ആത്മീയ സൂര്യവെളിച്ചം
വിജ്ഞാനത്തിന്‍റെ മഹാസാഗരവും ആത്മീയതയുടെ അമൃതധാരയും തന്നിൽ ലയിപ്പിക്കുന്ന ഡോ. ബി.സി. ബാലകൃഷ്ണന് ഇന്നു നവതിയുടെ തിരുമധുരം. ലോകത്ത് അക്ഷരവിസ്ഫോടനംതീർത്ത നിരവധി മഹാനിഘണ്ടുക്കളുടെ ശില്പിയും നിഘണ്ടുനിർമാണവുമായി ബന്ധപ്പെട്ട ലോകത്തിലെ ആദ്യസംരംഭമായ ’ലെക്സിക്കൺ സൊസൈറ്റി ഓഫ് ഇന്ത്യ’ യുടെ സ്രഷ്ടാവുമാണ് ബി.സി. ബാലകൃഷ്ണൻ. മലയാളം ലെക്സിക്കൻ മുൻ മേധാവിയും ആധ്യാത്മിക ഗ്രന്ഥകർത്താവും വ്യാഖ്യാതവും പ്രഭാഷകനുമായ ഡോ. ബി.സി. ബാലകൃഷ്ണൻ തൊണ്ണൂറാം പിറന്നാളിലും കർമനിരതനാണ്. 18000 ശ്ലോകങ്ങളുള്ള ദേവി ഭാഗവതത്തിന്‍റെ വ്യാഖ്യാനത്തിരക്കിലാണ് അദ്ദേഹം.

വിനയവും ലളിതജീവിതവുമാണ് ഒരു പണ്ഡിതന്‍റെ ഏറ്റവും വലിയ കിരീടമെന്നു ഡോ. ബി.സി. ബാലകൃഷ്ണൻ നിരന്തരം നമ്മെ ഓർമിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഇരിഞ്ചയത്ത് വേടക്കുട്ടികൾക്കും കാണിക്കാർക്കുമൊപ്പം കാട്ടുവഴികളിൽ ചെലവഴിച്ച ബാല്യകാലത്തെക്കുറിച്ച് ഇന്നും പറയുന്ന, എഴുതുന്ന ബി.സിക്കു കാണിക്കാരുടെ മൂപ്പൻ കൊച്ചുമ്മുണി ആശാൻ തന്നെയാണ് ആദ്യഗുരുനാഥനും. യുക്തിവാദത്തിൽനിന്നും ഭക്തിസാഗരത്തിലെത്തിയ ഡോ. ബി.സി. ബാലകൃഷ്ണന്‍റെ ജീവിതത്തിലെ കൊച്ചുകൊച്ചുസ്വപ്നങ്ങളും വലിയ നിയോഗവും അദ്ദേഹം പങ്കുവയ്ക്കുന്നു...

ബസ് കണ്ടക്‌ടറാകുവാൻ കൊതിച്ച ബാല്യം

കുട്ടിക്കാലത്ത് എന്‍റെ വലിയ ആഗ്രഹം ഒരു ബസ് കണ്ടക്ടർ ആകണമെന്നായിരുന്നു. കണ്ടക്ടറുടെ കൈയിലെ ബാഗിലെ പണമാണ് എന്നെ ഈ മോഹത്തിലെത്തിച്ചത്. കണ്ടക്ടറായാൽ ബാഗിലെ പണംകൊണ്ട് ഇഷ്ടമുള്ള പലഹാരങ്ങൾ വാങ്ങി കഴിക്കാമെന്നും കരുതി! വളർന്നപ്പോൾ കണ്ടക്ടറുടെ ബാഗിലെ പൈസകൊണ്ട് പലഹാരങ്ങൾ വാങ്ങി കഴിക്കാൻ പറ്റില്ല എന്ന് അറിഞ്ഞുവെങ്കിലും കണ്ടക്ടർ മോഹം എന്നെ വിട്ടുപോയില്ല. അതുകൊണ്ടുതന്നെ ആ തസ്തികയിലേക്ക് അപേക്ഷ അയച്ചു. ജോലി കിട്ടിയില്ല. അന്നു വളരെ സങ്കടപ്പെട്ടു. തീവ്ര കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തിന്‍റെ പേരിൽ ഐഎഎസും പിന്നീട് നിഷേധിക്കപ്പെട്ടു. ഇപ്പോൾ രണ്ടും കിട്ടാത്തത് നന്നായി എന്നു കരുതുന്നു. ആധ്യാത്മികരംഗത്ത് നിലനിൽക്കുവാൻ സാധിച്ചുവല്ലോ.

ആർച്ച്ബിഷപ് ബേനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിവഴി വന്ന നിയോഗം

എന്‍റെ ജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയിട്ടുള്ള മഹാത്മാക്കളിൽ ഉന്നതശീർഷനാണ് ആർച്ച്ബിഷപ് ബേനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനി. ഭാരതത്തിന്‍റെ ആത്മാവ് തൊട്ടറിയുന്ന, വളരെ വിശാലമായ വീക്ഷണമുള്ള തിരുമേനിയുമായി അടുത്ത് പരിചയപ്പെടുവാൻ സാധിച്ചത്് ദൈവനിയോഗമായി ഞാൻ കരുതുകയാണ്. തിരുവനന്തപുരത്ത് പട്ടത്തുള്ള അദ്ദേഹത്തിന്‍റെ അരമനയിലേക്ക് ഒരിക്കൽ എന്നെ ക്ഷണിച്ചിരുന്നു. അന്നാണ് ഹൈന്ദവപുരാണങ്ങളെക്കുറിച്ചും ധർമശാസ്ത്രങ്ങളെക്കുറിച്ചും തിരുമേനിക്കുള്ള അഗാധമായ അറിവ് ഞാൻ തിരിച്ചറിയുന്നത്. മലയാളം ലെക്സിക്കനിലെ എന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി തിരുമേനി ചോദിച്ചു മനസിലാക്കി. ഇതിനിടയിൽ എക്‌സിജറ്റിക് ഡിക്‌ഷണറിയെക്കുറിച്ച് എന്നോട് പറഞ്ഞു.

ഏതൊരു ഗ്രന്ഥത്തിന്‍റെയും സമഗ്രമായ വ്യാഖ്യാനം നല്കുന്നതാണ് വ്യാഖ്യാനകോശം നിഘണ്ടു അഥവാ എക്സിജറ്റിക്ക് നിഘണ്ടു. പുരാണേതിഹാസങ്ങളുടെയും സാഹിത്യകൃതികളുടെയും പഠനത്തിനും ആസ്വാദനത്തിനും വളരെ പ്രയോജനകരമാണ്.

തിരുമേനിനിധിപോലെ സൂക്ഷിച്ചിരുന്ന ബൈബിളിന്‍റെ എക്സിജറ്റിക് നിഘണ്ടുവിന്‍റെ രണ്ടുമൂന്നു പുറങ്ങൾ എന്നെ കാണിക്കുകയും ചെയ്തു. സുറിയാനി ഭാഷയിലെ വ്യാഖ്യാനമായിരുന്നു അതെന്നാണ് എന്‍റെ ഓർമ. അതിലെ ഒരു പേജ് പഠനമേശയുടെ പകുതിയോളം വന്നിരുന്നു.
ഇതുപോലെ വലിപ്പമുള്ള 64000 പേജുകൾ ബൈബിൾ എക്സിജറ്റിക് ഡിക്‌ഷണറിയിൽ ഉണ്ടെന്നും ഞാൻ മനസിലാക്കി. വ്യാഖ്യാനകോശ നിഘണ്ടുക്കൾ ഇന്ത്യയിൽ തന്നെ നിലവിലില്ല എന്നു തിരുമേനി എന്നെ ഓർമിപ്പിച്ചു. മാത്രമല്ല ഭാരതത്തിന്‍റെ മഹദ്‌ഗ്രന്ഥത്തിൽ മഹാഭാരതത്തിന് ഒരു എക്സിജറ്റിക് നിഘണ്ടുവേണം. അതിനു ബി.സി. ബാലകൃഷ്ണൻ മുൻകൈ എടുക്കണം എന്നും പറഞ്ഞു. തിരുമേനിയുടെ ആഗ്രഹപ്രകാരം മഹാഭാരതത്തിന്‍റെ ഒരു വ്യാഖ്യാനകോശം നിഘണ്ടുവിനു വേണ്ടിയുള്ള ഒരു നിർദേശം കേന്ദ്രസർക്കാരിനു ഞാൻ സമർപ്പിക്കുകയും ചെയ്തു.

നീണ്ട നാളുകൾ അതിനായി കാത്തിരുന്നുവെങ്കിലും അനുകൂലമായ നടപടി ഉണ്ടായില്ല. തിരുമേനിയുടെ ആഗ്രഹപ്രകാരം ഇന്ത്യയിൽ ഒരു എക്സിജറ്റിക് ഡിക്‌ഷണറി നിലവിൽ കൊണ്ടുവരണമെന്ന ചിന്ത എന്നിലും ശക്തമായി. അങ്ങനെയാണ് സി.വി. വിജ്ഞാനകോശം നിർമിക്കുന്നത്.

പിന്നീട് അധ്യാത്മരാമായണം വ്യാഖ്യാനകോശം നിഘണ്ടുവും പുറത്തിറക്കി. ഇന്ത്യയിൽ തന്നെ അധ്യാത്മ രാമായണത്തിന്‍റെ ആദ്യ എക്സിജറ്റിക് ഡിക്‌ഷണറിയാണ് ഇത്. രാമായണമാസത്തിൽ വലിയ ആത്മീയതയും ജ്ഞാനവും പകരുന്നതാണ്. ഇതിനെല്ലാം കാരണമാകുന്നത് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ അനുഗ്രഹവാക്കുകൾ ആണെന്നു ഞാൻ നന്ദിയോടെ ഓർമിക്കുന്നു.

ഇനി മറ്റൊരു പ്രധാനകാര്യംകൂടി ഉണ്ട്. ബൈബിൾ എക്സിജറ്റിക് നിഘണ്ടു എന്നെ കാണിച്ച സമയം ധനവാൻ സ്വർഗരാജ്യത്ത് പ്രവേശിക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴലിലൂടെ കടക്കുന്നതാണ് എന്ന ബൈബിൾ വചനം നിറയുന്ന പേജ് തിരുമേനി എനിക്കു കാട്ടിത്തന്നു. ഇങ്ങനെ തികച്ചും അസാധ്യമായ ഒരു ഉപമ എന്തിനാണ് ഉപയോഗിച്ചിരിക്കുന്നത് എന്നും ഇതൊരു വൈരുധ്യംപോലെ എനിക്കു തോന്നുന്നു എന്നും ഞാൻ പറഞ്ഞു. തിരുമേനി പുഞ്ചിരിയോടെ എന്താണ് ഈ ഉപമയുടെ ശരിയായ അർഥം എന്നും സൂചിക്കുഴ പ്രയോഗസാധ്യതയും വിശദമായി പറഞ്ഞുതന്നു.

പഴയകാലത്ത് ഒരു സംസ്ഥാനത്തുനിന്നും മറ്റൊരു സംസ്ഥാനത്തേക്കുള്ള യാത്രയെ നിയന്ത്രിക്കുന്ന ചുങ്കപ്പുരയ്ക്കു സൂചിക്കുഴൽ എന്ന അർഥമുള്ള ഒരു പേരായിരുന്നു നിലനിന്നിരുന്നത്. അന്ന് ഒട്ടകത്തിന്‍റെ പുറത്തുകൊണ്ടുവരുന്ന സാധനങ്ങൾ ഇവിടെ ഇറക്കി ചുങ്കം നിശ്ചയിക്കും. ഭാരങ്ങൾ ഇല്ലാത്ത ഒട്ടകത്തെ ഈ സൂചിക്കുഴലിലൂടെ (മതിലുകൾക്കിടയിലുള്ള വളരെ ഇടുങ്ങിയ ഇടമാണ്) അടുത്ത സംസ്ഥാനത്തേക്കു കടത്തിവിടും. സൂചിക്കുഴലിലൂടെ ഭാരങ്ങൾ ചുമലിൽ ഇല്ലാത്ത ഒട്ടകമാണ് നടന്നുനീങ്ങുന്നത്.

ചുങ്കം നിശ്ചയിച്ച സാധനങ്ങൾ പുറത്തെ മറ്റൊരു വഴിയെയാണ് വീണ്ടും ഒട്ടകത്തിനുമേൽ എത്തിക്കുന്നത്. ധനവാൻ പണത്തിന്‍റെ ഭൗതികഭാരം മുഴുവൻ ഇറക്കിവച്ചാലേ മോക്ഷം അഥവാ സ്വർഗം ലഭിക്കൂ എന്ന ആശയമാണ് ഇതിലൂടെ വെളിവാക്കപ്പെടുന്നത്.

ടോയൻബിയുടെ ഹൃദയത്തിലേക്ക്

അണ്ണാമല യൂണിവേഴ്സിറ്റിയിൽനിന്നാണ് ഞാൻ ലിംഗ്വിസ്റ്റിക്‌സ് പോസ്റ്റ് (ഗ്രാജ്വേറ്റ് ഡിപ്ലോമ) വിജയിച്ചത്. അന്നു ബിരുദദാന സമ്മേളനത്തിന് എത്തിയത് ലോകപ്രശസ്ത ബ്രിട്ടീഷ് ചരിത്രകാരൻ ആർണോൾഡ് ജോസഫ് ടോയൻബി ആണ്.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ചരിത്രകാരൻകൂടിയാണ് അദ്ദേഹം. പ്രസംഗമധ്യേ ടോയൻബി വ്യാസനെക്കുറിച്ച് ഒരു പരാമർശം നടത്തി. അതായത് മഹാഭാരത രചയിതാവായ വേദവ്യാസൻ ഒരു വ്യക്തിയല്ല മറിച്ച് ഒരു പരന്പരയാണ് എന്ന്. എനിക്കതിനോട് യോജിക്കുവാനും മിണ്ടാതിരിക്കുവാനും കഴിഞ്ഞില്ല. അതിനാൽ ഞാൻ വൈകിട്ട് ഗസ്റ്റ്ഹൗസിൽ പോയി ടോയൻബിയെ നേരിട്ടുകണ്ട് എന്‍റെ വിയോജിപ്പ് അറിയിച്ചു. മഹാഭാരതം പോലൊരു ബൃഹത്തായ ഗ്രന്ഥം രചിക്കുവാൻ ഒരു വ്യക്തിക്കു സാധിക്കുകയില്ല എന്ന് അദ്ദേഹം തർക്കിച്ചു.

അപ്പോൾ ഞാൻ പറഞ്ഞു, ഞങ്ങളുടെ നാട്ടിൽ ഒരു കുഞ്ഞിക്കുട്ടൻ തന്പുരാനുണ്ട്. അദ്ദേഹം മഹാഭാരതം വെറും മൂന്നു വർഷംകൊണ്ട് തർജ്ജമ ചെയ്തിട്ടുണ്ട്. അതിനാൽ വ്യാസൻ എന്ന വ്യക്തിക്കു രചന സാധ്യമാണ്. എന്നാൽ ടോയൻബി ഇത് സമ്മതിക്കുവാൻ തയാറായില്ല. ഒടുവിൽ ഞാൻ പറഞ്ഞു:

“I know a person who has written far more than what Vyasa has written, ofcourse Volume wise and he is still writing.''

(വ്യാസനേക്കാൾ അധികം ബൃഹത്തായ രചന നടത്തിയിട്ടുള്ള ഒരാളെ ഞാനറിയും. അദ്ദേഹം ഇപ്പോഴും എഴുതുകയാണ്.)
ഇതുകേട്ട ടോയൻബി പെട്ടെന്നു ചോദിച്ചു. "ആരാണയാൾ?’ ഞാൻ മറുപടി പറഞ്ഞു. അങ്ങുതന്നെയാണ് - ടോയൻബി’.
ടോയൻബിയുടെ ചരിത്രരചനകളുടെ വലിപ്പം അതിശയകരമാണല്ലോ. ലോകത്ത് അങ്ങ് മാത്രമാണ് ഇത്രയും കരുത്തൻ എന്നു വിചാരിക്കുന്നുണ്ടോ. അങ്ങയെക്കാൾ കുറച്ചുകൂടി മെച്ചപ്പെട്ടവരും ഈ ഭൂമിയിൽ ജനിച്ചൂകൂടെ എന്നും കൂടി ഞാൻ കൂട്ടിച്ചേർത്തു. ടോയൻബി പുഞ്ചിരിച്ചു. പിന്നെ പറഞ്ഞു.

"ഐ എഗ്രി മൈ സണ്‍’
(ഞാൻ സമ്മതിച്ചിരിക്കുന്നു മകനേ).
അന്നു തുടങ്ങിയ ആത്മബന്ധം എന്നും ഉണ്ടായിരുന്നു. ലണ്ടനിൽ ഒരിക്കൽ എത്തിയപ്പോൾ അദ്ദേഹത്തിനൊപ്പം താമസിക്കണമെന്നു സ്നേഹപൂർവം നിർബന്ധിച്ചിരുന്നതും ഞാൻ ഓർമിക്കുന്നു.

എസ്. മഞ്ജുളാദേവി