കാണുക, കാഴ്ചയില്ലാത്തവരെ
പേരില്ലാത്ത ഒരു അന്ധൻ കൃഷിക്കാരന്‍റെ മകനായിട്ടാണ് അയാൾ ജനിച്ചത്. മകൻ അന്ധനാണെന്നറിഞ്ഞപ്പോൾ പെറ്റമ്മ പോലും മകനെ ഒരു ശാപമായിട്ടാണ് കണ്ടത്. തന്മൂലം സ്വന്തം അമ്മയുടെ ലാളനപോലും ലഭിക്കാതെയാണ് ആ ബാലൻ വളർന്നത്. മാതാപിതാക്കൾക്കും ഏക സഹോദരിക്കും ആ ബാലൻ എന്നും ഒരു ഭാരമായിരുന്നു.

എങ്കിലും മാതാപിതാക്കൾ ഉണ്ടായിരുന്നിടത്തോളം കാലം ഭക്ഷണത്തിന്‍റെ കാര്യത്തിൽ ബുദ്ധിമുട്ടുകൂടാതെയാണ് അവൻ വളർന്നത്. എന്നാൽ, മാതാപിതാക്കൾ മരിച്ചപ്പോൾ സ്ഥിതിയാകെ മാറി. വിശപ്പടക്കാനുള്ള ആഹാരംപോലും പലപ്പോഴും ലഭിക്കാതെവന്നു. അന്ധന്‍റെ പേരിൽ മാതാപിതാക്കൾ എഴുതിവച്ചിരുന്ന സ്വത്തിന്‍റെ അവകാശം സഹോദരിയുടെ ഭർത്താവ് ഏറ്റെടുത്തപ്പോൾ അവർ തന്നോടു കരുണകാണിക്കുമെന്ന് അവൻ വിചാരിച്ചു.

പക്ഷേ, സംഭവിച്ചതു നേരേ മറിച്ചായിരുന്നു. അവർ അന്ധനെ വിവിധ രീതിയിൽ കഷ്ടപ്പെടുത്താൻ തുടങ്ങി. പക്ഷേ, അന്ധൻ ഒരു പരാതിയും പറഞ്ഞില്ല. ആരെങ്കിലും എന്തെങ്കിലും ഭക്ഷിക്കാൻ കൊടുത്താൽ അതുകൊണ്ട് അയാൾ തൃപ്തിപ്പെടുമായിരുന്നു.

ഒരു ജോലിയും ചെയ്യാതെ അന്ധൻ വെരുതെയിരിക്കുന്നുവെന്നായിരുന്നു അന്ധന്‍റെ സഹോദരീഭർത്താവിന്‍റെ പരാതി. അയാൾ അന്ധനെക്കൊണ്ടു ജോലി ചെയ്യിക്കാൻ നോക്കി. പക്ഷേ ഒരു കാര്യത്തിലും പരിശീലനം ലഭിച്ചിട്ടില്ലാതിരുന്ന അയാൾക്ക് ഒന്നിനും വശമില്ലായിരുന്നു.

അന്ധനോടു ദേഷ്യംമൂത്ത് സഹോദരീഭർത്താവ് അയാളെ ആക്ഷേപിക്കാനും മർദിക്കാനും തുടങ്ങി. എങ്കിലും അന്ധൻ അതെല്ലാം ക്ഷമയോടെ സഹിച്ചു. അപ്പോഴാണ് സഹോദരീഭർത്താവിന് ഒരു ബുദ്ധി ഉദിച്ചത്.

അങ്ങനെയാണ് അന്ന് ഭിക്ഷാടനത്തിനു പോകാൻ നിർബന്ധിക്കപ്പെട്ടത്. എന്നാൽ, അന്ധൻ താമസിച്ചിരുന്നതു ഗ്രാമപ്രദേശമായിരുന്നതിനാൽ വഴിപോക്കർ കുറവായിരുന്നു. തന്മൂലം പല ദിവസങ്ങളിലും അന്ധന് ഭിക്ഷയായി ഒന്നും ലഭിച്ചില്ല. ഇത് അന്ധന്‍റെ സഹോദരീഭർത്താവിനെ ഏറെ ക്ഷുഭിതനാക്കി. ദേഷ്യം മൂത്ത അയാൾ അന്ധനു വിശപ്പടക്കാനുള്ള ആഹാരംപോലും നൽകിയില്ല. എന്നു മാത്രമല്ല, ശക്തമായ ഹിമപാതത്തിനിടയിലും അയാൾ അന്ധനെ ഭിക്ഷാടനത്തിനയച്ചു. അങ്ങനെയൊരു ദിവസം ഭിക്ഷതെണ്ടുന്പോൾ അതിശക്തമായ ഹിമപാതം ഉണ്ടായി. അപ്പോൾ അന്ധനെ അന്വേഷിച്ചു വീട്ടിൽനിന്ന് ആരും എത്തിയില്ല.

അന്ധൻ തനിയെ വീട്ടിലേക്കു തപ്പിത്തടഞ്ഞു നടക്കാൻ തുടങ്ങി. എന്നാൽ, വഴിയിലെല്ലാം മഞ്ഞുവീണുകിടന്നതുമൂലം വഴിതെറ്റി വിളവെടുത്ത ഒരു വയലിലെത്തി. അവിടെ ചെളി നിറഞ്ഞുകിടന്നിരുന്നതു കൊണ്ട് അവിടെനിന്നു മുന്നോട്ടു പോകാൻ സാധിച്ചില്ല. അടുത്ത ഏതാനും മണിക്കൂറുകളിലുണ്ടായ ഹിമപാതം മൂലം അയാൾ മഞ്ഞുകൊണ്ടു മൂടപ്പെട്ടു.

ഭിക്ഷാടനത്തിനു പോയ അന്ധനെ അന്വേഷിച്ച് അന്ന് ആരും പോയില്ല. പിന്നീടുള്ള ദിവസങ്ങളിൽ അന്ധന്‍റെ വീട്ടുകാർ പേരിന് ഒരു അന്വേഷണം നടത്തി. ആളെ കാണാതെവന്നപ്പോൾ അയൽക്കാരെ കാണിക്കാനായി ദുഃഖാചരണവും നടത്തി.

ആ വർഷത്തെ ശീതകാലം ഏറെ കഠിനമായിരുന്നു. മാസങ്ങൾ കഴിഞ്ഞു. മഞ്ഞുരുകിയപ്പോൾ ആ നാട്ടിലുണ്ടായിരുന്ന കാക്കകളെല്ലാം വയലിൽ കിടന്ന അന്ധന്‍റെ മൃതദേഹം കൊത്തിവലിച്ചു തിന്നാൻ തുടങ്ങി. കാക്കകളുടെ വരവ് കണ്ടു കൗതുകം പൂണ്ട ഒരു ചെറുപ്പക്കാരൻ അവിടെച്ചെന്നു നോക്കിയപ്പോഴാണ് ആ അന്ധന്‍റെ മൃതദേഹമായിരുന്നു എന്നു മനസിലായത്.

ഇത് ഒരു യഥാർഥ സംഭവമല്ല. വിശ്രുത ഫ്രഞ്ച് ചെറുകഥാകൃത്തായ മോപ്പസാങ്ങിന്‍റെ (1850-1893) ഭാവനയിൽ ജന്മം നൽകിയ ഒരു ചെറുകഥയാണിത്. ഈ ചെറുകഥയുടെ ഒരു പ്രത്യേകത, ഈ കഥയിലെ അന്ധൻ തീർത്തും നിശബ്ദനാണെന്നുള്ളതാണ്. ജീവിതകാലം മുഴുവൻ അന്ധകാരത്തിൽ കഴിയേണ്ടിവന്നതു മാത്രമായിരുന്നില്ല അയാളുടെ ദുർവിധി. അതോടൊപ്പം സ്വന്തം കുടുംബാംഗങ്ങളുടെ ആട്ടും തുപ്പും ഏൽക്കേണ്ട ദുർഗതി അയാൾക്കുണ്ടായി.

മാത്രമല്ല, ശാരീരിക പീഡനംപോലും അന്ധന് ഏൽക്കേണ്ടിവന്നു. അപ്പോഴും അതെല്ലാം നിശബ്ദമായി അയാൾ സഹിച്ചു. അയാളുടെ ആ സഹനം ഈ കഥ എഴുതപ്പെട്ട കാലത്തെന്നതുപോലെ ഇന്നും വ്യക്തമാക്കുന്നത് അന്ധരുടെയും മറ്റു ഗൗരവമായ ശാരീരികവും മാനസികവുമായ വൈകല്യങ്ങൾ അനുഭവിക്കുന്നവരുടെയും നിസഹായാവസ്ഥയാണ്.

ഈ കഥ ഒരു അന്ധന്‍റെ ആയതുകൊണ്ടു നമുക്കു നമ്മുടെയിടയിലുള്ള അന്ധരുടെ കാര്യംതന്നെ എടുക്കാം. ഇപ്പോൾ ലഭ്യമായ സ്ഥിതിവിവരക്കണക്കുകളനുസരിച്ച് ലോകത്തിലാകെ മൂന്നു കോടി 60 ലക്ഷം അന്ധരാണുള്ളത്. എന്നാൽ അവരിൽ നാലിലൊന്നു പേർ ഇന്ത്യയിലാണത്രേ. ഇവരിൽ പലരും അന്ധരായിട്ടല്ല ജനിച്ചത്. വിദഗ്ധമായ ചികിത്സയും പരിചരണവും ലഭിക്കാതെപോയതുകൊണ്ടാണത്രേ ഇവരിൽ പലരും അന്ധരായി മാറിയത്.

ഗവണ്‍മെന്‍റും പൊതുസമൂഹവും മനസുവച്ചാൽ ഇവരിൽ പലരുടെയും അന്ധത മാറ്റിയെടുക്കാവുന്നതാണ് എന്നതാണു യാഥാർഥ്യം. നേത്രദാനംവഴി ലക്ഷക്കണക്കിന് അന്ധരുടെ അന്ധത മാറ്റാൻ സാധിക്കും. എങ്കിലും നേത്രദാനത്തിന്‍റെ അഭാവം മൂലം ഇതു സാധ്യമാകുന്നില്ല. സ്ഥിതിവിവരക്കണക്കുകളനുസരിച്ച് കണ്ണിന്‍റെ കാഴ്ചപടലം മാറ്റിവച്ചു കാഴ്ച സ്വീകരിക്കാൻ കാത്തിരിക്കുന്നവരിൽ പത്തു ശതമാനം പേർക്കു മാത്രമേ ഇപ്പോൾ ഇന്ത്യയിൽ അതിനു സാധിക്കുന്നുള്ളത്രേ.

അതിന്‍റെ കാരണമാകട്ടെ നേത്രം ദാനം ചെയ്യുന്നതിൽ നമ്മുടെ സമൂഹത്തിനുള്ള വൈമനസ്യവും നമ്മുടെ സഹാനുഭൂതിയില്ലായ്മയും. അന്ധരുടെ നിസഹായാവസ്ഥയുടെ ആഴം അറിയാൻ നമുക്കു സാധിച്ചിരുന്നെങ്കിൽ നാമും പൊതുസമൂഹവും എത്രപണ്ടേ അവരുടെ ജീവിതത്തിൽ വെളിച്ചമായി മാറുമായിരുന്നു.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ