Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ശബ്ദജീവിതം
സീൻ 27
പകൽ.
വിശാലമായ പുൽമേട്ടിലെ ഒറ്റയടിപ്പാതയിലൂടെ പതിയെ ദൂരേക്കു നടക്കുന്ന ആണ്‍കുട്ടി. ഇളംകാറ്റിൽ അവന്റെ മുടിയിഴകൾ ഇളകുന്നുണ്ട്. അവൻ മുഖമുയർത്തി ഇടതു വശത്തേക്കു നോക്കുന്പോൾ ഒരു ചെറിയ പക്ഷി ചിറകടിച്ചു പറന്നുപോകുന്നു.
ഈ ദൃശ്യം തിയേറ്ററിലെ സ്ക്രീനിലെത്തുന്പോൾ കാഴ്ചയ്ക്കൊപ്പം ശബ്ദങ്ങൾകൂടിയുണ്ടാകും. എന്തൊക്കെയാവും അവ? ആ കുട്ടിയുടെ കാൽവയ്പ്പുകളുടെ പതിഞ്ഞ ശബ്ദം, ഒരിളംകാറ്റിന്റെ ശബ്ദം, അല്പംകൂടി കഴിയുന്പോൾ ആ പക്ഷിയുടെ ചിറകടിയൊച്ച, ഒരുപക്ഷേ പശ്ചാത്തലത്തിൽ ഒരു മൃദുസംഗീതവും. ദൃശ്യങ്ങളിലേക്ക് ഈ ശബ്ദങ്ങൾ കൃത്യമായി, സൂക്ഷ്മമായി സന്നിവേശിപ്പിച്ചാലേ കാഴ്ച ഒരനുഭവമാകൂ. വെറുത കണ്ടുപോകുന്നതും അനുഭവിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. സ്ക്രീനിലെ ഇളംകാറ്റിൽ തന്റെ മുടിയിഴകൾ ഇളകുന്നല്ലോയെന്ന് കാഴ്ചക്കാരനു തോന്നണം.., ആ പക്ഷി എങ്ങുപറന്നുപോയി എന്നയാൾ സന്ദേഹിക്കണം... അതാണ് സിനിമയിൽ ശബ്ദമിശ്രണം ചെയ്യുന്നയാളുടെ മിടുക്ക്. ജീവിതത്തെ ശബ്ദങ്ങളിലൂടെ വരച്ചിടുന്ന അങ്ങനെയൊരു ചെറുപ്പക്കാരൻ ഇവിടെയുണ്ട്- ജസ്റ്റിൻ ജോസ്., ശബ്ദമിശ്രണത്തിന് രണ്ടുതവണ ദേശീയ പുരസ്കാരം നേടിയ, ഇന്ത്യൻ സിനിമയ്ക്ക് ഡോൾബി അറ്റ്മോസ് ശബ്ദവിതാനം പരിചയപ്പെടുത്തിയ സൗണ്ട് മിക്സിംഗ് എൻജിനിയർ.
അജ്ഞാത മാന്ത്രികർ
ടൈറ്റിൽ കാർഡുകളിൽ പേരെഴുതിക്കാണിക്കുന്നതിനപ്പുറം ഒട്ടനവധി സാങ്കേതികപ്രവർത്തകരുടെ ഭാവനയും കഴിവും പ്രയത്നവും ഓരോ സിനിമയ്ക്കു പിന്നിലുമുണ്ട്. ഈ സിനിമയുടെ ശബ്ദമിശ്രണം ഗംഭീരമായിരുന്നു എന്നു പറയാൻ ഒരിക്കലും സാധാരണ പ്രേക്ഷകനു കഴിയില്ല. അങ്ങനെയൊരാൾ ഈ സിനിമയുടെ അണിയറയിലുണ്ട് എന്നുപോലും ചിലപ്പോൾ ആ പ്രേക്ഷകന് അറിയില്ല. എന്നാൽ സിനിമയിലെ മാറിവരുന്ന സന്ദർഭങ്ങളിൽ മൗനികളാകുന്ന, കണ്ണീരണിയുന്ന, ആർപ്പുവിളിക്കുന്ന, ഉത്സാഹികളാകുന്ന പ്രേക്ഷകരുടെ ആ വികാരങ്ങൾ സൗണ്ട് മിക്സിംഗ് നിർവഹിച്ചയാൾക്കു കൂടിയുള്ള അംഗീകാരമാണ്.
"പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത ശബ്ദങ്ങൾ കൊടുക്കണം, അതിനാണ് ശ്രമിക്കുന്നത്'- ജസ്റ്റിൻ പറയുന്നു.
അങ്ങനെ ആരും പെട്ടെന്നു മറക്കാത്ത ദൃശ്യ-ശബ്ദവിസ്മയം പിറന്ന ഒരു സിനിമയെക്കുറിച്ച് ജസ്റ്റിൻ ഓർക്കുന്നതിങ്ങനെ:
വേറൊരു വർക്ക് പൂർത്തിയാക്കി രണ്ടോ മൂന്നോ ദിവസം അവധിയെടുക്കാൻ തീരുമാനിച്ചതാണ് ഞാൻ. കുടുംബത്തോടൊപ്പം ചെറിയൊരു യാത്രയും പ്ലാൻ ചെയ്തു. അപ്പോഴാണ് സ്റ്റുഡിയോയിൽനിന്നു പറയുന്നത്, ജസ്റ്റിൻ ഇപ്പോൾ അവധിയെടുത്താൽ പറ്റില്ല. പ്രധാനപ്പെട്ടൊരു വർക്ക് വരുന്നുണ്ട് എന്ന്.
"യാത്ര മാറ്റിവച്ച് അടുത്തദിവസംതന്നെ ജോലി തുടങ്ങി. തുടക്കത്തിൽ ഒരു സാധാരണ തെലുങ്കുപടം എന്നായിരുന്നു മനസിൽ. പക്ഷേ ഓരോ റീലുകൾ കഴിയുംതോറും എന്റെ ക്യൂരിയോസിറ്റി കൂടി. ഏഴെട്ടുദിവസത്തെ വർക്ക് കഴിഞ്ഞപ്പോഴാണ് എനിക്ക് ആ സിനിമയുടെ യഥാർഥ വലുപ്പം വ്യക്തമായത്'...
ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ ആദ്യപതിപ്പായിരുന്നു അത്!
ആയിരത്തിലേറെ ട്രാക്കുകൾ
തുടക്കത്തിൽ കണ്ട സീനിലെ പുൽമേട്ടിലേക്കും ആണ്കുട്ടിയിലേക്കും ഇളംകാറ്റിലേക്കും ഒന്നുകൂടി വരാം. ഇതിലെന്താണിപ്പോൾ ഇത്ര ശബ്ദം മിക്സ് ചെയ്യാനുള്ളത് എന്ന് ആരെങ്കിലും സംശയിക്കാം. ഒരു കാറ്റിന്റെ ഇഫക്ടും പക്ഷിയുടെ ചിറകടിയും എടുത്തുവച്ചാൽപ്പോരേ എന്നാകും അവരുടെ ചിന്ത.
അവിടെനിന്ന് നമ്മൾ ബാഹുബലിയിലെ ഒരു യുദ്ധ സീനിലേക്കു വരുന്നു. അതിൽ എത്രതരം ശബ്ദങ്ങളുണ്ടാകും? ആക്രോശങ്ങൾ, ആർത്തനാദങ്ങൾ, വെല്ലുവിളികൾ, കുതിരക്കുളന്പടികൾ, ആനയുടെ ചിന്നംവിളി, തേർവാഴ്ചകൾ, ആയുധങ്ങളുടെ സീൽക്കാരം, ഇടിമുഴക്കങ്ങൾ, പ്രതിധ്വനികൾ, ഒപ്പം മറ്റ് ഇഫക്ടുകൾ, പശ്ചാത്തല സംഗീതം.. മരണത്തിന്റെ മൗനംപോലും! ഇവയെല്ലാം കൃത്യമായ അളവിൽ ചേർത്തുവയ്ക്കുന്നത് ശ്രമകരമായ ജോലിയാണ്. ഓരോ ഫ്രെയിമിലും വൈവിധ്യമുള്ള ശബ്ദങ്ങൾ വേണം. സൗണ്ട് മിക്സർ ആ ജോലിയിൽ വിജയിക്കുന്പോഴാണ് പ്രേക്ഷകന്റെ ഹൃദയത്തിൽ വാൾത്തലപ്പു കൊള്ളുന്നതും ചോരപൊടിയുന്നതും. സാധാരണ സിനിമകളുടെ സൗണ്ട് മിക്സിംഗിന് 200 മുതൽ 400 വരെ മണിക്കൂറുകൾ ജോലി ചെയ്യണമെങ്കിൽ ബാഹുബലി, പത്മാവത് പോലുള്ള ചിത്രങ്ങൾക്ക് 500 മണിക്കൂർവരെ മാറ്റിവയ്ക്കണം. ഇതിഹാസതുല്യമായ കഥകൾ പറയുന്ന ചിത്രങ്ങളിൽ ചിലയിടത്ത് കൂട്ടിയിണക്കിയ ട്രാക്കുകളുടെ എണ്ണം 1200 വരെ എത്തുമെന്ന് ജസ്റ്റിൻ പറയുന്നു.
ശബ്ദത്തിന്റെ ട്രാക്കിലേക്ക്
സംഗീതത്തോടും ശബ്ദങ്ങളോടും ഇഷ്ടക്കൂടുതലുണ്ടായിരുന്ന ബാല്യമായിരുന്നു ജസ്റ്റിന്റേത്. തൃശൂർ കുരിയച്ചിറ കാഞ്ഞിരപ്പറന്പിൽ ജോസും ഭാര്യ ലിസിയും മകന്റെ ഇഷ്ടത്തിന് എതിരുനിന്നില്ല. തൃശൂർ സെന്റ് തോമസ് കോളജിലെ ഡിഗ്രി പഠനത്തിനൊപ്പം മകനെ ഹാർമണി സ്കൂൾ ഓഫ് മ്യൂസിക്കിൽ കീബോർഡും പഠിക്കാൻ ചേർത്തു. അക്കാലത്താണ് ചേതന സൗണ്ട് സ്റ്റുഡിയോയിൽ സൗണ്ട് എൻജിനിയറിംഗ് കോഴ്സ് തുടങ്ങുന്നത്. ആദ്യ ബാച്ചിൽത്തന്നെ അതിനു ചേർന്നു.
അതോടെ സംഗീതത്തിനു ചെറിയ ഇടവേളവന്നു. ഇലക്ട്രോണിക് കീബോർഡിൽ ലണ്ടൻ ട്രിനിറ്റി കോളജിന്റെ ഫോർത്ത് ഗ്രേഡ് പൂർത്തിയാക്കിയ വേളയിലാണ് ശബ്ദത്തിനു പിന്നിലെ സാങ്കേതികത്വങ്ങളിലേക്കു ട്രാക്ക് മാറിയത്. കിട്ടാവുന്ന പുസ്തകങ്ങൾ എല്ലാം അക്കാലത്തു തേടിപ്പിടിച്ചു വായിച്ചു. ഓഡിയോ റെക്കോർഡിംഗ് ആർട്സ് ഡിപ്ലോമ ഫസ്റ്റ് ക്ലാസിൽത്തന്നെ പാസായി.
സംഗീതസംവിധായകൻ ഗോപി സുന്ദറിന്റെ സ്റ്റുഡിയോയിലായിരുന്നു പ്രഫഷണൽ ജീവിതത്തിന്റെ തുടക്കം. 2003ൽ മുംബൈയിലേക്കു മാറി. വിഖ്യാത സൗണ്ട് എൻജിനിയർ ദീപൻ ചാറ്റർജിയുടെ കീഴിൽ ക്യൂലാബ്സിലാണ് ആദ്യം ജോലിചെയ്തത്. 2008ൽ സ്വതന്ത്ര റീ-റെക്കോഡിംഗ് മിക്സറായി. നാലുവർഷംകൂടി കഴിഞ്ഞ് ഇപ്പോൾ പ്രവർത്തിക്കുന്ന പ്രശസ്തമായ ഫ്യൂച്ചർ വർക്സ് സ്റ്റുഡിയോയിൽ ചേർന്നു. ഈ രംഗത്ത് ഏഷ്യയിലെതന്നെ മുൻനിരക്കാരാണ് ഫ്യൂച്ചർ വർക്സ്. മുംബൈ അന്ധേരിയിലാണ് ജസ്റ്റിന്റെ താമസവും. ഭാര്യ ലിജിനും രണ്ടരവയസുകാരൻ മകൻ എയ്ഡൻ മൈക്കിളും ഒപ്പമുണ്ട്. രണ്ടുപേരും സംഗീതതത്പരരാണ്.
വിവിധ ഭാഷകളിലായി ഇതുവരെ 250-ലേറെ ചിത്രങ്ങളുടെ ശബ്ദമിശ്രണം നിർവഹിച്ചു. ബാഹുബലിക്കു പുറമേ ബാജിറാവു മസ്താനി, മോഹൻ ജോദാരോ, സഞ്ജയ്, സച്ചിൻ: എ ബില്യണ്‍ ഡ്രീംസ്, പത്മാവത്, എയർലിഫ്റ്റ് തുടങ്ങിയ വന്പൻ ചിത്രങ്ങളും അതിൽപ്പെടും. മലയാളത്തിൽ കൂടെ ആണ് ഏറ്റവുമൊടുവിൽ ചെയ്തത്. ലാത്വിയൻ, അറബിക് ചിത്രങ്ങളിലും പ്രവർത്തിച്ചു.
ബാജിറാവു മസ്താനി (2016), വാക്കിംഗ് വിത്ത് ദ വിൻഡ് (2018) എന്നീ ചിത്രങ്ങളിലൂടെ ശബ്ദമിശ്രണത്തിനുള്ള ദേശീയ പുരസ്കാരങ്ങൾ ജസ്റ്റിനെ തേടിയെത്തി.
"എക്സ്പീരിയൻസ് ഈ രംഗത്ത് ഏറ്റവും വലിയ ഘടകമാണ്. ആദ്യത്തെ നൂറു സിനിമകൾ പൂർത്തിയായപ്പോഴാണ് എനിക്ക് ശരിക്കുള്ള ആത്മവിശ്വാസമായത്. എവിടെയൊക്കെ എത്തിയാലും എന്റെ അടിസ്ഥാനം ചേതനയാണ്. ഗുരു എന്നുതന്നെ പറയണം' - ജസ്റ്റിൻ പറയുന്നു.
"കീബോർഡ് തുടർന്നു പഠിക്കണമെന്നുണ്ട്. പഴയ ലെസനുകൾ വായിച്ചുനോക്കണമെന്ന് സ്റ്റീഫൻ ദേവസിയെപ്പോലുള്ള സുഹൃത്തുക്കൾ എപ്പോഴും പറയും. ഉറപ്പായും അതിനുള്ള സമയമുണ്ടാക്കണം'.
അറ്റ്മോസ്-ഫിയർ
ഡോൾബി അറ്റ്മോസ് എന്നു കേൾക്കാത്തവർ ഇപ്പോൾ കുറവാണ്. അറ്റ്മോസ് എന്നത് അറ്റ്മോസ്ഫിയർ എന്ന വാക്കിന്റെ ചുരുക്കരൂപമാണ്. അന്തരീക്ഷം എന്നർഥം. അന്തരീക്ഷത്തിലെ ശബ്ദങ്ങൾ അതേ കൃത്യതയോടെ പുനരാവിഷ്കരിക്കുന്നതാണ് ഡോൾബി അറ്റ്മോസ് സറൗണ്ട് മിക്സ് സൗണ്ട് ടെക്നോളജി. വെള്ളത്തിൽ മുങ്ങുന്നതാണ് സീൻ എങ്കിൽ വെള്ളത്തിനടിയിൽനിന്നുള്ള ശബ്ദംപോലും ഈ സാങ്കേതികവിദ്യ കേൾപ്പിക്കും. അതിനിണങ്ങുന്ന സങ്കേതങ്ങൾ തിയറ്ററുകളിലും ഉണ്ടാവണമെന്നുമാത്രം.
ഡോൾബി അറ്റ്മോസ് ശബ്ദമിശ്രണത്തിൽ വൈദഗ്ധ്യം നേടിയ ജസ്റ്റിൻ മദ്രാസ് കഫേ എന്ന ചിത്രത്തിലൂടെ ഈ ശബ്ദവിസ്മയത്തെ ഇന്ത്യൻ സിനിമയ്ക്കു പരിചയപ്പെടുത്തി. ഈ ടെക്നോളജിയിൽ ലോകത്ത് ഏറ്റവുമധികം സിനിമകൾക്കു ശബ്ദമിശ്രണം നടത്തിയിട്ടുള്ളതും മറ്റാരുമല്ല.
ജസ്റ്റിന്റെ മിക്സിംഗ് കണ്‍സോളിൽനിന്ന് ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമകളിലൊന്നിന്റെ പേരിലുമുണ്ട് ആ അറ്റ്മോസ്ഫിയർ കൗതുകം- അന്തരീക്ഷം 9000 കെഎംപിഎച്ച്! മണിക്കൂറിൽ 9000 കിലോമീറ്റർ വേഗം! സയൻസ് ഫിക്ഷൻ സ്പേസ് ത്രില്ലറായ ഈ തെലുഗു സിനിമയിലെ ശബ്ദങ്ങളിൽ തന്റെ കൈയൊപ്പു കേൾക്കാമെന്ന് ജസ്റ്റിൻ പറയുന്നു.
അതെ, ഈ യുവാവിന്റെ സ്വപ്നങ്ങൾക്ക്, ശബ്ദജീവിതത്തിന് സിനിമയുടെ പേരിനേക്കാൾ വേഗമുണ്ട്.
വി.ആർ. ഹരിപ്രസാദ്
ഫോട്ടോ: ഗസൂണ്‍ജി
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
Latest News
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
Latest News
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top