മൈഥിലി, മിടുമിടുക്കി!
മൂന്നു കുട്ടികൾ. ചേച്ചിയും രണ്ട് അനിയന്മാരും. പെണ്‍കുട്ടിയുടെ വിരലുകളും മനസും മുന്നിലുള്ള ഹാർമോണിയത്തിലാണ്. സംഗീതമല്ലാതെ മറ്റൊന്നുമില്ല ഈ ലോകത്ത് എന്നമട്ടിൽ, ആത്മവിശ്വാസം നിറയുന്ന പുഞ്ചിരിയോടെ സൂക്ഷ്മസുന്ദരമായി അവൾ പാടുകയാണ്. ആണ്‍കുട്ടികളിലൊരാൾ തബലയിൽ ഹൃദയതാളമിടുന്നു. മറ്റേയാൾ ചേച്ചിക്കൊപ്പം കൈകൊട്ടി താളംപിടിച്ചു പാടുന്നുണ്ട്. കുട്ടികൾ ഇത്രമേൽ ആസ്വദിച്ച്, ആനന്ദിച്ച് പാടുമോയെന്ന് അദ്ഭുതപ്പെടും കേൾവിക്കാർ.

സോഷ്യൽ മീഡിയയിൽ ആദ്യം കേട്ടവർ സ്വയം ചോദിച്ചുകാണും- ആരാണിവർ?!

ഈ സഹോദരങ്ങൾ ബിഹാറിൽനിന്നുള്ളവരാണ്. ചേച്ചി മൈഥിലി ഠാക്കൂർ. ഋഷഭ് ഠാക്കൂറും അയാചി ഠാക്കൂറും അനുജന്മാർ. ഒരു സാധാരണ മൊബൈൽ ഫോണിൽ പാട്ടുകൾ റെക്കോർഡ് ചെയ്ത് ഫേസ്ബുക്കിലിട്ടതാണ് അവർ. പ്രതിഭകളെ ലോകം തിരിച്ചറിഞ്ഞു., ദശലക്ഷക്കണക്കിനു ഹൃദയങ്ങളിൽ സന്തോഷവും സ്നേഹവും നിറഞ്ഞു. പതിനെട്ടുകാരിയായ മൈഥിലി ഇപ്പോൾ രാജ്യമറിയുന്ന ഗായികയാണ്. റിയാലിറ്റി ഷോകളിലൂടെയും ലൈവ് പ്രോഗ്രാമുകളിലൂടെയും അവൾ പാട്ടിന്‍റെ പുതുസ്വരം കേൾപ്പിക്കുന്നു.

ബിഹാറിൽനിന്നു ഡൽഹിയിലേക്ക്, തിരിച്ചും

ബിഹാറിലെ മധുബനിയാണ് മൈഥിലിയുടെ പിതാവ് രമേഷ് ഠാക്കൂറിന്‍റെ സ്വദേശം. ഇരുപതു വർഷം മുന്പ് അദ്ദേഹം തൊഴിൽതേടി ഡൽഹിയിലെത്തി. തുടക്കത്തിൽ കഷ്ടപ്പാടിന്‍റെ ലോകമായിരുന്നു അത്. ഇപ്പോൾ ഡൽഹിയിൽ ഒരു മ്യൂസിക് സ്കൂൾ നടത്തുകയാണ് അദ്ദേഹം. ദ്വാരകയിലാണ് താമസം. മൈഥിലി പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കി. തനു എന്നായിരുന്നു മൈഥിലിയുടെ വിളിപ്പേര്. പക്ഷേ ബിഹാറിലെ മിഥിലയിൽനിന്നുള്ള മുത്തച്ഛൻ ശോഭാസിനന്തു ഠാക്കൂർ പേരക്കുട്ടിയെ മൈഥിലി എന്നു വിളിച്ചുതുടങ്ങി. പഠനവും സംഗീതപരിശീലനവുമെല്ലാം ഡൽഹിയിലാണെങ്കിലും അവർ ഇടയ്ക്കിടെ മുത്തച്ഛനെ കാണാൻ ബിഹാറിലെത്തും. അദ്ദേഹത്തിന്‍റെ സംഗീത പാരന്പര്യമാണ് അച്ഛനിലൂടെ കുട്ടികളിലേക്കെത്തിയത്.

പിതാവ് രമേഷ് ഠാക്കൂർതന്നെയാണ് മൂവരുടെയും ആദ്യ ഗുരു. "എന്‍റെ പിതാവിൽനിന്നു പകർന്നുകിട്ടിയതാണ് ഞാൻ ഇവർക്കു നൽകുന്ന സംഗീതം. മൂന്നുപേരും കഠിനമായി പരിശീലിക്കാൻ മടിയില്ലാത്തവരാണ്. ആ മനോഭാവംതന്നെയാണ് ഏറ്റവും വലിയ ഗുരുവെന്ന് ഞാൻ വിശ്വസിക്കുന്നു'- രമേഷ് ഠാക്കൂർ പറയുന്നു.

ശുദ്ധസംഗീതത്തിന്‍റെ ഭംഗി

ഒരു നിമിഷംപോലും കൈവിടാത്ത ആത്മവിശ്വാസത്തിന്‍റെ പുഞ്ചിരിയാണ് മൈഥിലിയുടെയും സഹോദരന്മാരുടെയും പ്രത്യേകത. അത്രയ്ക്ക് സ്വയം ആസ്വദിച്ചാണ് മൈഥിലി പാടുന്നത്. ചെറുപ്രായത്തിൽതന്നെ അവളുടെ വിരലുകൾ ഹാർമോണിയത്തിൽ അസുലഭസഞ്ചാരങ്ങൾ നടത്തിയിരുന്നു.

ഇന്ന് അവളുടെ പാട്ടുകേൾക്കുന്പോൾ ആലാപനത്തിനാണോ ഹാർമോണിയം ഉതിർക്കുന്ന സ്വരക്കൂട്ടിനാണോ കൂടുതൽ ഭംഗിയെന്ന് വിസ്മയിച്ചുകൊണ്ടിരിക്കും. തീർച്ചപ്പെടുത്താനാവാതെ വരികയും അതൊരു തുടർപ്രക്രിയയായി മാറുകയും ചെയ്യും. മൈഥിലിയുടെ ലാളിത്യം ശാസ്ത്രീയ സംഗീതം പാടിത്തുടങ്ങുന്പോൾ സുന്ദരമായ ഗാംഭീര്യമാകും. അപ്പോഴും അവളുടെ മുഖത്തെ കുട്ടിത്തം വഴിമാറില്ല.

റൈസിംഗ് സ്റ്റാർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിൽ റണ്ണർ അപ്പ് ആയതോടെയാണ് മൈഥിലി ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഒട്ടനവധി ലൈവ് വീഡിയോകളിലൂടെ ഫേസ്ബുക്ക് വഴി അതിനകം അവളുടെ പാട്ടുകൾ വൈറലായിരുന്നു.

രാജ്യത്തെ ഒട്ടുമിക്കയിടങ്ങളിലും മൈഥിലി തന്‍റെ പാട്ടുമായെത്തിക്കഴിഞ്ഞു. കിഴക്കൻ ബിഹാറിലെ സഹർസയിൽ നടക്കുന്ന ഉഗ്രതാര മഹോത്സവത്തിൽ പാടാനുള്ള ഒരുക്കത്തിലാണ് മൈഥിലിയും അയാചിയും. പത്താം ക്ലാസിലെ അർധവാർഷിക പരീക്ഷയുടെ തിരക്കിലായതിനാൽ ഋഷഭ് ഇത്തവണ പങ്കെടുക്കുന്നില്ലെന്ന് മൈഥിലി പറഞ്ഞു. കഴിഞ്ഞവർഷവും ഇവർ ഈ ഉത്സവത്തിൽ പാടാനെത്തിയിരുന്നു.

കേൾക്കൂ, ഒരിക്കലെങ്കിലും

മൈഥിലിയുടെ പാട്ട് ഒരുതവണയെങ്കിലും കേൾക്കാതെപോകരുത്. ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കുമെന്നുറപ്പ്. യുട്യൂബിലോ ഫേസ്ബുക്കിലോ തെരഞ്ഞാൽ പാട്ടുകളുടെ ശേഖരം കാണാം.

ശാസ്ത്രീയസംഗീതമാണ് തന്‍റെ ശക്തിയെന്ന് മൈഥിലി വിശ്വസിക്കുന്നു. കൂപ്പുകൈകളുമായി സ്വതസിദ്ധമായ മന്ദഹാസത്തോടെ അവൾ മൈഥിലി ഭാഷയിൽ പറയും: പ്രണാം സബ് ഗോട്ടെ കേ... ഹംചി മൈഥിലി ഠാക്കൂർ.. (എല്ലാവർക്കും നമസ്കാരം. ഞാൻ മൈഥിലി ഠാക്കൂർ). അവളുടെ പിന്നിൽ ഋഷഭും അയാചിയും. ഹാർമോണിയവും തബലയും ഒരുങ്ങി.. പാട്ടുതുടങ്ങുകയായി...