കണ്ടങ്കരിയിലെ വയമ്പിൻകൂട്ടം
വയന്പ് ഒരു ചെറിയ മീനല്ലെന്ന് കണ്ടങ്കരിക്കാർ ആവർത്തിച്ചു പറയും. മഹാപ്രളയത്തിൽ മുങ്ങിത്താഴ്ന്ന ഈ കുട്ടനാടൻ ഗ്രാമത്തെ അതിജീവനത്തിന്‍റെ കര കയറ്റുകയാണ് വയന്പുമീൻ. നത്തോലി, ചൂട, ഉഴുവൽ മീനുകളുടെ വംശ ഇനം. മലവെള്ളപ്പൊക്കത്തിൽ വീടു തകർന്നും മൃഗങ്ങൾ നഷ്ടപ്പെട്ടും കൃഷി നശിച്ചും മനസുതകർന്നവർക്ക് വയന്പിൻകൂട്ടം സാധ്യതകളെ സമ്മാനിക്കുകയാണ്. ചങ്ങനാശേരി അതിരൂപതയിലെ കണ്ടങ്കരി സെന്‍റ് ജോസഫ്സ് ഇടവക വയന്പു വീശിയെടുത്ത് അച്ചാർ തയാറാക്കി വിപണനം നടത്തുന്നു. വിവിധയിടങ്ങളിലെ പള്ളികളിലും മറ്റും എത്തിച്ച് വിപണനം നടത്തി ലഭിക്കുന്ന തുക സഹായനിധിയായി ഇടവക സ്വരൂപിക്കുന്നു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ മൂന്നു ലക്ഷത്തോളം രൂപ വയന്പ് മീൻ അച്ചാറിൽനിന്ന് കണ്ടങ്കരിക്കാർ സ്വരൂപിച്ചുകഴിഞ്ഞു.

പ്രളയം തോരാ ദുരിതങ്ങളുടെ കാലമായിരുന്നെങ്കിലും അത് ജാതി വർഗ വ്യത്യാസമില്ലാതെ ഗ്രാമവാസികളെ ഒരു കൂടാരത്തിനുള്ളിലാക്കി. ഗ്രാമം മുങ്ങിയപ്പോൾ എല്ലാവർക്കും അഭയമായത് കണ്ടങ്കരി സെന്‍റ് ജോസഫ്സ് പള്ളിയായിരുന്നു. വെള്ളം ഉയർന്നുയർന്നു വന്നപ്പോൾ വികാരി ഫാ.രാജീവ് പാലയ്ക്കശേരി എല്ലാവർക്കുമായി പള്ളി തുറന്നുകൊടുത്തു. മോണ്ടളത്തിൽ എല്ലാവരും ഒരു പാത്രത്തിൽ അരിയും കറിയുംവച്ചു ഭക്ഷിച്ചു. പള്ളിയെ മൂടുവോളം വെള്ളമെത്തിയപ്പോൾ പൂന്തുറയിൽനിന്നെത്തിയ മത്സ്യത്തൊഴിലാളികൾ ബോട്ടുകളിൽ അവരെ ആലപ്പുഴയിലെത്തിച്ചു. ഒരു മാസത്തെ പ്രവാസത്തിനുശേഷം മടങ്ങിയെത്തുന്പോൾ നെഞ്ചുപിളരുന്ന കാഴ്ചകളായിരുന്നു ഇവിടെ. വിണ്ടുകീറി ചെളിയിൽ പുതഞ്ഞ വീടുകൾ. ആടുമാടുകളൊഴിഞ്ഞ കൂടുകൾ. മണൽ പൂണ്ട പാടങ്ങൾ. മഞ്ഞളിച്ച തെങ്ങുകൾ.

എല്ലാം നഷ്ടപ്പെട്ടവരുടെ വേദന. പ്രതീക്ഷകൾ കൂന്പടഞ്ഞ നൊന്പരം. ജീവിതം വീണ്ടും പണിതുയർത്താൻ വകയും വഴിയുമില്ലാതെ നിരാശയിൽ ആണ്ടുപോയ ജനങ്ങൾക്ക് ഫാ. മനോജ് പ്രത്യാശ പകർന്നു. നോഹയുടെ കാലത്തെ പ്രളയത്തിലും പ്രത്യാശയുടെ വെള്ളരിപ്രാവിനെ പറത്തി പ്രത്യാശ ചൊരിഞ്ഞ ദൈവം നമ്മെയും കൈവിടില്ലെന്ന അച്ചന്‍റെ വാക്കുകളിൽ ജനം ഒന്നിച്ചു. ഇടവകയിലെ 150 കുടുംബങ്ങളെയും ഒപ്പം 300 അക്രൈസ്തവ കുടുംബങ്ങളെയും ഒരുമിച്ചുകൂട്ടി വികാരിയച്ചൻ നൽകിതാണ് വയന്പുമീൻ കൊണ്ട് അച്ചാറുണ്ടാക്കുകയെന്ന ആശയം. പടിഞ്ഞാറൻ തോടുകളിൽ പെരുമഴക്കാലം കഴിഞ്ഞാലുടൻ പെരുകി വളരുന്ന മീനുകളാണ് വയന്പ്. നിസാരമായ വയന്പുകളിൽ തുടങ്ങി ഇവരുടെ പ്രളയാനന്തര പുനർസൃഷ്ടി.

ചെറിയ മത്സ്യമല്ലേ വെട്ടിയൊരുക്കാൻ നല്ല ക്ഷമവേണം. വീശിക്കോരിയാലുടൻ വെട്ടി ഉപ്പിട്ടില്ലെങ്കിൽ കേടുവരും. നൂറുകണക്കിന് മീനുകളെ വെട്ടിയെടുത്താൽ മാത്രമേ ചട്ടി നിറയൂ. അങ്ങനെ ചെറുതിൽനിന്ന് വലുതിലേക്ക് എന്ന ആശയത്തിലാണ് നാട്ടുകാർ സംഘടിതമായി വയന്പുവീശിത്തുടങ്ങിയത്. കണ്ടങ്കരിയിലെ എല്ലാ വീട്ടിലും ഇപ്പോൾ വയന്പ് ശേഖരിക്കുകയാണ്. സ്ത്രീകൾ അവ ഒരുക്കി ശീതീകരണിയിൽ സൂക്ഷിക്കുന്നു. ശനിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് ഇവ പള്ളിമുറിയിലെത്തിച്ചാണ് അച്ചാർ തയാറാക്കുന്നത്.

കുട്ടനാടൻ പാടങ്ങളിലും തോടുകളിലും മലവെള്ളം ഇറങ്ങിയാലുടൻ എവിടെനിന്നോ പെരുകി വരുന്നവയാണ് വയന്പ്. പരലും കുറുവയും കൂരലും തലങ്ങു വിലങ്ങും പായുന്പോൾ അതിനും മേലേയാണ് വയന്പുകൂട്ടം കൂത്താടുക. മാനത്ത് ചേക്കേറാൻ നിരയായി പറക്കുന്ന വെള്ളക്കൊക്കുകളുടെ കാഴ്ച അനുഭവമാണ് വെള്ളപ്പരപ്പിലെ വയന്പുകളുടെ കുതിപ്പ്. രുചികരമായ ഈ ചെറുമത്സ്യത്തെ വലവീശിപ്പിടിച്ച് പീരവച്ചു ഭക്ഷിക്കുകയെന്നത് കുട്ടനാടിന്‍റെ രുചിഭേദമാണ്. വയന്പിനെ വീശിയെടുക്കാൻ ഇവിടത്തുകാർക്ക് തനതായൊരു കലയുണ്ട്. എട്ടോ പത്തോ വീശിയാൽ കുട്ട നിറയും. വലിയ കണ്ണുകളും തുറന്ന വായുമുള്ള കുഞ്ഞൻവെള്ളമീനുകൾ. ചെതുന്പലുകൾ തീരെ കുറവ്. അണിവിരലോളം നീളം.

രാവിലെയും വൈകുന്നേരവുമാണ് വയന്പുകൾ മേൽപ്പരപ്പിലൂടെ കൊള്ളിമീൻപോലെ പാഞ്ഞുവരിക. അതിനാൽ ഇവയെ വലയിലാക്കുന്നത് രാവിലെയും വൈകുന്നേരവുമാണ്. മീൻകൊയ്ത്തു കഴിഞ്ഞാൽ വെട്ടിക്കഴുകിയെടുക്കാൻ വൈകിക്കൂടാ. ഒരു മണിക്കൂർ കഴിഞ്ഞാൽ നിറം മങ്ങി ഇരുളും. അതിവേഗം കേടാകുന്ന ഈ മീൻ വെട്ടിക്കഴുകി അപ്പോൾ തന്നെ കറിവയ്ക്കണം.

ഇനി കാണേണ്ടത് ശനിയാഴ്ചകളിൽ പള്ളിമുറിയിൽ നടക്കുന്ന അച്ചാർപാചകമാണ്. പരിചിതരായ നാലഞ്ച് ആണുങ്ങളുടെ സ്വകാര്യതയാണ് ഈ അച്ചാറിന്‍റെ രുചിക്കൂട്ട്. വെട്ടിയൊരുക്കിയ വയന്പ് എള്ളെണ്ണയിൽ വറുത്ത് കോരിയെടുക്കും. പിന്നീട് മുളക്, കടുക്, കറിവേപ്പില, വെളുത്തുള്ളി, ഇഞ്ചി തുടങ്ങി കുറേയേറെ കൂട്ടുകൾ ചേർത്താണ് പാചകം. അച്ചാറുണ്ടാക്കി വിന്നാഗിരിയും അൽപം കായവുമൊക്കെ ചേർത്ത് രണ്ടു മൂന്നു ദിവസം അടച്ചുസൂക്ഷിക്കും. അതിനുശേഷം കാൽ കിലോ അര കിലോ പാത്രങ്ങളിൽ പായ്ക്ക് ചെയ്താണ് വിപണനം. കൃത്യമായ വിലയിടാതെ ഒരു നാടിന്‍റെയും ജനതയുടെയും ശാക്തീകരണത്തിനുള്ള സംഭാവന എന്ന നിലയിലാണ് അച്ചാറിന്‍റെ വിപണനം. മനസറിഞ്ഞുള്ള പ്രതിഫലം നൽകി ഇത് വാങ്ങാൻ വിവിധ പള്ളികളിലും മേളകളിലും ജനം മുന്നോട്ടുവരുന്നു. കണ്ടങ്കരിയിലെ വയന്പ് അച്ചാർ ഇവർക്ക് പ്രത്യാശയിലേക്കുള്ള ഒന്നാം പാഠമാണ്. വയന്പുകാലം കഴിഞ്ഞാൽ മറ്റിനം നാടൻ മത്സ്യങ്ങൾ അച്ചാറാക്കി വിൽക്കാൻ ഒരുക്കം തുടങ്ങിക്കഴിഞ്ഞു. കാർഷിക വിഭവങ്ങളും അച്ചാറുകളുണ്ടാക്കി മറ്റാൻ വനിതകളും ഒരുക്കത്തിലാണ്.

ഈ പ്രദേശത്തെ പാവപ്പെട്ട രോഗികൾക്ക് ചികിത്സാ സഹായത്തിനായി ഈ പണം ചെലവഴിക്കുന്നു. സംരംഭം വലിയൊരു ഫണ്ടായി സ്വരൂപിച്ച് അതിന്‍റെ പലിശ സഹായമായി നൽകാനാണ് തീരുമാനം. ഇതൊരു മുന്നേറ്റത്തിനുള്ള തുടക്കമാണെന്ന് ഫാ. രാജീവ് പാലയ്ക്കശേരി പറയുന്നു. പരിസ്ഥിതി സൗഹൃദ കാർഷിക സ്വയംപര്യാപ്ത ഗ്രാമം എന്ന ലക്ഷ്യത്തിലേക്കുള്ള തുടക്കത്തിലാണിവർ. ഒഴുകി വന്ന് അടിഞ്ഞ പ്ലാസ്റ്റിക്കും ഇതര മാലിന്യങ്ങളും സംഘം ചേർന്ന് സ്വരൂപിച്ചും ഇവർ വിറ്റുപണമുണ്ടാക്കുന്നു. കുട്ടികളും ഈ സംരംഭത്തിൽ സജീവമാണ്. ഒരു ചാക്ക് പ്ലാസ്റ്റിക് സ്വരൂപിച്ചാൽ ഒരു പായ്ക്കറ്റ് ചോക്ളേറ്റാണ് സമ്മാനം. വെള്ളവും മണ്ണും വായുവും ശുദ്ധമാക്കാനുള്ള യജ്ഞത്തിന്‍റെയും തുടക്കമാണിത്.

കഷ്ടനഷ്ടങ്ങളുടെ പ്രളയങ്ങളെ അതിജീവിക്കുന്നതിനൊപ്പം പ്രകൃതിക്കായി ഒരുമിക്കുകയാണ് ഈ കാർഷിക ഗ്രാമം.

റെജി ജോസഫ്