ഒന്നൊന്നര അടിയായിപ്പോയി !
ജോലിയുടെ ഭാഗമായി കടൽ ജീവികളെക്കുറിച്ചുള്ള കുറച്ച് ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനായി കടലിലൂടെ ചെറിയ കയാക്കിംഗ് വള്ളത്തിൽ യാത്ര ചെയ്യുകയായിരുന്നു കയിൽ മുളിന്ദർ എന്ന ന്യൂസിലൻഡുകാരൻ. പെട്ടെന്നാണ് അദ്ദേഹത്തിന്‍റെ മുഖത്ത് ആരോ ശക്തമായി അടിച്ചത്. കൈവിട്ടു പോയ വഞ്ചിയുടെ നിയന്ത്രണം വീണ്ടെടുത്തപ്പോൾ തന്‍റെ മുഖത്തടിച്ചത് ഒരു വലിയ നീരാളിയാണെന്ന് അദ്ദേഹത്തിന് മനസിലായി. അടിയൊക്കെ കഴിഞ്ഞ് തന്‍റെ വള്ളത്തിൽതന്നെ അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു നീരാളി.

നീരാളി എന്തിനാണ് തന്നെ അടിച്ചതെന്ന് മനസിലാവാതെ ഇരിക്കുന്പോഴാണ് കയിൽ മറ്റൊരു കാര്യം ശ്രദ്ധിച്ചത്. തന്‍റെ വഞ്ചിക്കു ചുറ്റും ഒരു വലിയ സീൽ കിടന്ന് കറങ്ങുന്നുണ്ടായിരുന്നു. അപ്പോഴേക്കും മറ്റൊരു വഞ്ചിയിലായിരുന്ന കയിലിന്‍റെ കൂട്ടുകാരൻ അദ്ദേഹത്തിന്‍റെ അടുത്തേക്ക് എത്തി. എന്നിട്ട് താൻ ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ കയിലിനെ കാണിച്ചു. അപ്പോഴാണ് തനിക്ക് അടികൊണ്ട സംഭവത്തിലെ യഥാർഥ പ്രതിയെ കയിൽ കാണുന്നത്. തന്‍റെ വള്ളത്തിനു ചുറ്റും കറങ്ങിക്കൊണ്ടിരുന്ന സീലാണ് യഥാർഥ പ്രതി. അവൻ ആ പാവം നീരാളിയെ കടിച്ചെടുത്തുകൊണ്ടുവന്ന് കയിലിന്‍റെ മുഖത്തേക്ക് എറിയുകയായിരുന്നു. സീലിന്‍റെ ഈ പരിപാടിക്ക് പിന്നിലെ കാരണമെന്തെന്ന് കയിലിനും കൂട്ടുകാർക്കും എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.

സാധാരണ ചെറിയ മത്സ്യങ്ങളാണ് സീലിന്‍റെ ഭക്ഷണം. അപൂർവം സന്ദർഭങ്ങളിൽ പ്രോട്ടീനിന്‍റെ കുറവുണ്ടാകുന്പോൾ അവ നീരാളികളെയും ആഹാരമാക്കാറുണ്ട്.