മടുപ്പു തോന്നുന്നു കുടുംബിനികൾക്ക്
ജോലിത്തിരക്കിൽ എല്ലാം മറന്നുപോകുന്ന അമ്മമാരുണ്ട്. തന്നെയും മറന്ന്, ചുമതലാബോധത്തിൽ ലയിച്ച് ഒഴുകി ഒഴുകിപ്പോകുന്നവർ. ഉദ്യോഗവും കൂടി ഉള്ളവരാണെങ്കിൽ പറയാനുമില്ല. ജീവിതത്തെത്തന്നെ ഒരു വെല്ലുവിളിയായി സ്വീകരിച്ച് തട്ടിയും മുട്ടിയും മുങ്ങിയും പൊങ്ങിയും മുൻപോട്ടൊഴുകുന്പോൾ, താൻ ചെയ്യുന്നത് ഒരു വലിയ സേവനമാണല്ലോ എന്നോർത്ത് സ്വയം ആശ്വാസം കണ്ടെത്തുകയും ചെയ്യും ഇക്കൂട്ടർ. പക്ഷേ ഏറെനേരം ഏറെ ദൂരം നീന്തിക്കഴിയുന്പോൾ ഇടയ്ക്ക് ഒരു വിശ്രമത്താവളം കണ്ടെത്തേണ്ടത് അനിവാര്യമായിവരും.

താത്കാലികമായ ഒരു മാറിത്താമസത്തെപ്പറ്റി ചിന്തിക്കാവുന്നതാണ്. മനസടുപ്പമുള്ള നല്ല ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ കൂടെ ഏതാനും ദിവസം എല്ലാം മറന്ന് ജീവിക്കാൻ കളമൊരുക്കുക. ഒരു ചുമതലയും വഹിക്കാതെ ഒരു ജോലിയും ചെയ്യാതെ തനിക്കിഷ്ടപ്പെട്ട വിശ്രമവിനോദങ്ങളിൽ (എഴുത്ത്, വായന, തയ്യൽ, പാട്ട്.... എന്തുമാകാം) മുഴുകി, ഉണർന്നെഴുന്നേറ്റ് നവജീവൻ ഉൾക്കൊണ്ട് തിരികെപ്പോകുക. ഈ ഭാഗ്യം അനുഭവിക്കുന്ന വീട്ടമ്മയും ആതിഥ്യമരുളുന്ന കുടുംബവും അനുഭവിക്കുന്നത് വലിയ ആത്മസംതൃപ്തിയായിരിക്കും. ഇപ്പോൾ നേരമില്ല, പിന്നെയാകട്ടെ എന്നു ചിന്തിച്ചാൽ ഒരിക്കലും സമയം കണ്ടെത്താൻ കഴിയില്ല.

എല്ലാ സ്ത്രീകൾക്കും വേണമല്ലോ സ്വന്തമായ സമയം, സ്വന്തമായ ലോകം. ഫോൺ കോളുകളും പ്രശ്നങ്ങളും അലട്ടാത്ത മീ-ടൈം, നല്ല ബന്ധുക്കളും ആത്മമിത്രങ്ങളും ഇതു പരസ്പരം ചെയ്യാവുന്ന ഒന്നാംതരം ക്രമീകരണമാണ്. നല്ല സേവനവും നല്ല സന്പർക്കവും കണ്ടും പങ്കുവച്ചും നമ്മുടെ കുഞ്ഞുങ്ങളും വളരട്ടെ.

സിസിലിയാമ്മ പെരുമ്പനാനി
ഫോൺ: 9447168669