അങ്ങനെയാവാം എന്നാൽ അങ്ങിനെയാവരുത്!
തലക്കെട്ട് വായിച്ചിട്ടു തെല്ല് ആശയക്കുഴപ്പം തോന്നുന്നുണ്ടോ? എന്നാൽ, അങ്ങനെ എന്നായാൽ ആശയക്കുഴപ്പം അവിടെ തീരുമെന്ന് പാലാ സെന്‍റ് തോമസ് കോളജിലെ മലയാള വിഭാഗം തലവനായ ഡോ.ഡേവിസ് സേവ്യർ പറയുന്നു. മാധ്യമങ്ങളിലൂടെയും അല്ലാതെയും മലയാളിയുടെ മുന്നിലേക്കു നിത്യവും കടന്നുവരുന്ന അല്പം പിശക് ആയവരെ പിടികൂടി പ്രതിക്കൂട്ടിലാക്കുകയാണ് അദ്ദേഹത്തിന്‍റെ പുതിയ പുസ്തകം പദശുദ്ധികോശം. മലയാളിയും മലയാള മാധ്യമങ്ങളുമൊക്കെ നല്ല മലയാളത്തെ എങ്ങനെ പ്രശ്നത്തിലാക്കുന്നു എന്നതാണ് വ്യത്യസ്തമായ ഈ പുസ്തകത്തിന്‍റെ ഇതിവൃത്തം.

അടിയന്തിരത്തെക്കുറിച്ച് അടിയന്തരമായി മനസിലാക്കണമെന്ന് ഈ മലയാള അധ്യാപകൻ പറയുന്പോൾ അതിൽ ഇത്തിരി കാര്യമുണ്ടെന്നു വായനക്കാർക്കും തോന്നും. അടിയന്തരം എന്ന ശബ്ദത്തിന്‍റെ രൂപഭേദം മാത്രമാണ് അടിയന്തിരം. എന്നാൽ, അത്യാവശ്യം എന്ന അർഥത്തിലും ഭരണാധികാരികൾ നടപ്പാക്കുന്ന കർശനനിയന്ത്രണം എന്ന അർഥത്തിലും അടിയന്തരവും മരണത്തിനു ശേഷം നടത്തുന്ന ആചാരപരമായ ചടങ്ങ് എന്ന അർഥത്തിൽ അടിയന്തിരവും ഉപയോഗിക്കണമെന്ന് അദ്ദേഹം പറയുന്പോൾ ആശ‍യക്കുഴപ്പം നീങ്ങുന്നു.

അവൽ ആണോ അവിൽ ആണോ ശരി എന്ന ചോദ്യം അതു കഴിക്കുന്നവരെയും കുഴക്കും. അവൽ എന്നും അവിൽ എന്നും എഴുതുകയും പറയുകയും ചെയ്യുന്നുണ്ടെങ്കിലും ശരിയായ രൂപം അവിൽ ആണെന്നു പദശുദ്ധികോശം പറയുന്നു. അവിലുക എന്ന ക്രിയയിൽനിന്നു ജനിക്കുന്ന നാമരൂപമാണ് അവിൽ. പകുതി വേവിക്കുക എന്നാണ് ഇതിന്‍റെ അർഥം. അതുപോലെ കുടിശികയെ കുടിശിഖ ആക്കരുത്. കാരണം, കുടിയാൻവശം ബാക്കി നിൽക്കുന്നത് എന്നർഥമുള്ള തനിമലയാള പദമാണ് കുടിശിക... ഇങ്ങനെ നമ്മുടെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന നൂറുകണക്കിനു വാക്കുകളുടെയും പ്രയോഗങ്ങളുടെയും ശരിയും തെറ്റും ചൂണ്ടിക്കാണിച്ചു തരികയാണ് പദശുദ്ധികോശം.

വെറുതെ ശരിയേതെന്നു പറയുന്നതിനു പകരം ആ വാക്കിന്‍റെ ഉദ്ഭവവും രൂപഭേദവും ചരിത്രവുമെല്ലാം ഇതിലുണ്ട്. മൂവായിരത്തോളം വാക്കുകളുടെ ശരിയായ പ്രയോഗം ഇവിടെ കാണാം. മലയാള ഭാഷയെ ഇഷ്ടപ്പെടുന്നവർ മുതൽ സിവിൽ സർവീസ് വിദ്യാർഥികൾക്കു വരെ പ്രയോജനപ്പെടുമെന്ന് ഇദ്ദേഹം പറയുന്നു. 1994 മുതൽ ബിരുദ-ബിരുദാനന്തര വിദ്യാർഥികളുടെ അധ്യാപകനെന്ന നിലയിൽ നടത്തിയ ഗവേഷണവും പഠനങ്ങളുമാണ് പുസ്തകനിർമിതിക്കു കരുത്തേകിയത്.

ദീപനാളം വാരികയിൽ 2014 മുതൽ തുടർച്ചയായി എഴുതി വന്ന ശ്രേഷ്ഠമലയാളം എന്ന പംക്തിയാണ് വിപുലീകരിച്ചു പദശുദ്ധികോശമായി മാറിയത്. ദീപനാളം പത്രാധിപരായ ഫാ.കുര്യൻതടത്തിലുമായി നടത്തിയ ഒരു സൗഹൃദസംഭാഷണമാണ് പംക്തിക്ക് ഇടയാക്കിയതെന്നും അദ്ദേഹം പറയുന്നു. കംപ്യൂട്ടർ സാധ്യത പ്രയോജനപ്പെടുത്തി പഴയലിപി ഉപയോഗിച്ചിരിക്കുന്ന പുസ്തകം ചുണ്ടച്ചേരി ബുക്ക് മീഡിയ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തനതുകൈയെഴുത്തുരീതിയിലേക്കുള്ള തിരിച്ചുപോക്കും ഇതിൽ പരീക്ഷിച്ചിരിക്കുന്നു. പാലാ നീലൂർ ചന്ദ്രൻകുന്നേൽ കുടുംബാംഗമാണ് ഡോ.ഡേവിസ് സേവ്യർ. മലയാളത്തെ സ്നേഹിക്കാൻ ഭാര്യ ഷൈനിയും മക്കളായ റോസുവും ടോമിനും ഒപ്പമുണ്ട്.

ജോൺസൺ പൂവന്തുരുത്ത്