കൂടെ ആരുമില്ല
ജിയോ ട്രാവൽസ് എന്ന പേരിൽ ട്രാവൽ ഏജൻസി നടത്തുന്നത് ജിയോ എന്ന അയാൾ തന്നെയാണ്. അഞ്ചുവർഷം മുന്പ് ജിയോ മറ്റൊരു ട്രാവൽ ഏജൻസിയിലാണ് ജോലി നോക്കിയിരുന്നതെങ്കിലും അതിന്‍റെ ഉടമയുമായുണ്ടായ വഴക്കാണ് സ്വന്തമായി ഒരു പ്രസ്ഥാനം തുടങ്ങാൻ അയാളെ നിർബന്ധിച്ചത്. ഏജൻസിയുടെ പ്രവർത്തനം ഇപ്പോൾ നടക്കുന്നത് വാടക കെട്ടിടത്തിലാണ്. ഡെപ്പോസിറ്റായി രണ്ട് ലക്ഷം രൂപ നൽകേണ്ടിവന്നു. ഭാര്യ ജസിനിയുടെ സ്വർണ്ണം പണയംവച്ചാണ് അന്ന് ആ തുക സംഘടിപ്പിച്ചത്.

മാസംതോറും വാടകയായി നൽകേണ്ടത് എണ്ണായിരം രൂപയാണ്. ഓഫീസിൽ രണ്ട് സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. ശന്പളമായി അവർക്കിരുവർക്കുംകൂടി നൽകേണ്ടത് പതിനെണ്ണായിരം രൂപയാണ്. ജിയോ ഇപ്പോൾ വലിയ സാന്പത്തിക ഞെരുക്കത്തിലാണ്. പലിശ അടയ്ക്കാനും മാസംതോറും ജോലിക്കാരായ സ്ത്രീകൾക്ക് ശന്പളം കൊടുക്കാനും ഓഫീസ് കാര്യങ്ങളും വീട്ടുകാര്യങ്ങളും നടത്തിക്കൊണ്ട് പോകാനും ഇപ്പോൾ അയാൾ നന്നേ കഷ്ടപ്പെടുന്നുണ്ട്.

സാന്പത്തിക കാര്യങ്ങളുടെ പേരിൽ ജിയോയും ഭാര്യ ജസിനിയും തമ്മിൽ അടുത്തയിടെ പലതവണ വാക്കേറ്റവും വഴക്കും ഉണ്ടായി. കുട്ടികൾ മൂന്നു പേരാണിവർക്ക് . മൂന്നുപേരും സി.ബി.എസ്. ഇ സിലബസിലാണ് പഠിക്കുന്നത്. അവരുടെ സ്കൂൾ ഫീസും ബസ് ഫീസും ഉൾപ്പെടെ മാസംതോറും നല്ലൊരു തുക ജിയോ കണ്ടെത്തേണ്ടതായി വരുന്നുണ്ട്. സ്വന്തമായി പ്രസ്ഥാനം തുടങ്ങാൻ പോകാതെ ഒരു ജോലിക്കാരനായി തുടരുന്നതായിരുന്നു സുരക്ഷിതം എന്ന് ജിയോ ഇപ്പോൾ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ഇപ്പോൾ പ്രസ്ഥാനം നിറുത്തിയാൽ ഓഫീസ് സംവിധാനം ചെയ്യാനും മറ്റും ചെലവാക്കിയ തുക നഷ്ടമാകുമല്ലൊ എന്ന ചിന്തയും ഇയാളെ വല്ലാതെ അലട്ടുന്നുണ്ട്.

എന്ത് തീരുമാനമാണ് കൈക്കൊള്ളേണ്ടതെന്ന് നിശ്ചയിക്കുന്നതിന് ബുദ്ധിപരമായ ഉപദേശവും പിന്തുണയും തനിക്ക് തരാൻ തനിക്കൊപ്പം വിശ്വസ്തതയും സ്നേഹവും ഉള്ള ആരുംതന്നെ ഇല്ലന്നാണ് ജിയോ പറയുന്നത്. ഇത്തരം ഘട്ടങ്ങളിൽ തനിക്കൊപ്പം നിന്ന് പിന്തുണ നൽകേണ്ട തന്‍റെ ഭാര്യപോലും തനിക്കൊപ്പം ഇല്ലെന്നതാണു തന്നെ നിരാശപ്പെടുത്തുന്നതും നിരുൽസാഹപ്പെടുത്തുന്നതുമായ വസ്തുതയെന്നാണ് അയാൾ വലിയ ദു:ഖത്തോടെ പറയുന്നത്. തന്നിഷ്ടംപോലെ പ്രവർത്തിക്കുന്നത് തന്‍റെ ഭർത്താവല്ല ആരുതന്നെയായാലും അവർക്കൊപ്പം നിൽക്കാൻ തന്നെ കിട്ടില്ലെന്നാണ് ജസിനിയുടെ വാദം.

അടിസ്ഥാന സമൂഹമായ കുടുംബം മാറ്റങ്ങൾക്ക് വിധേയവും ഒട്ടൊക്കെ സ്ഥായീഭാവവുമുള്ള ഒരു സംവിധാനമാണല്ലൊ. കുടുംബത്തിന് നേതൃത്വം നൽകാൻ ഉത്തരവാദിത്വമുള്ള ഭാര്യാഭർത്താക്കന്മാർ വിവേകമുള്ളവരും ആലോചനാപൂർവ്വം കാര്യങ്ങൾ നടത്തുന്നവരും ആയിരിക്കണം. അപ്രകാരം അല്ലാതെ വരുന്പോൾ കുടുംബത്തിന്‍റെ സാന്പത്തിക കാര്യങ്ങളിൽ മാത്രമല്ല അതിന്‍റെ എല്ലാ തലങ്ങളിലും ക്രമക്കേടുകളും താളപ്പിഴകളും ഉണ്ടാകും എന്നത് തർക്കമറ്റ കാര്യമാണ്. ആലോചനയും ആസൂത്രണവും ഏതൊരു പ്രസ്ഥാനത്തിന്‍റെയും വിജയത്തിന് അത്യന്താപേക്ഷിതമാണല്ലൊ. കുടുംബത്തെ സംബന്ധിച്ചും ഇക്കാര്യം യാഥാർത്ഥ്യമാണ്. കുടുംബത്തോട് ബന്ധപ്പെട്ട് നിൽക്കുന്ന, പ്രത്യേകിച്ച് അതിന്‍റെ മുഖ്യധാരയിലുള്ള എല്ലാവരെയും ഇക്കാര്യത്തിൽ വിശ്വാസത്തിൽ എടുക്കുക എന്നത് നേതൃത്വം നൽകുന്ന ഭർത്താവിന്‍റെ അല്ലെങ്കിൽ കുടുംബനാഥന്‍റെ ഉത്തരവാദിത്വമാണ്. അടക്കി ഭരിക്കുകയും ഏകാധിപതിയായി കാര്യങ്ങൾ കൊണ്ടുപോകുകയും ചെയ്യുന്ന രീതി കുടുംബത്തിന്‍റെ സർവതോന്മുഖമായ വിജയത്തിന് ഒരിക്കലും അനുയോജ്യമല്ല.

തന്‍റെ അശ്രദ്ധമൂലം വന്നുഭവിക്കുന്ന പിഴവിൽ പോലും മറ്റേതൊരാളും തന്നെ പഴിക്കുന്പോഴും തന്‍റെ ഭാര്യ തന്നെ പഴിക്കരുതെന്ന് ഭർത്താക്കന്മാർ എല്ലാവരും ആഗ്രഹിക്കുന്നതാണ്. ഇക്കാര്യം ഭർത്താക്കന്മാർ മാത്രമല്ല ഭാര്യമാരും ആഗ്രഹിക്കുന്നതാണ്. എന്നുവെച്ച് വീഴ്ചകളെ സംബന്ധിച്ച് അന്യോന്യം തിരുത്തേണ്ടതില്ല എന്ന് പറയാനാവില്ല. കൂടെ നിന്ന് പിൻതുണയും ധൈര്യവും നൽകുകയും എന്നാൽ ഇരുവരും മാത്രം ആയിരിക്കുന്പോൾ ശാന്തമായി കാര്യങ്ങൾ പറഞ്ഞ് ബോധ്യമാക്കുകയും ചെയ്യണം. അത് പിന്നീട് അത്തരത്തിലുള്ള പിഴവുകൾ വരുത്താതിരിക്കുവാനും അന്യോന്യമുള്ള ബന്ധം ദൃഢതരമാക്കാനും സഹായിക്കും.

വീഴ്ചകൾ ഉണ്ടാകുന്പോൾ പിൻതുണയ്ക്കുന്നതിന് മാത്രമായി ബന്ധുജനങ്ങളെയോ സ്നേഹിതരേയോ ഒന്നും ഒരിക്കലും ആർക്കും ലഭിക്കുകയില്ല. ഒരുവൻ തന്‍റെ സാധാരണ നിലകളിലും ദിനങ്ങളിലും ആയിരിക്കുന്പോഴാണ് അയാൾ സുഹൃത്തുക്കളെ സന്പാദിക്കേണ്ടത്. ആകർഷകമായ പെരുമാറ്റവും അന്യരെ അവരുടെ ആവശ്യങ്ങളിൽ സഹായിക്കുന്ന മനോഭാവവുമാണ് ഒരുവന് സുഹൃത്തുക്കളെ നേടാനുള്ള പോംവഴി.

സിറിയക് കോട്ടയിൽ