ജിൻവാർ; സ്ത്രീകൾക്ക് മാത്രമായി ഒരു ഗ്രാമം
സിറിയ-യുദ്ധത്തിൽ തകർന്നു തരിപ്പണമായിക്കൊണ്ടിരിക്കുന്ന ഒരു രാജ്യം. സ്ത്രീകളെ രണ്ടാംകിട പൗരന്മാരായി കണ്ട് അവർക്ക് എല്ലാവിധ അവകാശങ്ങളും നിഷേധിക്കുന്ന ഒരു രാജ്യം. ഈ രാജ്യത്ത് സ്ത്രീകൾക്കുവേണ്ടി മാത്രമായി, സ്ത്രീകൾ തന്നെ നിർമിച്ച ഒരു കൊച്ചു ഗ്രാമം-അതാണ് ജിൻവാർ. ഒരു കൂട്ടം സ്ത്രീകളുടെ രണ്ടു വർഷം നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ കഴിഞ്ഞ മാസം ഈ ഗ്രാമം രാജ്യത്തുള്ള എല്ലാ സ്ത്രീകൾക്കുമായി തുറന്നു. സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്ന ഏതൊരു സ്ത്രീക്കും എപ്പോൾ വേണമെങ്കിലും കടന്നുചെല്ലാവുന്ന, എന്നാൽ പുരുഷൻമാർക്ക് പ്രവേശനമില്ലാത്ത ജിൻവാർ എന്ന ഗ്രാമത്തിന്‍റെ വിശേഷങ്ങൾ വായിക്കാം.

മരുഭൂമിയിലെ മരുപ്പച്ച

വടക്കൻ സിറിയയിലുള്ള റോജവ എന്ന സ്ഥലത്തെ പൊടിപിടിച്ച റോഡ് ചെന്ന് അവസാനിക്കുന്നത് ഒരു ഒറ്റപ്പെട്ട ഗ്രാമത്തിന് മുന്നിലാണ്. ഗ്രാമത്തിലേക്കുള്ള വലിയ ഗേറ്റിനു മുന്നിൽ എപ്പോഴും ഒരു സ്ത്രീ തോളിലൊരു തോക്കുമൊക്കെ തൂക്കി കാവൽ നിൽപ്പുണ്ടാകും. ജിൻവാർ എന്നു പേരിട്ടിരിക്കുന്ന ഈ കൊച്ചു ഗ്രാമത്തിൽ പുരുഷൻമാർക്ക് പ്രവേശനമില്ല. ആരെങ്കിലും അതിക്രമിച്ചു കയറാൻ ശ്രമിച്ചാൽ കാവൽ നിൽക്കുന്ന സ്ത്രീ മുന്നും പിന്നും നോക്കാതെ അയാളെ വെടിവച്ചിട്ടിരിക്കും.

ഈ ഗേറ്റിന് അപ്പുറത്ത് മണ്‍കട്ടകൊണ്ട് നിർമിച്ച 30 വീടുകളുണ്ട്. ഇവിടത്തെ സ്ത്രീകൾ സ്വന്തം കൈകൾകൊണ്ട് മണ്ണ് കുഴച്ച് ഉണ്ടാക്കിയെടുത്തവയാണ് ആ വീടുകൾ. ഈ വീടുകൾക്ക് ചുറ്റും ഒലിവ് മരങ്ങളും,തക്കാളി,വെള്ളരി,തണ്ണിമത്തൻ,വഴുതന തുടങ്ങിയ പച്ചക്കറികളും പൂത്ത് കായ്ച്ചു കിടക്കുന്നു. ഗ്രാമത്തിൽ അവിടവിടെയായി ചെറിയ ഉദ്യാനങ്ങളുണ്ട്്. സ്ത്രീകൾതന്നെ മണ്ണിൽതീർത്ത പ്രതിമകളും കാൻവാസിൽ വരച്ചെടുത്ത ചിത്രങ്ങളുമൊക്കെ ഈ പൂന്തോട്ടത്തെ അലങ്കരിക്കുന്നു. ഇവിടെ ആദ്യമായി എത്തുന്ന ആരും ഇത് സിറിയ തന്നെയാണോ എന്ന് ഒന്ന് സംശയിക്കും.

പുരുഷന്‍റെ സഹായമില്ലാതെ തനിച്ച് ജീവിക്കാനാകും എന്ന് വിശ്വാസമുള്ള ഏത് സ്ത്രീക്കും ഈ ഗ്രാമത്തിൽ തലചായിക്കാൻ ഇടം കിട്ടും. സ്വന്തം കാലിൽ നിൽക്കാനുള്ള സ്ത്രീയുടെ ആഗ്രഹം മാത്രമാണ് ഇവിടെ താമസിക്കാനുള്ള മാനദണ്ഡം.

യുദ്ധഭൂമിയിൽനിന്ന് സമാധാന തീരത്തേക്ക്

ഏതാനും വർഷങ്ങൾക്ക് മുന്പ് ഐഎസ്് ഭീകരൻമാർ അടക്കി ഭരിച്ചിരുന്ന ഒരു പ്രദേശമായിരുന്നു റോജാവ. ഈ പ്രദേശങ്ങളിലെയും നൂറുകണക്കിന് വനിതകളെയാണ് ഭീകരർ ലൈംഗിക അടിമകളാക്കി തട്ടിക്കൊണ്ടുപോയത്. ഐഎസിന്‍റെ തലസ്ഥാനമായിരുന്ന റാഖയിൽനിന്ന് മണിക്കൂറുകളുടെ യാത്രാദൂരമേയുള്ള റോജാവയിലേക്ക്. ഐഎസ് ഭീകരരുടെ ക്രൂരത ഏറ്റവും നടമാടിയ സിൻജാർ എന്ന ഗ്രാമം ഇവിടെനിന്നും നൂറുമൈൽ അകലെയാണ്.

ഐഎസ് ഭീകരരുടെ ക്രൂരത സഹിക്കാനാകാതെ നിരവധി കുർദിഷ് സ്ത്രീകൾ ആയുധങ്ങളുമേന്തി തെരുവിലിറങ്ങിയിരുന്നു. തങ്ങളെ അടിമകളാക്കാൻ വരുന്നവരെ തോക്കുകൊണ്ടു നേരിട്ട സ്ത്രീകളുടെ വാർത്തകൾ ലോകശ്രദ്ധ നേടിയിരുന്നു. സ്ത്രീകളുടെ ഈ ചെറുത്തുനിൽപ്പിന്‍റെ തുടർച്ചയായിരുന്നു ജിൻവാർ എന്ന ഗ്രാമം. ഭീകരരെ മാത്രമല്ല സ്വന്തം കുടുംബങ്ങളിലെ പുരുഷമേധാവിത്വത്തെയും എതിർത്ത് തോൽപ്പിച്ചവരായിരുന്നു ഇവിടെ എത്തിയവരിൽ മിക്കവരും.

ചില അന്താരാഷ്ട്ര വനിതാ സന്നദ്ധസംഘടനകളുടെ സഹായത്തോടെ പ്രദേശവാസികളായ സ്ത്രീകളുടെ കൂട്ടായ്മയാണ് ഈ ഗ്രാമം നിർമിച്ചത്. 2016 ൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 2018 നവംബർ 25ന് ഈ ഗ്രാമം വനിതകൾക്കായി തുറന്നുകൊടുത്തു.

സ്ത്രീകൾക്ക് മാത്രമായൊരിടം

ജിൻ എന്ന കുർദിഷ് വാക്കിന്‍റെ അർഥം സ്ത്രീ എന്നാണ്. വാർ എന്നാൽ സ്ഥലം എന്നും. അങ്ങനെയാണ് ജിൻവാർ സ്ത്രീകളുടെ മാത്രം ഇടമായി മാറിയത്.

ആദ്യം പാർപ്പിടം, പിന്നെ വിദ്യാഭ്യാസം

ഗ്രാമനിർമാണത്തിന്‍റെ ഭാഗമായി മണ്‍കട്ടകൾകൊണ്ടുള്ള വീടുകളുടെ നിർമാണമാണ് ആദ്യം തുടങ്ങിയത്. ഒപ്പം തന്നെ കൃഷിയും ആരംഭിച്ചു. എല്ലാ ജോലികളും സ്ത്രീകൾ തനിച്ചാണ് ചെയ്തിരുന്നത്. പുരുഷൻമാർക്ക് ഈ പ്രദേശത്ത് കാലുകുത്താൻ പോലും അനുവാദമുണ്ടായിരുന്നില്ല.

ഈ ഗ്രാമത്തിന്‍റെ നിർമാണത്തിനായി മുന്നോട്ടുവന്നവരിൽ ഏറിയ പങ്കും ഗ്രാമീണരായ സാധാരണ സ്ത്രീകളാണ് . മിക്കവരും ചെറുപ്പത്തിൽത്തന്നെ വിവാഹിതരും അമ്മമാരും ഒടുവിൽ യുദ്ധത്തിന്‍റെ ഫലമായി വിധവകളും ആയവർ. പലരും തങ്ങളുടെ മക്കളെയും കൂട്ടിയാണ് ഇവിടെ എത്തിയത്. കയറിക്കിടക്കാൻ പാർപ്പിടമായപ്പോൾ അവർ ചിന്തിച്ചത് മക്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ചായിരുന്നു. അങ്ങനെ ഗ്രാമത്തിൽ ഒരു സ്കൂളും തുടങ്ങി.

ആരെയും ആശ്രയിക്കാതെ...

വിധവകൾ മാത്രമല്ല യുദ്ധത്തിന്‍റെയും സമൂഹത്തിലെ പുരുഷ മേധാവിത്വത്തിന്‍റെയും ക്രൂരതകൾ അറിഞ്ഞ നിരവധി സ്ത്രീകൾ ഈ ഗ്രാമത്തിൽ അഭയം പ്രാപിച്ചിട്ടുണ്ട്. താമസിക്കാൻ സുരക്ഷിതമെന്ന് വിളിക്കാവുന്ന ഒരു ഇടവും കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസവും അവരുടെ ദൈനംദിന ചെലവുകൾക്ക് ആവശ്യമായ പണവുമെല്ലാം ഈ ഗ്രാമത്തിൽനിന്ന് കിട്ടുന്നു. എല്ലാവരും തങ്ങൾക്കാവശ്യമായ ആഹാരസാധനങ്ങൾ സ്വയം കൃഷി ചെയ്തുണ്ടാക്കുന്നു. ഒപ്പം പ്രകൃതിക്കായി മരങ്ങളും നട്ടുപിടിപ്പിക്കുന്നു.

അധികമായി കൃഷിചെയ്ത് ഉത്പാദിപ്പിക്കുന്നവ ഗ്രാമവാസികൾ പരസ്പരം വിൽക്കുകയും വാങ്ങുകയും ചെയ്യും. ഗ്രാമത്തിൽ ഒരുക്കിയിരിക്കുന്ന വലിയ അടുക്കളകളിൽ ഒരുമിച്ച് ഭക്ഷണം പാകം ചെയ്താണ് ഇവർ കഴിക്കുന്നത്. കൃഷിക്കൊപ്പം മൃഗങ്ങളെയും ഇവർ വളർത്തുന്നുണ്ട്. സമൂഹത്തിൽ സ്ത്രീകൾക്കുള്ള സ്ഥാനം ഉയർത്തിക്കാട്ടാൻ മാത്രമല്ല പ്രകൃതിയോടും സമൂഹത്തോടും ഇണങ്ങിയുള്ള ഒരു ജീവിതത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ലോകത്തോട് വിളിച്ചുപറയാനും ജിൻവാർ എന്ന ഗ്രാമം ശ്രമിക്കുന്നു.

റോസ് മേരി ജോണ്‍