ഇപ്പോഴും അരലക്ഷം പേർ ക്യാമ്പുകളിൽ
അടുത്ത കാലത്ത് നേരിടുന്ന ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരിതത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. മഴയ്ക്ക് അൽപം ശമനം ഉണ്ടായി വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും അതിന്‍റെ ആഘാതത്തിൽനിന്നു കേരളം മുക്തമാകണമെങ്കിൽ ഇനിയും മാസങ്ങളെടുക്കും. സർവവും നഷ്ടപ്പെട്ട 57327 പേരാണ് ഇനിയും വീടുകളിലേയ്ക്ക് തിരിച്ചു പോകാനാകാതെ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത്. ഇവർക്ക് എന്നു മടങ്ങിപ്പോകാമെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ഭരണകൂടത്തിനും ക‍ഴിയുന്നില്ല.

റവന്യൂ വകുപ്പിന്‍റെ കണക്കു പ്രകാരം മേയ് 29 മുതൽ ഇന്നുവരെ 298 ക്യാന്പുകളാണ് ആരംഭിച്ചത്. അറുപതിനായിരത്തോളം പേർ ക്യാന്പുകളിൽ താമസിച്ചു. ഇതിൽ അന്പത്തി ഏഴായിരത്തിലധികം പേർക്ക് ഇനിയും വീടുകളിലേക്കു പോകാൻ കഴിഞ്ഞിട്ടില്ല. കാലവർഷം ആരംഭിച്ചിട്ട് 132 പേർക്ക് ജീവൻ നഷ്ടമായി. വീടുകൾ തകർന്നും വെള്ളത്തിൽ വീണുമാണ് കൂടുതൽ പേർ മരിച്ചത്. 426 വീടുകൾ പൂർണമായും 11398 വീടുകൾ ഭാഗികമായും ഇതുവരെ തകർന്നിട്ടുണ്ട്. ഇതിന്‍റെ നഷ്ടം 21 കോടി രൂപ. 21.584.9 ഹെക്ടർ കൃഷി നശിച്ചിട്ടുണ്ട്. 301.36 കോടി രൂപയാണ് ഇതിന് കണക്കാക്കിയിട്ടുള്ളത്. ആലപ്പുഴ, കോട്ടയം ജില്ലകളിലെ പല സ്ഥലങ്ങളിലും ഇനിയും വെള്ളമിറങ്ങാനുണ്ട്. അതിനു ശേഷം മാത്രമെ കൃത്യമായ കണക്ക് ലഭിക്കുകയുള്ളു. ഇപ്പോഴത്തെ കണക്കും പ്രകാരം അഞ്ഞൂറു കോടിയിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് കരുതുന്നത്. ആലപ്പുഴ ജില്ലയിലാണ് കൂടുതൽ പേർ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത്. 48457 പേർ ഇപ്പോഴും എങ്ങോട്ടു പോകണമെന്ന് അറിയാതെ കഴിയുകയാണ്.

കോട്ടയത്തും തൃശൂരുമാണ് പിന്നെ കുടുതൽ പേർ കഴിയുന്നത്. കണ്ണൂരിനേയും കാസർഗോഡിനേയും മലപ്പുറത്തേയും കാര്യമായി കാലവർഷം ബാധിച്ചിട്ടില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കാലവർഷം ഏൽപ്പിച്ച ദുരിതത്തേക്കാൾ ജനത്തെ ഇപ്പോൾ വലയ്ക്കുന്നത്. ദുരിതാശ്വാസ ക്യാന്പുകളിലെ അടിസ്ഥാന സൗകര്യമില്ലാ‍യ്മയാണ്. സ്കൂളുകളാണ് ക്യാന്പുകളായി പ്രവർത്തിക്കുന്നതിലധികവും. ഇവിടെ പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കുന്നതിന് ആവശ്യത്തിന് ശുചിമുറികൾ ഇല്ലാത്ത അവസ്ഥയാണ്. കുടിവെള്ളമോ വെളിച്ചമോ നീണ്ടുനിവർന്നു കിടക്കാനോ പറ്റാത്ത അവസ്ഥയാണ് പലയിടത്തും. രോഗികളായവർക്ക് ചികിത്സ ലഭിക്കുന്നതിനും പരിമിതികളുണ്ട്. മഴ അൽപം കുറഞ്ഞതോടെയാണ് സഹായങ്ങളുമായി സർക്കാരും സന്നദ്ധ സംഘടനകളും കുട്ടനാട്ടിലടക്കം കൂടുതലായി എത്തുന്നത്. പല തുരുത്തുകളിലും ജനങ്ങൾ ഇപ്പോഴും ഒറ്റപ്പെട്ടു കഴിയുകയാണ്. സ്കൂൾ തുറന്നെങ്കിലും കുട്ടികലധികം പേർക്കും ഇനിയും സ്കൂളുകളിൽ പോകാൻ പറ്റാത്ത അവസ്ഥയാണ്.

സ്കൂളുകൾ ക്യാന്പുകളായി പ്രവർത്തിക്കുന്നതു കാരണം തുടർച്ചയായി അവധി നൽകിക്കൊണ്ടിരിക്കുകയാണ്. ക്യാന്പുകൾ ഒഴിഞ്ഞാലും പൂർവസ്ഥതിയിലാക്കാൻ വീണ്ടും ആഴ്ചകൾ തന്നെ വേണ്ടി വരും. സ്കൂൾ തുറക്കുന്നതിന് ആഴ്ചകൾക്കു മുന്പേ വാങ്ങിയ പുതിയ വസ്ത്രങ്ങളും പുസ്തകങ്ങളുമെല്ലാം വെള്ളം കൊണ്ടുപോയി. പലർക്കും മാറി ഉടുക്കാൻ നല്ല വസ്ത്രങ്ങൾ പോലുമില്ലാത്ത അവസ്ഥയാണ്. കാറ്റത്തും മലവെള്ളപ്പാച്ചിലിലും വൈദ്യുതി സംവിധാനങ്ങൾക്കടക്കം കാര്യമായ കേടുപാടുകൾ സംഭവിച്ചതിനാൽ അക്ഷരാർഥത്തിൽ എല്ലാംകൊണ്ടും ദുരിതംനിറഞ്ഞ ജിവിതം തന്നെയാണ് ആലപ്പുഴ കോട്ടയം എറണാകുളം ജില്ലകളിലുള്ളവർക്ക് നേരിടേണ്ടി വരുന്നത്. ഇതിനു എന്നു പരിഹാരം ഉണ്ടാകുമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ ആർക്കും കഴിയുന്നില്ല. വെള്ളപ്പൊക്ക ദുരിതത്തിൽ കേരളം വിറങ്ങലിച്ചു നിൽക്കുന്ന കാഴ‍്ചയും കഥകളും മാത്രമെ ഇപ്പോഴും പറയാനുള്ളു.

എം.ജെ ശ്രീജിത്ത്