ആഘോഷങ്ങൾ മത്സരമാകുന്പോൾ
മതബോധനങ്ങൾ അനുശാസിക്കുന്ന മഹത്വമുള്ള മനുഷ്യബന്ധങ്ങൾക്ക് ആഴം വർധിപ്പിക്കണം ഓരോ ആഘോഷവും. വിദ്യാലയ- കലാലയങ്ങളിൽ ക്രിസ്മസ്, ഓണം, ദീപാവലി തുടങ്ങിയവ കൊണ്ടാടുന്പോൾ കുട്ടികൾ എല്ലാവരും ആനന്ദഭരിതരായി ഒത്തൊരുമിച്ച് ആചരിക്കുന്ന കാഴ്ച ഹൃദയഹാരിയാണ്. ജാതി-മത-സമൂഹ-സാന്പത്തിക വ്യത്യാസങ്ങളൊന്നും അവരുടെ ചിന്തയിൽ എത്തുന്നതേയില്ല. നാമെല്ലാം ഒരേയൊരു മനുഷ്യശൃംഖലയിലെ വിലപ്പെട്ട കണ്ണികളാണെന്ന അവബോധം ആരും പറഞ്ഞുകൊടുക്കാതെതന്നെ അവർ സ്വാംശീകരിക്കുന്നു. അവർ ഒറ്റ ജാതിയാണ്, മനുഷ്യജാതി. ഒറ്റ സമൂഹമാണ്, മനുഷ്യസമൂഹം.

പാഠശാലകൾക്കു പുറത്തിറങ്ങുന്പോൾ മതമാത്സര്യവും പ്രകടനത്വരയും വർധിക്കുന്നത് സങ്കടകരമായ അവസ്ഥ സൃഷ്‌ടിക്കുന്നു. ഇതിനു കാരണക്കാർ ആരെന്ന് നാം മുതിർന്നവർ ആത്മപരിശോധന നടത്തുന്നതു നല്ലതാണ്. ഭൂമിയിൽ സന്മനസും സമാധാനവും വർധിക്കാൻ ഓരോ ആഘോഷവും ആചരണവും നിമിത്തങ്ങളാകട്ടെ. ഒന്നായി കൊണ്ടാടാം. ഒത്തൊരുമിച്ച് ആനന്ദിക്കാം. സഹജീവിസ്നേഹത്തിന്‍റെ നക്ഷത്രങ്ങൾ ഉദിക്കട്ടെ ഓരോ മനസിലും. അതല്ലേ ദൈവത്തിനു പ്രീതികരം. അതല്ലേ മനുഷ്യനു ശ്രേഷ്ഠകരം.പ്രബുദ്ധരാക്കാം വരുംതലമുറകളെ.