കയറുന്നത് അമേരിക്കയിൽ, ഇറങ്ങുന്നത് കാനഡയിൽ
ഒരേ സമയം പുസ്തകം വായിക്കാനും നാടകം കാണാനും കഴിയുന്ന ഒരു സ്ഥലം. അതെവിടെയാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരം നൽകാൻ കഴിയില്ല. കാരണം അമേരിക്കയിലാണെന്ന് പറഞ്ഞാൽ കാനഡക്കാർ പിണങ്ങും. കാനഡയിലാണെന്ന് പറഞ്ഞൊലോ അമേരിക്കക്കാർ പിണങ്ങും. അമേരിക്കയുടെയും കാനഡയുടെയും അതിർത്തിയിലാണ് ഹാസ്ക്കെൽ ഫ്രീ ലൈബ്രറി ആൻഡ് ഓപ്പറ ഹൗസ് എന്ന ഈ നിയോക്ലാസിക്കൽ കെട്ടിടമുള്ളത്. 114 വർഷം പഴക്കമുള്ള ഈ കെട്ടിടത്തിന്‍റെ പ്രവേശന കവാടം അമേരിക്കയിലാണ്. എന്നാൽ കെട്ടിടത്തിന്‍റെ പുറത്തേക്കുള്ള വാതിൽ തുറക്കുന്നതാകട്ടെ കാനഡയിലേക്കും.

അമേരിക്കയെയും കാനഡയെയും രണ്ടായി തിരിക്കുന്ന അതിർത്തിയിലാണ് ഹാസ്ക്കെൽ ഫ്രീ ലൈബ്രറി ആൻഡ് ഓപ്പറ ഹൗസ് നിർമ്മിച്ചിരിക്കുന്നത്. ഈ കെട്ടിടത്തിന്‍റെ ഒരു ഭാഗം അമേരിക്കൻ നഗരമായ ഡെർബി ലൈനിലും മറ്റെ ഭാഗം കനേഡിയൻ നഗരമായ സ്റ്റാൻസ്റ്റെഡിലും സ്ഥിതി ചെയ്യുന്നു.

കാർലോസ് ഹാസ്ക്കെൽ എന്ന അമേരിക്കക്കാരനാണ് വായനശാലയും നാടകശാലയും അടങ്ങിയ ഈ കെട്ടിടം പണികഴിപ്പിച്ചത്. അദ്ദേഹത്തിന്‍റെ ഭാര്യ മാർത്ത സ്റ്റ്യുവേർട്ട് കാനഡക്കാരിയായിരുന്നു. ഭാര്യയുടെ ബന്ധുക്കൾക്കുകൂടി ഈ കെട്ടിടത്തിൽ പ്രവേശിക്കാൻ അനുവാദം കിട്ടാൻവേണ്ടിയാണ് രണ്ടു രാജ്യങ്ങളിലുമായി കാർലോസ് ഇത് പണിതത്.

കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ വായനശാലയും മുകളിലത്തെ നിലയിൽ നാടകശാലയും ക്രമീകരിച്ചിരിക്കുന്നു. കെട്ടിടത്തിന്‍റെ കനേഡിയൻ ഭാഗത്താണ് പുസ്തകങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. വായനശാലയിൽ എത്തുന്നവർ ഇവിടെനിന്ന് പുസ്തകങ്ങൾ എടുത്ത് അമേരിക്കൻ ഭാഗത്ത് ക്രമീകരിച്ചിരിക്കുന്ന വായനാമുറിയിൽ വന്നിരുന്നു വായിക്കണം. അതുകൊണ്ടുതന്നെ പുസ്തകങ്ങൾ ഇല്ലാത്ത ഏക അമേരിക്കൻ ലൈബ്രറി എന്നാണ് അമേരിക്കക്കാർ ഹസ്ക്കെലിനെ വിളിക്കുന്നത്. മുകളിലത്തെ നിലയിൽ അമേരിക്കൻ ഭാഗത്താണ് നാടകശാലയുടെ സ്റ്റേജ്. ആസ്വാദകർക്ക് ഇരിക്കാനുള്ള ഇരിപ്പിടം ക്രമീകരിച്ചിരിക്കുന്നതാകട്ടെ കനേഡിയൻ ഭാഗത്തും. ചുരുക്കത്തിൽ സ്റ്റേജില്ലാത്ത ഏക കനേഡിയൻ നാടകശാലയാണിതെന്ന് പറയാം.

കാനഡക്കാർക്ക് ഇവിടെ പ്രവേശിക്കണമെങ്കിൽ അമേരിക്കയിൽ വന്നേ പറ്റു. എന്നാൽ ഇതിന് പാസ്പോർട്ടോ വീസയോ ഒന്നും ആവശ്യമില്ല. അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷാ സംവിധാനങ്ങളോട് സഹകരിച്ചാൽ മതി. കെട്ടിടത്തിൽ കയറുന്ന അമേരിക്കക്കാർക്ക് കയറുന്ന വഴിതന്നെ ഇറങ്ങാൻ സൗകര്യമുണ്ട്.

ഈ കെട്ടിടത്തിന് അമേരിക്കയിൽ ഒരു മേൽവിലാസവും കാനഡയിൽ മറ്റൊരു മേൽവിലാസവുമാണുള്ളത്. ഫോണ്‍ നന്പറിന്‍റെ കാര്യത്തിലും ഈ വ്യത്യാസമുണ്ട്.

റോസ് മേരി ജോൺ