Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഫെല്ലിനി തീവണ്ടിയുടെ അമരക്കാരൻ
ടോവിനോ നായകനായി എത്തിയ തീവണ്ടി എന്ന ചിത്രം മെട്രോ തീവണ്ടിയേക്കാളും വേഗത്തിലാണ് ബോക്സോഫീസിൽ കുതിച്ചു കയറുന്നത്. ചെയിൻ സ്മോക്കറായ നായകന്റെ കഥയെ ഒരു നാട്ടിൻ പുറത്തെ രാഷ്ട്രീയ പാർട്ടിയുടെ സംഭവങ്ങളുമായി കോർത്തിണക്കി അവതരിപ്പിച്ചപ്പോൾ ഈ വർഷത്തെ ശ്രദ്ധേയ വിജയമാക്കി തീവണ്ടിയെ മാറ്റുകയാണ് മലയാളികൾ. ചിരിയും കളിയും പ്രണയവും ആക്ഷേപഹാസ്യവുമൊക്കെയായി ചിത്രം മുന്നേറുന്പോൾ ഏറെ സന്തോഷത്തിലാണ് ചിത്രത്തിന്റെ സംവിധായകൻ ഫെല്ലിനി ടി.പി. തന്റെ ആദ്യ സംവിധാന സംരംഭം മലയാളി പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ സംവിധായകൻ ഫെല്ലിനിക്കും പറയാനുണ്ട് ഏറെ വിശേഷങ്ങൾ...
തീവണ്ടിയുടെ കഥയിലേക്ക്
ഞാനും സുഹൃത്തു വിനിയും പല കഥകൾ സംസാരിച്ചിരുന്നു. എന്നാൽ ഞങ്ങൾക്കു രണ്ടുപേർക്കും ഇഷ്ടപ്പെടുന്ന ഒരു കഥയിലേക്കെത്തിയില്ല. പലതും സംസാരിക്കുന്ന കൂട്ടത്തിലാണ് സിഗരറ്റ് വലിക്കുന്നതിനെക്കുറിച്ച് ഒരു സിനിമ ഒരുക്കിയാലോ എന്നു ഞാൻ പറയുന്നത്. അത് അവനും വളരെ ഇഷ്ടപ്പെട്ടു. ലോക സിനിമയിൽ തന്നെ വളരെ അപൂർവമായിട്ടാണ് സിഗരറ്റിനെക്കുറിച്ച് സിനിമ വന്നിട്ടുള്ളത്. വളരെ സുലഭമായി കിട്ടുന്നതും എന്നാൽ വേഗത്തിൽ അതിനടിമപ്പെട്ടു പോകുന്നതുമായ ഒരു ലഹരി വസ്തുവാണ് സിഗരറ്റ്. സിനിമ ചെയ്യുന്പോൾ അതു ഡാർക്ക് ആകാതെ ലൈറ്റ് മൂഡിൽ പ്രേക്ഷകർക്ക് എന്റർടെയ്ൻമെന്റാകണമെന്നു കരുതിയിരുന്നു. പിന്നെ അതെഴുതി വന്നപ്പോൾ ഒരു പൊളിറ്റിക്കൽ സറ്റയറായി മാറി. അങ്ങനെയാണ് തീവണ്ടി എന്ന സിനിമയുടെ തുടക്കം.
സിഗരറ്റ് വലിക്കുന്ന നായകൻ
കഥ പറഞ്ഞപ്പോൾ തന്നെ നായക കഥാപാത്രമെങ്ങനെയാണെന്നു ടോവിനോയ്ക്കു പിടികിട്ടിയിരുന്നു. തനി നാട്ടിൻപുറത്തുകാരനായ എന്നാൽ അലസനായ ഒരു കഥാപാത്രമാണ് ബിനീഷ് ദാമോദരൻ. ടോവിനോ അത്തരം കഥാപാത്രങ്ങൾ ചെയ്തട്ടില്ല എന്നതു ഒരു പുതുമയായി തോന്നി. എല്ലാവരിലേക്കും മികച്ച രീതീയിൽ സിനിമയെ കൊണ്ടെത്തിക്കണം എന്നു കരുതിയിരുന്നു. അതുകൊണ്ടു തന്നെ മറ്റൊന്നും വെല്ലുവിളിയായി മാറിയിരുന്നില്ല.
നായകനായി ടോവിനോ
തിരക്കഥ എഴുതിത്തീർന്നപ്പോൾ തന്നെ ബിനീഷ് ദാമോദരൻ എന്ന കഥാപാത്രമായി ടോവിനോ ആയിരുന്നു ആദ്യ പരിഗണന. ടോവിനോയെ നേരത്തെ തന്നെ പരിചയമുണ്ടായിരുന്നു. വിളിച്ചിട്ട് ഒരു കഥ പറയാനുണ്ടെന്നു പറഞ്ഞു. കഥ കേട്ടുകഴിഞ്ഞപ്പോൾ നമുക്ക് ഈ സിനിമ ചെയ്യാം എന്നു ടോവിനോ സമ്മതിക്കുകയായിരുന്നു.
സുധീഷും സുരാജും ശ്രദ്ധേയമായി
സുധീഷേട്ടനെ നമ്മൾ അന്നും ഇന്നും കാണുന്നത് കോളജ് കുമാരനായിട്ടൊക്കെയാണ്. മികച്ചൊരു നടനാണ് സുധീഷേട്ടൻ. എന്നാൽ അതു വേണ്ടവിധം സിനിമയിൽ ഉപയോഗിച്ചിട്ടില്ല. അമ്മാവൻ എന്ന കഥാപാത്രം സുധീഷേട്ടൻ അവതരിപ്പിച്ചാൽ പുതുമ കിട്ടുമെന്നു കരുതി. ആ നാട്ടിലെ ഒരു ആഭാസനാണ് ഈ അമ്മാവൻ. സിനിമ കഴിയുന്പോഴും സ്വഭാവത്തിൽ ഒരു മാറ്റവുമില്ലാതെ നന്നാവാനൊരുക്കമില്ലാത്ത ഒരു കഥാപാത്രമാണത്. ഈ കഥാപാത്രത്തെക്കുറിച്ച് സുധീഷേട്ടനോട് പറഞ്ഞപ്പോൾതന്നെ അദ്ദേഹത്തിനു വലിയ താല്പര്യമായി. സ്ഥിരം കിട്ടുന്ന കഥാപാത്രങ്ങളിൽ നിന്നുള്ള മാറ്റം പുള്ളിക്കാരനും ആഗ്രഹിച്ചിരുന്നു. പിന്നെ, എനിക്കും വിശ്വാസമുണ്ടായിരുന്നു ഇതു വർക്കൗട്ടാകുമെന്നും പ്രേക്ഷകർ അതു സ്വീകരിക്കുമെന്നും.
സുരാജേട്ടൻ കുറച്ചു നാളായി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ നമ്മളെ അതിശയിപ്പിക്കുന്ന നടനാണ്. ഈ ചിത്രത്തിലെ മധു എന്ന കഥാപാത്രവും ഏറെ ചലഞ്ചിംഗായിരുന്നു. കാരണം നായികയുടെ അച്ഛനായിട്ടുള്ള കഥാപാത്രമായിരുന്നു. സ്ക്രിപ്ട് വളരെ ഇഷ്ടപ്പെട്ടിട്ടാണ് അദ്ദേഹം ചിത്രത്തിലേക്കെത്തുന്നത്.
പുതുമുഖ നായിക സംയുക്ത മേനോൻ
ഈ ചിത്രത്തിലേക്കു നായികയ്ക്കുവേണ്ടി അവസാനം ഒരു ഓട്ടം ഉണ്ടായിരുന്നു. അപ്പോൾ ഒരു സുഹൃത്താണ് സംയുക്തയുടെ പേരു റെക്കമെന്റ് ചെയ്യുന്നത്. പ്രൊഫൈലു കണ്ട് ഞങ്ങൾക്കും ഇഷ്ടപ്പെട്ടു. പിന്നെ അപ്പു ഭട്ടതിരിയോട് സംസാരിച്ചുപ്പോൾ അവനും വളരെ സപ്പോർട്ടു ചെയ്തു സംയുക്തയെ. തീവണ്ടിയുടെ എഡിറ്ററായിരുന്ന അപ്പു ഭട്ടതിരിയാണ് സംയുക്തയുടെ മുൻ ചിത്രം ലില്ലിയുടേയുംഎഡിറ്റർ. അങ്ങനെയാണ് സംയുക്തയോട് ദേവി എന്ന കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുന്നതും നായികയായി എത്തുന്നതും.
ചിത്രത്തിന്റെ നാടൻ ലൊക്കേഷൻ
പയ്യോളിയുടെ ഇതുവരെ കാണാത്ത നാട്ടിൻപുറത്തെയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. പതിവു കാഴ്ചകളെ മാറ്റി നിർത്തി ഇടവഴിയും പെട്ടിക്കടയുമൊക്കെയുള്ള പുതിയ കാഴ്ചയാണ് ചിത്രത്തിൽ ഒരുക്കിയത്. നാൽപത്തഞ്ചു ദിവസത്തോളം പയ്യോളിയും പരിസരവും നമ്മുടെ സിനിമയുടെ ഭാഗമായി.
ആഗസ്റ്റ് ഫിലിംസ് എന്ന വലിയ ബാനർ
തിരക്കഥാകൃത്ത് വിനിക്കു മുന്‍പുതന്നെ ആഗസ്റ്റ് ഫിലിംസിന്റെ ഷാജി നടേശനെ പരിചയമുണ്ട്. ഞങ്ങൾ പ്ലോട്ട് പറഞ്ഞപ്പോൾ തന്നെ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. അതു വലിയൊരു ടേണിംഗ് പോയിന്റായിരുന്നു. അത്രയും വലിയൊരു പ്രൊഡക്ഷൻ ടീം ഒരു പുതിയ സംവിധായകന്റെ ഒപ്പം നിൽക്കാൻ ഒരുങ്ങി എന്നത് ഭാഗ്യമാണ്. ഞങ്ങളിൽ ആഗസ്റ്റ് ഫിലിംസിനൊരു വിശ്വാസമുണ്ടായിരുന്നു. പ്രേക്ഷകർ സിനിമ ഏറ്റെടുത്തപ്പോൾ എല്ലാവർക്കും സന്തോഷമായി.
റിലീസ് മാറ്റിവയ്ക്കേണ്ടി വന്നത്
സെൻസറിംഗ് താമസിച്ചതു കാരണം ആദ്യം പ്രതീക്ഷിച്ച സമയത്തു ചിത്രം തിയറ്ററിലെത്തിക്കാൻ കഴിഞ്ഞില്ല. പിന്നീട് ഫുട്ബോൾ ലോകകപ്പ് എത്തി. തൊട്ടുപിന്നാലെ മഴയും പ്രളയവും. അതൊക്കെ കൊണ്ടാണ് റിലീസ് ഇത്രയും താമസിച്ചത്. തിയറ്ററിലെത്തിക്കഴിഞ്ഞപ്പോൾ അതിനെ വലിയ വിജയമാക്കി പ്രേക്ഷകർ മാറ്റിയതിൽ വളരെ സന്തോഷമുണ്ട്.
തീവണ്ടി എന്ന പേര്
തിരക്കഥ എഴുതുന്നതിനു മുന്‍പ് വിനി ഇതിനെ നാലഞ്ചു പേജുള്ള ഒരു കഥയാക്കി എഴുതാൻ ശ്രമിച്ചിരുന്നു. എഴുത്തിന്റെ ആ ഒഴുക്കിൽ കിട്ടിയ പേരായിരുന്നു തീവണ്ടി. എല്ലാ നാട്ടിൻപുറത്തും പലർക്കും ഇരട്ടപ്പേരുണ്ട്. വളരെ കൗതുകമുള്ള ഒരു ഇരട്ടപ്പേര് വേണമെന്നു ഞങ്ങളും കരുതിയിരുന്നു. യാദൃശ്ചികമായി തീവണ്ടി എന്ന പേരു വന്നപ്പോൾ സിനിമയുടെ പേരും അതായി മാറി.
സംവിധാനത്തിലേക്കുള്ള യാത്ര
കോഴിക്കോടാണ് എന്റെ സ്വദേശം, എൻജിനിയറിംഗ് കഴിഞ്ഞ് സിനിമയില്ക്കെത്തുകയായിരുന്നു. ശ്യാമപ്രസാദ് സാറിനൊപ്പം ഇലക്ട്ര എന്ന സിനിമയിൽ വർക്കു ചെയ്തുകൊണ്ടാണ് കരിയർ തുടങ്ങുന്നത്. പിന്നീട് സെക്കണ്ട് ഷോ എന്ന ചിത്രത്തിൽ ചീഫ് അസോസിയേറ്റായി വർക്കു ചെയ്തു. പിന്നീട് പരസ്യങ്ങളൊക്കെ ചെയ്തു മുന്നോട്ടു പോകുന്നതിനൊപ്പം സിനിമ ചെയ്യാനുള്ള ഒരുക്കമായിരുന്നു. പല സബ്ജക്ടുകളും നോക്കിയെങ്കിലും ഒന്നും ശരിയായില്ല. നാലഞ്ചു വർഷം സ്ട്രഗിൾ ചെയ്തു. 2016 ആഗസ്റ്റു മുതലാണ് തീവണ്ടിയുടെ പിന്നാലെ യാത്ര തുടങ്ങുന്നത്.
ലിജിൻ കെ. ഈപ്പൻ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
ചരിത്രത്തിൽ ആദ്യമായി ഭരണഘടനയെ തകർക്കാൻ ശ്രമിച്ച പാർട്ടിയാണ് ബിജെപി: രാഹുൽ ഗാന്ധി
പോളിംഗ് ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യും; എറണാകുളം ജില്ലാ കളക്ടർ
കെഎസ്ആർടിസിക്ക് 50 കോടി രൂപ സർക്കാർ സഹായമായി അനുവദിച്ചു
Latest News
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
ചരിത്രത്തിൽ ആദ്യമായി ഭരണഘടനയെ തകർക്കാൻ ശ്രമിച്ച പാർട്ടിയാണ് ബിജെപി: രാഹുൽ ഗാന്ധി
പോളിംഗ് ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യും; എറണാകുളം ജില്ലാ കളക്ടർ
കെഎസ്ആർടിസിക്ക് 50 കോടി രൂപ സർക്കാർ സഹായമായി അനുവദിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top