Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
എഴുത്തിലെ പാട്ടരുവി
ഇതൊരു പാട്ടിന്റെ കഥയാണ്. എഴുതിയെഴുതിയെഴുതി പാട്ടായ കഥ. ഈ കഥയിലെ നായികയ്ക്ക് ജീവിതത്തോട് മാത്രമാണ് സാമ്യം. സാങ്കൽപ്പികതയോട് ഒരിക്കലും സമരസപ്പെടാനാകില്ല. കാരണം പാട്ടിവിടെ ജീവിതമാണ്. അതുകൊണ്ട് സംഗീതത്തിൽ തുടങ്ങി പാട്ടിലൂടെ കടന്ന് താളത്തിൽ പരിസമാപ്തി കുറിക്കാം. ഇടയ്ക്കൽപ്പം സംഗീതസാന്ദ്രമായാൽ ആസ്വദിക്കുക, കാരണം പാട്ടിന്റെ കഥയിൽ പല്ലവിയാണ് ശക്തം.
അപ്പോൾ കഥാനായിക പാട്ടുംപാടി ജീവിതം പറയട്ടെ.
കഥകേട്ട് നമുക്ക് പിന്നാലെ പോകാം.
മറിയാമ്മയെന്ന് പേരുള്ളയെന്നെ
നാട്ടാര് വിളിക്കുന്നത് പാട്ടമ്മയെന്ന്
കാസർഗോഡുള്ളോര് പാണത്തൂരെൻ ദേശം
എണ്‍പത്താറ് പിന്നിട്ടൊരു വയോധിക ഞാനും
പാട്ടെഴുത്താണെൻ ജീവിതമിപ്പോൾ
പാട്ടോർമയാണെൻ സ്വപ്നത്തിലിപ്പോൾ.
പാട്ടായ ഞാനും പാടിപ്പതിഞ്ഞു
പാട്ടിന്റെയുള്ളത്തിലുൻമാദമായി
വടശേരിവീട്ടിൽ പരേതനായ സ്കറിയായുടെ ഭാര്യ മറിയാമ്മയ്ക്ക് പാട്ടെഴുത്താണിന്ന് ജീവിതം. പാട്ടെഴുതിയെഴുതി ലഭിക്കുന്ന സന്തോഷത്തിൽ അവർ ജീവിതം മുന്നോട്ട് നീക്കുന്നു. 2400ൽ പരം സന്തോഷപ്പാട്ടുകൾ പിന്നിട്ട അവരുടെ തൂലിക ഈ വാർധക്യത്തിലും നിശബ്ദമാകുന്നില്ല. മറിച്ച് അതിപ്പോഴും ശക്തമായിത്തന്നെ ചലിച്ചുകൊണ്ടിരിക്കുന്നു. കാരണം നാളത്തെ അവരുടെ താളാത്മകതയ്ക്ക് ഇന്നിന്റെ പാട്ട് ആവശ്യമാണ്.
ചെറുപ്പം, വിവാഹം, പുറപ്പാട്
ബാല്യകാലജീവിതം സംഗീതസാന്ദ്രം
പിതൃത്വമൊരുക്കി മൃദംഗതാളം
മൃദംഗവാദകനും അധ്യാപകനുമായിരുന്ന ദാനിയൽ സെബാസ്റ്റ്യന്റെയും ഏലിയാമ്മയുടെയും ഏകമകളായി 1931 ൽ ചെങ്ങന്നൂരാണ് മറിയാമ്മയുടെ ജനനം. ഒറ്റമകളായതിനാൽ മാതാപിതാക്കൾ അവരെ ലാളിച്ച് വളർത്തി. കുസൃതിയും കുറുന്പും നിറഞ്ഞ ബാല്യംതന്നെയായിരുന്നു അവരുടേത്. നാലാം ക്ലാസ് വരെ പറയങ്ങാനത്തെ സ്കൂളിലും ഏഴുവരെ മുളക്കുഴ സ്കൂളിലും പഠിച്ചു. അപ്പൻ സംഗീതജ്ഞനായതുകൊണ്ട് വീട്ടിലും ജീവിതം സംഗീതസാന്ദ്രമായിരുന്നു.
അപ്രതീക്ഷിതമായ് വന്ന വിവാഹസ്വപ്നം
മധുരപ്പതിനേഴിൽ താലിയിൽ കോർത്തു
ബന്ധുവിന്റെ നിർബന്ധപ്രകാരമായിരുന്നു മറിയാമ്മയുടെ വിവാഹം. ആദ്യ ഭാര്യ മരിച്ച വിഷമത്തിൽ കഴിഞ്ഞിരുന്ന കോട്ടയം പാന്പാടി സ്വദേശിയായ സ്കറിയയ്ക്ക് തണലേകുക എന്ന ദൗത്യനിർവഹണമായിരുന്നു അത്. മകളെ അങ്ങനെയൊരു ദൗത്യത്തിലേക്ക് അയയ്ക്കുക എന്നതിൽ മാതാപിതാക്കൾക്ക് വിഷമമുണ്ടായിരുന്നു. പതിനേഴ് മാത്രം പിന്നിട്ട മറിയാമ്മയിലും ആശങ്ക കുറവല്ലായിരുന്നു. നല്ലൊരു ബന്ധമാണെന്ന പലരുടെയും നിർബന്ധവും സ്കറിയയ്ക്ക് ഒരു സഹായമാകുക എന്ന ഉപദേശത്തെയും തുടർന്ന് മറിയാമ്മ വിവാഹത്തിന് വഴങ്ങുകയായിരുന്നു.
കയ്പിൽ തുടങ്ങിയ മധുരജീവിതം പിന്നെ
മധുവായ് മധുരമായി നാവിൽ നുണഞ്ഞു
സ്നേഹം തുളുന്പുന്ന മനസും കരുതലിന്റെ കരങ്ങളും മാത്രമാണ് സ്കറിയ എന്നറിഞ്ഞപ്പോൾ മറിയാമ്മയുടെ ആശങ്ക അസ്ഥാനത്തായി. പിന്നീടൊരു മധുരജീവിതം തന്നെയാണ് അവരുടെ ദാന്പത്യത്തിൽ സംഭവിച്ചത്. എന്തിനും ഏതിനും ഒരു അത്താണി തന്നെയായിരുന്നു അദ്ദേഹം. ഒറ്റമകളെന്ന പരിഗണനയിൽ വളർന്ന അവരെ സ്കറിയ ഒരു വീട്ടമ്മയുടെ ഗൗരവത്തിലേക്ക് വളരെ സാവധാനം മാറ്റിയെടുത്തു. അങ്ങനെ അവർ ഒരു ഉത്തമയായ വീട്ടമ്മയായി. ആദ്യവിവാഹത്തിൽ സ്കറിയായ്ക്കുണ്ടായ രണ്ടുമക്കളും പിന്നീട് മറിയാമ്മയിൽ ജനിച്ച നാലുമക്കളും സഹിതം ആറ് മക്കളുടെ അച്ഛനമ്മമാരായി അവർ.
ജീവിതനൗക ദുരിതക്കടലിലാണ്ടപ്പോൾ
മലബാറിലേക്കന്നവർ പുറപ്പാട് തേടി
കുടുംബം വലുതായപ്പോൾ ആവശ്യങ്ങളും കൂടിവന്നു. ഉള്ള സ്ഥലത്തെ കൃഷിയിൽ ആവശ്യങ്ങൾ നിറവേറാതെ വന്നു. അങ്ങനെയവർ കൂടുതൽ സ്ഥലവും കൃഷിയും തേടി മലബാറിലേക്ക് കുടിയേറാൻ തീരുമാനിച്ചു. 1964-ലാണ് മറിയാമ്മയുടെ കുടുംബവും ബന്ധുക്കളുമടങ്ങിയ സംഘം മലബാറിലേക്ക് കുടിയേറുന്നത്. കാസർഗോഡ് ജില്ലയിലെ വടക്കൻ മലയോരപ്രദേശമായ പാണത്തൂരേക്കാണ് അവർ എത്തിയത്. കേരള-കർണാടക അതിർത്തിപ്രദേശമായ പാണത്തൂർ അന്ന് തെളിഞ്ഞിട്ടില്ല. ടൗണിനു നടുക്ക് ഒന്നു രണ്ട് കടകളുണ്ടെങ്കിലും ഉൾപ്രദേശത്തോട്ട് കയറുംതോറും കാട് മൂടിവന്നു. പാണത്തൂരിൽ നിന്ന് ഏകദേശം അര കിലോമീറ്റർ മാറിയായിരുന്നു അവരുടെ സ്ഥലം. എട്ടരയേക്കർ സ്ഥലമാണ് അവർക്ക് ലഭിച്ചത്.
കുടിയേറ്റ ജീവിതം, പാട്ടിലേക്കുള്ള വഴി, ഭർത്താവിന്റെ മരണം
മണ്ണിന്റെ ഉറപ്പോട് മെയ്കൊണ്ട് കലഹിച്ചു
വിയർപ്പിന്റെ ഉപ്പിനാൽ ജീവിതത്തെ രുചിച്ചു
കുടിയേറ്റത്തിന്റെ ആദ്യകാലം ദുരിതപൂർണമായിരുന്നു. മണ്ണിനോടും മൃഗങ്ങളോടും മല്ലിടേണ്ടിവന്നു കിട്ടിയ സ്ഥലത്ത് ഒരു ഷെഡ് പണിത് താമസമാക്കിയെങ്കിലും രാവും പകലുമില്ലാതെ മണ്ണിനോട് കലഹിച്ചുകൊണ്ടിരുന്നു. താമസിക്കാതെ അതിന്റെ പ്രതിഫലം ലഭിച്ചു. നെല്ല്, വാഴ, കപ്പ തുടങ്ങിയ കൃഷികളിൽ നിന്നും നല്ല ഫലം തന്നെ ലഭിച്ചു.
ഇതിനിടെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാനും അവർ മറന്നില്ല. രണ്ടാമൻ വർക്കിയും ഇളയവൻ തന്പിയും തപാൽ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. മൂത്തവൻ പീലിപ്പോസ് അപ്പനോടൊപ്പം കൃഷിയിൽ സഹായിച്ചു. പെണ്മക്കളായ അമ്മിണി, ചിന്നമ്മ, കുഞ്ഞുമോൾ എന്നിവരെ നല്ല നിലയിൽ കെട്ടിച്ചയയ്ക്കുകയും ചെയ്തു. മൂത്ത മകൻ പീലിപ്പോസ് മരിച്ചത് മറിയാമ്മയെ വളരെയേറെ ദുഃഖത്തിലാഴ്ത്തിയിരുന്നു.
ദുരിതക്കടൽ കടന്നങ്ങനെ ജീവിതമടുത്തപ്പോൾ
പാട്ടായിയപ്പോൾ സ്വപ്നങ്ങളിലെല്ലാം
കാർഷിക ജീവിതത്തെ എങ്ങനെ താളാത്മകമാക്കാം എന്ന ചിന്തയിൽ നിന്നാണ് മറിയാമ്മയിലേക്ക് പാട്ടെത്തുന്നത്. ചെറുപ്പം താളാത്മകമായി ഒരുക്കിയ പിതാവിന്റെ ശിക്ഷണമാണ് ഈ ആഗ്രഹത്തിലേക്ക് മനസിനെ നയിക്കാൻ പ്രേരിപ്പിച്ചത്. താളം തിളങ്ങിയ കുട്ടിക്കാലത്ത് ഒരു വരിപോലും എഴുതാൻ കഴിഞ്ഞിരുന്നില്ലെങ്കിലും ശ്രുതിയോടെ നീങ്ങിയ കുടുംബജീവിതം മറിയാമ്മയെ എഴുതാൻ പ്രേരിപ്പിച്ചു. ആദ്യം എഴുതിയ പാട്ട് എല്ലാം തന്ന ദൈവത്തിന് നന്ദിയർപ്പിച്ചു കൊണ്ടുതന്നെയായിരുന്നു. എഴുതി ആദ്യം കാണിച്ചത് ഭർത്താവിനെയാണ്. അദ്ദേഹം വലിയ പ്രോൽസാഹനം നൽകി. അതായിരുന്നു പിന്നീടുള്ള പാട്ട് ജീവിതത്തെ ശ്രുതിമധുരമാക്കിയത്.
ജീവിതമങ്ങനെ താളത്തിലായപ്പോൾ
ജീവനിൽ പാതിയും പടെ മറഞ്ഞു.
അപ്രതീക്ഷിതമായിരുന്നു സ്കറിയയുടെ മരണം. 22 വർഷം മുന്‍പുള്ള ഒരു മെയ്മാസപ്പുലരിയിൽ അയാൾ അവരെ തനിച്ചാക്കിപ്പോയി. രോഗങ്ങൾ അലട്ടിയിരുന്നെങ്കിലും മരിക്കുന്നതിന് തലേന്ന് വരെ അദ്ദേഹം ഉൽസാഹവാനായിരുന്നു. മരണം അപ്രതീക്ഷിതമായി വന്ന് അങ്ങനെ അദ്ദേഹത്തെ കൊണ്ടുപോകുകയായിരുന്നു.
ഭർത്താവിന്റെ മരണം മറിയാമ്മയെ തകർത്തുകളഞ്ഞു. എന്തിനും കൂടെയുണ്ടായിരുന്നയാൾ പെട്ടെന്ന് ഇല്ലാതായപ്പോൾ മറിയാമ്മയ്ക്കത് സഹിക്കാൻ കഴിഞ്ഞില്ല. അവർ വളരെയേറെ കരഞ്ഞു. മരണത്തിന്റെ ശോകത്തിൽ തൂലികയും നിശബ്ദമായി. കാരണം അവരുടെ പ്രിയപ്പെട്ടവന്റെ പ്രോൽസാഹനമായിരുന്നു തൂലിക. അത് മരണത്തിന്റെ ശോകത്തിൽ ഒരിക്കലും ചലിച്ചതേയില്ല.
പാട്ടിലേക്ക് മടക്കം, താളത്തിലെത്തിയ ജീവിതം, സംതൃപ്തമായ മനസ്
പാട്ടോർമയാണെന്റെ ജീവന്റെയുള്ളം
ഉള്ളം തുടിച്ചപ്പോൾ വാക്കൊഴുകിയെത്തി
സ്കറിയയുടെ മരണശേഷം കുറേക്കാലത്തേയ്ക്ക് മറിയാമ്മ എഴുതിയതേയില്ല. പ്രോൽസാഹിപ്പിക്കാൻ ഒരു വലിയ മനസ് ഇല്ലാതായതുപോലെ. പക്ഷെ എല്ലാമറിയുന്ന മക്കൾ പാട്ടിന്റെ വഴിയിലെത്താൻ അമ്മയെ നിർബന്ധിച്ചുകൊണ്ടിരുന്നു. അങ്ങനെ ഒടുവിൽ ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം മറിയാമ്മയിലേക്ക് പാട്ട് ഒഴുകിയെത്തി. വാക്കിന്റെ ഒഴുക്കും ഈണമൊരുക്കിയ താളവും പിന്നാലെ എത്തിയപ്പോൾ പാട്ടിന്റെ ഒരു മേളം തന്നെ അവരുടെ ജീവിതത്തിൽ സംഭവിച്ചു. പാട്ടെഴുത്തങ്ങനെയങ്ങനെ ജീവിതത്തിന്റെ ഭാഗമായി മാറി.
ഇതിനിടെ മക്കൾ എല്ലാവരും കല്യാണം കഴിച്ചു. കൊച്ചുമക്കളായി. അവരുടെ കളിചിരിയായി. എല്ലാ സന്തോഷങ്ങൾക്കും ഉത്തരം മറിയാമ്മയിൽ ഓരോ പാട്ടായി ജനിച്ചു. കുട്ടികളുടെ കളിചിരിയും പ്രകൃതിയുടെ സ്വച്ഛന്ദതയും മനസിന്റെ സ്വച്ഛാവസ്ഥയുമെല്ലാം പാട്ടിന്റെ പ്രേരണകളായി. അങ്ങനെ അത് നൂറും ആയിരങ്ങളുമായി വളർന്നു.
താളത്തിലെത്തുന്പോൾ നിറയുമെന്നുള്ളം
വാക്കൊഴുകുമപ്പോൾ സ്വച്ഛന്ദമായി
പാട്ടിനൊപ്പം അവർ ഇന്ന് ജീവിതം മുന്നോട്ടു നീക്കുകയാണ്. ഇളയ മകൻ തന്പിക്കൊപ്പമുള്ള ജീവിതവും മറ്റുമക്കളുടെയും കൊച്ചുമക്കളുടെയും ഇടയ്ക്കിടയ്ക്കുള്ള ഒത്തുചേരലും അവരെ കൂടുതൽ ഉത്സാഹവതിയാക്കുന്നു. ശരീരം വാർദ്ധക്യത്തിലേക്ക് കടന്ന് അൽപം താളപ്പിഴകൾ വരുത്തുന്നുണ്ടെങ്കിലും തൂലികയിന്നും കരുത്തോടെയുണ്ട്.
ഓർമത്തെറ്റുകൾ ഇടയ്ക്കിടെ പിശകുകൾ വരുത്താറുണ്ടെങ്കിലും ഉൾക്കാഴ്ചയുടെ അറിവിൽ അവയൊക്കെ ശരിയായി എത്തും. അങ്ങനെ അവരുടെ പാട്ടുശേഖരം ഇന്നും വളർന്നുകൊണ്ടിരിക്കുന്നു. 2400 പാട്ടുകൾ പിന്നിട്ടു ഇപ്പോൾ. ഏറെയും കൃതജ്ഞത പ്രതിഫലിപ്പിക്കുന്ന പാട്ടുകൾ. സർവശക്തനായ ദൈവത്തിനും അവന്റെ കൃപയ്ക്കും നന്ദിയർപ്പിച്ചുകൊണ്ടെഴുതിയതാണ് അവയിലേറെയും.
മനസാണിന്ന് സുഖമായൊരോർമ്മ
അതിൽനിന്നുമുയരുന്നു താളപ്പെരുപ്പം
ഇത്രയും പാട്ടെഴുതിയിട്ടും എന്തേ ആരും അറിഞ്ഞില്ല എന്ന ചോദ്യത്തിന് മറിയാമ്മയുടെ നിഷ്കളങ്കമായ ചിരിയാണുത്തരം. അവർക്കെപ്പോഴും എഴുതാനെ അറിയൂ. പാടിനടക്കാനറിയില്ല.
പക്ഷെ അവരിലെ പാട്ടിന്റെ ശേഖരത്തെ ഒന്നൊഴിയാതെ കണ്ടെത്തി അത് പുറംലോകത്തേക്ക് തുറന്നുവിടണമെന്ന് ആദ്യം പറഞ്ഞത് അവരുടെ കൊച്ചുമകനാണ്. ഫാ. സോണി വടശേരിൽ. രണ്ടാമൻ വർക്കിയുടെ മൂത്ത മകൻ. തലശേരി അതിരൂപതയിലെ കെസിവൈഎമ്മിന്റെ ഡയറക്ടറായ അദ്ദേഹമാണ് അമ്മച്ചിയുടെ പാട്ടുജീവിതത്തെ പുറത്തറിയിക്കാനായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. അതിനായി അദ്ദേഹം പാട്ടുകളൊക്കെ സമാഹരിച്ച് ഒരൂ പുസ്തകമാക്കാനുള്ള തയാറെടുപ്പിലാണ്. അതിനുള്ള പ്രവർത്തനങ്ങൾ ഉൗർജിതമായി നടക്കുന്നു.
തൂലികയിൽ നിന്നും ഇറങ്ങിവരുന്ന പാട്ടുകൾ താളത്തോടെ ഒഴുകട്ടെ. എണ്ണമറ്റ പാട്ടുകളായി അത് വളർന്ന് പെരുകട്ടെ. അരികിലിരുന്ന് പ്രോത്സാഹിപ്പിക്കാൻ ഈ ലോകം കാത്തിരിക്കുന്നു. താളത്തോടെ മഷിപടരുന്ന ആ തൂലികയിൽ കണ്ണുനട്ടുതന്നെ....
വിനിൽ ജോസഫ്
ചിത്രങ്ങൾ: പ്രശാന്ത് ഹരിത
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
Latest News
ഡൽഹിയിൽ കൗമാരക്കാരനായ കോഫി ഷോപ്പ് ഉടമയെ കുത്തിക്കൊന്നു
ചെന്നൈ സൂപ്പർ കിംഗ്സിനെ കീഴടക്കി ലക്നോ
വയോധികയ്ക്ക് അജ്ഞാതൻ കുത്തിവയ്പ്പ് നൽകിയ സംഭവം; പ്രതി പിടിയിൽ
നിമിഷ പ്രിയയുടെ അമ്മ സനയിലെത്തി; ബ്ലെഡ് മണി സംബന്ധിച്ച ചർച്ച ഉടൻ
എപിപി അനീഷ്യയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ
Latest News
ഡൽഹിയിൽ കൗമാരക്കാരനായ കോഫി ഷോപ്പ് ഉടമയെ കുത്തിക്കൊന്നു
ചെന്നൈ സൂപ്പർ കിംഗ്സിനെ കീഴടക്കി ലക്നോ
വയോധികയ്ക്ക് അജ്ഞാതൻ കുത്തിവയ്പ്പ് നൽകിയ സംഭവം; പ്രതി പിടിയിൽ
നിമിഷ പ്രിയയുടെ അമ്മ സനയിലെത്തി; ബ്ലെഡ് മണി സംബന്ധിച്ച ചർച്ച ഉടൻ
എപിപി അനീഷ്യയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top