ചാക്കോച്ചന്‍റെ ക്രിസ്മസ്
ക്രിസ്മസ് കാലത്ത് പുൽക്കൂടും നക്ഷത്രങ്ങളും പല നിറങ്ങൾ മിന്നിത്തെളിയുന്ന വലിയൊരു വർണലോകവുമാണ് മനസിലേക്കു വന്നതെത്തുന്നത്. മേഘത്തേരിൽ നിന്നും ചുവന്ന കുപ്പായവും തൊപ്പിയുമണിഞ്ഞ് മാനുകൾ വലിക്കുന്ന തെന്നുവണ്ടിയിൽ, തോളത്തു സമ്മാനപ്പൊതിയുമായി നരച്ച മുടിയും താടിയുമുള്ള തടിയൻ സാന്തക്ലോസ് പുഞ്ചിരിയോടെ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന ഒരു ബാല്യകാലത്തെക്കുറിച്ച് എനിക്കും പറയാനുണ്ട്.

ഇപ്പോൾ ക്രിസ്മസ് നാളുകളിൽ കൊച്ചിയിലെ ഫ്ളാറ്റിൽ തന്നെ ഒരു ക്രിസ്മസ് വില്ലേജ് ഒരുക്കാറാണ് പതിവ്. ഡെക്കറേഷനും ക്രിസ്മസ് വില്ലേജ് ഒരുക്കാനുമായി ഭാര്യ പ്രിയയാണ് മുന്നിൽ. പുൽക്കൂട്ടിൽ ഉണ്ണിയേശുവിനേയും യൗസേപ്പിതാവിനേയും മാതാവിനേയും മാലാഖമാരേയുമൊക്കെ നിരത്തും. മഞ്ഞും സ്നോമാനും ട്രെയിനും മരങ്ങളും ചെറിയ വീടുകളും കാർണിവൽ സെറ്റപ്പും പാർക്കും മൃഗങ്ങളുമൊക്ക ഒരുക്കി ക്രിസ്മസ് വില്ലേജ് വർണശബളമാക്കുന്നത് പ്രിയയാണ്, ഒപ്പം ഞാനുമുണ്ടാകും. ഒരിക്കൽ സംവിധായകൻ വൈശാഖും കാമറാമാൻ ഷാജി കുമാറും ക്രിസ്മസ് സമയത്ത് വീട്ടിൽ വന്നപ്പോൾ ഇതു കണ്ടിരുന്നു. ഷാജി അതിന്‍റെ വീഡിയോ ഫോണിലെടുത്തിട്ട് സിനിമയ്ക്ക് ഒരു പാട്ട് ചിത്രീകരിക്കാൻ പറ്റുന്ന മിനിയേച്ചർ പോലുണ്ടല്ലോ എന്നു പറയുകയുണ്ടായി.

ക്രിസ്മസ് ട്രീയും കേക്കും കരോൾ ഗാനങ്ങളുമായി എല്ലാവരിലേക്കും ആ സന്തോഷം പകരാനാണ് ശ്രമിക്കുന്നത്. ഫ്ളാറ്റിലെ എല്ലാ ഫ്ളോറുകളിലും കരോൾ ഗാനങ്ങളുമായി സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി ഓരോ വർഷവും എത്താറുണ്ട്. അതിനൊപ്പം ക്രിസ്മസ് സാന്‍റയുടെ വേഷത്തിൽ ഒരാൾ കാണും. പിന്നീട് എല്ലാവരും താഴെ ഹാളിലേക്കു ഒത്തുകൂടും. ക്രിസ്മസ് സാന്‍റയുടെ വേഷത്തിൽ വന്നത് ആരാണെന്നു തിരിച്ചറിയുന്നവർക്കു ക്രിസ്മസ് സമ്മാനം നൽകുന്നതാണ് പതിവ്. ഒരു തവണ ക്രിസ്മസ് ഫാദറായി വേഷം കെട്ടിയത് ഞാനായിരുന്നു. ഒപ്പമുള്ള കുറച്ചു പേർക്കല്ലാതെ മറ്റാർക്കും അതു ഞാനാണെന്ന് അറിയില്ല. കാരണം ആ സമയത്ത് കുറച്ചു ദിവസമായി ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഞാൻ അവിടെയില്ലായിരുന്നു. എല്ലാ ഫ്ളാറ്റുകളിലും എത്തി ക്രിസ്മസ് സന്ദേശമൊക്കെ പകർന്ന് ഞങ്ങൾ ഹാളിൽ വന്നെത്തിയിട്ടും മറ്റാർക്കും അതു ഞാനായിരുന്നു എന്നു തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. വളരെ രസകരമായ ഒരു ക്രിസ്മസ് വേളയായിരുന്നു അത്. ‌

ഈ വർഷം അമേരിക്കൻ ടൂറാണ് ക്രിസ്മസ് പ്രോഗ്രാമായി ഞാനും പ്രിയയും പ്ലാൻ ചെയ്തിരിക്കുന്നത്. അമേരിക്കൻ ക്രിസ്മസ് കാണുക എന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നു. ഏതാഘോഷവും ജീവിതത്തിലേക്ക് ആനന്ദം കൊണ്ടെത്തിക്കുന്ന നിമിഷങ്ങളാണ്. കൊച്ചിയിലെ ഫ്ളാറ്റിൽ നമ്മൾ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒത്തു ചേർന്ന് ഓരോ ആഘോഷങ്ങളും പരന്പരാഗതമായ രീതിയിൽ തന്നെ കൊണ്ടാടാൻ ശ്രമിക്കാറുണ്ട്. ക്രിസ്മസ് എന്ന പോലെ തന്നെ എല്ലാ ആഘോഷങ്ങൾക്കും ഞങ്ങൾ ഒത്തുകൂടാറുണ്ട്. ­ഓണത്തിനു പൂക്കളവും സദ്യയും ഒരുക്കും. റംസാന് പരന്പരാഗത മു‌സ്‌ലീം വേഷത്തിൽ കള്ളി മുണ്ടും ബനിയനും വീതിയുള്ള ബെൽറ്റും തൊപ്പിയുമൊക്കെവച്ച് മുസ്‌ലീം സുഹൃത്തുക്കൾക്കു ഇഫ്താർ കൊടുക്കുകയും ചെയ്യുന്നു.

കുഞ്ചാക്കോ ബോബൻ