ഫെല്ലിനി തീവണ്ടിയുടെ അമരക്കാരൻ
ടോവിനോ നായകനായി എത്തിയ തീവണ്ടി എന്ന ചിത്രം മെട്രോ തീവണ്ടിയേക്കാളും വേഗത്തിലാണ് ബോക്സോഫീസിൽ കുതിച്ചു കയറുന്നത്. ചെയിൻ സ്മോക്കറായ നായകന്‍റെ കഥയെ ഒരു നാട്ടിൻ പുറത്തെ രാഷ്ട്രീയ പാർട്ടിയുടെ സംഭവങ്ങളുമായി കോർത്തിണക്കി അവതരിപ്പിച്ചപ്പോൾ ഈ വർഷത്തെ ശ്രദ്ധേയ വിജയമാക്കി തീവണ്ടിയെ മാറ്റുകയാണ് മലയാളികൾ. ചിരിയും കളിയും പ്രണയവും ആക്ഷേപഹാസ്യവുമൊക്കെയായി ചിത്രം മുന്നേറുന്പോൾ ഏറെ സന്തോഷത്തിലാണ് ചിത്രത്തിന്‍റെ സംവിധായകൻ ഫെല്ലിനി ടി.പി. തന്‍റെ ആദ്യ സംവിധാന സംരംഭം മലയാളി പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ സംവിധായകൻ ഫെല്ലിനിക്കും പറയാനുണ്ട് ഏറെ വിശേഷങ്ങൾ...

തീവണ്ടിയുടെ കഥയിലേക്ക്

ഞാനും സുഹൃത്തു വിനിയും പല കഥകൾ സംസാരിച്ചിരുന്നു. എന്നാൽ ഞങ്ങൾക്കു രണ്ടുപേർക്കും ഇഷ്ടപ്പെടുന്ന ഒരു കഥയിലേക്കെത്തിയില്ല. പലതും സംസാരിക്കുന്ന കൂട്ടത്തിലാണ് സിഗരറ്റ് വലിക്കുന്നതിനെക്കുറിച്ച് ഒരു സിനിമ ഒരുക്കിയാലോ എന്നു ഞാൻ പറയുന്നത്. അത് അവനും വളരെ ഇഷ്ടപ്പെട്ടു. ലോക സിനിമയിൽ തന്നെ വളരെ അപൂർവമായിട്ടാണ് സിഗരറ്റിനെക്കുറിച്ച് സിനിമ വന്നിട്ടുള്ളത്. വളരെ സുലഭമായി കിട്ടുന്നതും എന്നാൽ വേഗത്തിൽ അതിനടിമപ്പെട്ടു പോകുന്നതുമായ ഒരു ലഹരി വസ്തുവാണ് സിഗരറ്റ്. സിനിമ ചെയ്യുന്പോൾ അതു ഡാർക്ക് ആകാതെ ലൈറ്റ് മൂഡിൽ പ്രേക്ഷകർക്ക് എന്‍റർടെയ്ൻമെന്‍റാകണമെന്നു കരുതിയിരുന്നു. പിന്നെ അതെഴുതി വന്നപ്പോൾ ഒരു പൊളിറ്റിക്കൽ സറ്റയറായി മാറി. അങ്ങനെയാണ് തീവണ്ടി എന്ന സിനിമയുടെ തുടക്കം.

സിഗരറ്റ് വലിക്കുന്ന നായകൻ

കഥ പറഞ്ഞപ്പോൾ തന്നെ നായക കഥാപാത്രമെങ്ങനെയാണെന്നു ടോവിനോയ്ക്കു പിടികിട്ടിയിരുന്നു. തനി നാട്ടിൻപുറത്തുകാരനായ എന്നാൽ അലസനായ ഒരു കഥാപാത്രമാണ് ബിനീഷ് ദാമോദരൻ. ടോവിനോ അത്തരം കഥാപാത്രങ്ങൾ ചെയ്തട്ടില്ല എന്നതു ഒരു പുതുമയായി തോന്നി. എല്ലാവരിലേക്കും മികച്ച രീതീയിൽ സിനിമയെ കൊണ്ടെത്തിക്കണം എന്നു കരുതിയിരുന്നു. അതുകൊണ്ടു തന്നെ മറ്റൊന്നും വെല്ലുവിളിയായി മാറിയിരുന്നില്ല.

നായകനായി ടോവിനോ

തിരക്കഥ എഴുതിത്തീർന്നപ്പോൾ തന്നെ ബിനീഷ് ദാമോദരൻ എന്ന കഥാപാത്രമായി ടോവിനോ ആയിരുന്നു ആദ്യ പരിഗണന. ടോവിനോയെ നേരത്തെ തന്നെ പരിചയമുണ്ടായിരുന്നു. വിളിച്ചിട്ട് ഒരു കഥ പറയാനുണ്ടെന്നു പറഞ്ഞു. കഥ കേട്ടുകഴിഞ്ഞപ്പോൾ നമുക്ക് ഈ സിനിമ ചെയ്യാം എന്നു ടോവിനോ സമ്മതിക്കുകയായിരുന്നു.

സുധീഷും സുരാജും ശ്രദ്ധേയമായി

സുധീഷേട്ടനെ നമ്മൾ അന്നും ഇന്നും കാണുന്നത് കോളജ് കുമാരനായിട്ടൊക്കെയാണ്. മികച്ചൊരു നടനാണ് സുധീഷേട്ടൻ. എന്നാൽ അതു വേണ്ടവിധം സിനിമയിൽ ഉപയോഗിച്ചിട്ടില്ല. അമ്മാവൻ എന്ന കഥാപാത്രം സുധീഷേട്ടൻ അവതരിപ്പിച്ചാൽ പുതുമ കിട്ടുമെന്നു കരുതി. ആ നാട്ടിലെ ഒരു ആഭാസനാണ് ഈ അമ്മാവൻ. സിനിമ കഴിയുന്പോഴും സ്വഭാവത്തിൽ ഒരു മാറ്റവുമില്ലാതെ നന്നാവാനൊരുക്കമില്ലാത്ത ഒരു കഥാപാത്രമാണത്. ഈ കഥാപാത്രത്തെക്കുറിച്ച് സുധീഷേട്ടനോട് പറഞ്ഞപ്പോൾതന്നെ അദ്ദേഹത്തിനു വലിയ താല്പര്യമായി. സ്ഥിരം കിട്ടുന്ന കഥാപാത്രങ്ങളിൽ നിന്നുള്ള മാറ്റം പുള്ളിക്കാരനും ആഗ്രഹിച്ചിരുന്നു. പിന്നെ, എനിക്കും വിശ്വാസമുണ്ടായിരുന്നു ഇതു വർക്കൗട്ടാകുമെന്നും പ്രേക്ഷകർ അതു സ്വീകരിക്കുമെന്നും.

സുരാജേട്ടൻ കുറച്ചു നാളായി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ നമ്മളെ അതിശയിപ്പിക്കുന്ന നടനാണ്. ഈ ചിത്രത്തിലെ മധു എന്ന കഥാപാത്രവും ഏറെ ചലഞ്ചിംഗായിരുന്നു. കാരണം നായികയുടെ അച്ഛനായിട്ടുള്ള കഥാപാത്രമായിരുന്നു. സ്ക്രിപ്ട് വളരെ ഇഷ്ടപ്പെട്ടിട്ടാണ് അദ്ദേഹം ചിത്രത്തിലേക്കെത്തുന്നത്.

പുതുമുഖ നായിക സംയുക്ത മേനോൻ

ഈ ചിത്രത്തിലേക്കു നായികയ്ക്കുവേണ്ടി അവസാനം ഒരു ഓട്ടം ഉണ്ടായിരുന്നു. അപ്പോൾ ഒരു സുഹൃത്താണ് സംയുക്തയുടെ പേരു റെക്കമെന്‍റ് ചെയ്യുന്നത്. പ്രൊഫൈലു കണ്ട് ഞങ്ങൾക്കും ഇഷ്ടപ്പെട്ടു. പിന്നെ അപ്പു ഭട്ടതിരിയോട് സംസാരിച്ചുപ്പോൾ അവനും വളരെ സപ്പോർട്ടു ചെയ്തു സംയുക്തയെ. തീവണ്ടിയുടെ എഡിറ്ററായിരുന്ന അപ്പു ഭട്ടതിരിയാണ് സംയുക്തയുടെ മുൻ ചിത്രം ലില്ലിയുടേയുംഎഡിറ്റർ. അങ്ങനെയാണ് സംയുക്തയോട് ദേവി എന്ന കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുന്നതും നായികയായി എത്തുന്നതും.

ചിത്രത്തിന്‍റെ നാടൻ ലൊക്കേഷൻ

പയ്യോളിയുടെ ഇതുവരെ കാണാത്ത നാട്ടിൻപുറത്തെയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. പതിവു കാഴ്ചകളെ മാറ്റി നിർത്തി ഇടവഴിയും പെട്ടിക്കടയുമൊക്കെയുള്ള പുതിയ കാഴ്ചയാണ് ചിത്രത്തിൽ ഒരുക്കിയത്. നാൽപത്തഞ്ചു ദിവസത്തോളം പയ്യോളിയും പരിസരവും നമ്മുടെ സിനിമയുടെ ഭാഗമായി.

ആഗസ്റ്റ് ഫിലിംസ് എന്ന വലിയ ബാനർ

തിരക്കഥാകൃത്ത് വിനിക്കു മുന്പുതന്നെ ആഗസ്റ്റ് ഫിലിംസിന്‍റെ ഷാജി നടേശനെ പരിചയമുണ്ട്. ഞങ്ങൾ പ്ലോട്ട് പറഞ്ഞപ്പോൾ തന്നെ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. അതു വലിയൊരു ടേണിംഗ് പോയിന്‍റായിരുന്നു. അത്രയും വലിയൊരു പ്രൊഡക്ഷൻ ടീം ഒരു പുതിയ സംവിധായകന്‍റെ ഒപ്പം നിൽക്കാൻ ഒരുങ്ങി എന്നത് ഭാഗ്യമാണ്. ഞങ്ങളിൽ ആഗസ്റ്റ് ഫിലിംസിനൊരു വിശ്വാസമുണ്ടായിരുന്നു. പ്രേക്ഷകർ സിനിമ ഏറ്റെടുത്തപ്പോൾ എല്ലാവർക്കും സന്തോഷമായി.

റിലീസ് മാറ്റിവയ്ക്കേണ്ടി വന്നത്

സെൻസറിംഗ് താമസിച്ചതു കാരണം ആദ്യം പ്രതീക്ഷിച്ച സമയത്തു ചിത്രം തിയറ്ററിലെത്തിക്കാൻ കഴിഞ്ഞില്ല. പിന്നീട് ഫുട്ബോൾ ലോകകപ്പ് എത്തി. തൊട്ടുപിന്നാലെ മഴയും പ്രളയവും. അതൊക്കെ കൊണ്ടാണ് റിലീസ് ഇത്രയും താമസിച്ചത്. തിയറ്ററിലെത്തിക്കഴിഞ്ഞപ്പോൾ അതിനെ വലിയ വിജയമാക്കി പ്രേക്ഷകർ മാറ്റിയതിൽ വളരെ സന്തോഷമുണ്ട്.

തീവണ്ടി എന്ന പേര്

തിരക്കഥ എഴുതുന്നതിനു മുന്പ് വിനി ഇതിനെ നാലഞ്ചു പേജുള്ള ഒരു കഥയാക്കി എഴുതാൻ ശ്രമിച്ചിരുന്നു. എഴുത്തിന്‍റെ ആ ഒഴുക്കിൽ കിട്ടിയ പേരായിരുന്നു തീവണ്ടി. എല്ലാ നാട്ടിൻപുറത്തും പലർക്കും ഇരട്ടപ്പേരുണ്ട്. വളരെ കൗതുകമുള്ള ഒരു ഇരട്ടപ്പേര് വേണമെന്നു ഞങ്ങളും കരുതിയിരുന്നു. യാദൃശ്ചികമായി തീവണ്ടി എന്ന പേരു വന്നപ്പോൾ സിനിമയുടെ പേരും അതായി മാറി.

സംവിധാനത്തിലേക്കുള്ള യാത്ര

കോഴിക്കോടാണ് എന്‍റെ സ്വദേശം, എൻജിനിയറിംഗ് കഴിഞ്ഞ് സിനിമയില്ക്കെത്തുകയായിരുന്നു. ശ്യാമപ്രസാദ് സാറിനൊപ്പം ഇലക്ട്ര എന്ന സിനിമയിൽ വർക്കു ചെയ്തുകൊണ്ടാണ് കരിയർ തുടങ്ങുന്നത്. പിന്നീട് സെക്കണ്ട് ഷോ എന്ന ചിത്രത്തിൽ ചീഫ് അസോസിയേറ്റായി വർക്കു ചെയ്തു. പിന്നീട് പരസ്യങ്ങളൊക്കെ ചെയ്തു മുന്നോട്ടു പോകുന്നതിനൊപ്പം സിനിമ ചെയ്യാനുള്ള ഒരുക്കമായിരുന്നു. പല സബ്ജക്ടുകളും നോക്കിയെങ്കിലും ഒന്നും ശരിയായില്ല. നാലഞ്ചു വർഷം സ്ട്രഗിൾ ചെയ്തു. 2016 ആഗസ്റ്റു മുതലാണ് തീവണ്ടിയുടെ പിന്നാലെ യാത്ര തുടങ്ങുന്നത്.

ലിജിൻ കെ. ഈപ്പൻ