ധൂർത്ത് ദുർമാതൃക
തൊട്ടതിനും പിടിച്ചതിനുമൊക്കെ വേണ്ടതിലേറെ ധനം വ്യയംചെയ്തു കുട്ടികളെ വളർത്തുന്ന മാതാപിതാക്കളിൽ പലരും ധരിച്ചിരിക്കുന്നത് തങ്ങൾ ചെയ്യുന്നത് വലിയ പുണ്യകർമമാണെന്നാണ്. എന്തും ഏതും കൈയെത്തിപ്പിടിക്കാവുന്ന ദൂരത്തിൽ. അധ്വാനിച്ചു ലക്ഷ്യം നേടേണ്ട ബാധ്യത കുട്ടിക്കില്ല. അവനിലെ അന്വേഷണത്വരയും മുന്നേറാനുള്ള ഔത്സുക്യവും മുതിർന്നവർതന്നെ ഇല്ലാതാക്കുന്നു. കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടി ഇല്ലാതാകുന്ന അവസ്ഥ!

തനിക്കുള്ളതും താൻ സന്പാദിച്ചതുമെല്ലാം മക്കൾക്കുള്ളതല്ലേ. അവർ ഇഷ്‌ടംപോലെ ചെലവാക്കിക്കൊള്ളട്ടെ. ദൈവം സഹായിച്ച് വേണ്ടതിലേറെ താൻ കരുതിയിട്ടുണ്ട്. എന്ന് അഭിമാനംകൊള്ളുന്ന രക്ഷാകർത്താവ് തന്‍റെ സന്താനങ്ങളെ അധഃപതനത്തിന്‍റെ പടുകുഴിയിലേക്കാണു തള്ളിയിടുന്നത്. പണക്കാരനെന്നും പരിഷ്കൃതനെന്നും സ്വയം കരുതുന്നയാൾ നിഷ്ക്രിയമായ തലമുറയ്ക്ക് വഴിയൊരുക്കുന്നു. ഫലമോ ശുഷ്കാന്തി നശിച്ച മടിയരുടെ സമൂഹം ഉരുത്തിരിയുന്നു.

പഠനത്തിൽ ആവേശം പോയ ഒട്ടുമിക്ക കുട്ടികളുടെയും പശ്ചാത്തലത്തിൽ കാണാം അമിത സംരക്ഷണവും ഏറിയ സുഖവും നൽകാൻ വ്യഗ്രതപ്പെടുന്ന മാതാപിതാക്കളെ. ധൂർത്തടിച്ചു ധാരാളിയാകുകയും കടം മേടിച്ച് എരപ്പാളിയാകുകയും വിദ്യാഭ്യാസം നഷ്‌ടമാകുകയും ചെയ്ത മക്കളെ കണ്ടു പരിതപിക്കേണ്ടിവരാതിരിക്കണമെങ്കിൽ വാരിക്കോരി കൊടുക്കൽ നിർത്തൂ. സ്വയം വിടർന്നു വികസിക്കാൻ അവർക്ക് അവസരം നൽകൂ. അതൊരു നല്ല സമ്മാനമായിരിക്കട്ടെ മക്കൾക്ക്.

സിസിലിയാമ്മ പെരുമ്പനാനി
ഫോൺ: 9447168669