തളരരുത്, ജപ്പാന്‍റെ വിജയകഥ കേൾക്കുക
നാമാരും ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒരു പ്രകൃതിദുരന്തം നമ്മുടെ നാടിനെ വിഴുങ്ങിയിരിക്കുകയാണ്. ഒരു നൂറ്റാണ്ടു കാലഘട്ടത്തിനിടയിൽ കേരളം നേരിട്ട ഏറ്റവും വലിയ വെള്ളപ്പൊക്കം കേരളത്തിന്‍റെ നടുവൊടിച്ചു എന്നതാണു യാഥാർഥ്യം. എത്രയോ പേരുടെ ജീവനാണ് ഈ ദുരന്തംവഴി നഷ്ടപ്പെട്ടത്! എന്തുമാത്രം പേരാണ് ഭവനരഹിതരായത്! എത്രയോ പേരാണ് ഇപ്പോൾ ദുരിതാശ്വാസ ക്യാന്പുകളിൽ തങ്ങളുടെ നഷ്ടങ്ങളോർത്തു തീതിന്നു കഴിയുന്നത്‍?

ആർക്കെങ്കിലും കണക്കുകൂട്ടാൻ കഴിയുന്നതാണോ ഈ ദുരന്തത്തിലുണ്ടായ കഷ്ടനഷ്ടങ്ങൾ? ദുരന്തംവഴി കേരളത്തിനുണ്ടായ സാന്പത്തികനഷ്ടത്തെക്കുറിച്ചു കണക്കുകൂട്ടുവാൻ സാധിച്ചേക്കാം. എങ്കിലും ഈ ദുരന്തംവഴി പൊലിഞ്ഞുപോയ ജീവിതസ്വപ്നങ്ങളുടെ കണക്ക് ആർക്കും ഒരു കാലത്തും കണ്ടുപിടിക്കാനാവില്ലെന്നതാണു യാഥാർഥ്യം.

കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത ദാരുണമായ ഒരു ദുരന്തത്തിൽകൂടി കടന്നുപോകുന്പോൾ എല്ലാവരും പരസ്പരം സഹായിച്ചും സഹകരിച്ചും ഈ ദുരന്തത്തെ നേരിടുന്നു എന്നുള്ളത് ആശ്വാസവും പ്രതീക്ഷയും നല്കുന്ന കാര്യമാണ്. ഇപ്പോഴത്തെ ഈ പരസ്പരസഹായവും സഹകരണവും മുന്നോട്ടും ഉണ്ടായാൽ മാത്രമേ ദൈവത്തിന്‍റെ നാട് എന്നു നാം അഭിമാനപൂർവം വിളിക്കുന്ന നമ്മുടെ നാടിനെ ഒരു പുതിയ കേരളമായി നമുക്കു മാറ്റിയെടുക്കാനാവൂ.

ജനങ്ങളുടെ കൂട്ടായ സഹകരണവും പരസ്പരസഹായവും ഉണ്ടെങ്കിൽ ഒരു ദുരന്തത്തിനു ശേഷം എങ്ങനെ ഒരു രാജ്യത്തിന് അല്ലെങ്കിൽ സമൂഹത്തിന് ഫീനിക്സ് പക്ഷിയെപ്പോലെ ചാരക്കൂന്പാരത്തിൽനിന്ന് ഉയിർത്തെണീൽക്കുവാൻ സാധിക്കുമെന്നതിന്‍റെ ഉദാഹരണങ്ങൾ ചരിത്രത്തിൽ പലതുമുണ്ട്. അതിലൊന്നാണു രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള ജപ്പാന്‍റെ കഥ.

രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ഉത്തരവാദികൾ ആരുമാകട്ടെ. 1945 സെപ്റ്റംബറിൽ യുദ്ധം കഴിഞ്ഞപ്പോൾ ജപ്പാന്‍റെ നഷ്ടം അതിഭീമമായിരുന്നു. ജപ്പാൻകാരായ മുപ്പതുലക്ഷം പേർ യുദ്ധത്തിൽ മരിച്ചു. അതിലേറെപ്പേർ മുറിവേറ്റവരായി. വീടും വസ്തുവകകളും നഷ്ടപ്പെട്ടവർ അതിലേറെ. ദേശീയ സന്പത്തിന്‍റെ നാലിലൊന്നു യുദ്ധംമൂലം ജപ്പാനു നഷ്ടപ്പെട്ടു.

എന്നാൽ പത്തുവർഷം കൊണ്ടു ജപ്പാൻ പുതിയൊരു ജപ്പാനായി മാറി. സാന്പത്തികമായി ജപ്പാൻ കരകയറി. അതു പുതിയൊരു മുന്നേറ്റത്തിനു വഴിതെളിച്ചു. അടുത്ത പതിനഞ്ചു വർഷത്തിനുള്ളിൽ അമേരിക്കയ്ക്ക് പിന്നിൽ ജപ്പാൻ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സാന്പത്തികശക്തിയായി മാറി. എങ്ങനെയാണ് ഈ അദ്ഭുതം സാധ്യമായത്‍?

യുദ്ധത്തിനുശേഷം അമേരിക്ക ആവിഷ്കരിച്ച മാർഷൽ പ്ലാനിന്‍റെ ഭാഗമായി ജപ്പാനു വൻ സാന്പത്തികസഹായം ലഭിച്ചു എന്നതു ശരിയാണ്. എന്നാൽ അതിലേറെ ജപ്പാന്‍റെ പുനഃസൃഷ്ടിക്കു വഴിയൊരുക്കിയതു സമർപ്പണബോധത്തോടെ ജനങ്ങൾ കൈകോർത്തു പ്രവർത്തിച്ചതായിരുന്നു.

രാജ്യപുനരുദ്ധാരണത്തിനു ഗവൺമെന്‍റ് സമർഥമായ നേതൃത്വം നല്കിയപ്പോൾ വ്യവസായ മേഖലയിലെ മല്ലന്മാർ നാടിന്‍റെ നന്മയ്ക്കായി സഹകരിച്ചു പ്രവർത്തിച്ചു. തൊഴിലാളികളാകട്ടെ സ്വന്തം താത്പര്യങ്ങൾക്കായി മാത്രം നിലകൊള്ളാതെ നാടിന്‍റെ നന്മയ്ക്കായി നിലകൊണ്ടു. തൊഴിലാളികളുടെ യൂണിയൻ പ്രവർത്തനം രാജ്യത്തിന്‍റെ പുരോഗതിക്കു തടസംനിൽക്കുവാൻ അവർ ഇടവരുത്തിയില്ല.

രാജ്യത്തു വിഭവസമാഹരണം നടത്തുന്നതിലും വിദേശസഹായം വിവേകപൂർവം വിനിയോഗിക്കുന്നതിലും ജപ്പാൻ അന്നു വിജയിച്ചു. പൊതുമുതൽ കൊള്ളയടിക്കുവാൻ ആരും മുതിർന്നില്ലെന്നു മാത്രമല്ല മുണ്ടുമുറുക്കിയുടുത്തു രാജ്യത്തിന്‍റെ സാന്പത്തികശേഷി വർധിപ്പിക്കുന്നതിലും അങ്ങനെ പുതിയൊരു ജപ്പാനു രൂപംനല്കുന്നതിലും അവർ വിജയിച്ചു.

പ്രകൃതിദുരന്തം മൂലമുണ്ടായ നാശനഷ്ടങ്ങളുടെ ചാരക്കൂന്പാരത്തിൽനിന്നു ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേൽക്കുവാൻ കേരളത്തിനു സമാധിക്കണമെങ്കിൽ നാമെല്ലാവരും ജപ്പാൻകാർ ചെയ്തതുപോലെ ഒറ്റക്കെട്ടായി മുന്നോട്ടുപോയാൽ മാത്രമേ സാധ്യമാകൂ. അതിനു സ്വന്തതാത്പര്യം മാത്രം നോക്കാതെ സമൂഹത്തിന്‍റെ താത്പര്യവും നന്മയും നോക്കുവാൻ നാം തയാറാകണം. നമ്മുടെ നാടിന്‍റെ പുനഃസൃഷ്ടിക്കായി നാമും നമുക്കു സാധിക്കുന്നതുപോലെ വിയർപ്പു ചിന്തണം.

എന്നുമാത്രമല്ല, നമുക്ക് അർഹിക്കാത്തതൊന്നും നാം ഒരിക്കലും കവർന്നെടുക്കരുത്. തട്ടിപ്പിനും വെട്ടിപ്പിനും കൈക്കൂലിക്കും കരിഞ്ചന്തയ്ക്കുമൊന്നും നമ്മുടെയിടയിൽ സ്ഥാനമുണ്ടാകരുത്. നാം സന്പാദിക്കുന്ന സന്പത്തൊക്കെ ഏതു നിമിഷവും ഒലിച്ചുപോകാമെന്നു നാം ഇപ്പോൾ അനുഭവത്തിൽനിന്നുതന്നെ പഠിച്ചുകഴിഞ്ഞല്ലോ.

കേരളത്തിൽ സംഹാരതാണ്ഡവമാടിയ പ്രളയജലം വേഗം ഒഴുകിപ്പോകും. എന്നാൽ ഈ പ്രളയം വരുത്തിയ നാശനഷ്ടങ്ങളിൽനിന്നു കരകയറണമെങ്കിൽ നിരവധി വർഷങ്ങൾതന്നെ വേണ്ടിവരും. അതാകട്ടെ നമ്മുടെ സംഘടിതമായ പരിശ്രമവും പരസ്പരസഹകരണവും ഉണ്ടെങ്കിൽ മാത്രമേ സാധ്യമാകൂ. പ്രളയമുണ്ടായപ്പോൾ അതു നേരിടുവാൻ നാം പ്രകടിപ്പിച്ച അതേ സഹകരണമനോഭാവം പ്രളയത്തിന്‍റെ കെടുതികളിൽനിന്നു പൂർണമായി കരകയറുവാൻ ഭാവിയിലും നമുക്കുണ്ടാകണം. അല്ലാതെ പോയാൽ ഈ പ്രളയത്തിന്‍റെ ദുരന്തഫലങ്ങളിൽനിന്നു നാം ഒരിക്കലും മോചിതരാകില്ല.

ഗവൺമെന്‍റും രാഷ്‌ട്രീയപാർട്ടികളും ജനങ്ങളുമെല്ലാം തോളോടുതോൾ ചേർന്നു പ്രവർത്തിച്ചാൽ കേരളത്തിന്‍റെ പുനഃസൃഷ്ടി എളുപ്പത്തിൽ സാധ്യമാകും. എന്നാൽ പിന്നെയും ചില മുറിവുകൾ അവശേഷിക്കുമെന്നതു നാം മറക്കരുത്. ബന്ധുക്കളും മിത്രങ്ങളും നഷ്ടപ്പെട്ടവരുടെയും ജീവിക്കുവാനുള്ള വഴി അടഞ്ഞവരുടെയും മുറിവുകളാണത്. ആ മുറിവുകൾ കണ്ടില്ലെന്നു നാം നടിക്കരുത്. ആ മുറിവുകളിൽ തൈലം പുരട്ടി അവർക്ക് ആശ്വാസം നല്കുവാൻ നമുക്കു സാധിക്കണം. എങ്കിൽ മാത്രമേ ദൈവത്തിന്‍റെ സ്വന്തം നാടാണ് കേരളം എന്നു നമുക്കും വീണ്ടും അഭിമാനത്തോടെ ഓർമിക്കുവാനും പറയാനുമാകൂ. അതിനുള്ള ദൈവാനുഗ്രഹത്തിനായി നമുക്കു പ്രാർഥിക്കാം; പ്രവർത്തിക്കാം.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ