Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
നന്മയുള്ള പൊതുജനസേവനം
പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനുശേഷം ഇന്ത്യൻ പ്രധാനമന്ത്രിപദം അലങ്കരിച്ച മഹാത്മാവാണു ലാൽ ബഹാദൂർ ശാസ്ത്രി (1904-1966). മരണശേഷം ഭാരതത്തിന്റെ പരമോന്നത ബഹുമതിയായ "ഭാരതരത്ന' നൽകി ആദരിക്കപ്പെട്ട അദ്ദേഹം ജനിച്ചത് ഉത്തർപ്രദേശിലെ വാരാണസിയിലായിരുന്നു. പത്താംക്ലാസിൽ പഠിക്കുന്ന കാലത്തു മഹാത്മാഗാന്ധിയുടെ ആഹ്വാനം സ്വീകരിച്ചു സ്വാതന്ത്ര്യ സമരത്തിൽ സജീവപങ്കാളിയായി.
എങ്കിലും ഭാഗ്യംകൊണ്ട് അദ്ദേഹത്തിന്റെ പഠനം മുടങ്ങിയില്ല. സ്വാതന്ത്ര്യ സമരത്തിൽ സജീവപ്രവർത്തകരായിത്തീർന്നവരുടെ പഠനം മുടങ്ങാതിരിക്കാൻവേണ്ടി പണ്ഡിതനും സ്വാതന്ത്ര്യസമര നേതാവുമായിരുന്ന ജെ.ബി. കൃപലാനിയുടെ നേതൃത്വത്തിൽ ആരംഭിച്ച കാശി വിദ്യാപീഠത്തിൽ പഠിച്ചു ഫിലോസഫിയിൽ ബാച്ചിലർ ബിരുദം നേടുവാൻ അദ്ദേഹത്തിനു സാധിച്ചു. അന്ന് അദ്ദേഹത്തിനു കിട്ടിയ ബിരുദം പണ്ഡിതൻ എന്ന അർഥംവരുന്ന "ശാസ്ത്രി' എന്നായിരുന്നു. അന്നു ലഭിച്ച ആ ശാസ്ത്രി ബിരുദം അദ്ദേഹത്തിന്റെ പേരിന്റെ പ്രധാനഭാഗമായിത്തീർന്നു എന്നതു ചരിത്രത്തിലെ ഒരു കൗതുകമായി നിലനിൽക്കുന്നു.
1951 മുതൽ 1956 വരെ റെയിൽവേ വകുപ്പും 1961 ഏപ്രിൽ നാലു മുതൽ 1963 ഓഗസ്റ്റ് 29 വരെ ആഭ്യന്തരവകുപ്പും 1964 ജൂൺ ഒന്‍പതു മുതൽ 1964 ജൂലൈ 18 വരെ വിദേശകാര്യ വകുപ്പും കൈകാര്യംചെയ്ത ശാസ്ത്രി 1964 ജൂൺ ഒന്‍പതിനാണു സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റത്.
1965-ലെ ഇന്തോ-പാക്കിസ്ഥാൻ യുദ്ധത്തിന് ഔദ്യോഗികമായി വിരാമമിട്ട താഷ്കന്റ് കരാർ പ്രധാനമന്ത്രി ശാസ്ത്രി ഒപ്പിട്ടത് 1966 ജനുവരി 10-നു പാക്കിസ്ഥാനിലെ താഷ്കന്റിലായിരുന്നു. പിറ്റേദിവസം അവിടെവച്ച് ഹൃദയാഘാതംമൂലം അദ്ദേഹം നിര്യാതനായി. ഇന്തോ-പാക് യുദ്ധകാലത്ത് അദ്ദേഹം രൂപം നൽകിയ "ജയ് ജവാൻ! ജയ് കിസാൻ' എന്ന മുദ്രാവാക്യം ഇന്നും സജീവമായി മുഴങ്ങിക്കേൾക്കുന്ന മുദ്രാവാക്യങ്ങളിലൊന്നാണ്.
പ്രധാനമന്ത്രിയായിരിക്കുന്ന അവസരത്തിൽ ശാസ്ത്രി ഒരു ടെക്സ്റ്റയിൽസ് മിൽ സന്ദർശിക്കുന്ന അസരം. അവിടെ അദ്ദേഹത്തെ ആകർഷിച്ച ഒരിനം അവിടെ നെയ്യപ്പെട്ടിരുന്ന സാരികളാണ്. അവയിൽ ചിലതെടുത്ത് അദ്ദേഹം തിരിച്ചും മറിച്ചും നോക്കി. അവയിൽ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഒരിനത്തിന്റെ വില അദ്ദേഹം ചോദിച്ചു. അപ്പോൾ 800 രൂപ എന്ന് അവർ മറുപടി പറഞ്ഞു.
ഉടനെ അദ്ദേഹം പറഞ്ഞു: ""ഇതു വളരെ വിലകൂടിയതാണ്. ഇതിലും വിലകുറഞ്ഞ സാരികളില്ലേ?'' അപ്പോൾ അവർ 500 രൂപയും 400 രൂപയും വിലയുള്ള സാരികൾ കാണിച്ചു. ഉടനെ അദ്ദേഹം പറഞ്ഞു: ""ഇവയും വിലകൂടിയ സാരികൾതന്നെ. എന്നെപ്പോലെ സാധാരണക്കാരനായ ഒരാൾക്കു വാങ്ങിക്കുവാൻ പറ്റിയ വിലകുറഞ്ഞ സാരികളാണ് എനിക്കു കാണേണ്ടത്''.
അപ്പോൾ മില്ലിന്റെ ഉടമ പറഞ്ഞു: ""അങ്ങ് പ്രധാനമന്ത്രിയല്ലേ? അങ്ങ് എങ്ങനെ സാധാരണക്കാരനാകും? സാരി അങ്ങ് വാങ്ങിക്കേണ്ട. ഏതു സാരിയും ഞങ്ങൾ സമ്മാനമായും നൽകും. അതു ഞങ്ങൾക്കു സന്തോഷമുള്ള കാര്യമാണ്''.
ഉടനെ പ്രധാനമന്ത്രി പറഞ്ഞു: ""വളരെ നന്ദി. പക്ഷേ, വിലയേറിയ സമ്മാനങ്ങൾ എനിക്കു സ്വീകരിക്കാനാവില്ല''. അപ്പോൾ ഉടമ പറഞ്ഞു: ""അങ്ങ് ഞങ്ങളെ സന്ദർശിക്കുവാൻ വന്നതു ഞങ്ങൾക്കു വലിയ ബഹുമതിയാണ്. അതുകൊണ്ട് ഞങ്ങൾ നൽകുന്ന സാരി ദയവുചെയ്ത് അങ്ങ് സ്വീകരിക്കണം''.
ഉടനെ ചുറ്റും കൂടിനിന്നവരെ നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ""പ്രധാനമന്ത്രിയായ എന്നോടു നിങ്ങൾ കാണിക്കുന്ന സ്നേഹത്തിനും ബഹുമാനത്തിനും എനിക്കു നന്ദിയുണ്ട്. എന്നാൽ ഞാൻ പ്രധാനമന്ത്രിയായിരിക്കുന്നതുകൊണ്ട് വിലയേറിയ സമ്മാനങ്ങൾ നിങ്ങളിൽനിന്നു വാങ്ങി എന്റെ ഭാര്യക്കു കൊടുക്കുന്നതു ശരിയല്ല''.
അന്നു പ്രധാനമന്ത്രി ശാസ്ത്രി അവിടെനിന്നു പോയതു തന്റെ കുടുംബബജറ്റിൽ നിൽക്കുന്ന വിലകുറഞ്ഞ ഒരു സാരി വിലകൊടുത്തു വാങ്ങിക്കൊണ്ടായിരുന്നു! ശാസ്ത്രിയുടെ ഈ കഥ കേൾക്കുന്പോൾ ഇങ്ങനെയും മനുഷ്യരുണ്ടോ എന്നു നാം ചോദിച്ചേക്കാം. കാരണം, ഇന്നു രാഷ്ട്രീയരംഗത്തു മാത്രമല്ല, മറ്റു പൊതുരംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ഇടയിൽപ്പോലും ഇമ്മാതിരി മനുഷ്യരെ കണ്ടെത്തുക അത്ര എളുപ്പമല്ല.
ആര് എവിടെയൊക്കെ പ്രവർത്തിച്ചാലും അവിടെയൊക്കെ സ്വന്തമായി എന്തുനേട്ടം നേടാനാവുമെന്നു ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ അധികമുള്ള ഒരു കാലഘട്ടമാണു നമ്മുടേത്. സേവനം ജീവിതലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ളവരുടെയിടയിൽപ്പോലും ഈ ചിന്താരീതിയും പ്രവർത്തനശൈലിയും ചിലപ്പോഴെങ്കിലും നാം കാണാറുണ്ട്. ഇതൊന്നും അത്ര മോശമായ കാര്യമല്ല എന്നു കരുതുന്നവരുടെ എണ്ണം അനുദിനം കൂടിവരുന്നുണ്ടോ എന്നു നാം സംശയിക്കണം.
ശാസ്ത്രിയെപ്പോലെയുള്ളവർ പൊതുപ്രവർത്തനത്തിനിറങ്ങിത്തിരിച്ചതു രാജ്യത്തിന്റെ ഉന്നമനവും പൊതുസമൂഹത്തിന്റെ നന്മയും ലക്ഷ്യംവച്ചായിരുന്നു. അല്ലാതെ, സ്വന്തം പണപ്പെട്ടി നിറയ്ക്കാനും സ്വന്തം സുഖസൗകര്യങ്ങൾ വർധിപ്പിക്കാനുമല്ലായിരുന്നു. എന്നുമാത്രമല്ല, സ്വന്തമായുള്ളവയിൽനിന്നെടുത്തു പൊതുനന്മ ഉറപ്പുവരുത്തുകയായിരുന്നു അദ്ദേഹത്തെപ്പോലുള്ളവരുടെ ലക്ഷ്യം.
എന്നാൽ കാലം മുന്നോട്ടുപോയപ്പോൾ ആളുകളുടെ ചിന്താഗതിയിൽ മാറ്റംവന്നു. ആ മാറ്റത്തിന്റെ ഉത്തരവാദിത്തം നാമും ഉൾപ്പെട്ട തലമുറയുടേതുമാണ് എന്നതാണു വാസ്തവം. അതുകൊണ്ടുതന്നെ നമ്മുടെ സമൂഹത്തിന്റെ തെറ്റായ പോക്ക് നാം കണ്ടില്ലെന്നു നടിക്കരുത്. എന്നുമാത്രമല്ല, നമ്മുടെ ചിന്താരീതിയിലും പ്രവർത്തനശൈലിയിലും ശരിയായ മാറ്റങ്ങൾ വരുത്തുവാൻ നാം തയാറാവുകയും വേണം.
നാം ഏതെങ്കിലും രീതിയിൽ പൊതുരംഗത്തു പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിന്റെ പരമമായ ലക്ഷ്യം പൊതുനന്മതന്നെയായിരിക്കണം. അതിനു പകരം സ്വന്തം കീശവീർപ്പിക്കുവാനാണു നാം ശ്രമിക്കുന്നതെങ്കിൽ അത് ഏറെ കഷ്ടമെന്നേ പറയേണ്ടൂ. അതിന് ഇന്നല്ലെങ്കിൽ നാളെ തിരിച്ചടി ഉണ്ടാവും എന്നതിൽ രണ്ടുപക്ഷമില്ല.
നമ്മുടെ പൊതുജനസേവനം പൊതുനന്മയ്ക്കായിരിക്കട്ടെ. അപ്പോൾ നമ്മുടെ പൊതുസൂഹത്തിന്റെ ക്വാളിറ്റിയും നന്മയും വർധിക്കും. ആ ക്വാളിറ്റിയിലും നന്മയിലും പങ്കുകാരാവുന്നതാകട്ടെ നമുക്കു ലഭിക്കുന്ന പ്രതിഫലം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
Latest News
മീന്മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
Latest News
മീന്മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top