മലയാള കവിത @ഉത്തരേന്ത്യ
"കിഴക്കിന്‍റെ കളിത്തട്ടിൽ നിലവിളക്കുണർന്നല്ലോ
തഴപ്പായും ചുരുട്ടിക്കൊണ്ടിരവു പോയി മറഞ്ഞല്ലോ
തളകെട്ടി തലയിൽ കെട്ടണിഞ്ഞെന്നും വരാറുള്ള
കളിക്കാരൻ അവനെങ്ങാണൊളിച്ചിരിക്കുന്നതയ്യ'


അഗർത്തലയിലെ ശുകന്ദ് അക്കാദമിയിൽ കേന്ദ്രസാഹിത്യ അക്കാദമി ഒരുക്കിയ അരങ്ങിലെ പോഡിയത്തിൽ താളമിട്ട് യുവകവി എൻ.എസ്. സുമേഷ് കൃഷ്ണൻ "കാവാലക്കളം' എന്ന സ്വന്തം കവിത താളത്തിലങ്ങനെ ചൊല്ലി. ഈ മഹാപ്രകൃതിയെ അരങ്ങാക്കിയ നാടകാചാര്യൻ കാവാലം നാരായണപ്പണിക്കരെ കുറിച്ചുള്ള കവിത ചൊല്ലിക്കഴിഞ്ഞതും ഗുജറാത്തിലെ പ്രശസ്ത കവി മണിലാൽ പട്ടേൽ യുവകവിയുടെ അടുത്തെത്തി. പിന്നെ അദ്ഭുതം നിറഞ്ഞ കണ്ണുകളോടെ ചോദിച്ചു, "നാട്ടിൽ നിന്നും താളവാദ്യങ്ങളും ഒപ്പം കൊണ്ടു വന്നിരുന്നോ? കണ്ണുകളടച്ച് കവിത കേട്ടിരിക്കുന്പോൾ താളമേളങ്ങൾ ഉള്ളതായി തോന്നി' സുമേഷ് കൃഷ്ണൻ മറുപടി പറഞ്ഞു, "താളവാദ്യങ്ങളൊന്നുമുണ്ടായിരുന്നില്ല, വിരലുകൊണ്ടുള്ള താളമേ ഉണ്ടായിരുന്നുള്ളു.' മണിലാൽ പട്ടേൽ പുഞ്ചിരിയോടെ പറഞ്ഞു, "നിങ്ങളുടെ കേരളം താളസംസ്കാരത്തിന്‍റെ നാടാണ്. അതുകൊണ്ടല്ലേ അവിടെ ഒരു കുഞ്ചൻ നന്പ്യാർ പിറന്നത്. '

കേന്ദ്ര സാഹിത്യ അക്കാദമി ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ സംഘടിപ്പിച്ച ഓൾ ഇന്ത്യ റൈറ്റേഴ്സ് മീറ്റ് ഇത്തവണ ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിലായിരുന്നു. മലയാള ഭാഷയെ പ്രതിനിധീകരിച്ച് ത്രിപുരയുടെ നെറുകയിൽ എത്തിയത് യുവകവി സുമേഷ് കൃഷ്ണനും. റൈറ്റേഴ്സ് മീറ്റിലെ മുലാക്കാത്ത് എന്ന സെഷനിലാണ് സുമേഷ് കൃഷ്ണൻ പങ്കെടുത്തത്. നാല്പതു വയസിനു താഴെ പ്രായമുള്ള ഭാരതത്തിലെ കവികളുടെ സംഗമമാണ് മുലാക്കാത്ത്.
റൈറ്റേഴ്സ് മീറ്റിൽ പങ്കെടുത്ത സാഹിത്യകാരിൽ ഏറ്റവും പ്രായം കുറഞ്ഞ കവികൂടിയായിരുന്നു മുപ്പത്തിയൊന്നുകാരനായ സുമേഷ്.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സ്വദേശിയായ സുമേഷ് കൃഷ്ണൻ അഗർത്തലയിലെ അക്ഷരോത്സവത്തിലെ അനുഭൂതികൾ പങ്കുവയ്ക്കുന്നു...."എന്‍റെ നെയ്യാറിനെ കുറിച്ചുള്ള കണ്ണീരാറാണ് ആദ്യം അവതരിപ്പിച്ചത്. നെയ്യാറിന്‍റെ ദൈന്യതയും ഇപ്പോഴത്തെ അവസ്ഥയും നിറയുന്ന കവിതയാണത്. രണ്ടാമതാണ് കാവാലം നാരായണപ്പണിക്കരെ കുറിച്ചുള്ള കാവാലക്കളം വിരൽകൊണ്ട് താളമിട്ട് ചൊല്ലിയത്. കവിമൊഴി എന്ന കവിതയുടെ ഇംഗ്ലീഷ് പരിഭാഷയും വേദിയിൽ അവതരിപ്പിച്ചു.

മറുപടി പ്രസംഗത്തിൽ മലയാള ഭാഷയെയും ഭാഷാ പിതാവായ എഴുത്തച്ഛനെയും കുറിച്ചും നന്നായി സംസാരിക്കുവാൻ സാധിച്ചു. തുഞ്ചത്ത് എഴുത്തച്ഛൻ മുതലുള്ള മലയാള കവികൾ ആവാഹിച്ച ഭാരതീയ സത്തയെ കുറിച്ചും സൂചിപ്പിച്ചു. മലയാളത്തിന്‍റെ പ്രിയകവി പ്രഫ. ഒ.എൻ.വി കുറുപ്പ് പലപ്പോഴും പറഞ്ഞിരുന്നത് "ഞാനൊരു ഭാരതീയ കവിയാണ്. മലയാളത്തിൽ എഴുതുന്നു' എന്നാണല്ലോ. ഈ മഹാസന്ദേശം ഹൃദയത്തിൽ ഉൾക്കൊണ്ട് ഭാരതത്തിലെ പ്രമുഖ എഴുത്തുകാർക്കു മുൻപിൽ നിന്നു ഞാനും പറഞ്ഞു, ഞാനൊരു ഭാരതീയ കവിയാണ്. മലയാളത്തിൽ എഴുതുന്നു.

കാവ്യാലാപനത്തിനു ശേഷം പടിയിറങ്ങുന്പോൾ വിശ്രുത ബംഗാളി സാഹിത്യകാരൻ നിർമൽകാന്ത് ഭട്ടാചാര്യ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞത് "ബഹുത്തച്ഛാ മേരാ ബേട്ടാ' എന്നാണ്. സ്വന്തം മകനോട് എന്ന പോലെയാണ് പ്രശസ്തനായ കവി എന്നോട് പെരുമാറിയത്.

ചടങ്ങിൽ അധ്യക്ഷത വഹിച്ച ബംഗാളി സാഹിത്യ നായകൻ ദുലാൽ ഘോഷിന്‍റെ അഭിനന്ദനവും മറക്കുവാൻ വയ്യ. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി ശ്രീനിവാസ റാവുവും പ്രത്യേകം വിളിച്ച് അഭിനന്ദിച്ചു. സർക്കാരിന്‍റെ ഖാദിമേളയുമായി ബന്ധപ്പെട്ട് അവിടെ അപ്പോൾ ഒരു കലാമേള നടക്കുകയായിരുന്നു. ജമ്മുകാഷ്മീരിൽ നിന്നും ഡൽഹിയിൽ നിന്നുമെത്തിയ രണ്ട് പ്രശസ്ത കവികൾ സംഘാടകരുമായി ശിപാർശ ചെയ്ത് ബന്ധപ്പെട്ട് ആ വലിയ സ്റ്റേജിൽ എനിക്കു കവിത അവതരിപ്പിക്കുവാൻ അവസരമുണ്ടാക്കി. ഞാൻ പോലും അറിയാതെ.... കേന്ദ്ര സാഹിത്യ അക്കാഡമിയുടെ മുലാക്കാത്ത് എന്ന പരിപാടിയിൽ എന്‍റെ കവിതകേട്ടു എന്ന ബന്ധം മാത്രമേ ഞങ്ങൾ തമ്മിൽ ഉള്ളൂ. എന്നിട്ടും കവികൾ മൂന്നു പ്രാവശ്യം ത്രിപുര സർക്കാരിന്‍റെ വലിയ വേദിയിൽ മലയാളത്തിന്‍റെ നാദം കേൾപ്പിക്കുവാൻ നടത്തുന്ന ശ്രമം എന്നെ വല്ലാതെ അദ്ഭുതപ്പെടുത്തി. വേദിയിൽ ഞാൻ കാവാലക്കളം ചൊല്ലുകയും ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം എന്ന ചലച്ചിത്രഗാനത്തിലെ വരികൾ പാടുകയും ചെയ്തു. ഇതിൽ ഏറ്റവും വലിയ രസം വേദിയിലുണ്ടായിരുന്ന ബംഗാളിയായ തബലിസ്റ്റ് ഗാനത്തിന്‍റെ താളം, അതിമനോഹരമായി തബലയിൽ വായിച്ചു എന്നതാണ്. ആദ്യമായി ഞാൻ കാണുന്ന ഉത്തരേന്ത്യക്കാരൻ തബലിസ്റ്റിന് എങ്ങനെ തികച്ചും അപരിചിതമായ മലയാള ഗാനത്തിന്‍റെ നോട്ടുകൾ ഇത്ര കൃത്യമായി വായിക്കുവാൻ സാധിച്ചു എന്നതിനും ഉത്തരമില്ല.

സ്റ്റേജിൽ നിന്നും ഇറങ്ങിയപ്പോൾ ബംഗാളിയായ ഒരു വീട്ടമ്മ ഓടി വന്നു മധുര പലഹാര കിറ്റ് എനിക്കുവാങ്ങിത്തന്നു. എന്‍റെ ഒപ്പം വന്ന ജമ്മുകാഷ്മീർ, ബംഗാൾ, ഉറുദു എഴുത്തുകാർക്കും മധുരപലഹാരങ്ങൾ അവർ നല്കി. അവിടെ ഉണ്ടായിരുന്ന പ്രായം ചെന്ന ഒരാൾ ഞങ്ങളെ നിർബന്ധിച്ച് ഒരു ഹോട്ടലിൽ കൊണ്ട് പോയി ചായയും പലഹാരങ്ങളും വാങ്ങി നല്കി. ഓട്ടോയിൽ ആണ് താമസസ്ഥലത്തേക്കു പുറപ്പെട്ടത്. ഞങ്ങളുടെ സ്ഥലത്ത് ഇറങ്ങുന്ന നേരത്ത് ഓട്ടോറിക്ഷ ഡ്രൈവർ എന്നെ വിളിച്ചു, "ഭായി സാബ്' ഞാൻ തിരിഞ്ഞു നില്ക്കുന്പോൾ അദ്ദേഹം ഹിന്ദിയിൽ പറഞ്ഞു, "മലയാള ഭാഷ എനിക്കറിയില്ല എങ്കിലും താങ്കളുടെ ചുണ്ടനങ്ങുന്നത് കണ്ട് എനിക്കു ഗാനം നന്നായി ആസ്വാദിക്കുവാൻ കഴിഞ്ഞു.' അധികം പഠിപ്പില്ലാത്ത തൊഴിലാളികൾ പോലും ഈണവും താളവും കവിയുടെ മനസും വരികളും തിരിച്ചറിയുന്നു.

ഭാരതത്തിലെ വിഖ്യാതരായ എഴുത്തുകാരുടെ അഭിനന്ദനങ്ങളോടൊപ്പം എനിക്കു ലഭിച്ച സാധാരണക്കാരുടെ ഈ സ്നേഹവും ഞാനെന്‍റെ ഹൃദയത്തോട് ചേർത്ത് തന്നെ വയ്ക്കുന്നു. അറിയാത്ത ഭാഷയിലെ കവിത കേൾക്കുന്പോൾ പോലും അവർ പ്രകടിപ്പിച്ച അഹ്ലാദം മറക്കുവാൻ വയ്യ. അഗർത്തലയിലേക്ക് എന്നെ ക്ഷണിച്ച കേന്ദ്രസാഹിത്യ അക്കാദമിയോടും അതിനു മുൻകൈ എടുത്ത കവി പ്രഭാവർമയോടുമുള്ള നന്ദി മനസിൽ സൂക്ഷിക്കുന്നു.'

എസ്. മഞ്ജുളാദേവി