ഓർമകൾ.., ഹൃദയസഞ്ചാരങ്ങൾ...
മനുഷ്യൻ ഒന്നു തീരുമാനിക്കുന്നു; ദൈവം മറ്റൊന്നു നടപ്പാക്കുന്നു എന്നു പറഞ്ഞുകേൾക്കാറുണ്ട്. പലപ്പോഴുമത് ശരി മാത്രമാണ്. തീരുമാനങ്ങൾ ആരെടുത്താലും എല്ലാം നടപ്പാക്കുന്നത് മറ്റൊരു ശക്തിതന്നെ. പാട്ടിന്‍റെ കാര്യത്തിലുമുണ്ട് അങ്ങനെചില കുഴമറികൾ. ഈണമായാലും ശബ്ദമായാലും ഒരാൾക്കുവച്ച പാട്ട് സാന്ദർഭികമായി വേറൊരാളിൽ എത്തിച്ചേരുന്നു.., ഒരു സൂപ്പർഹിറ്റ് പിറക്കുന്നു... മുന്പുകണ്ട ശക്തിയുടെ ഇടപെടലല്ലാതെ മറ്റെന്ത്! ധാന്യമണികളിലെന്നപോലെ പാട്ടുകളിലും അതിന് ഈണമിടേണ്ട, സ്വരം പകരേണ്ട ആളുകളുടെ പേരെഴുതിവച്ചിരിക്കുമോ...

പഞ്ചം അല്ല, കോഹ്‌ലി

കോഹ്‌ലി എന്നു വായിക്കുന്പോൾ തെറ്റിദ്ധരിക്കേണ്ട., ക്രിക്കറ്റ് ക്യാപ്റ്റനല്ല, മദൻ മോഹൻ കോഹ്‌ലിയാണ്. ആ വാക്കില്ലാതെയാണ് മദൻ മോഹൻ പ്രശസ്തനായതെന്നുമാത്രം. പഞ്ചം എന്ന ആർ.ഡി. ബർമൻ ഈണമിടേണ്ടിയിരുന്ന ഒരു സിനിമയിലെ പാട്ടുകൾ മദൻ മോഹന്‍റെ കൈകളിലെത്തുകയും, അതിസുന്ദരഗാനങ്ങൾ പിറക്കുകയും ചെയ്ത കഥയാണിത്. മുന്പു പറഞ്ഞപോലെ ദൈവത്തിന്‍റെ നടപ്പാക്കൽ.

എഴുപതുകളുടെ മധ്യം. എഴുത്തുകാരനും സംവിധായകനുമായ ഗുൽസാർ മൗസം എന്ന സിനിമയെക്കുറിച്ച് ആലോചിക്കുന്ന കാലം. അതിനു മുന്പ് സംവിധാനംചെയ്ത കോഷിഷ് എന്ന ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയത് സലിൽ ചൗധരിയാണ്. ഇത്തവണ എന്തായാലും ആർ.ഡി. ബർമൻ മതിയെന്ന ചിന്തയിലാണ് ഗുൽസാർ. ബർമനുമായി അത്രയേറെ അടുപ്പമുണ്ട്. അപ്പോഴേക്കുമതാ ചിത്രത്തിന്‍റെ നിർമാതാക്കളിലൊരാൾ സംഗീതസംവിധായകനായി മദൻ മോഹനെ നിശ്ചയിച്ചിരിക്കുന്നു! കരാറെഴുതി കാശുംകൊടുത്തുകഴിഞ്ഞാണ് ഗുൽസാർ വിവരമറിയുന്നത്.
"മദൻജിയുടെ അപ്പോഴത്തെ സാഹചര്യം അറിഞ്ഞ ഞാൻ ഒരു സംശയവുംകൂടാതെ അതു സമ്മതിച്ചു. അതല്ലെങ്കിൽ പഞ്ചമിനെ ഒഴിവാക്കുന്ന പ്രശ്നമേ ഉദിക്കില്ലായിരുന്നു'- ഗുൽസാർ പിന്നീടു പറഞ്ഞു.

അലഞ്ഞുതിരിയും ഹൃദയം

മൗസം എന്ന സിനിമ ചുറ്റിത്തിരിയുന്നത് ദിൽ ഡൂണ്ഠ്താ ഹേ ഫിർ വൊഹി  എന്ന പാട്ടിലാണ്. കഥാപാത്രങ്ങളെയും കാലത്തെയും ബന്ധിപ്പിക്കുന്ന പാട്ട്. ഭൂപിന്ദറിന്‍റെ മോഹനശബ്ദത്തിൽ ചിത്രത്തിന്‍റെ തുടക്കത്തിൽത്തന്നെ ഈ പാട്ടു കേൾക്കാം. മറ്റൊരിടത്തുകൂടി പാട്ട് ആവർത്തിക്കുന്നുണ്ട്- ലതയും ഭൂപിന്ദറും ചേർന്ന യുഗ്മഗാനമായി. എന്നാൽ രണ്ടിനെയും മദൻ മോഹൻ അതിസമർഥമായി വ്യത്യസ്തമാക്കിയിരിക്കുന്നു.

എന്തൊരു ഭംഗിയും വിശുദ്ധിയുമാണ് ഭൂപിന്ദറിന്‍റെ സോളോയ്ക്ക്! ഏതോ നഷ്ടകാലത്തിലേക്ക് കേൾവിക്കാരനെ പതിയെ കൈപിടിച്ചു നടത്തുകയാണ് ആ ഈണവും സ്വരവും.

ഗുൽസാറിന്‍റെ വരികളിൽ ജീവിതം നിറഞ്ഞുനിൽക്കുന്നുണ്ട്. പോയകാലത്തെക്കുറിച്ചുള്ള നഷ്ടബോധം മാത്രമല്ല അതിലുള്ളത്., മുന്നോട്ടുള്ള പാതയിൽ പ്രതീക്ഷയുടെ സുഗന്ധമുണ്ടെന്നുകൂടി വരികൾ പറഞ്ഞുവയ്ക്കുന്നു. മിർസാ ഗാലിബിന്‍റെ ഒരു ഗസലിൽനിന്നാണ് ഗുൽസാർ ആദ്യത്തെ രണ്ടുവരികൾ എടുത്തിരിക്കുന്നത്. ജീ ഡൂണ്ഠ്താ ഹേ എന്നതിലെ ജീ എന്ന വാക്ക് മദൻ മോഹൻ ദിൽ എന്നു മാറ്റിയെന്നുമാത്രം.

പാട്ടുപാടിക്കാൻ ഭൂപിന്ദറിന്‍റെ പേരു മദൻ മോഹനോടു നിർദേശിച്ചതും ഗുൽസാറാണ്. "സൂഫികളെയും സന്യാസികളെയും പോലെ വിശുദ്ധനാണ് ഭൂപിന്ദർ. ഒരു തരത്തിലുമുള്ള അത്യാഗ്രഹമോ അനാവശ്യമായ തിടുക്കമോ അദ്ദേഹത്തിലില്ല. എന്തുചെയ്യുന്പോഴും അത് ഹൃദയത്തിൽനിന്നാണ് ചെയ്യുന്നത്'- ഗുൽസാർ പറയുന്നു.

വേഗതയുള്ള താളമാണ് ഡ്യുവറ്റിന് മദൻ മോഹൻ നൽകിയത്. ഭാവവും ഭംഗിയും വേറെ. ഗാനരംഗത്തു കാണുന്ന കുന്നുകളിൽനിന്നുള്ള ശബ്ദത്തിന്‍റെ പ്രതിധ്വനിപോലും അദ്ദേഹം അതിസുന്ദരമായി കൂട്ടിയിണക്കിയിട്ടുണ്ട്.

ഒരു പാട്ട്, ആറ് ഈണങ്ങൾ

പട്ടാളജീവിതത്തിൽനിന്ന് പാട്ടിന്‍റെ ലോകത്തെത്തിയയാളാണ് മദൻ മോഹൻ. "റെക്കോർഡിംഗിനുള്ള സമയക്രമത്തിന്‍റെ കാര്യത്തിൽ അദ്ദേഹം പക്കാ പട്ടാളക്കാരനായിരുന്നു'- ഹിന്ദി ചലച്ചിത്രഗാന മേഖലയിലെ എക്കാലത്തെയും മികച്ച സുഷിരവാദ്യ വിദഗ്ധനായിരുന്ന മനോഹരി സിംഗ് മദൻ മോഹനെ വിശേഷിപ്പിക്കുന്നതിങ്ങനെ. ഈണങ്ങളുടെ കാര്യത്തിലും ആ സൂക്ഷ്മത പുലർത്തിയിരുന്നു മദൻ മോഹൻ. ദിൽ ഡൂണ്ഠ്താ ഹേ-യ്ക്ക് ആറ് വ്യത്യസ്ത ഈണങ്ങളാണ് അദ്ദേഹം ഒരുക്കിയിരുന്നതത്രേ!

"സിനിമയ്ക്കുവേണ്ടി ഏതു തെരഞ്ഞെടുക്കണമെന്ന തീരുമാനം തീർത്തും മദൻജിയുടേതായിരുന്നു. ജൂണിയറായിരുന്ന ഞാൻ അങ്ങനെത്തന്നെ നിന്നതേയുള്ളൂ'- ഗുൽസാർ ഓർമിക്കുന്നു.

സമർപ്പണം: മദൻ മോഹൻ
തുടക്കത്തിലേക്ക് ഒന്നുകൂടി തിരിച്ചുവരാം. അന്തിമ തീരുമാനങ്ങളൊന്നും മനുഷ്യന്‍റെ നിയന്ത്രണത്തിലല്ല എന്നത് ഒന്നുകൂടി ഓർമിക്കാൻവേണ്ടി...
മൗസം തിയറ്ററുകളിൽ എത്തുന്നതിനു മുന്പ്, താൻ ഈണമിട്ട പാട്ടുകൾ സ്ക്രീനിൽ കാണുംമുന്പ് മദൻ മോഹൻ വിടപറഞ്ഞു. അന്പത്തൊന്നാം വയസിലായിരുന്നു അദ്ദേഹത്തിന്‍റെ മരണം. പിന്നീടു സിനിമയ്ക്കു പശ്ചാത്തല സംഗീതമൊരുക്കിയത് സലിൽ ചൗധരിയായിരുന്നു.
ചിത്രത്തിന്‍റെ ടൈറ്റിൽ കാർഡ്
ഇങ്ങനെ പറയുന്നു-
സമർപ്പണം: മദൻ മോഹൻ.