Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ജാക്കീച്ചാനെ മെരുക്കിയ മലയാളി
2004
ഏപ്രിൽ മാസത്തിലെ ഒരു തണുത്ത പ്രഭാതം. സ്ഥലം, ചൈനയിലെ പ്രസിദ്ധമായ ഷാങ്ഹായ് ഫിലിം സ്റ്റുഡിയോ കോംപ്ലക്സ്. ഒരു ഇംഗ്ലീഷ് ചിത്രത്തിന്റെ സ്റ്റണ്ട് പരിശീലനം അന്നവിടെ ആരംഭിക്കുകയാണ്. പരിശീലകനും, സ്റ്റണ്ട് പരിശീലിക്കേണ്ട നായക നടനും തയ്യാറായി എ ത്തി. അവർ പരസ്പരം മുഖാമുഖം നോക്കി. ആ നിമിഷം പരിശീലകന്റെ മന സ് ചെറുതായൊന്നു പതറി. എങ്ങനെ പതറാതിരിക്കും? മുന്നിൽ നിൽക്കുന്ന ത് ചില്ലറക്കാരനല്ല. ലോകമെന്പാടുമായി 150 കോടിയിലേറെ ആരാധകരുള്ള ഒരു മഹാനടനാണ്. പ്രേക്ഷകരെ ത്രസിപ്പിക്കും വിധം സ്റ്റണ്ട് രംഗങ്ങളിൽ അ ഭിനയിച്ചും അതിശയിപ്പിക്കുന്ന സ്റ്റണ്ട് രംഗങ്ങൾ സ്വയം സംവിധാനം ചെയ് തും മികവു തെളിയിച്ച നടൻ ജാക്കീച്ചാൻ!
അതിസാഹസികതയുടെ ആൾരൂപമായി മാറിയ ജാക്കീച്ചാനു മുന്നിൽ പരിശീലകനായി നിന്നപ്പൊഴാണ് കോഴിക്കോട് നടക്കാവിലെ സിവിഎൻ ക ളരി സംഘത്തിന്റെ സാരഥിയായ സുനിൽ കുമാർ ഗുരുക്കൾക്ക് മനസൊന്ന് പതറിയത്. പക്ഷെ, അടുത്ത നിമിഷം അദ്ദേഹം സംയമനം വീണ്ടെടുത്തു. തുടർന്ന് കളരി ആധാരമാക്കിയുള്ള ആക്ഷൻ രംഗങ്ങൾ അദ്ദേഹം ജാക്കീച്ചാ നെ പരിശീലിപ്പിച്ചു തുടങ്ങി. ജാക്കീച്ചാനും മല്ലികാ ഷെരാവത്തും ചേർന്ന് ത കർത്തഭിനയിച്ച് ബോക്സോഫീസ് ഹിറ്റാക്കിയ ദ മിത്ത് എന്ന ഇംഗ്ലീഷ് ചി ത്രത്തിന് വേണ്ടിയായിരുന്നു അത്.
2004ലെ ഭാഗ്യം
2004ലെ പുതുവർഷപ്പുലരിയിലാണ് സുനിൽ കുമാറിനെ തേടി ആ ഭാഗ്യം എത്തുന്നത്. സിവിഎൻ കളരി സംഘത്തിന്റെ തിരുവനന്തപുരം ശാ ഖയിലെ സഹപ്രവർത്തകൻ സത്യനാരായണന്റെ ഫോണ്‍ വിളിയുടെ രൂപത്തിലായിരുന്നു അത്. ഒരു ജാക്കീച്ചാൻ ചിത്രത്തിനു വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കുന്ന കാര്യം സംസാരിക്കാൻ അതിന്റെ അണിയറ പ്രവർത്തകർ ഇവിടെ എത്തിയിട്ടുണ്ട്. താങ്കൾ ഉടനെ പുറപ്പെട്ടു വരിക എന്നു മാത്രമായിരുന്നു സന്ദേശം. കേട്ടപ്പോൾ സുനിൽ കുമാറിന് ആദ്യം അത് വിശ്വസിക്കാനേ കഴിഞ്ഞില്ല.
അതിന് കാരണമുണ്ട്. സിങ് ഗാബാൻ(sing gaban)എന്ന പേരിൽ സ്വ ന്തമായി ഒരു സ്റ്റണ്ട് ടീം തന്നെയുള്ള ആളാണ് ജാക്കീച്ചാൻ. കൂടാതെ ചൈനീസ് കായികകലയായ കുങ്ഫൂയിലും കൊറിയക്കാരുടെ ഹാപ്കിഡോയിലും ജപ്പാൻകാരുടെ കരാട്ടെയിലും ജൂഡോയിലും പയറ്റിത്തെളിഞ്ഞ ഒന്നാന്തരം അഭ്യാസി. അത്തരം ഒരു പ്രതിഭാശാലിക്ക് സ്റ്റണ്ടിനെ കുറിച്ച് താൻ എ ന്താണ് പറഞ്ഞു കൊടുക്കുക? മനസു നിറയെ ആകാംക്ഷയും സംശയങ്ങളുമായാണ് സുനിൽ കുമാർ പിറ്റേന്ന് തിരുവനന്തപുരത്ത് എത്തിയത്. അപ്പോൾ അദ്ദേഹത്തിന്റെ മുന്നിൽ അവതരിച്ചത് സാക്ഷാൽ സ്റ്റാൻലി ടോങ്! ദ മിത്ത് എന്ന സിനിമയുടെ സംവിധായകൻ തന്നെ.
യൂറോപ്പിൽ നിന്നുമാണ് സിവിഎൻ കളരി സം ഘത്തെ കുറിച്ചും അതിന്റെ സാരഥിയായ സുനിൽ കുമാറിനെ കുറിച്ചും ത ങ്ങൾ അറിഞ്ഞത് എന്ന് സ്റ്റാൻലി ടോങ് ആമുഖമായി പറഞ്ഞു. ജാക്കീച്ചാനുവേണ്ടി താൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് കേരളത്തിന്റെ കളരി അഭ്യാസങ്ങളും ആയോധന മുറകളും ഉൾപ്പെടുത്തിയുള്ള കുറേ ആ ക്ഷൻ രംഗങ്ങൾ ആവശ്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കളരി അഭ്യാസങ്ങളോട് കടുത്ത ആരാധനയുള്ള ജാക്കീച്ചാന്റെ നിർബന്ധമാണ് അതിന് പിന്നിൽ. എല്ലാം വിശദമായി അന്വേഷിച്ചു വരാൻ സ്റ്റാൻലിയെ ഇങ്ങോട്ടയച്ചതും അദ്ദേഹം തന്നെ!
സ്റ്റാൻലി ടോങിന് വേണ്ടി സുനിൽ കുമാറും സംഘവും മികച്ച കുറേ കളരിമുറകളും ആയുധാഭ്യാസങ്ങളും ശാരീരിക പ്രകടനങ്ങളും അവതരിപ്പി ച്ചു. ഒരാഴ്ചയോളം ഇവിടെ തങ്ങി അതൊക്കെ അദ്ദേഹം വീഡിയോയിൽ പ കർത്തി. മൂന്നു മണിക്കൂർ നീളുന്ന കളരി അഭ്യാസങ്ങളുടെ അതിശയിപ്പിക്കുന്ന പ്രകടനങ്ങൾ അടങ്ങിയ കാസറ്റുമായാണ് സ്റ്റാൻലി ടോങ് ഹോങ്കോങിലേക്ക് മടങ്ങിയത്. കാസറ്റ് വിസ്തരിച്ചു കണ്ട ജാക്കീച്ചാന്‍ അവ വല്ലാതെ ബോധിച്ചു. ദ മിത്ത് എന്ന സിനിമയിലെ കളരി സ്റ്റണ്ട് സീനുകളുടെ സംവിധാനം നിർവഹിക്കാൻ അദ്ദേഹം സുനിൽ കുമാറിനെ ഹോങ്കോങിലേക്ക് ക്ഷ ണിച്ചു. തന്റെ കളരി സംഘത്തിലെ 10 കഴിവുറ്റ കളിക്കാരുമായി അദ്ദേഹം ആ ദ്യം ഹോങ്കോങിലേക്കും അവിടെ നിന്നും ജാക്കീച്ചാനും സംഘത്തിനുമൊപ്പം ചൈനയിലെ ഷാങ്ഹായിലേക്കും പറന്നു.
40 ദിവസം ജാക്കീച്ചാനൊപ്പം
ദ മിത്ത് എന്ന സിനിമയ്ക്ക് വേണ്ടി കളരി ആക്ഷൻ രംഗങ്ങൾ പരിശീലിപ്പിക്കാൻ 40 ദിവസത്തോളം സുനിൽ കുമാർ, ജാക്കീച്ചാനൊപ്പം ഷാങ്ഹായിലുണ്ടായിരുന്നു. ആ സമയത്താണ് അദ്ദേഹത്തിന് ജാക്കീച്ചാനുമായി ഏറെ അടുത്തിടപഴകാൻ കഴിഞ്ഞത്. നടൻ, നിർമാതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ, സ്റ്റണ്ട് ഡയറക്ടർ എന്നിങ്ങനെ ബഹുമഖ പ്രതിഭയാണ് ജാക്കീച്ചാ ൻ. എന്നാൽ തന്റെ കഴിവുകളിൽ ഒട്ടും അഹങ്കരിക്കാത്ത മനുഷ്യൻ. സഹപ്രവർത്തകരെ സമഭാവനയോടെ കാണുന്നയാൾ. ആക്ഷൻ രംഗങ്ങളെക്കുറിച്ച് പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കും. അടിസ്ഥാനപരമായി ഒരു ആക്്ഷൻ നടനായതുകൊണ്ട് അദ്ദേഹത്തെ സ്റ്റണ്ട് പരിശീലിപ്പിക്കാനും എളുപ്പമായിരുന്നു എന്നാണ് സുനിൽ കുമാറിന്റെ അഭിപ്രായം.
പരിശീലനത്തിനിടെ തെറ്റു പറ്റുകയോ അബദ്ധം പറ്റുകയോ ചെയ്താ ൽ ഉടനെ വന്ന് ജാക്കീച്ചാൻ കൈപിടിച്ച് ക്ഷമാപണം ചെയ്യും! അദ്ദേഹം കാണിക്കുന്ന എളിമയും വിനയവും വിധേയത്വവും ആരെയും അദ്ഭുതപ്പെടുത്തും എന്നാണ് സുനിൽകുമാർ സാക്ഷ്യപ്പെടുത്തുന്നത്.
ദ മിത്തിന് വേണ്ടി കളരി ആക്ഷൻ രംഗങ്ങൾ ചിട്ടപ്പെടുത്താൻ പരിപൂ ർണ സ്വാതന്ത്ര്യമാണ് സുനിൽ കുമാറിന് ജാക്കീച്ചാനും സ്റ്റാൻലി ടോങും ന ൽകിയത്. മുൻകൂട്ടി സ്ക്രിപ്റ്റ് ഏൽപ്പിച്ചിരുന്നു. ആവശ്യത്തിന് സമയവും സൗകര്യവും നൽകി. സുനിൽ കുമാറിനും സംഘത്തിനും ഏതു സമയത്തും എന്തു സഹായവും വേണമെങ്കിൽ നൽകാൻ ജാക്കീച്ചാൻ തന്റെ യൂണിറ്റിന് പ്രത്യേകം നിർദ്ദേശം നൽകിയിരുന്നു.
കളരി ആക്ഷൻ രംഗങ്ങൾക്കായി ഏറ്റ വും ആധുനികമായ ഉപകരണങ്ങളും സുരക്ഷാ സംവിധാനങ്ങളുമാണ് ഒരുക്കിയിരുന്നത്. ഹൈടെക് ഉപകരണങ്ങളിൽ പലതും ആവശ്യാനുസരണം ഹോങ്കോങിൽ നിന്നും പ്രത്യേക വിമാനത്തിൽ എത്തിക്കുകയായിരുന്നു.
ഓരോ ദിവസവും ചിത്രീകരിച്ച രംഗങ്ങൾ രാത്രിയിലെ ഒഴിവു നേരങ്ങളിൽ കംപ്യൂട്ടറിലിട്ട് പരിശോധിക്കുന്ന സ്വഭാവമുണ്ട്, സംവിധായകൻ സ്റ്റാൻലി ടോങിന്. ഒരു ദിവസം യാദൃച്ഛികമായി അതു കാണാൻ സുനിൽ കുമാറും ഒപ്പമുണ്ടായിരുന്നു. അപ്പോഴാണ് താനന്ന് പകൽ ഒരുക്കിയ ആക്ഷൻരംഗത്തി ലെ ഒരു ഭാഗത്ത് ചില പോരായ്മകൾ ഉണ്ടെന്ന് അദ്ദേഹത്തിന് തോന്നിയത്. ജാക്കീച്ചാനും മല്ലികാ ഷെരാവത്തും ഉള്ള സീനാണ്. മല്ലിക വേണമെന്നില്ല, അദ്ദേഹത്തെ മാത്രം കിട്ടിയാലും രംഗം മാറ്റി എടുത്ത് പോരായ്മ പരിഹരിക്കാം.
മടിച്ചു മടിച്ച് സ്റ്റാൻലിയോട് കാര്യം പറഞ്ഞു. ശരി, എങ്കിൽ ആ ഭാഗം റീഷൂട്ട് ചെയ്യാമെന്നായി അദ്ദേഹം. അതും അപ്പോൾ തന്നെ. അന്നു പകൽ മുഴുവനും, രാത്രി വളരെ വൈകുവോളവും സ്റ്റണ്ട് ചെയ്തും പരിശീലിച്ചും ജാക്കീച്ചാൻ സെറ്റിലുണ്ടായിരുന്നു. അല്പം മുന്‍പു മാത്രമാണ് അദ്ദേഹം, താ മസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങിയത്. അതുകൊണ്ട് പിറ്റേ ദിവസം ചെയ് താലോ എന്ന് സുനിൽ കുമാർ ചോദിച്ചു. എന്തിന്? ജാക്കിയെ വിളിക്കൂ...അയാൾ വരും’ എന്നായിരുന്നു സ്റ്റാൻലി ടോങിന്റെ മറുപടി.
വിളിക്കുന്ന സമയ ത്ത് ജാക്കീച്ചാൻ നല്ല ഉറക്കത്തിലായിരുന്നു. എങ്കിലും ഒരു മണിക്കൂറിനുള്ളി ൽ അദ്ദേഹം സെറ്റിലെത്തി. അപ്പോൾ സമയം പാതിര കഴിഞ്ഞിരുന്നു. അസമയത്ത് തന്റെ ഉറക്കം കെടുത്തി തിരിച്ചുവിളിച്ചതിന്റെ ദേഷ്യമോ നീരസമോ ഒന്നും ആ മുഖത്തില്ല. പകരം തികഞ്ഞ ഉത്സാഹത്തോടെ അദ്ദേഹം സ്റ്റണ്ട് ചെയ്യാൻ തയ്യാറായി നിന്നു. ആ അർപ്പണ മനോഭാവത്തിന് മുന്നിൽ താൻ അറിയാതെ ശിരസു നമിച്ചുപോയി എന്ന് സുനിൽ കുമാർ പറയുന്നു.
കാഴ്ചകൾ കാണിച്ച് ജാക്കീച്ചാൻ
വലിയ മനസുള്ള ഒരു നടൻ കൂടിയാണ് ജാക്കീച്ചാൻ എന്ന് തന്റെ ഒരനുഭവം മുൻനിർത്തി സുനിൽ കുമാർ വ്യക്തമാക്കുന്നു. ഷൂട്ടിംഗ് ഇല്ലാത്ത ഒ രു വൈകുന്നേരം. സുനിൽ കുമാർ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഷാങ്ഹായിലെ ഒരു തെരുവിൽ ഷോപ്പിംഗിന് പോയി മടങ്ങി വരികയാണ്. പെട്ടെന്ന് ആരോ തന്റെ ചുമലിൽ ബലമായി പിടിച്ചതായി അ ദ്ദേഹത്തിന് തോന്നി. അന്പരപ്പോടെ തിരിഞ്ഞു നോക്കുന്പോൾ മുഖംനിറയെ ആ നിഷ്കളങ്ക ചിരിയുമായി ജാക്കീച്ചാൻ!
അദ്ദേഹം ഒരു സ്വകാര്യ സന്ദർശനം കഴിഞ്ഞ് തന്റെ വാഹനത്തിൽ ആ വഴി താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു. അപ്പൊഴാണ് യാദൃച്ഛികമായി തെരുവിൽ സുനിൽ കുമാറിനെ കണ്ടത്. അദ്ദേഹം കരുതിയത്, സുനിൽ കുമാർ വഴിതെറ്റി അവിടെ കറങ്ങുകയാണെന്നാണ്. ഉടനെ തന്റെ വാഹനം നിർത്തിച്ച് അദ്ദേഹം അവിടേക്ക് ഓടിവരികയായിരുന്നു. വഴിതെറ്റി യതല്ലെന്നും ഷോപ്പിംഗും ഒരല്പം സൈറ്റ്സീംഗും നടത്തുകയാണ് തങ്ങ ൾ എന്നും പറഞ്ഞപ്പോൾ അദ്ദേഹത്തിന് ആശ്വാസമായി. സുനിൽ കുമാറിനേ യും സുഹൃത്തുക്കളേയും അദ്ദേഹം തന്റെ വാഹനത്തിലേക്ക് ക്ഷണിച്ചു. ഒരു മണിക്കൂറിലേറെ സമയം വാഹനത്തിൽ കറങ്ങി, കാഴ്ചകളൊക്കെ കാണിച്ച ശേഷമാണ് ജാക്കീച്ചാൻ അന്നവരെ ഹോട്ടലിൽ ഇറക്കി വിട്ടത്.
സ്റ്റണ്ടും ഇംഗ്ലീഷും
പുതിയ കാര്യങ്ങൾ അറിയാനും പഠിക്കാനുമുള്ള ആകാംക്ഷ, എന്തും സഹിച്ച് ഓരോ സംഘട്ടന രംഗവും പൂർണതയിലെത്തിക്കാനുള്ള സന്നദ്ധത, ആത്മാർഥത, കൃത്യനിഷ്ഠ, ക്ഷമ തുടങ്ങിയവ ജാക്കീച്ചാന്റെ പ്രധാന ഗുണഗണങ്ങളാണ് എന്ന് സുനിൽ കുമാർ വിലയിരുത്തുന്നു. എത്ര റീ ടേക്കിന് യാതൊരു മടിയുമില്ലാതെ അദ്ദേഹം നിന്നുതരും. കൈയിൽ കിട്ടുന്ന ഏതു വസ് തുവും ഉപകരണവും ആയുധവും കൊണ്ട് എത്ര അപകടം പിടിച്ച സ്റ്റണ്ട്സീ നുകൾ ചെയ്യാനും അസാധാരണ വൈഭവമാണ് ജാക്കീച്ചാന്‍. എന്നാൽ എ ന്തുകൊണ്ടോ സൂചി((Needle) ഏറ്റവും പേടിയുള്ള ഒരു വസ്തുവത്രേ! സെറ്റിൽ ഇടയ്ക്കിടെ അദ്ദേഹം പറയാറുള്ള ഒരു തമാശയും സുനിൽ കുമാർ ഓർക്കുന്നു "സ്റ്റണ്ടു ചെയ്യുക വളരെ എളുപ്പമാണ്, പക്ഷെ, ഇംഗ്ലീഷ് സംസാരിക്കുക...അത് വലിയ പാടാണ്.’
ദ മിത്ത് എന്ന ഇംഗ്ലീഷ് സിനിമ കൂടാതെ ഒരു പിടി ഇന്ത്യൻ ഭാഷാ സി നിമകൾക്ക് കൂടി സുനിൽ കുമാർ കളരി ആക്ഷൻ രംഗങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിൽ തച്ചോളി വർഗീസ് ചേകവർ, ഗുരു, കുലം, ഒരു വടക്ക ൻ വീരഗാഥ, പഴശ്ശിരാജ തുടങ്ങിയവ. കന്നഡയിൽ മാനസാരി, ശകുനി, ഏകാകി എന്നിവ. തമിഴിൽ രാവണൻ, നൂറിൽ ഒരുവൻ. ഹിന്ദിയിൽ ദിൽസെ, അശോക, ലജ്ജ, രാവണ്‍, ലോഹോക്കി ദോരംഗ്. ഏറ്റവും അവസാനമായി സഞ്ജയ് ലീല ബൻസാലിയുടെ ബാജീറാവു മസ്താനി.
സന്തോഷ് ശിവന്റെ ഉറുമിയിൽ കളരിആക്ഷനുകൾ സംവിധാനം ചെയ്യാനുള്ള ഒരു വലിയ അവസരം അ ദ്ദേഹത്തിന് കിട്ടിയതായിരുന്നു. പക്ഷെ, മുൻകൂട്ടി തീരുമാനിച്ച ഒരു യൂറോപ്യ ൻ ട്രിപ്പ് മുടക്കാൻ പറ്റാത്തതിനാൽ അതിൽ സഹകരിക്കാൻ കഴിഞ്ഞില്ല. അ തൊരു വലിയ നഷ്ടബോധമായി ഇപ്പൊഴും തന്റെ മനസിലുണ്ടെന്ന് സുനിൽ കുമാർ തുറന്നു പറയുന്നു.
അദ്ദേഹത്തിനുണ്ടായ മറക്കാനാകാത്ത മറ്റൊരു നഷ്ടം സംഭവിച്ചത് 2010 നവംബറിൽ ബറാക് ഒബാമയുടെ ഇന്ത്യാ സന്ദർശന വേളയിലാണ്. ഡൽഹിയിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഒരു വലിയ സദസിന് മുന്നിൽ കളരിപ്പയറ്റ് ഷോ ചെയ്യാനുള്ള സുവർണാവസരം കിട്ടിയതായിരുന്നു. അതിനായി ഒരു ടീമിനെ അദ്ദേഹം ചെന്നൈയിൽ പരിശീലിപ്പിച്ച് തുടങ്ങുകയും ചെയ്തു.
ഒബാമ ഇന്ത്യയിലെത്തുന്നതിന്റെ മുന്നോടിയായി അദ്ദേഹത്തിന്റെ സുരാക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർ ചെന്നൈയിലെത്തി. വാളും പരിചയും ഉറുമിയുമൊക്കെ ആയുധങ്ങളാണെന്നും അവയുപയോഗിച്ചു ള്ള അഭ്യാസങ്ങൾ സുരക്ഷാ കാരണങ്ങളാൽ അനുവദിക്കാനാവില്ലെന്നും അ വർ വിധിയെഴുതി. അദ്ദേഹത്തിന്റെ വിശദീകരണങ്ങളൊന്നും അവർ ചെവിക്കൊണ്ടില്ല. വേണമെങ്കിൽ മെയ്യാഭ്യാസം മാത്രം ഉൾപ്പെടുത്തി ഒരു ഷോ അ നുവദിക്കാമെന്നായി അവർ. അന്ന്, ആ ഒൗദാര്യം നിരസിച്ചുകൊണ്ട് സുനിൽ കുമാർ തന്റെ സംഘത്തെയും കൂട്ടി ചെന്നൈയിൽ നിന്നും മടങ്ങുകയാണുണ്ടായത്.
1996ൽ അമിതാഭ്ബച്ചന്റെ എബിസിഎൽ, പ്രസിദ്ധ മലയാള സിനിമാ സംവിധായകനായ പ്രിയദർശന്റെ നേതൃത്വത്തിൽ ബംഗളൂരുവിൽ നടത്തിയ ഫാഷൻ ഷോയിൽ സുനിൽ കുമാറും ശിഷ്യരും അവതരിപ്പിച്ച കളരി അഭ്യാസപ്രകടനങ്ങൾ വലിയ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതുകണ്ട് ഇഷ്ടപ്പെട്ട ബിഗ് ബി, തന്നെ പ്രത്യേകമായി വിളിച്ച് അഭിനന്ദിച്ചത് സുനിൽ കുമാറിന് ജീവിതത്തിൽ ഏറെ ആഹ്ലാദം പകർന്ന നിമിഷങ്ങളാണ്.
2000 ഒക്ടോബറിൽ കെ.ആർ.നാരായണൻ ഇന്ത്യൻ പ്രസിഡന്റ് ആയിരുന്നപ്പോൾ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കുകയുണ്ടായി. അന്ന് രാഷ് ട്രപതി ഭവനിൽ, പുടിനും സംഘത്തിനും മുന്നിൽ സുനിൽ കുമാറും സംഘ വും കളരിപ്പയറ്റ് ഷോ നടത്തിയിരുന്നു. പരിപാടി കഴിഞ്ഞപ്പോൾ പുടിൻ നേ രിട്ട് വിളി ച്ച് അഭിനന്ദിച്ചത് അദ്ദേഹത്തിന് ഇന്നും മറക്കാനാവാത്ത ഓർമയാണ്.
ഇപ്പോൾ സ്വപ്നസമാനമായ ഒരവസരം സുനിൽ കുമാറിനെ തേടി വ ന്നിരിക്കുകയാണ്. കളരി അഭ്യാസ പ്രകടനങ്ങൾ മുഴുനീളെ ആവശ്യമായ ഒ രു ഹോളിവുഡ് ആക്ഷൻ ചിത്രത്തിന് സ്റ്റണ്ട് രംഗങ്ങൾ ഒരുക്കാനുള്ള മഹാ ഭാഗ്യമാണത്. ജപ്പാനിലെ പ്രശസ്ത ആക്ഷൻഹീറോ തദാനോബു അസാനോവാണ് നായകൻ. മറ്റു കാര്യങ്ങളൊന്നും സിനിമയുടെ പ്രവർത്തകർ പുറ ത്തു വിട്ടിട്ടില്ല.
1982 മുതൽ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ സിവിഎൻ കളരി സം ഘം യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലായി കളരി അഭ്യാസങ്ങളിൽ അധിഷ്ഠിതമായ സ്റ്റണ്ട് ഷോകൾ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ കഴിഞ്ഞ 15 വർഷമാ യി രണ്ടര മണിക്കൂർ നീളുന്ന ഒരു കളരി തിയറ്റർ ഷോയും അവർ അവതരിപ്പിച്ചു വരുന്നു. ജപ്പാനി ലും ഓസ്ട്രിയയിലും കളരിപ്പയറ്റ് ഷോകൾക്കായി അവർക്ക് സ്വന്തം ആളുക ളും സ്ഥിരം വേദികളുമുണ്ട്. സഹോദരൻമാരായ അനിൽ കുമാറും ഗോപകുമാറും ഈ സംരംഭങ്ങളിൽ സർവ പിന്തുണയും നൽകി സുനിൽ കുമാറിനൊപ്പമുണ്ട്.
കേരളത്തിന്റെ തനതു പാരന്പര്യ കലയായ കളരിയെ ലോകമെന്പാടുമായി പ്രചരിപ്പിക്കുക എന്ന വലിയ ലക്ഷ്യത്തിന്റെ ഭാഗമായാണ് അവരുടെ ഈ പ്രവർത്തനം. അച്ഛൻ നാരായണൻ നായർ തുടങ്ങി വച്ച സിവിഎൻ കള രി സംഘത്തിന്റെ ഖ്യാതി ഇന്ന് മക്കൾ, യൂറോപ്പിലും അമേരിക്കയിലും റഷ്യയിലും മിഡിൽ ഈസ്റ്റ്, ശ്രീലങ്ക, മലേഷ്യ, സിങ്കപ്പൂർ, ജപ്പാൻ തുടങ്ങിയ രാ ജ്യങ്ങളിലും എത്തിക്കാൻ ശ്രമിക്കുകയാണ്.
മിനീഷ് മുഴപ്പിലങ്ങാട്
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
ജഗന്നാഥപുരിയിലെ ക്രിസ്മസ് സമ്മാനം
"സ്വദേശമായ ഒഡീഷയിലെ ജഗന്നാഥപുരിയില്‍ കുഞ്ഞുനാളില്‍ വലിയ സന്തോഷത്തോടും ഉത്സാഹത്തോടും കൂടി പങ്കുചേര്‍ന്ന ക്രിസ്മസ് ആ
ക്രിസ്മസ് രാത്രിയിൽ
ക്രിസ്മസ് ഫാദർ വരുന്നതു കാണാൻ കൊതിയാവുന്നു അമ്മേ. മുകളിലേക്ക് ഒന്നു കേറി വരാൻ പറയൂ അമ്മേ, എനിക്ക് വയ്യാഞ്ഞിട്ടല്ലേ
Latest News
ശിവദാസൻ നായർ ഇടയുന്നു; ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് കണ്വന്ഷൻ ബഹിഷ്കരിച്ചു
വിനോദ സഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞ് മൂന്നുപേർ മരിച്ചു
എസ്എസ്എല്‍സി, ഹയര്‍സെക്കൻഡറി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍
സിദ്ധാർഥന്റെ മരണം: സിബിഐ അന്വേഷണം വൈകുന്നു
റേഷൻ മസ്റ്ററിംഗ് കയ്യാലപ്പുറത്ത്; ആശങ്കയുടെ "ക്യൂ'വില്‍ ഇടതുപക്ഷം
Latest News
ശിവദാസൻ നായർ ഇടയുന്നു; ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് കണ്വന്ഷൻ ബഹിഷ്കരിച്ചു
വിനോദ സഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞ് മൂന്നുപേർ മരിച്ചു
എസ്എസ്എല്‍സി, ഹയര്‍സെക്കൻഡറി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍
സിദ്ധാർഥന്റെ മരണം: സിബിഐ അന്വേഷണം വൈകുന്നു
റേഷൻ മസ്റ്ററിംഗ് കയ്യാലപ്പുറത്ത്; ആശങ്കയുടെ "ക്യൂ'വില്‍ ഇടതുപക്ഷം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top