Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ചന്പാരനിലേക്ക് ബാപ്പുവിന്റെ വഴികാട്ടി
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ സ്മൃതിപഥത്തില്‍ എവിടെയോ ഉപേക്ഷിച്ച ഒരു പേരുണ്ട്്, മനപ്പൂര്‍വമോ അല്ലാതെയോ ഒക്കെ നാം മറന്ന ആ പേര് രാജ്കുമാര് ശുക്ലയുടേതാണ്. ചമ്പാരന്‍ സത്യഗ്രഹമെന്നു കേട്ടാല്‍ ചില ചരിത്രകാരന്മാര്ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപക്ഷേ, ഈ പേര് ഓര്മിച്ചെടുക്കാന് പറ്റിയേക്കും. ആ പേരിന് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ജീവവായുവായ, മഹാത്മാഗാന്ധി വിഭാവനം ചെയ്ത സത്യഗ്രഹത്തിലേക്ക് വഴിതെളിച്ചയാളുടെ ഗ്രാമീണ മുഖഛായയുണ്ട്.
ഇന്ത്യ കണ്ട സഹനസമരത്തിന്റെയും കര്‍ഷകസമരത്തിന്റെയും സത്യഗ്രത്തിന്റെയും ഒക്കെ തുടക്കം എന്നറിയപ്പെടുന്ന 1917ലെ ‘’ചമ്പാരന്‍ സത്യഗ്രഹ’’ത്തിന് നമ്മുടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ വലിയ പ്രാധാന്യമാണുള്ളത്. ആ സത്യഗ്രഹത്തിലേക്ക് മഹാത്മാ ഗാന്ധിക്ക് വഴികാട്ടിയായ ആളാണ് പണ്ഡിറ്റ് രാജ്കുമാര് ശുക്ല. ചമ്പാരന്‍ സത്യഗ്രഹത്തിലേക്ക് ഗാന്ധിജിയെ കൊണ്ടുവന്നു എന്നതിനപ്പുറം അദ്ദേഹം അതിനായി ശ്രമിച്ച ത്യാഗോജ്വലമായ പോരാട്ടമുണ്ട്. ആ പോരാട്ടത്തിനു ഭൂമികയായത് ബിഹാറിലെ മോത്തിഹാരിയും ബേട്ടിയയും സത്വാരിയയും മുരളിഭര്വയുമൊക്കെയാണ്.
സത്വാരിയയിലേക്ക്
രാജ്കുമാര് ശുക്ലയുടെ ഗ്രാമം ബിഹാറിലെ ഈസ്റ്റ് ചാമ്പാരന്‍ ജില്ലയിലുള്ള സത്വാരിയയാണ്. അവിടെ അദ്ദേഹത്തിന്റെ ചെറുമകനായ മണിഭൂഷണ് റായിയും ഭാര്യയും പേരക്കുട്ടികളുമൊക്കെ ഇപ്പോള്‍ താമസിക്കുന്നുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണായക സ്ഥാനം അലങ്കരിച്ച രാജ്കുമാര് താമസിച്ചിരുന്ന ഈ വീടിനെയോ സ്ഥലത്തെയോ വികസനത്തിന്റേതായ ഒന്നും തൊട്ടുതീണ്ടിയിട്ടില്ല എന്നത് ഈ നാടിന്റെ ദൈന്യതയെ സൂചിപ്പിക്കുന്നു. ശ്രീകൃഷ്ണ സിന്‍ഹ മുതല്‍ ജഗന്നാഥ് മിശ്രയും കര്‍പുരി ഠാക്കുറും ലാലുവും റാബ്രിയും നിതീഷുമൊക്കെ ഭരിച്ച് ഭരിച്ച് രാജ്യത്തെ പിന്നോക്കാവസ്ഥയുടെ മുഖമായി മാറിയ ബിഹാറിന്റെ ഈ ‘’സ്വത്വ’’ത്തിന് ഇന്നും മാറ്റമൊന്നും വന്നിട്ടില്ല. രാജ്യത്തിന്റെ ആദ്യ പ്രസിഡന്റായ ഡോ. രാജേന്ദ്രപ്രസാദ്, ജനനായകന് എന്നറിയപ്പെടുന്ന ജയപ്രകാശ് നാരായണ്‍, ജഗ്ജീവന് റാം തുടങ്ങി നിരവധി കറകളഞ്ഞ സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ജന്മം നല്കിയ മണ്ണ്് പുണ്യഭൂമിയായി സംരക്ഷിക്കേണ്ടതാണ് എന്ന തിരിച്ചറിവ് ഉണ്ടാകാത്ത ഭരണവര്‍ഗമാണ് ഇതുവരെ ഈ നാടു ഭരിച്ചത്. അവരുടെ വികസനസങ്കല്പമെന്തായിരുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ബിഹാറില്‍ കാണുന്നത്.
ചമ്പാരന്‍ സത്യഗ്രഹത്തിന്റെ 100-ാം വാര്‍ഷികം വലിയ പരിപാടികളോടെ കഴിഞ്ഞ വര്‍ഷം ആഘോഷിക്കുകയുണ്ടായി. മുഖ്യമന്ത്രിയായ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍, കേന്ദ്രസര്‍ക്കാരിന്റെ സഹകരണത്തോടെ വലിയ മഹാമഹമായിത്തന്നെ ചമ്പാരന്റെ ശതകമാഘോഷിച്ചു. എന്നാല്‍, ചമ്പാരനിലേക്ക് ഗാന്ധിജിയെ എത്തിക്കുന്നതിനു കാരണഭൂതനായ രാജ്കുമാര് ശുക്ലയുടെ ഓര്‍മകള്‍ക്കു തിളക്കം നല്കാന് 100 വര്‍ഷം കാത്തിരുന്നിട്ടും സാധിച്ചിട്ടില്ല എന്ന് പൗത്രനായ മണിഭൂഷണ് റായി ചൂണ്ടിക്കാട്ടുന്നു.
ബിഹാറിന്റെ തലസ്ഥാനമായ പാറ്റ്നയില്‍നിന്ന് സത്വാരിയയിലേക്ക് 214 കിലോമീറ്റര്‍ ദൂരമുണ്ട്. ബിഹാറിന്റെ പ്രധാനകൃഷിയിടമായ മാന്തോപ്പുകളുടെ മനോഹാരിതയാണ് സത്വാരിയയുടെ പ്രത്യേകത. മണിഭൂഷണ് റായി എന്ന എഴുപതുകാരനും പത്നി ശിവകുമാരിയും അവരുടെ മൂന്നു മക്കളില്‍ ഒരാളുമാണ് ഇവിടെ താമസിക്കുന്നത്. സ്വാതന്ത്ര്യസമരഭൂമിയില്‍ ജ്വലിച്ച രാജ്കുമാര് ശുക്ലയുടെ വീട്ടിലേക്ക് വാഹനങ്ങള്‍ക്ക് എത്തിച്ചേരണമെങ്കില്‍ ഇടുങ്ങിയ വഴിയിലൂടെ യാത്ര ചെയ്യണം.
ആരുടെ മുന്നിലും അഭിമാനം അടിയറവയ്ക്കാത്ത രാജ്കുമാര് ശുക്ലയുടെ പൗത്രനും ആ പാരമ്പര്യം പിന്തുടരുന്നു. നാലുമുറികളുള്ള ആ ‘’വലിയ’’ പഴയ വീട്ടിലേക്ക് ചെന്നുകയറുമ്പോള്‍ തന്നെ കാണാനാകുന്നത് രാജ്കുമാര് ശുക്ലയുടെയും മഹാത്മജിയുടെയും പഴയ ഫോട്ടോകളാണ്.
തന്റെ മുത്തച്ഛന്റെ ഡയറിക്കുറിപ്പുകള്‍ വീണ്ടും വീണ്ടും വായിക്കുന്ന മണിഭൂഷന്റെ കണ്ണുകളിലെ പ്രകാശം അതി തീക്ഷ്ണമാണ്. അത് അഭിമാനത്തിന്റെയും നെഞ്ചുറപ്പിന്റെയുമാണെന്ന് കൂടുതല്‍ സംസാരിക്കുമ്പോള്‍ മനസിലാകും.
മുരളിഭര്വയിലെ കിഴങ്ങ് കൃഷി
ബിഹാറിനുപുറത്ത് ആരുമധികം വായിക്കാത്ത രാജ്കുമാറിന്റെ ജീവിതം ചെറുമകന് അനാവരണം ചെയ്തു. സാധാരണ ബ്രാഹ്മണകുടുംബത്തില്‍ 1875 ഓഗസ്റ്റ് 23നു ജനിച്ച രാജ്കുമാര് ശുക്ലയുടെ ജീവിതം ചെറുത്തുനില്പ്പുകളുടേതാണ്. സത്വരിയയിലും മുരളിഭര്വയിലുമായി ഏക്കറുകളോളം കൃഷിഭൂമിയുള്ള വലിയ ജന്മിയായിരുന്നു എന്നതിലുപരി തികഞ്ഞ കര്‍ഷകനായിരുന്നു രാജ്കുമാര് ശുക്ല. രാജ്കുമാറിന് ഏതാണ്ട് 30 വയസുള്ളപ്പോള്‍ ഒരു ദിവസം അദ്ദേഹം തന്റെ അടുക്കളത്തോട്ടത്തില്‍ നട്ടിരിക്കുന്ന കിഴങ്ങുകള്‍ പറിച്ചെടുക്കുകയായിരുന്നു. അപ്പോഴാണ് ബല്‍വ എന്ന ആ പ്രദേശത്തെ കോട്ടി (അധികാരി)യായ ഹെമാംഗ് കൃഷിയിടത്തിലെത്തുന്നത്.
വിളവെടുക്കുന്ന ഉരുളക്കിഴങ്ങിന്റെ മൂന്നിലൊരുഭാഗം ബല്വകേന്ദ്രത്തിലെത്തിക്കണമെന്ന് കോട്ടി ആവശ്യപ്പെട്ടു. അനവധി നികുതി സമ്പ്രദായങ്ങള്‍ പാവപ്പെട്ട കര്‍ഷകരില്‍ അപ്പോള്‍ത്തന്നെ അടിച്ചേല്‍പ്പിച്ചിട്ടുണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഇതുകൂടി താങ്ങാനാവില്ലെന്നും ഇത് അന്യായമാണെന്നും രാജ്കുമാര് ശുക്ല വാദിച്ചു. മാത്രവുമല്ല, തന്റെ കൃഷിയിടത്തില്‍ കൃഷിചെയ്ത കിഴങ്ങില്‍ ഒരു കഷണം പോലും നികുതിയായി തരില്ലെന്നു കോട്ടിയോട് ശുക്ല തീര്‍ത്തു പറഞ്ഞു. ഇതില്‍ കുപിതനായ കോട്ടി ശുക്ലയ്ക്കെതിരേ നടപടി സ്വീകരിക്കാനൊരുങ്ങി. അന്നു രാത്രി രാജ്കുമാര് ഒരു തീരുമാനമെടുത്തു; ബ്രിട്ടീഷുകാരെ ഈ ഗ്രാമത്തില്‍നിന്ന് ഓടിക്കാതെ താന്‍ ഇനി ചമ്പാരനിലെത്തില്ല. അതൊരു ഉറച്ച നിലപാടായിരുന്നു. ബ്രിട്ടീഷ് അധികാരത്തിനെതിരേ വലിയ പോരാട്ടങ്ങള്‍ രാജ്യത്തിന്റെ പലേടങ്ങളിലായി നടക്കുന്ന കാലമായിരുന്നു അത്. ശുക്ല തന്റെ കര്‍ഷകരെ ഒന്നടങ്കം അണിനിരത്തി പോരാട്ടത്തിനു തയാറായി.
എന്നാല്‍, കൊടികുത്തി വാണിരുന്ന ജാതിവ്യവസ്ഥയും മറ്റും പലരെയും കര്‍ഷകസമരത്തില്‍നിന്ന് അകറ്റിനിര്‍ത്തി. ജാതിയില്‍ പിന്നോക്കമുള്ളവര്ക്കൊപ്പം ഉന്നതകുലജാതിക്കാര്‍ ഇറങ്ങാന്‍ തയാറിയില്ല. അങ്ങനെ കെട്ടുറപ്പില്ലാത്ത സമരത്തില്‍ അണിചേരാന്‍ അധികംപേരെ കിട്ടിയില്ല.
നീലത്തിന്റെ തീന് കഠിയ തീട്ടൂരം
ചമ്പാരനില്‍ അന്ന് വലിയ ചൂഷണം നേരിടുന്ന കര്‍ഷകസമൂഹം തങ്ങളുടെ കൃഷിയിടങ്ങളുടെ 20ല്‍ മൂന്നു ഭാഗം (തീന് കഠിയ) നീലംകൃഷി ചെയ്യണമെന്ന നിബന്ധനയുണ്ടായിരുന്നു. കഠിയ’’ ഭൂമിയുടെ അളവിന്റെ പേരാണ്. ഇരുപത് കഠിയ ചേര്‍ന്നാല്‍ ഒരു ഏക്കറാകും. അന്ന് യൂറോപ്പിന് നീലം ആവശ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് നിര്‍ബന്ധിത നീലംകൃഷി ഏര്‍പ്പെടുത്തിയത്. കൃഷിയുടെ നിയമങ്ങളും ചട്ടങ്ങളും തോട്ടമുടമകളായ ബ്രിട്ടീഷുകാര്തന്നെയാണ് ഉണ്ടാക്കിയത്. യൂറോപ്പിലേക്ക് നീലത്തിന് അത്രയധികം ആവശ്യമുണ്ടെന്നു കണ്ടായിരുന്നു ബ്രിട്ടീഷുകാരുടെ ഈ നീക്കം. എന്നാല്‍, പിന്നീട് സിന്തറ്റിക് നീലം ഉത്പാദിപ്പിക്കപ്പെട്ടതോടെ നീലംകൃഷി വേണ്ടെന്നായി. ഉള്ള നീലംകൃഷി നശിപ്പിക്കാന്‍ ഉടമകള്‍ ആജ്ഞാപിച്ചെങ്കിലും കൃഷിക്കാര്‍ക്ക് നഷ്ടപരിഹാരം നല്കാന് അവര്‍ തയ്യാറായില്ല. ഈ അവസ്ഥയില്‍ കര്‍ഷകരുടെ നില കൂടുതല്‍ വഷളായി.
കൃഷിയിടത്തില്‍ പണിയെടുക്കുന്നവര്‍ക്ക് കൂലിക്കു പകരം ആട്ടും തുപ്പും തല്ലും മാത്രമായിരുന്നു ബ്രിട്ടീഷുകാരുടെ സമ്മാനം. ജോലി അടിമകളെപ്പോലെ.
ഗാന്ധിജിയെ കാണാന്‍
1915ല്‍ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍നിന്ന് തിരിച്ചെത്തിയ ശേഷം ദേശീയപ്രസ്ഥാനത്തില്‍ സജീവമായിത്തുടങ്ങിയ കാലം. പത്രങ്ങളില്‍ മുഴുവന്‍ ഗാന്ധിജിയെക്കുറിച്ചുള്ള ലേഖനങ്ങള്‍ നിരന്നു. ഇതു വായിക്കാനിടയായ ശുക്ല എങ്ങനെയെങ്കിലും ഗാന്ധിജിയെ കാണണമെന്നും ഈ അന്യായം ഗാന്ധിജിക്കു മുന്നിലെത്തിക്കണമെന്നും തീരുമാനിച്ചു.
ചമ്പാരനിലെ കര്‍ഷകരുടെ ഈ വലിയ ദുരിതം മഹാത്മജിയെ അറിയിക്കുന്നതിനായി ശുക്ല ആദ്യം നടത്തിയ ശ്രമം പ്രശ്നങ്ങളെക്കുറിച്ച് പത്രത്തില്‍ റിപ്പോര്‍ട്ട് വരുത്തുക എന്നതായിരുന്നു. ഹിന്ദിയറിയാത്ത, ഭോജ്പുരിയും കൈതിയും മാത്രമറിയാവുന്ന ശുക്ല തന്റെ സുഹൃത്തും കര്ഷകസമരത്തില്തന്നോടൊപ്പം പ്രവര്‍ത്തിച്ചയാളുമായ ഫിര്മുഹമ്മദ് മുനീസിന്റെ സഹായം തേടി. കാണ്‍പൂരില്‍ നിന്നിറങ്ങുന്ന പ്രതാപ് എന്ന പത്രത്തില്‍ രാജ്കുമാര് ശുക്ലയുടെ പേരില്‍ ഫിര്മുഹമ്മദ് ലേഖനം പ്രസിദ്ധീകരിച്ചു. എന്നാല്‍, വലിയ ചലനമുണ്ടാക്കാന്‍ ആ റിപ്പോര്ട്ടിനായില്ല. ഒടുവില്‍ രാജ്കുമാര് ശുക്ലതന്നെ ഗാന്ധിജിയെ തേടിയിറങ്ങി. ലക്നോവില്‍ 1916ല്‍ നടന്ന 31-ാം കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഗാന്ധിജി പങ്കെടുക്കുന്നുണ്ടെന്നറിഞ്ഞായിരുന്നു യാത്ര. അവിടെ ചെന്ന്് ഗാന്ധിജിയെ കണ്ടെങ്കിലും രാജ്കുമാറിനെ ഗാന്ധിജി മടക്കിയയ്ക്കുകയായിരുന്നു. ഭാഷയോ, വിഷയത്തില്‍ തനിക്കുള്ള ആത്മാര്ഥതയോ മനസിലാക്കാതെയായിരുന്നു ഗാന്ധിജി തന്നെ മടക്കിയയച്ചതെന്ന് രാജ്കുമാര് തന്റെ ഡയറിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. നാട്ടില്‍തിരിച്ചെത്തിയ രാജ്കുമാര് ഗാന്ധിജിക്കു കത്തെഴുതി. കത്തുകള്‍ ശ്രദ്ധയില്‍പ്പെട്ട ഗാന്ധിജി രാജ്കമാര്‍ ശുക്ലയോട് കാണ്‍പൂരിലെത്താന്‍ പറഞ്ഞു. എന്നാല്‍, രാജ്കുമാര് അവിടെയെത്തും മുമ്പേ ഗാന്ധിജി സബര്മതിയിലേക്കു പോയി. വീണ്ടും ഗാന്ധിജിക്കു കത്തുകള്‍ എഴുതിക്കൊണ്ടേയിരുന്നു. മറ്റൊരു മറുപടിയില്‍ ഗാന്ധിജി ആവശ്യപ്പെട്ടത് പോര്‍ബന്തറിലെ തന്റെ ആശ്രമത്തിലെത്താനായിരുന്നു. അവിടെയെത്തിയപ്പോഴും ഗാന്ധിജിയെ കാണാനായില്ല. ആ യുവാവിന്റെ പ്രയത്നം കണ്ട് മനസലിഞ്ഞ ഗാന്ധിജി ഒടുവില്‍ എന്തുവന്നാലും രാജ്കുമാറിനെ കാണാന്‍ തീരുമാനിച്ചു. കല്‍ക്കട്ടയിലെത്തി മടങ്ങും വഴി താങ്കളുടെ സ്ഥലത്തെത്താം അതുകൊണ്ട് കല്‍ക്കട്ടയ്ക്കു വരൂ എന്നായിരുന്നു സന്ദേശം. രാജ്കുമാര് കല്‍ക്കട്ടയിലെത്തി. ഗാന്ധിജിയെ ഒപ്പം കൂട്ടി. പാറ്റ്നയിലെത്തി. പാറ്റ്നയില്‍ സുഹൃത്തുക്കളുണ്ടായിരുന്നു. അതില്‍ പ്രധാനപ്പെട്ടയാള്‍ ഇന്ത്യയുടെ ആദ്യ പ്രസിഡന്റായിരുന്ന ഡോ. രാജേന്ദ്രപ്രസാദായിരുന്നു. കൂടാതെ ഗാന്ധിജിക്കൊപ്പം പഠിച്ചിട്ടുള്ള മഷ്റുള് ഹഖും. അവരോടൊക്കെ സംസാരിച്ച് ഗാന്ധിജി പ്രശ്നങ്ങളുടെ സങ്കീര്‍ണത മനസിലാക്കി.
ഐതിഹാസിക യാത്ര
രണ്ടു ദിവസത്തിനു ശേഷം മടങ്ങാനായിരുന്നു ഗാന്ധിജിയുടെ പദ്ധതി. എന്നാല്‍, സാഹചര്യങ്ങള്‍ മനസിലാക്കിയ ഗാന്ധിജി, ചമ്പാരനിലെ കര്‍ഷകരുടെ പ്രശ്നം വലുതാണെന്നു മനസിലാക്കി. അതിലേക്ക് ഗാന്ധിജിയെ നയിച്ചത് ഒരു യാത്രയായിരുന്നു. മുസഫര്‍പുരില്‍ നിന്ന് മോത്തിഹാരിയിലേക്ക് ഗാന്ധിജി നടത്തിയ ഐതിഹാസികമായ യാത്ര. 1917 ഏപ്രില്‍ 11നാണ് ഗാന്ധിജി മുസാഫര്‍പുരില്‍ എത്തിയത്. ഗാന്ധിജിയെ മുസാഫര്പൂരിലെത്തിച്ച ശേഷം രാജ്കുമാര് ശുക്ല പോയത് ചമ്പാരനിലേക്കായിരുന്നു. അവിടുത്തെ കര്‍ഷകരെ മുഴുവന്‍ ഗാന്ധിജി വരുന്ന കാര്യം ശുക്ല അറിയിച്ചു. അവര്‍ ഓരോരുത്തരും ഗാന്ധിയെ കാണാനും സങ്കടം പറയുവാനുമായി മോത്തിഹാരി റെയില്‍വേ സ്റ്റേഷനിലെത്തി. ആയിരക്കണക്കിനാളുകള്‍ ഗാന്ധിജി വരുന്നതും കാത്ത് മോത്തിഹാരിയില്നിന്നു.
പ്രശ്നങ്ങള്‍ ഓരോന്നുമനസിലാക്കിയ ഗാന്ധിജി തന്റെ മടക്കയാത്ര രണ്ടിലൊന്ന് അറിഞ്ഞതിനു ശേഷമാകാമെന്നു നിശ്ചയിച്ചു. 1917 ഏപ്രില്‍ രണ്ടാംവാരമായിരുന്നു ഗാന്ധിജി ഇവിടെയെത്തിയത്.
ചമ്പാരന്‍ സമരകേന്ദ്രമാകുന്നു
അന്നോളം കാണാത്ത ഒരു സമരമാര്ഗത്തിനായിരുന്നു രാജ്യം പിന്നീടു സാക്ഷിയായത്. ഗാന്ധിജി കൃഷിക്കാരുടെ പരാതി കേള്‍ക്കുന്നതിനെ ജമീന്ദാര്‍മാര്‍ എതിര്‍ത്തു. ഗാന്ധി കൃഷിക്കാരനുമല്ല, ചമ്പാരന്കാരനുമല്ല. അതുകൊണ്ട് ഇക്കാര്യത്തില്‍ പരാതി കേള്‍ക്കാന്‍ ഗാന്ധിജിക്ക് അവകാശമില്ലെന്നും അവര്‍ വാദിച്ചു. ഇന്ത്യക്കാരനായ തനിക്ക് ഇന്ത്യയിലെ കര്‍ഷകര്‍ സഹിക്കുന്ന അനീതികള്‍ ആരാഞ്ഞറിയാനും അവയ്ക്ക് പരിഹാരം നിര്‍ദേശിക്കാനും അവകാശമുണ്ടെന്ന് ഗാന്ധിജി സമര്‍ഥിച്ചു. ആദ്യം അദ്ദേഹം തോട്ടമുടകളുടെ വാദഗതികള്‍ കേട്ടു. അവ വായിച്ചുകേള്‍പ്പിച്ചു ബോധ്യപ്പെടുത്തി അവരുടെ കൈയൊപ്പോടെ സൂക്ഷിക്കുകയും ചെയ്തു. അവരില്‍ പലരും ബ്രിട്ടീഷുകാരുടെ ഏറാന്മൂളികളായിരുന്നു. അതിനുശേഷമാണ് 2841 ഗ്രാമങ്ങളിലായി പാര്‍ത്തിരുന്ന ആയിരക്കണക്കിന് കൃഷിക്കാരെ ഓരോരുത്തരെയായി അദ്ദേഹം നേരില്‍ കേട്ടത്.നിയമപരമായി എങ്ങനെ പ്രശ്നത്തെ ഒത്തുതീര്ക്കാമെന്നതായരുന്നു ഗാന്ധിയുടെ മാര്‍ഗം. ദൗത്യത്തിന് സഹായമഭ്യര്‍ഥിച്ചുകൊണ്ട് സ്ഥലം കമ്മീഷണര്‍ക്ക് ഗാന്ധിജി കത്തുനല്‍കി. തോട്ടമുടമകളുടെ ആധിപത്യം സംരക്ഷിക്കുന്നതാണ് നീതി എന്നുവിശ്വസിച്ചിരുന്ന കമ്മീഷണര്‍ ക്ഷുഭിതനായി.
കിട്ടുന്ന ആദ്യ തീവണ്ടിയില്‍ക്കയറി ആ ജില്ല വിട്ടുപോകണമെന്ന മജിസ്ട്രേറ്റായ ഡബ്ല്യൂ. ഹേക്കോക്കിന്റെ ഉത്തരവ് കമ്മീഷണര്‍ ഗാന്ധിജിക്ക് നല്കി. ചന്ദ്രാഹിയ ഗ്രാമത്തിലെത്തിയപ്പോഴാണ് ഗാന്ധിജിയോട് ഗ്രാമസന്ദര്‍ശനം നിര്‍ത്തിവയ്ക്കാന്‍ ഹേക്കോക്ക് ആവശ്യപ്പെട്ടത്. എന്നാല്‍, ചമ്പാരന്‍ വിട്ടുപോകില്ലെന്നും ആ ഉത്തരവ് താന്‍ പാലിക്കില്ലെന്നും ഗാന്ധിജി തൊട്ടടുത്ത ദിവസം മറുപടി നല്കി. നിയമലംഘനത്തിനെതിരെ കേസെടുക്കാന്‍ കമ്മീഷണര്‍ വിധിച്ചു. 1917 ഏപ്രില്‍ 18ന് മോത്തിഹാരി ജില്ലാ മജിസ്ട്രേറ്റുമുമ്പാകെ ഹാജരായി ഗാന്ധിജി തന്റെ ഭാഗം വിശദീകരിച്ചു. സാധുക്കളായ നീലംകര്ഷകരെ സഹായിക്കുന്നത് ഒരു കുറ്റമല്ലെന്നും അതുകൊണ്ട് ജില്ലവിട്ടുപോകില്ലെന്നും ഈ നിയമലംഘനത്തിന് നല്കുന്ന ഏതുശിക്ഷയും സ്വീകരിക്കുമെന്നും ഗാന്ധിജി ഉറപ്പിച്ചുപറഞ്ഞു. എന്നാല്‍, പിഴയൊടുക്കിയാലും ചമ്പാരനില്‍നിന്ന് പിന്‍വാങ്ങില്ലെന്ന് ഗാന്ധിജി പറഞ്ഞപ്പോള്‍ അത് നിയമലംഘനസമരത്തിന്റെ തുടക്കമായി. ഗാന്ധിജിയെ അറസ്റ്റ്ചെയ്യുമെന്നറിഞ്ഞപ്പോള് ആയിരക്കണക്കിനാളുകള്‍ മോത്തിഹാരിയിലേക്ക് എത്തി. ഇതോടെ ഗാന്ധിജിയെ വെറുതെവിടാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചു. കര്‍ഷകസമിതികള്‍ രൂപീകരിക്കാനും ഗാന്ധിജിക്കായി.
കര്‍ഷകരെ സംഘടിപ്പിച്ചുകൊണ്ട് രാജ്കുമാര് ശുക്ലയും തന്റെ ഉത്തരവാദിത്വം ഗംഭീരമാക്കി. ഇതിനിടെ ഒരു ദിവസം രാജ്കുമാര് ശുക്ല താമസിക്കുന്ന സത്വരിയയിലും കൃഷിയിടമായ മുരളിഭര്വയിലും നീലംകൃഷിക്കാരുടെ പ്രധാന കൃഷിയിടമായ ബേട്ടിയയിലും ഗാന്ധിജി എത്തി.
കാർഷകരുടെ ഇടയിൽ
രാജേന്ദ്രപ്രസാദും മഷറുള്ഹഖും ബ്രജ്കിഷോര്‍ പ്രസാദും ആചാര്യ ജെ. ബി. കൃപലാനിയുമൊക്കെ ഗാന്ധിജിയെ സഹായിച്ചു. ഓരോ കൃഷിക്കാരനെയും അവരുടെ മൊഴി വായിച്ചുകേള്‍പ്പിച്ചു. അവരുടെ ഒപ്പോ വിരലടയാളമോ പതിപ്പിച്ച് മൊഴി സാക്ഷ്യപ്പെടുത്തി.
ആ മൊഴികളെല്ലാംകൂടി കൈയെഴുത്തില്‍ എണ്ണായിരം പേജുണ്ടായിരുന്നു. പിന്നീട് പലവട്ടം ഗാന്ധിജി മോത്തിഹാരിയില്‍ വന്നും പോയുമിരുന്നു. സഹനസമരം അതിന്റെ മൂര്ധന്യാവസ്ഥയില് തുടരുകയും ചെയ്തു. ഒടുവില്‍ ബിഹാര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ഇ എ ഗെയിറ്റ് റാഞ്ചിയില്‍വച്ച് ഗാന്ധിജിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഒരു അന്വേഷണ കമ്മീഷനെ വയ്ക്കാന്‍ തീരുമാനിച്ചു. അതില്‍ ഗാന്ധിജിയും അംഗമായി. കമ്മീഷന് റിപ്പോര്‍ട്ടനുസരിച്ച് ‘’തീന് കഠിയ’’ സമ്പ്രദായം അവസാനിപ്പിക്കാനും അക്രമപ്പിരിവുകള്‍ റദ്ദാക്കാനും കൃഷിഭൂമിയുടെ വര്‍ധിപ്പിച്ച നികുതി 26 ശതമാനം കുറയ്ക്കാനും തീരുമാനിച്ചു. അതോടെ ചമ്പാരന്‍ സത്യഗ്രഹം വിജയിച്ചു.
സത്യവും അഹിംസയുമാണ് താന്‍ അവിടെ ആയുധമായി പ്രയോഗിച്ചതെന്ന് ഗാന്ധി പിന്നീട് പലേടങ്ങളിലും പറഞ്ഞിട്ടുണ്ട്. ആത്മകഥയിലും ഇതു പരാമര്‍ശിച്ചു. ജാതിവ്യവസ്ഥയും നിരക്ഷരതയുമായിരുന്നു കൃഷിപ്രശ്നത്തേക്കാള് വലുത്. ഗാന്ധിജി ആദ്യം താമസിച്ചത് ബാബു രാജേന്ദ്രപ്രസാദിന്റെ വീട്ടിലായിരുന്നു. വീട്ടുജോലിക്കാര്‍ക്ക് ഗാന്ധിജിയുടെ ജാതി എന്തെന്ന് നിശ്ചയമുണ്ടായിരുന്നില്ല. അതുകൊണ്ട് കിണറ്റില്‍നിന്ന് വെള്ളംകോരാന്‍ ഗാന്ധിജിയെ അനുവദിച്ചിരുന്നില്ല. അത്രയ്ക്ക് തീവ്രമായിരുന്നു അവിടത്തെ അയിത്താചരണമെന്നും ആത്മകഥയില്‍ ഗാന്ധിജി വിശദീകരിച്ചിട്ടുണ്ട്. ആ ജാതിവ്യവസ്ഥയും ചൂഷണവും ഇന്നും ബിഹാറിന്റെ ഏറ്റവും വലിയ തലവേദനയായി തുടരുന്നു എന്നതും ശ്രദ്ധേയമാണ്. സ്കൂളുകളുടെ സ്ഥാപനത്തിനായി കസ്തൂര്‍ബയെയും ഗാന്ധിജി ചമ്പാരനിലേക്കു വിളിപ്പിച്ചു. സ്കൂളുകള്‍ സ്ഥാപിച്ച് വനിതകള്‍ക്ക് വിദ്യാഭ്യാസം നല്കുന്നതിനു ശ്രമിച്ചു. അതില്‍ പല സ്കൂളുകളും ഇന്നും സത്വരിയയിലുണ്ട്. രാജ്കുമാര് ശുക്ലയുടെ ചെറുമകന് നല്കിയ സ്ഥലത്തും ഇപ്പോള്‍ രാജ്കുമാര് ശുക്ലയുടെ പേരില്‍ ഒരു സ്കൂള്‍ സത് വാരിയയിലുണ്ട്.
മരണംവരെ പ്രതിജ്ഞയിലുറച്ച്
ചമ്പാരന്‍ സത്യഗ്രഹത്തിന്റെ വിജയസോപാനത്തിലേറി കര്‍ഷകര്‍ ആനന്ദനൃത്തമാടുമ്പോഴും രാജ്കുമാര് ശുക്ല തന്റെ ഒരു പ്രതിജ്ഞയുടെ ഓര്‍മയിലായിരുന്നു. ബ്രിട്ടീഷുകാരുടെ അധിനിവേശം അവസാനിക്കാതെ താന്‍ ഇനി സത് വരിയയിലേക്കോ മുരളിഭര്വയിലേക്കോ ഇല്ലെന്ന പ്രതിജ്ഞ. അത് മരണം വരെ അദ്ദേഹം മറന്നില്ല. മരണം അക്ഷരാര്‍ഥത്തില്‍ അദ്ദേഹത്തെ വേഗത്തില്‍ കീഴടക്കുകയായിരുന്നു. വിശ്രമമില്ലാതെ നിരന്തരമുള്ള യാത്രകളും കര്‍ഷകപ്രശ്നങ്ങളില്‍ ഇടപെടലുമൊക്കെ അദ്ദേഹത്തെ ഉദരരോഗിയാക്കി. മരുന്നുകള്‍ അധികമൊന്നും കഴിക്കാതെ രോഗവുമായി നടന്ന അദ്ദേഹം മഹാരാഷ്്ട്രയിലെ സേവാഗ്രാമത്തില്വച്ച് 1929 മാര്‍ച്ച് 20ന് തന്റെ 54-ാം വയസില്‍ ലോകത്തോടു വിട പറഞ്ഞു. എന്നാല്‍, ചമ്പാരന്‍ സത്യഗ്രഹത്തിന്റെ ഐതിഹാസിക വിജയത്തില്‍ രാജ്കുമാര് ശുക്ലയുടെ സ്ഥാനം ഒട്ടും പിന്നിലല്ല എന്ന ഓര്‍മപ്പെടുത്തലാകട്ടെ ഈ ഗാന്ധിജയന്തി ദിനം.
സി.കെ. രാജേഷ്കുമാർ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
Latest News
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
Latest News
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top