അഭിപ്രായവ്യത്യാസമാകാം സൗഹൃദത്തോടെ
രക്ഷപ്പെടാൻ അവസരം കിട്ടിയപ്പോൾ ആൻഡ്രോക്ലിസ് ഓടി. ഓടിയോടി തളർന്നെങ്കിലും അവസാനം അയാൾ ഒരു വൻകാട്ടിലെത്തി. ഒളിച്ചുതാമസിക്കുവാൻ പറ്റിയ ഒരിടമായിരുന്നു അത്.
വടക്കേ ആഫ്രിക്കയിൽ ഭരണം നടത്തിയിരുന്ന ഒരു റോമൻ കോൺസുളിന്‍റെ അടിമയായിരുന്നു ആൻഡ്രോക്ലിസ്. യജമാനന്‍റെ ക്രൂരത സഹിക്കാൻ വയ്യാതായപ്പോൾ ഒളിച്ചോടുക മാത്രമായിരുന്നു അയാൾക്കുള്ള ഏകരക്ഷാമാർഗം. അങ്ങനെയാണ് അയാൾ ഓടിയോടി ആ വനത്തിലെത്തിയത്.

കാട്ടുകിഴങ്ങുകളും കായ്കളും കനികളുമൊക്കെ ഭക്ഷിച്ച് കുറെനാളത്തേക്ക് ഒളിച്ചുതാമസിക്കാനായിരുന്നു അയാളുടെ പദ്ധതി. അയാൾ വനത്തിലെത്തിയപ്പോൾ മഴ തുടങ്ങി. മഴയിൽനിന്നു രക്ഷപ്പെടാൻ ഒരു മാർഗം അന്വേഷിക്കുന്പോഴാണ് അടുത്തായി ഒരു ഗുഹ കണ്ടത്. അയാൾ അവിടേക്ക് ഓടി.

ഗുഹയുടെ അടുത്തു ചെന്നപ്പോൾ ആൻഡ്രോക്ലിസിസ് കണ്ടത് ഒരു സിംഹത്തെയായിരുന്നു. അയാൾ പെട്ടെന്നു ഭയപ്പെട്ടു പിന്തിരിഞ്ഞോടാൻ തുടങ്ങി. അല്പം കഴിഞ്ഞു പിന്നിലേക്കു തിരിഞ്ഞുനോക്കിയപ്പോൾ സിംഹം തന്‍റെ പിന്നാലെ വരുന്നില്ലെന്ന് അയാൾക്കു മനസിലായി. അപ്പോൾ സിംഹത്തിന് എന്തുപറ്റി എന്നറിയുവാൻ അയാൾക്ക് ആംകാംക്ഷയായി.

ആൻഡ്രോക്ലിസ് തിരികെ നടന്നു ഗുഹാമുഖത്തെത്തിയപ്പോൾ ആ സിംഹം വേദനമൂലം ഞെരിപിരികൊള്ളുകയാണെന്നു മനസിലായി. സിംഹം തന്നെ ഉപദ്രവിക്കില്ലെന്നു തോന്നിയതുകൊണ്ട് അയാൾ സിംഹത്തിന്‍റെ അടുത്തേക്കു സാവധാനം ചെന്നു. അപ്പോഴാണു സിംഹത്തിന്‍റെ ഒരു മുൻ കാലിന്‍റെ പാദത്തിൽ ഒരു വലിയ മുള്ള് തറച്ചിരിക്കുന്നതായി അയാൾ കണ്ടെത്തിയത്.

ഭയത്തോടെയാണെങ്കിലും അയാൾ സിംഹത്തിന്‍റെ അടുത്തെത്തി അതിനെ തലോടി അതിന്‍റെ പാദത്തിൽ തറച്ചിരുന്ന മുള്ള് പുറത്തെടുത്തു. സിംഹത്തിനു വലിയ ഒരാശ്വാസമായിരുന്നു അത്. സിംഹം തന്നെ ഉപദ്രവിക്കയില്ലെന്നു തോന്നിയതുകൊണ്ട് അയാൾ ആ ഗുഹയിൽ തങ്ങി. സിംഹത്തിന് ഏറെ ഇഷ്ടമായിരുന്നു അയാളുടെ സാന്നിധ്യം. അങ്ങനെയാണ് സിംഹം അയാളുടെ സന്തതസഹചാരിയായി മാറിയത്.

മൂന്നു വർഷം കഴിഞ്ഞപ്പോൾ ഒരു ദിവസം ആൻഡ്രോക്ലിസ് ജനവാസമുള്ള ഒരു സ്ഥലം സന്ദർശിക്കുവാൻ പോയി. അന്ന് അയാൾ പിടിക്കപ്പെടുകയും റോമിലേക്ക് ബന്ധനസ്ഥനായി കൊണ്ടുപോകപ്പെടുകയും ചെയ്തു. കാലം കുറെ കഴിഞ്ഞു. ഒളിച്ചോടിയതിനു ശിക്ഷയായി ആൻഡ്രോക്ലിസിനെ സിംഹങ്ങൾക്കിരയായി എറിഞ്ഞുകൊടുക്കുവാൻ വിധിയുണ്ടായി.

ചക്രവർത്തി കലിഗുളയുടെ സാന്നിധ്യത്തിൽ റോമിലെ കൊളോസിയത്തിൽ ശിക്ഷ നടപ്പാക്കുന്നതിനുവേണ്ടി ആൻഡ്രോക്ലിസ് ഹാജരാക്കപ്പെട്ടു. ആൻഡ്രോക്ലിസിന്‍റെ ദാരുണമായ അന്ത്യം കണ്ട് ആഹ്ലാദിക്കുവാൻ കൊളോസിയത്തിൽ വലിയൊരു ജനാവലി തടിച്ചുകൂടിയിട്ടുണ്ടായിരുന്നു.

ചക്രവർത്തി സിഗ്‌നൽ കൊടുത്ത നിമിഷം ഭീമാകാരനായ ഒരു സിംഹത്തെ പടയാളികൾ കൊളോസിയത്തിലേക്ക് അഴിച്ചുവിട്ടു. സിംഹം ആൻഡ്രോക്സിസിന്‍റെ സമീപം അലറിയടുത്ത് അയാളെ കടിച്ചുകീറുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ സംഭവിച്ചത് അങ്ങനെയായിരുന്നില്ല.

സിംഹത്തെ കൂടുതുറന്നുവിട്ടപ്പോൾ അത് ആൻഡ്രോക്ലിസിസിന്‍റെ സമീപം ഓടിയെത്തി ഒരു നായ്ക്കുട്ടിയെപ്പോലെ തന്‍റെ ആഹ്ലാദം പ്രകടിപ്പിച്ചു. കണ്ടുനിന്നവരെല്ലാം അദ്ഭുതസ്തബ്ധരായി. ചക്രവർത്തി കലിഗുളയും അന്തംവിട്ടുനിന്നു. ആൻഡ്രോക്ലിസിസും സിംഹവും പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്നതു കണ്ടപ്പോൾ ചക്രവർത്തി അയാളെ അരികിൽ വിളിച്ചുവരുത്തി കാര്യം തിരക്കി. അപ്പോഴാണ് ആൻഡ്രോക്ലിസിസ് വനത്തിൽവച്ച് ശുശ്രൂഷിച്ച സിംഹമായിരുന്നു അതെന്നു ചക്രവർത്തി അറിഞ്ഞത്.

മനുഷ്യനും വന്യമൃഗവും തമ്മിലുള്ള സൗഹൃദത്തിന്‍റെ കഥ അറിഞ്ഞപ്പോൾ ചക്രവർത്തി ആൻഡ്രോക്ലിസിസിനെ മോചിപ്പിച്ചു. എന്നു മാത്രമല്ല, ആ സിംഹത്തെ അയാൾക്കു വിട്ടുകൊടുക്കുകയും ചെയ്തു. അതിനുശേഷം ആൻഡ്രോക്ലിസിസ് ആ സിംഹത്തോടൊപ്പം റോമാ നഗരത്തിലൂടെ ഉലാത്തുവാൻ ഇറങ്ങാറുണ്ടായിരുന്നുവെന്നു രണ്ടാം നൂറ്റാണ്ടിൽ ഈ കഥ വിവരിച്ച ആവുളൂസ് ശേലിയൂസ് എന്ന എഴുത്തുകാരൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഈ കഥ അല്പം വ്യത്യസ്തമായ രീതിയിൽ ഈസോപ്പുകഥകളുടെ കൂടെ പിൽക്കാലത്തു പ്രത്യക്ഷപ്പെടുകയുണ്ടായി. പിന്നീട് സാഹിത്യത്തിലും ശില്പകലയിലും ഈ കഥ വിവിധ രീതികളിൽ ആവിഷ്കരിക്കപ്പെടുകയുണ്ടായിട്ടുണ്ട്. അവയിൽ ബർണാഡ് ഷോയുടെ ഒരു നാടകവും ഉൾപ്പെടുന്നു.

ആൻഡ്രോക്ലിസിന്‍റെയും സിംഹത്തിന്‍റെയും സൗഹൃദത്തിന്‍റെ ഈ കഥ ഒരു യഥാർഥ സംഭവമാണോ? ഒരുപക്ഷേ ഇതു യഥാർഥത്തിൽ സംഭവിച്ചതാകാം. അല്ലെങ്കിൽ വെറും നാടോടിക്കഥയാകാം. ഈ കഥയെ സംബന്ധിച്ചുള്ള വാസ്തവം എന്താണെങ്കിലും ഈ കഥ നമുക്കു പല സന്ദേശങ്ങൾ നല്കുന്നുണ്ട്. അതിലൊന്ന് ഇവിടെ കുറിക്കട്ടെ.

നുഷ്യനും ഒരു വന്യമൃഗത്തിനും പരസ്പരം സൗഹൃദം സ്ഥാപിക്കുവാൻ സാധിക്കുമെങ്കിൽ അതിലെത്രയോ എളുപ്പത്തിൽ മനുഷ്യനും മനുഷ്യനും തമ്മിൽ സൗഹൃദം സ്ഥാപിക്കുവാൻ സാധിക്കും! എന്നിട്ടുമെന്തേ നമ്മുടെ സമൂഹത്തിൽ മനുഷ്യർ തമ്മിൽ സൗഹൃദം പൂത്തുലയാത്തത്? അതു മാത്രമോ? ചിലപ്പോഴെങ്കിലും നമ്മുടെയിടയിലുള്ള പലരും പരസ്പരം കടിച്ചുകീറുകയല്ലേ?

നാം ജീവിക്കുന്ന പശ്ചാത്തലത്തിൽ ആളുകൾ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടാകുക സ്വാഭാവികമാണ്. എന്നാൽ അതിന്‍റെ പേരിൽ നാം പരസ്പരം കടിച്ചുകീറണമോ? നാം നമ്മുടെ പരസ്പരബന്ധങ്ങൾ മറക്കണോ? നമ്മുടെ നിലനില്പ് മറ്റുള്ളവരുടെയും കൂടിയുള്ള സഹായത്താലല്ലേ? നമ്മുടെ സമൂഹത്തിൽ ആർക്ക് എങ്ങനെയാണ് എക്കാലവും സ്വന്തം കാലിൽ നിൽക്കാനാവുക? നമുക്കെപ്പോഴും പരസ്പരസഹായം വേണ്ടേ?

സിംഹത്തിന്‍റെ പാദത്തിൽ മുള്ളുതറച്ചപ്പോഴാണ് തനിക്കു സഹായം വേണമെന്ന് അതിനു ബോധ്യമായത്. തന്മൂലമല്ലേ ആൻഡ്രോക്ലിസിനെ കണ്ടപ്പോൾ അത് അയാളുടെ മേൽ ചാടിവീഴാതിരുന്നത്? നമുക്കും ഇങ്ങനെ ഒരു അപകടം ഉണ്ടാകണമോ മറ്റുള്ളവരെ നമുക്കും ആവശ്യമുണ്ടെന്നു ബോധ്യമാകുവാൻ?

നമ്മുടെ രാജ്യത്തും സമൂഹത്തിലും നടമാടുന്ന പുതിയ സംഭവവികാസങ്ങൾ നാം കാണാതെ പോകരുത്. മനുഷ്യർ തമ്മിൽ അകന്നകന്നു പോകുന്ന സ്ഥിതിവിശേഷം ആർക്കും ഭൂഷണമല്ല. എന്നുമാത്രമല്ല, അതു നമ്മെ തകർക്കുക മാത്രമേ ചെയ്യൂ. തന്മൂലം പരസ്പരം സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനായിരിക്കട്ടെ നമ്മുടെ പരിശ്രമം. നാം അങ്ങനെ ചെയ്യാതിരുന്നാൽ നാം വന്യമൃഗത്തേക്കാൾ അധഃപതിക്കുകതന്നെ ചെയ്യും.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ