സുമയുടെ കഥ
സുമയ്ക്ക് ഇരുപതു വയസ്സാണ്. പത്താം ക്ലാസ്സുവരെ സുമ ക്ലാസ്സില്‍ മുന്‍പിലായിരുന്നു. ഡോക്ടര്‍ ആകണം എന്നായിരുന്നു സുമയുടെ ചെറുപ്പകാലം തൊട്ടേയുള്ള ആഗ്രഹം. അതിനുവേണ്ടി വളരെ അടുക്കും ചിട്ടയോടും കൂടിയായിരുന്നു സുമയുടെ പഠനം. അതുപോലെതന്നെയാണ് സുമയുടെ വൃത്തിയും വെടിപ്പും. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ്‌ വൈകാതെതന്നെ സുമയ്ക്ക് മെഡിസിന് അഡ്മിഷന്‍ലഭിച്ചു. പിന്നെ പല നിലയ്ക്കും സുമയുടെ ജീവിതം താളം തെറ്റി. ആദ്യമായായിരുന്നു സുമ വീടു വിട്ടു താമസിക്കുന്നത്. ഹോസ്റ്റലിലെ കുളിമുറിയും ടോയ് ലെറ്റും ഷെയര്‍ ചെയ്യേണ്ട അവസ്ഥ സുമയ്ക്ക് ഉള്‍ക്കൊള്ളാനായില്ല. സുമ ആദ്യമാദ്യം രാവിലെ കുളിക്കുന്നത് നിര്‍ത്തി. രാത്രി സമയങ്ങളില്‍ കുളിമുറി സോപ്പും ഫീനോളും ഉപയോഗിച്ചു കഴുകി വൃത്തിയാക്കിയിട്ടു മാത്രം സുമ കുളിക്കാന്‍ കയറുന്നത്. കഴുകി വെടിപ്പാക്കി സുമ കുളിച്ചു വരുമ്പോഴേക്കും ഒരു മണിക്കൂര്‍വരെയെടുക്കും. ക്രമേണ സുമയ്ക്ക് കുളിക്കുന്നതുതന്നെ ഒരു ഭയപ്പാടായി മാറി. സുമ കുളിക്കുന്നതുതന്നെ ശനി, ഞായര്‍ രാത്രികള്‍ മാത്രം ആയി ചുരുക്കി. വൈകാതെ തന്നെ ചില പ്രത്യേക ക്രമത്തില്‍ മാത്രം കുളി പൂര്‍ത്തീകരിച്ചാലേ സുമയ്ക്ക് വൃത്തി ആയി എന്നുതോന്നൂ എന്നായി.

ഉള്ളിനുള്ളില്‍ സുമയ്ക്ക് ഇതതിരുവിടുന്നുണ്ടെന്നു തോന്നിത്തുടങ്ങി. കുളിമുറിയില്‍നിന്നും കടന്നുകേറിയെക്കാന്‍ സാദ്ധ്യമായ രോഗാണുക്കളുടെ ചിത്രങ്ങള്‍ അവളെ പിന്തുടര്‍ന്നു കൊണ്ടേയിരുന്നു.

സുമ ഇതെല്ലാം ഒതുക്കിവയ്ക്കാന്‍ വളരെയധികം ശ്രമിച്ചു. അടിച്ചമര്‍ത്താന്‍ സുമ ശ്രമിക്കുമ്പോഴെല്ലാം ഈ ചിന്തകള്‍ കൂടുതല്‍ ശക്തിയോടെ തിരിച്ചടിക്കുന്നതായി സുമയ്ക്കനുഭവപ്പെട്ടു. സുമ കോളജിലെ ടോയ് ലറ്റ് ഉപയോഗിക്കുന്നത് ഒഴിവാക്കിത്തുടങ്ങി. ക്രമേണ ദൈനംദിനജീവിതം സുമയ്ക്ക് ബുദ്ധിമുട്ടായിത്തുടങ്ങി. സുമ ഭക്ഷണം കഴിക്കുന്നത്‌ രാത്രിയില്‍ മാത്രം ആയി. റൂമില്‍ പ്രവേശിക്കുന്ന മറ്റു കുട്ടികളില്‍ നിന്നും പകര്‍ന്നുകിട്ടിപ്പോയേക്കാവുന്ന രോഗങ്ങളെപ്പറ്റിയുള്ള ആലോചനകള്‍ സുമയുടെ ഉറക്കം കെടുത്തി. കുളിമുറികളും ബെഞ്ചില്‍ അടുത്തിരിക്കലും മറ്റുള്ളവരുടെ വസ്ത്രങ്ങള്‍ തൊടുന്നതും ഒഴിവാക്കിക്കൊണ്ട് സുമ ക്ലാസുകള്‍ തുടര്‍ന്നു കൊണ്ടിരുന്നു.

ക്രമേണ സുമ കോളജില്‍ ഒറ്റപ്പെട്ടു തുടങ്ങി. ആധി, ആത്മവിശ്വാസച്യുതി, വിഷാദം, പരിഭ്രമം, വെപ്രാളം ഇവയെല്ലാം സുമയെ വിട്ടുപോകാതായി. താന്‍ ഒരു മാനസിക രോഗത്തിന് അടിപ്പെട്ടിരിക്കുന്നോ എന്ന സുമയുടെ ചിന്ത അവളെ ഉള്ളിലേക്കു വലിച്ചു.ഗതികെട്ട ഒരു സന്ദര്‍ഭത്തില്‍ സുമ ഒരു സൈക്യാട്രിസ്റ്റിനടുത്തെത്തി. സുമയുടെ അമ്മ കൂടെയുണ്ടായിരുന്നു. വിശദമായ വിശകലനത്തിന്നു ശേഷം സുമയും അമ്മയും OCD ( Obsessive Compulsive Disorder, ഒബ്സെസ്സീവ് കംപ‍‌ള്‍സീവ് ഡിസോര്‍ഡര്‍) എന്താണെന്നു മനസ്സിലാക്കിയെടുത്തു. ഇത് തനിക്കു മാത്രം അല്ല, പലര്‍ക്കും ഉള്ള ഒരു അസുഖമാണെന്ന് അറിഞ്ഞത് തന്നെ സുമയ്ക്ക്ഒരാശ്വാസമായിരുന്നു.

പ്രമേഹം , രക്തസമ്മര്‍ദ്ദം തുടങ്ങിയ അസുഖങ്ങള്‍ പോലെതന്നെ എന്താണ് കാരണം എന്നു നമുക്ക് ചൂണ്ടിക്കാണിയ്ക്കാന്‍ പറ്റാത്ത ഒരു അസുഖം തന്നെയാണ് OCD. ഈ അസുഖം വന്നത് തന്‍റെ തെറ്റല്ലെന്നുo സുമയ്ക്ക് മനസ്സിലായി. രോഗത്തെ മറികടക്കല്‍ സമയം എടുത്താലും സാദ്ധ്യമാണെന്ന് സുമയ്ക്ക് ഒരു തലത്തില്‍ വിശ്വാസമായി. ക്രമേണ സുമ OCD യെ മറികടക്കാനുള്ള ചികിത്സകളെപ്പറ്റി മനസ്സിലാക്കി. ബീഹേവിയര്‍ തെറാപ്പി , മരുന്നുകള്‍ എന്നിവ സുമ മനസ്സിലാക്കിയതിനു ശേഷം സ്വീകരിച്ച ചികിത്സകളായിരുന്നു.

മരുന്നുകളെക്കുറിച്ച് സുമയ്ക്ക് പല ഭയങ്ങളും ഉണ്ടായിരുന്നു. ഈ മരുന്നുകള്‍ കഴിയ്ക്കാന്‍ ആരംഭിച്ചാല്‍ അവയ്ക്ക് അടിമപ്പെട്ടു പോകുമെന്നും മറ്റു side effects നെക്കുറിച്ചും സുമ വളരെയധികം ഭയന്നു. OCD യ്ക്ക് ഫലവത്തായ SSRI മരുന്നുകളെ ക്കുറിച്ച് മനസ്സിലാക്കിയപ്പോള്‍ അവ രോഗം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കാളും എത്രയോ ഭേദമാണെന്നതില്‍ ഒന്നാലോചിച്ചപ്പോള്‍സുമയ്ക്ക് സംശയമുണ്ടായില്ല.

അടിക്കടി വന്നു കയറുന്ന സംശയങ്ങളാണ് obsessions( ഒബ്സെഷന്‍സ്). അസംബന്ധം ( irrational) എന്നറിഞ്ഞിട്ടും സുമയ്ക്കവയെ തടുത്തുനിര്‍ത്താന്‍ സാധിക്കുന്നില്ല. obsessions വന്നു കയറുമ്പോഴുള്ള ആധികള്‍ നിയന്ത്രിക്കാന്‍ സുമ ശീലിച്ച ഒറ്റ വഴി പല കാര്യങ്ങളും( compulsions) വീണ്ടും വീണ്ടും ചെയ്യലായിരുന്നു.

ഈ Obsessions ന്‍റെയുo compulsions ന്‍റെയും ചക്രവ്യൂഹത്തില്‍ നിന്നും രക്ഷപ്പെടാന്‍ തനിക്ക് ഒക്കുമെന്നു സുമ ക്രമേണ behaviour therapy വഴി മനസ്സിലാക്കിയെടുത്തു. കുറച്ചു മാസങ്ങള്‍ കഴിഞ്ഞതോടെ സുമ വളരെയധികം മുന്നോട്ടു പോയിരുന്നു. OCD സുമയുടെ നിയന്ത്രണത്തിലായി.

ആഞ്ഞടിക്കുന്ന സംശയങ്ങളും ചിന്തകളും

മേല്പറഞ്ഞ സുമ തികച്ചും സാങ്കല്പികമായ ഒരു കഥാപാത്രം ആണ്.
മേല്‍പറഞ്ഞ രോഗാവസ്ഥ പ്രതിനിധീകരിക്കുന്നത് OCDയെ ആണ്. അഥവാ ObsessiveCompulsive Disorder. ജീവിതത്തിന്‍റെ നാനാതുറയിലുള്ളവരെയും ബാധിച്ചേയ്ക്കാവുന്ന ഒരു സാധാരണ രോഗാവസ്ഥ. സ്വയം നിയന്ത്രണത്തിലല്ലാതെതന്നെ, കടല്‍തീരത്തെ തിരമാലകള്‍ എന്ന പോലെ, സംശയങ്ങളും ചില ചിന്തകളും മറ്റും മനസ്സില്‍ ആഞ്ഞടിക്കുന്നു. Obsessions വഴി ഉണ്ടാകുന്ന ആധി പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ ആകുന്നില്ല. പലരും അതിനാല്‍ തന്നെ ചില പ്രത്യേകകാര്യങ്ങള്‍ വീണ്ടും വീണ്ടും ചെയ്തു ശീലിച്ചുപോകുന്നു. വൃത്തിയെപ്പറ്റി ആധിയുള്ളവര്‍ ചിലപ്പോള്‍ വീണ്ടും വീണ്ടും കഴുകിയേക്കാം. മറ്റു ചിലര്‍ അടച്ചതും പൂട്ടിയതും വീണ്ടും വീണ്ടും പരിശോധിച്ചേക്കാം. മറ്റു ചിലര്‍ ജീവിതം തന്നെ പല സാഹചര്യങ്ങളും ഒഴിവാക്കി ചുരുക്കിയേക്കാം.

ഇത് ഏതു പ്രായക്കാരെയും ബാധിച്ചേക്കാവുന്ന ഒരു രോഗാവസ്ഥ തന്നെയാണ്. രോഗത്താല്‍ ബുദ്ധിമുട്ടുന്നവര്‍ക്കിടയില്‍ അത് അംഗീകരിക്കുന്നവരും എന്തെങ്കിലും തരത്തിലുള്ള ചികിത്സാസഹായം തേടുന്നവരും കുറവുതന്നെ.

കാരണം

എന്താണ് OCD ഉണ്ടാകാനുള്ള കാരണം? മറ്റു പല ശാരീരിക-മാനസിക പ്രശ്നങ്ങളെയും പോലെ OCD യുടെയും ജൈവശാസ്ത്ര പരമായോ മാനസികമായോ ഉള്ള കാരണങ്ങള്‍ കണ്ടെത്തല്‍ ബുദ്ധിമുട്ടു തന്നെ. എന്നാല്‍ OCD ഉള്ളവരുടെ തലച്ചോറിനകത്തെ ചില രാസ വ്യതിയാനങ്ങളെപ്പറ്റി നമുക്കിപ്പോള്‍ ചിലതെല്ലാം അറിയാം. അതിനാല്‍ തന്നെ ആ വ്യതിയാനങ്ങള്‍ എങ്ങനെ മരുന്നുകള്‍ വഴി ദൂരീകരിക്കാം എന്നു ഗവേഷണങ്ങള്‍ ധാരാളം നടന്നിരിക്കുന്നു. ഇവയില്‍ തന്നെ SSRI , TCA എന്നിവ OCDയ്ക്ക് ഗുണകരമായ ഔഷധങ്ങള്‍ ആണെന്നറിയാം.
OCD എന്ന അവസ്ഥ പ്രാഥമികമായി വിദഗ്ദ്ധപരിശോധനയില്‍ നിന്നു തന്നെ ഉണ്ടെന്ന് ഉറപ്പിക്കേണ്ട അസുഖമാണ്. അസുഖാവസ്ഥ diagnose ചെയ്യാനായി ടെസ്റ്റുകള്‍ കൊണ്ട് പ്രയോജനം ഉണ്ടാകാന്‍ സാധ്യതയില്ല.

OCD എങ്ങനെ തരണം ചെയ്യാം? OCD ഒട്ടു മിക്കപ്പോഴും തരണം ചെയ്യാന്‍ സാധ്യമായ ഒരു രോഗാവസ്ഥയാണ്. അസുഖത്തെ പ്പറ്റി പൂര്‍ണമായി മനസ്സിലാക്കല്‍ ആണ് എറ്റവും പ്രധാനമായതും പ്രാഥമികമായതും ആയ നീക്കം. പലര്‍ക്കും ചെറിയ തോതില്‍ ഉള്ള OCD ഉണ്ടെങ്കിലും അതിനാല്‍ ഉണ്ടാകുന്ന ദൈനംദിനപരിമിതികളോ മാനസികസംഘര്‍ഷമോ താരതമ്യേന കുറവാണ്. ഇക്കൂട്ടര്‍ക്ക് ഔപചാരികമായ ചികിത്സ ആവശ്യം അല്ലെന്നു കണക്കാക്കാം.

OCD യ്ക്കുള്ള മരുന്നുകള്‍ പ്രധാനം ആയും SSRI TCA എന്നീ രണ്ട്‌ ഗ്രൂപ്പിലെ മരുന്നുകളാണ് OCD യ്ക്ക് ഫലവത്തായിട്ടുള്ളത്. Sertraline, paroxetine, fluoxetine , escitalopram തുടങ്ങിയവ ആണ് SSRI യ്ക്കുള്ള ഉദാഹരണങ്ങള്‍. പാര്‍ശ്വഫലങ്ങള്‍ ഇവയ്ക്കു താരതമ്യേന ചുരുക്കം. ചികിത്സയുടെ ഫലം വ്യക്തമാകുന്നതിനു 3-6 ആഴ്ചകള്‍ കാത്തിരിക്കണം എന്നത് നമുക്ക് മറന്നുകൂടാ. ഇവയ്ക്കു പുറമേ പല മരുന്നുകളും മേല്പറഞ്ഞ മരുന്നുകളുടെ ഫലം കൂട്ടാനായി ഉപയോഗിക്കാറുണ്ട്. അവയുടെ ലിസ്റ്റ് പലപ്പോഴും നീണ്ടതാണ്.

Behaviour Therapy , Cognitive Behaviour Therapy എന്നിവ മരുന്നുകളോടു കിട പിടിക്കുന്ന ഫലം തരുന്ന ചികിത്സാവിധി ആണെന്നത് ശരി തന്നെ. Exposure and Response Prevention എന്ന തരം behaviour Therapy വളരെ മികവ്‌തെളിയിച്ച ഒന്നാണ്. മികച്ച പ്രഫഷണല്‍ സപ്പോര്‍ട്ട് ഇതിനു വളരെ പ്രധാനം തന്നെ.

ഡോക്ടര്‍ വാസുദേവന്‍‌ നമ്പൂതിരി,
MD ( Psychiatry), MRCPsych(UK).
Institute for Mind and Brain,
കുറാഞ്ചേരി, തൃശൂര്‍.
(സന്പാദകൻ: ജോബ് സ്രായിൽ)