത മകൾ. മാതാപിതാക്കൾ രണ്ടു പേരും ചെസ് കളിക്കുന്നവരായിരുന്നില്ല. ടെലിവിഷനു മുന്നിൽ ആവശ്യത്തിലധികം സമയം ചെലവഴിക്കുന്ന വൈശാലിയെ അതിൽ നിന്നും പിൻതിരിപ്പിക്കാൻ ആഗ്രഹിച്ചു മാത്രമാണ് അമ്മ നാഗലക്ഷ്മി അവളെ ചെസ് അക്കാഡമിയിൽ പരിശീലനത്തിനായി പറഞ്ഞയച്ചത്.എന്നാൽ ചെസ് കളിയിൽ കമ്പം തോന്നിയ വൈശാലി നിരവധി നേട്ടങ്ങൾ കരസ്ഥമാക്കി.

മൂന്നര വയസുള്ളപ്പോൾ, മുതൽ എഴുതാനും വായിക്കാനും പഠിക്കുന്നതിനു മുമ്പുതന്നെ ചേച്ചിയിൽ നിന്നും പ്രാഗു ചെസ് കളി പഠിച്ചു.ചെറുപ്പത്തിലെ പോളിയോ ബാധിച്ച് കാലിന് വൈകല്യം സംഭവിച്ച പിതാവ് രമേശ് ബാബുവിന് കുട്ടികളെ മത്സരങ്ങളിൽ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടുകൊണ്ടും സാധാരണക്കാരായ ഇവർക്ക് ഇതിനായി വൻ തുകകൾ മുടക്കാനില്ലാതിരുന്നതിനാലും ചെസ് രംഗത്ത് ഇവരെ നിലനിർത്താൻ മടിയായിരുന്നു. ദേശീയ അണ്ടർ എട്ട് വിഭാഗത്തിൽ പങ്കെടുത്ത് രണ്ടാംസ്ഥാനം നേടിയതോടെയാണ് പ്രാഗുവിലുള്ള കഴിവ് തിരിച്ചറിയാൻ അവർക്ക് കഴിഞ്ഞത് തുടർന്ന് ഗ്രാൻഡ് മാസ്റ്റർ ആർ. ബി.. രമേശിന്‍റെ കീഴിൽ പരിശീലനം തുടങ്ങിയ പ്രാഗുവിന് യൂത്ത് ചെസിൽ ലോക അണ്ടർ എട്ട് ചാമ്പ്യൻ പട്ടവും ലോക അണ്ടർ പത്ത് ചാമ്പ്യൻ പദവിയും നേടാനായി, പതിനേഴു വയസു ള്ള വൈശാലി പെൺകുട്ടികൾക്കുള്ള വിഭാഗത്തിൽ അണ്ടർ 12, അണ്ടർ 14 ലോക ചെസ് ചാമ്പ്യൻഷിപ്പുകളും കരസ്ഥമാക്കിയിട്ടുണ്ട്

ഇറ്റലിയിലെ ഗ്രെഡിൻ ഇന്‍റർനാഷണൽ ഓപ്പൺ ചെസ് ടൂർണ്ണമെന്‍റിിൽ വച്ചു തന്നെ വൈശാലി രണ്ടാമത്തെ വനിതാ ഗ്രാൻഡ് മാസ്റ്റർ നോം നേടിയെന്നതും ശ്രദ്ധേയമാണ്. തന്‍റെ കരുനീക്കങ്ങൾ ശ്രദ്ധിച്ചു കൊണ്ട് ചെസ് ബോർഡിൽ കരുക്കൾ നീക്കി തുടങ്ങിയ പ്രാഗുവിന്‍റെ ചെസിലുള്ള പ്രാവീണ്യമാണ് തനിക്കിന്ന് പ്രചോദനം തരുന്നത് എന്ന് വൈശാലി പറയുന്നു.23 10 റേറ്റിംഗോടെ ഇന്ത്യൻ വനിതാ ചെസിന്‍റെ മുൻപന്തിയിൽ തന്നെ വൈശാലിയും ഉണ്ട്.

ഇന്ത്യൻ ചെസിലെ അത്ഭുത ബാലന്മാരായ പ്രഗ്നാനന്ദയും മലയാളി താരം നിഹാൽ സരിനും അടുത്ത സുഹൃത്തുക്കളാണ്. ഇവരിൽ ആരാദ്യം ഗ്രാൻഡ് മാസ്റ്റർ പദവി നേടുമെന്നതായിരുന്നു ചെസ് പ്രേമികൾ കൗതുകത്തോടെ വീക്ഷിച്ചിരുന്നത്. ഇന്‍റർനാഷണൽ മാസ്റ്റർ പദവിയിലെന്ന പോലെ ഗ്രാൻഡ് മാസ്റ്റർ പദവിയും പ്രാഗു തന്നെ ആദ്യം നേടി. ലോക അണ്ടർ 10 ചെസ് കിരീടം നേടിയിട്ടുള്ള നിഹാൽ സരിനും 2551 റേറ്റിംഗോടെ രണ്ടു ഗ്രാൻഡ് മാസ്റ്റർ നോമും നേടി ഗ്രാൻഡ് മാസ്റ്റർ പദവിക്കു തൊട്ടരികിലാണ്.

ലോക ചെസിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ ( 14 വയസിൽ താഴെ) ഗ്രാൻഡ് മാസ്റ്റർ പദവി നേടിയവർ.

1. സെർജികര്യാക്കിൻ, യുക്രെയിൻ, 12 വർഷം 7 മാസം
2 പ്രഗ്നാനന്ദ , ഇന്ത്യ, 12 വർഷം 10 മാസം14 ദിവസം
3. നോദിർബെക് അബ്ദുസത്തറോവ് ഉസ്ബക്കിസ്ഥാൻ 13 വർഷം 1 മാസം 11 ദിവസം
4. പരിമാർജൻ നേഗി, ഇന്ത്യ, 13 4 22
5. മാഗ്ന സ് കാൾസൻ നോർവ്വേ, 13 4 27

റഷ്യയുടെ ഗാരി കാസ്പറോവാണ് ഏറ്റവും കുറഞ്ഞ പ്രായത്തിൽ (22 വയസ്) ലോക ചെസ്ചാമ്പ്യൻപട്ടം നേടിയിട്ടുള്ളത് .മാഗ്ന സ് കാൾസൻ രണ്ടാം സ്ഥാനത്തും.ഇവരുടെ റിക്കാർഡ് മറികടക്കാൻ സാധ്യത ഉള്ള ചെസ് താരങ്ങളായിട്ടാണ് പ്രഗ്നാനന്ദയേയും ഗ്രാൻഡ് മാസ്റ്റർ പദവിയുടെ പടിവാതുക്കൽ എത്തിയിരിക്കുന്ന നിഹാൽ സരിനെയും ചെസ് ലോകം വിലയിരുത്തുന്നത്.

“അഭിനന്ദനങ്ങൾ. ഗ്രാൻഡ് മാസ്റ്റേഴ്സ് ക്ലബിലേക്ക് സ്വാഗതം. ഉടനെ നേരിൽ കാണാമെന്ന് പ്രതീക്ഷിക്കുന്നു’’എന്നാണ് ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദ് ട്വീറ്റു ചെയ്തത്്. വിശ്വനാഥൻആനന്ദിനേയും മാഗ്നസ് കാൾസനെയുമാണ് റോൾ മോഡലായി പ്രഗ്നാനന്ദ കാണുന്നത്.
വേലമ്മാൾ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന പ്രാഗു മാതാപിതാക്കളുടെയും ചേച്ചിയുടെയും കോച്ചായ രമേശിന്‍റെയും സ്കൂൾ അധികൃതരുടെയും നിർലോഭമായ പിന്തുണയാണ് ഈ നേട്ടത്തിനു പിന്നിലെന്ന് പറയുന്നു.

ഇപ്പോഴുള്ള റേറ്റിംഗ് ഉയർത്തി സൂപ്പർ ഗ്രാൻഡ് മാസ്റ്ററാകുക എന്നതാണ് അടുത്ത ലക്ഷ്യം. ലോക ചെസ് ചാമ്പ്യനാകുക എന്ന ലക്ഷ്യം മനസ്സിൽ സൂക്ഷിക്കുന്ന പ്രഗ്നാനന്ദയ്ക്ക് അത് ഏറ്റവും കുറഞ്ഞ പ്രായത്തിൽ തന്നെ സാധിച്ചെടുത്ത് റിക്കാർഡിനുടമ കൂടിയാകാൻ സാധിക്കുമോ എന്നതാണ് ചെസ് ലോകം കാത്തിരിക്കുന്നത്. എന്തായാലും വിശ്വനാഥൻ ആനന്ദിനു ശേഷം ഇന്ത്യ കണ്ട മികച്ച ചെസ് താരമാകാനുള്ള എല്ല കഴിവും ബുദ്ധിശക്തിയുമുള്ളയാളായി പ്രഗ്നാനന്ദ വളരുമെന്നു തീർച്ച.

ടി.കെ.ജോസഫ് പ്രവിത്താനം