പേരിനൊരു കുടുംബം
അക്കര എന്നാണ് അയാളുടെ വീട്ടുപേര്. അയാൾ ആന്‍റപ്പൻ. ബിസിനസുകാരനാണ്. ഭാര്യ ആലീസ് കറുകുറ്റിക്കാരിയാണ്. ആന്‍റപ്പനും ആലീസും തമ്മിൽ പതിനഞ്ചു വയസിന്‍റെ വ്യത്യാസമുണ്ട്. ആലീസ് എംഎ പഠനം കഴിഞ്ഞു നിൽക്കുന്ന കാലത്താണ് ഇരുവരുടെയും കല്യാണം നടക്കുന്നത്. അന്ന് ആലീസിന് ഇരുപത്തിമൂന്ന് വയസാണ്, ആന്‍റപ്പന് മുപ്പത്തെട്ടും. ചെറുക്കന്‍റെ പ്രായത്തെ സംബന്ധിച്ച് ആലീസിന്‍റെ അമ്മ ഒറോമ്മ തന്‍റെ ഭർത്താവിനോട് അന്നു പരാതിപ്പെട്ടെങ്കിലും അയാൾ അതിനത്ര വില കൊടുത്തില്ല. ആലീസ് വിവാഹത്തിനു സമ്മതം മൂളിയത് മനസില്ലാമനസോടെയാണ്.

ചെറുക്കനും അയാളുടെ കുടുബത്തിനും ഇട്ടുമൂടാൻ സ്വത്തുണ്ടന്നും പതിനഞ്ച് വയസിന്‍റെ പ്രായവ്യത്യാസം വലിയൊരു പ്രശ്നമല്ലെന്നുമുളള വാദഗതിയിൽ ആലീസിന്‍റെ അപ്പൻ മകളുടെ മേൽ സമ്മർദ്ദം ചെലുത്തിയാണ് അന്നു കല്യാണത്തിനു സമ്മതിപ്പിച്ചത്.

വിവാഹശേഷം ആലീസ് പരാതികളില്ലാതെ ഉത്തമയായ ഭാര്യയായാണ് ജീവിതം ആരംഭിച്ചതെങ്കിലും ആന്‍റപ്പൻ അയാളുടെ ലോകത്തായിരുന്നു, അയാളുടെ മാത്രം ലോകത്തായിരുന്നു. ബിസിനസുകാരനായ അയാൾക്ക് വലുത് അയാളുടെ ബിസിനസും സാന്പത്തിക ഇടപാടുകളും ആ മേഖലയോട് ബന്ധപ്പെട്ട ആളുകളുംമാത്രം ആയിരുന്നു.

ആലീസിന്‍റെ നിർബന്ധപ്രകാരമാണ് ഇരുവർക്കും ഒരു കുഞ്ഞ് ഉണ്ടായതെന്നു പറയാം. പെൺകുട്ടിയാണ്. അവൾക്കിപ്പോൾ വയസ് ഇരുപത്തൊന്നായി. കുട്ടികളെ വളർത്താനും അവരുടെ കാര്യങ്ങളും മറ്റും നോക്കാനും തന്നെ കിട്ടില്ലെന്നും അക്കാര്യങ്ങളൊക്കെ തന്‍റെ ഭാര്യതന്നെ നോക്കിക്കൊള്ളണമെന്നുമുളള കർക്കശമായ നിലപാടിലായിരുന്നു ആന്‍റപ്പൻ. അതിനാൽ മകളുടെ കാര്യങ്ങളിൽ ഏറെയും ശ്രദ്ധപതിച്ചിരുന്നത് ആലീസ് തന്നെയായിരുന്നു. മകൾ അഞ്ജുവിന് തന്‍റെ പപ്പയോട് വെറുപ്പാണ്. കൊച്ചിലെ മുതൽ ആന്‍റപ്പന്‍റെ പ്രകൃതവും പെരുമാറ്റവും അവളിൽ രൂപപ്പെടുത്തിയ മനോഭാവമാണ് ഇതെന്നു നിസംശയം പറയാം.

ആന്‍റപ്പന്‍റെ മാതാപിതാക്കൾ ജീവിച്ചിരുപ്പുണ്ട്. തങ്ങളുടെ മകൻ വിവാഹം ചെയ്തത് തങ്ങളുടെ നിർബന്ധത്താലാണെന്നും തങ്ങളായിട്ടാണ് ഒരു പെൺകൊച്ചിന്‍റെ ജീവിതം നശിപ്പിച്ചതെന്നുമുളള വിചാരമാണ് അവർക്കിരുവർക്കുമുളളത്. ഇരുവർക്കും ആലീസിനോടും മകളോടും വലിയ കാര്യമാണ്. ഭർതൃവീട്ടിൽ താൻ തളരാതെ പിടിച്ചുനിന്നതിനു പിന്നിൽ തന്‍റെ അമ്മായിയപ്പന്‍റെയും അമ്മായിയമ്മയുടെയും കരുതലും സ്നേഹവുമുളള സാന്നിധ്യം ഒന്നുമാത്രമാണുണ്ടായിരുന്നെന്നാണ് ആലീസ് പറയുന്നത്. ഏതായാലും തന്‍റെ ഭർത്താവിന്‍റെ മനോഭാവത്തിൽ സാരമായ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആലീസ് ഇപ്പോഴും.

അറുപത് വയസോടടുക്കുന്ന ആന്‍റപ്പന് ഇനിയും സാരമായ മാറ്റം വരുമോ? വരുമെന്ന് ആലീസിനൊപ്പം വായനക്കാർക്കും പ്രതീക്ഷിക്കാം. പ്രതീക്ഷയാണല്ലോ മനുഷ്യജീവിതത്തെ എല്ലാക്കാലത്തും പിടിച്ചുനിർത്തുന്നത്. ആന്‍റപ്പനെപ്പോലെ കുടുംബജീവിതത്തോട് ആഭിമുഖ്യമില്ലാത്ത ചിലരെങ്കിലും അടുത്ത കാലത്തായി പലരുടെയും നിർബന്ധത്തിനും സമ്മർദത്തിനും വഴങ്ങി വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നതായി കണ്ടുവരുന്നുണ്ട്.

അപ്രകാരം നടക്കുന്ന വിവാഹങ്ങളിൽ ഇരുവരുടെയും ജീവിതത്തിന്‍റെ ആരംഭത്തിൽ ഭാര്യഭർതൃബന്ധത്തിലോ ഇതര കുടുംബ ബന്ധങ്ങളിലോ കാര്യമായ പ്രശ്നങ്ങൾ പ്രത്യക്ഷപ്പെടുന്നില്ലെന്നോ കാര്യങ്ങളൊക്കെ മുറപോലെയാണ് നടക്കുന്നതെന്നോ ഒക്കെ തോന്നിയാലും ക്രമക്കേടുകളും പൊരുത്തക്കേടുകളും താമസിയാതെ പ്രത്യക്ഷപ്പെടുമെന്നുളളത് ഉറപ്പായ കാര്യമാണ്. ഏതായാലും ആരോഗ്യകരമായ കുടുംബജീവിതവും ബന്ധങ്ങളും ഇത്തരം കുടുംബങ്ങളിൽ പിന്നീട് എളുപ്പമാകുമെന്ന് കരുതേണ്ട.

വിവാഹജീവിത വ്യവസ്ഥ അന്യോന്യം ചെയ്തശേഷം വിവാഹജീവിതത്തിന്‍റെ ഉത്തരവാദിത്വത്തിൽനിന്നു ഭാഗീകമായോ പൂർണമായോ പിൻവാങ്ങുന്നതിനെ ന്യായീകരിക്കാനാവുകയില്ല. നിയമപരമായി വിവാഹവ്യവസ്ഥ ചെയ്യുന്നതിനു മുന്പ് സ്ത്രീക്കോ പുരുഷനോ ഇരുവർക്കുമോ സ്വന്ത തീരുമാനപ്രകാരം വിവാഹബന്ധത്തിലേക്ക് വരുന്നതിൽ നിന്ന് പൂർണമായും പിൻവാങ്ങാമെന്നിരിക്കെ കപഠഭാവത്തോടെ അതിലേക്ക് പ്രവേശിക്കുകയും വിവാഹബന്ധത്തിന്‍റെ ഉത്തരവാദിത്വത്തിൽനിന്ന് പിൻവലിയുകയും ചെയ്യുന്നതിനെ ചതി എന്നേ വിളിക്കാനാകൂ.

സ്വന്തം വഴിക്ക് ചിന്തിക്കാനും പ്രവർത്തിക്കാനും ആർക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷേ, വിവാഹിതരായി ബോധപൂർവം കുടുബജീവിതത്തിലേക്ക് പ്രവേശിക്കുന്നവർ ആ ജീവിതം കൽപിച്ചു നൽകുന്ന ബന്ധങ്ങളിൽ നിന്നും അതിന്‍റെ ഉത്തരവാദിത്വങ്ങളിൽ നിന്നും മാറിപ്പോകുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് എനിക്കുള്ളത്. വിവാഹിതനാകുന്ന ഒരുവന് തന്‍റെ ബിസിനസിനോടോ ജോലിയോടോ, സ്ഥാപനങ്ങളോടോ സഹപ്രവർത്തകരോടോ ഒക്കെ ആത്മാർഥതയും സ്നേഹവും ഉണ്ടാകുക സ്വാഭാവികം മാത്രമാണ്. പക്ഷേ, അതിനെക്കാളൊക്കെ ഉപരിയായ ബന്ധവും ആത്മാർഥതയും ജീവിതപങ്കാളിയോടും മക്കളോടും ഉണ്ടാകണമെന്നു മാത്രം.

സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: [email protected]