ചെണ്ടപ്രയോഗമെന്ന മണ്ടത്തരം
അറിവും വെളിച്ചവും പകരുന്ന രസകരമായ ഒരു പഠനശാഖയാണു തർക്കശാസ്ത്രം. കൃത്യമായ ലക്ഷ്യബോധത്തോടെ യുക്തിസഹമായ വാദഗതികൾ ചിട്ടയോടെ അവതരിപ്പിക്കുന്ന, ആത്മസംയമനമുള്ള താർക്കികരെ കാണുന്നതും കേൾക്കുന്നതും ഒരു സുഖമാണ്. അവർ നൽകുന്ന മാർഗദർശക ചിന്തകളിൽ ആഴ്ന്ന് കേൾവിക്കാരും ചിന്തകരാകും, അവർ പുതിയ കണ്ടെത്തലുകൾ നടത്തും.

നമുക്ക് അഭിമാനിക്കാവുന്ന ഈ പാരന്പര്യമെല്ലാം കളഞ്ഞുകുളിച്ച് പണ്ഡിത പരിവേഷമണിഞ്ഞ് ചിലർ പൊതുജനമധ്യത്തിൽ കടന്നിരിക്കുകയാണ്. ഗഹനമായ വിഷയങ്ങളായിരിക്കും ചർച്ചാവിഷയം. ജ്ഞാനകുതുകികളായ പ്രേക്ഷകർ ജിജ്ഞാസയോടെ കാതു കൂർപ്പിച്ചിരിക്കും. പെട്ടെന്നാണ് വേദിയിൽ ചിലർ വെറും ചെണ്ടകളായി മാറുന്നത്. ഒരുപാട് ശബ്ദമുണ്ടാക്കുന്ന, ഉള്ളു പൊള്ളയായ ഈ പെരുന്പറകൾ യുക്തിവാദത്തിൽ ശൂന്യരാകുന്പോൾ തുറന്നുപറയലിന്‍റെ തലത്തിലേക്കു കടക്കും. എതിരാളിയെ തുറന്നുകാട്ടാൻ അയാളുടെ വേഷവും ഭാഷയും പേരും ഉൗരും ചർച്ചാവിഷയമാക്കും. നടത്തിപ്പുകാരാകട്ടെ എരിവ് കൂട്ടാനായി തന്ത്രപൂർവം ചില ചെണ്ടക്കോൽ പ്രയോഗങ്ങളും ഇടയ്ക്കിടെ നടത്തും.

ആകെക്കൂടി വിലകുറഞ്ഞ ഒരു കോമഡി ഷോ കണ്ട ഹരത്തോടെ കാണികൾക്കു പിരിയാം.
അറിവും ആത്മസംയമനവും ഇല്ലാത്ത താർക്കികരെ വച്ചുള്ള ഈ വിലകുറഞ്ഞ കേളി വരുംതലമുറയ്ക്ക് ദുർമാതൃകയാണ്. നമ്മുടെ പൈതൃകസംസ്കാരത്തിന്‍റെ കടയ്ക്കൽ കോടാലിവയ്ക്കുന്ന ഇത്തരം ശൈലികൾ നിറുത്തുന്നതല്ലേ നല്ലത്?

സിസിലിയാമ്മ പെരുമ്പനാനി
ഫോൺ: 9447168669