ഇവൾ വെറുമൊരു ഫ്ളവർ ഗേളല്ല
ജീവിതകാലം മുഴുവൻ കാൻസറിനോട് പോരാടിയ ഒരു മൂന്നുവയസുകാരി തന്‍റെ ചികിത്സയ്ക്കായ് മജ്ജ ദാനം ചെയ്ത യുവതിയുടെ ഫ്ളവർ ഗേളായി എത്തിയ കഥ ഏവരുടെയും കണ്ണുനനയിക്കുകയാണ്. മൂന്നു വയസുകാരി സ്കൈയാണ് തനിക്ക് മജ്ജ ദാനം ചെയ്ത ഹെയ്ഡന്‍റെ വിവാഹത്തിന് എത്തിയത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇന്‍റർനെറ്റിൽ തരംഗമാവുകയാണ്.

ഒരു വയസുള്ളപ്പോഴാണ് ഫ്ളോറിഡക്കാരിയായ സ്കൈക്ക് കാൻസറാണെന്ന് തിരിച്ചറിയുന്നത്. കുഞ്ഞിന്‍റെ ജീവൻ നിലനിർത്തണമെങ്കിൽ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് ഡോക്ടർമാർ സ്കൈയുടെ മാതാപിതാക്കളെ അറിയിച്ചു. ബി ദ മാച്ച് എന്ന മജ്ജ ദാനം ചെയ്യാൻ സന്നദ്ധരായവരുടെ സംഘടനയിലൂടെയാണ് അവർ ഹെയ്ഡനെ കണ്ടെത്തുന്നത്. കോളജിൽ പഠിക്കുന്ന കാലത്താണ് ഹെയ്ഡൻ ഈ സംഘടനയിൽ അംഗമാകുന്നത്. സ്കൈയുടെ മാതാപിതാക്കളുടെ വിളിയെത്തിയപ്പോൾത്തന്നെ മജ്ജ ദാനം ചെയ്യാൻ താൻ തയാറാണെന്ന് ഹെയ്ഡൻ അറിയിച്ചു.ഹെയ്ഡൻ നൽകിയ മജ്ജയാണ് സ്കൈയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

രണ്ടു വർഷം കഴിഞ്ഞു. ഹെയ്ഡന്‍റെ വിവാഹം നിശ്ചയിച്ചു. വിവാഹ ദിനത്തിൽ തനിക്കൊപ്പം നിൽക്കേണ്ട ഫ്ളവർ ഗേൾസിനെ തെരഞ്ഞെടുത്തപ്പോൾ ഹെയ്ഡന്‍റെ മനസിൽ കുഞ്ഞു സ്കൈയുടെ മുഖം മാത്രമെ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ മൂന്നു വയസുള്ള സ്കൈക്ക് ചികിത്സകൾ തുടരുന്നതുകൊണ്ട് വിവാഹ വേദിയിൽ എത്താൻ സാധിക്കുമോ എന്ന് സംശയമായിരുന്നു. കല്യാണത്തിൽ പങ്കെടുക്കണമെന്നുള്ള സ്കൈയുടെ ആഗ്രഹം ഒടുവിൽ ഡോക്ടർമാർ അംഗീകരിക്കുകയായിരുന്നു.