പറന്നുയരാം, ദൈവാശ്രയത്തിൽ
ഒരു പാർക്കിൽ പട്ടം പറപ്പിക്കൽ ഉത്സവം നടക്കുന്ന അവസരം. ഒരു വല്യപ്പച്ചന്‍ തന്‍റെ കൊച്ചുമകനെ ആ ഉത്സവത്തിൽ പങ്കെടുപ്പിക്കാൻ കൊണ്ടുപോയി. അവർ അവിടെ എത്തുന്പോൾ ആകാശം നിറയെ പല വർണങ്ങളിലും വലിപ്പത്തിലുമുള്ള പട്ടങ്ങൾ പാറിപ്പറക്കുന്നു. കൊച്ചുമകന് ആ കാഴ്ച വലിയ ഇഷ്‌ടമായി. അവൻ സന്തോഷം കൊണ്ടു തുള്ളിച്ചാടി.

അല്പം കഴിഞ്ഞപ്പോൾ അവനും പട്ടം പറപ്പിക്കാൻ വലിയ മോഹമായി. അവൻ അക്കാര്യം വല്യപ്പച്ചനോടു പറഞ്ഞു. അദ്ദേഹം ഉടനെ അവനെ കൂട്ടിക്കൊണ്ട് ഒരു ഷോപ്പിലേക്കു പോയി. അവിടെ അവനിഷ്‌ടപ്പെട്ട ഏറ്റവും നല്ല പട്ടം അവൻ തെരഞ്ഞെടുത്തു. വല്യപ്പച്ചൻ സന്തോഷപൂർവം അത് അവനു വാങ്ങിക്കൊടുത്തു.

പട്ടം പറപ്പിക്കുവാൻ അപ്പോൾ അവന് തിടുക്കമായി. വല്യപ്പച്ചൻ വീണ്ടും അവനെ പാർ‌ക്കിലേക്കു കൊണ്ടുപോയി. അവിടെ രണ്ടുപേരും കൂടി പട്ടം പറപ്പിക്കുവാൻ തുടങ്ങി. അല്പം ക്ലേശിച്ചതിനുശേഷമാണ് ആദ്യം അവർക്കു പട്ടം ഉയർത്താനായത്.

അപ്പോഴേക്കും കാറ്റു ശരിയായ ദിശയിൽ വീശുന്നുണ്ടായിരുന്നു. വല്യപ്പച്ചനും കൊച്ചുമകനും കൂടി പട്ടം സാവധാനം പറപ്പിക്കാൻ തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോൾ അവരുടെ പട്ടം കൂടുതൽ ഉയരത്തിലേക്കു പൊങ്ങുവാൻ തുടങ്ങി. അപ്പോൾ അവർ പട്ടത്തിന്‍റെ ചരട് അയച്ചു വിട്ടുകൊണ്ടിരുന്നു.

പട്ടം വീണ്ടും കൂടുതൽ ഉയരത്തിൽ പറക്കാൻ തുടങ്ങി. അപ്പോഴേക്കും ചരടിന്‍റെ നീളം തീർന്നിരുന്നു. പട്ടത്തിനു കൂടുതൽ ഉയരത്തിലേക്കു പോകുവാൻ സാധിക്കാതിരുന്നതുകൊണ്ടു കൊച്ചുമകനു വിഷമമായി. അവൻ ചുറ്റിലും നോക്കി. മറ്റുള്ളവരുടെ പട്ടങ്ങളും അവന്‍റെ പട്ടം പോലെ ആകാശത്തിൽ പാറിപ്പറക്കുകയായിരുന്നു. അവരുടെയെല്ലാവരുടെയും പട്ടത്തിന്‍റെ ചരടുകളുടെ അറ്റം അവരുടെ കൈകളിലായിരുന്നു. തന്മൂലം, അവയും കൂടുതൽ ഉയരത്തിലേക്കു പോകാനാവാതെ ഒരേ ഉയരത്തിൽത്തന്നെ പറക്കുകയായിരുന്നു.

അല്പനേരം ആലോചിച്ചതിനുശേഷം അവൻ ചോദിച്ചു: “വല്യപ്പച്ചാ, നമ്മൾ ചരടിൽ പിടിച്ചിരുന്നതു കൊണ്ടല്ലേ നമ്മുടെ പട്ടം കൂടുതൽ ഉയരത്തിലേക്കു പോവാത്തത്? നമ്മൾ ചരടു വിടുകയാണെങ്കിൽ അതു വീണ്ടും മുകളിലേക്കു പോകില്ലേ?” അപ്പോൾ വല്യപ്പച്ചൻ പറഞ്ഞു: “ നാം ചരടിന്‍റെ പിടിവിട്ടാൽ പട്ടം അതിവേഗം താഴോട്ടു പോരൂം.”
വല്യപ്പച്ചൻ പറഞ്ഞതു കേട്ടിട്ടു കൊച്ചുമകന് അത്ര ബോധ്യം വന്നില്ല. അവൻ പറഞ്ഞു: “ചരടു നമുക്കൊന്നു വിട്ടുനോക്കാം. അപ്പോൾ എന്തു സംഭവിക്കുമെന്നു കാണാമല്ലോ.” അപ്പോൾ പട്ടത്തിന്‍റെ ചരടിലുള്ള പിടിവിട്ടുകൊള്ളുവാൻ അദ്ദേഹം അനുവദിച്ചു.

അവൻ പെട്ടെന്നു പട്ടത്തിന്‍റെ ചരടിലുള്ള പിടിവിട്ടു. അപ്പോൾ കാറ്റിന്‍റെ ഗതി അനുസരിച്ചു പട്ടം അങ്ങോട്ടുമിങ്ങോട്ടും പറന്നു. കുറച്ചു കഴിഞ്ഞപ്പോൾ അതു താഴോട്ടു വീണു. പക്ഷേ, അതു ചെന്നു വീണതാകട്ടെ ഒരു മരത്തിന്‍റെ മുകളിലും.

അപ്പോൾ കൊച്ചുമകനു വലിയ സങ്കടമായി. അവൻ ചോദിച്ചു: “കാറ്റുണ്ടായിട്ടും എന്തുകൊണ്ടാണു പട്ടം താഴേക്കു വീണത്? അതു മുകളിലേക്കു പറന്നു പോകേണ്ടതായിരുന്നില്ല?” ഉടനെ വല്യപ്പച്ചൻ പറഞ്ഞു: “കാറ്റു കൊണ്ടു മാത്രം. ഒരു പട്ടത്തിനു പറന്നു പൊങ്ങാനാവില്ല. ശരിയായ ദിശയിൽ ചരടുകൊണ്ട് അതിനെ നിയന്ത്രിക്കുവാൻ ആരെങ്കിലും വേണം. അല്ലെങ്കിൽ അതു താഴെപോരുകതന്നെ ചെയ്യും.”

മനുഷ്യന്‍റെ കാര്യവും ഏതാണ്ട് ഇതുപോലെയല്ലേ? ആരുടെയെങ്കിലും സഹായമില്ലാതെ നമുക്കു വളർന്നു വലുതാകാനാവുമോ? ചുരുങ്ങിയപക്ഷം നമ്മുടെ വളർച്ചയുടെ കാലഘട്ടത്തിലെങ്കിലും നമുക്കു ശരിയായ നിയന്ത്രണം ആവശ്യമല്ലേ?. അല്ലെങ്കിൽ ചരടുപൊട്ടിയ പട്ടം പോലെ നാം ജീവിതത്തിൽ പന്താടപ്പെടുകയും നാശത്തിൽ നിപതിക്കുകയും ചെയ്യില്ലേ?

നാം വളർന്നു വലുതാകുന്പോഴും നമുക്കു മറ്റുള്ളവരുടെ സഹായം ആവശ്യമാണെന്നതല്ലേ വാസ്തവം? ആരെത്രെ വലുതായാലും നമുക്കു തനിയെ നിൽക്കുവാൻ സാധിക്കുമോ? നമ്മുടെ ജീവിതത്തിലെ സകല രംഗങ്ങളിലും നമുക്കു മറ്റുള്ളവരുടെ സഹായം ആവശ്യമുണ്ടെന്നതു നമുക്കു മറക്കാനാവുമോ?
എന്നാൽ ചിലരെങ്കിലും തങ്ങളെ ബന്ധിപ്പിച്ചു നിർത്തുന്ന ചരടുകൾ പൊട്ടിച്ചു സ്വന്തം വഴിക്കു പോകുന്നതു നാം കാണാറില്ലേ? എന്നാൽ അവർ ആരെങ്കിലും ശരിയായ രീതിയിൽ മുന്നോട്ടു പോകുന്നതു നാം കാണാറുണ്ടോ? അവരിൽ ഭൂരിഭാഗവും ജീവിതത്തിൽ പരാജയപ്പെടുന്നതായിട്ടല്ലേ നാം കണ്ടിട്ടുള്ളത്?

ചിലപ്പോൾ ജീവിതത്തിൽ വൻവിജയങ്ങൾ നേടിയെടുത്തുകഴിയുന്പോൾ പിന്നെ ആരുടെയും സഹായം ആവശ്യമില്ലെന്നു കരുതുന്നവരുണ്ട്. എന്നാൽ, അവർക്കും മുന്നോട്ടുള്ള പാതയിൽ അവരെ മറ്റുള്ളവരുമായി ബന്ധിപ്പിക്കുന്ന ചരട് ആവശ്യമാണെന്നതാണു യാഥാർഥ്യം.
നമ്മുടെ ജീവിതമാകുന്ന പട്ടം ഉയർന്നു പറക്കണമെങ്കിൽ മറ്റുള്ളവരുമായി നമ്മെ ബന്ധിപ്പിക്കുന്ന ചരട് നമുക്ക് ആവശ്യമാണ്. എന്നാൽ, അതിലേറെ നമുക്ക് ആവശ്യമായിരിക്കുന്നത് ദൈവവ ുമായി നമ്മെ ബന്ധിപ്പിക്കുന്ന ചരടാണ്. എന്നുമാത്രമല്ല, ആ ചരടിന്‍റെ നിയന്ത്രണം നാം ദൈവത്തിന്‍റെ കൈകളിൽ നൽകുകയും വേണം.

നമ്മുടെ ജീവിതമാകുന്ന പട്ടം പറപ്പിക്കുവാൻ ദൈവത്തെ നാം അനുവദിക്കുകയാണെങ്കിൽ നാം ഉയർന്നു പറക്കുക തന്നെ ചെയ്യും. അതുകൊണ്ട് നമ്മുടെ ജീവിതമാകുന്ന പട്ടം നിയന്ത്രിക്കുന്ന ചരട് ദൈവത്തിന്‍റെ കൈയിൽത്തന്നെയിരിക്കുവാൻ നമുക്ക് അനുവദിക്കാം. നാം അത് ഒരിക്കലും പൊട്ടിച്ചുകളയരുത്.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ